ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രസംഗത്തിനിടെ, മെയ് 9 ന് രാത്രി യുഎസ് വൈസ് പ്രസിഡന്റ് പാക്കിസ്താനിൽ നിന്നുള്ള ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. ആ സമയത്ത് താന്‍ ഒരു ഒരു സൈനിക യോഗത്തിൽ തിരക്കിലായിരുന്നു, കോൾ എടുത്തില്ല എന്നും, പിന്നീട് യു എസ് വൈസ് പ്രസിഡന്റിനെ വിളിച്ചു. പാക്കിസ്താന്‍ ആക്രമിച്ചാൽ ഇന്ത്യ പൂർണ്ണ ശക്തിയോടെ തിരിച്ചടിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അമേരിക്കയോട് വ്യക്തമായി പറഞ്ഞതായും മോദി വിശദീകരിച്ചു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം 22 മിനിറ്റിനുള്ളിൽ പാക്കിസ്താനിലെ തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചു. അതോടൊപ്പം, ഓപ്പറേഷൻ സിന്ദൂരിൽ ലോകം മുഴുവൻ ഇന്ത്യയെ പിന്തുണച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ, പാക്കിസ്താനെ പിന്തുണയ്ക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മുഴുവൻ രാജ്യത്തെയും ദുർബലപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ലോകം മുഴുവൻ പിന്തുണച്ചതായും…
Month: July 2025
ബിജെപി സർക്കാർ അന്യായമായി ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കുക : വെൽഫെയർ പാർട്ടി
ആലുവ: ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തിയും ഭയപ്പെടുത്തിയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ അന്യായമായി ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ബസ് സ്റ്റാൻഡിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും വഴങ്ങാത്തവരെ ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി തടവിലിടുകയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തുകയും റെയിൽവേ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തത് അത്യന്തം ഹീനവും ഭരണഘടന അനുവദിച്ചിട്ടുള്ള മതപരമായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.ഷെഫ്രിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അസൂറ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ട്…
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം: യു ഡി എഫ് – എല്‍ ഡി എഫ് പ്രതിനിധികള്‍ ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സർക്കാരുമായി ചർച്ച നടത്താൻ ഇന്ന് (ചൊവ്വാഴ്ച) കേരളത്തിലെ എൽഡിഎഫ് – യുഡിഎഫ് പ്രത്യേക ഉന്നതതല രാഷ്ട്രീയ പ്രതിനിധികളെ ഛത്തീസ്ഗഡിലേക്ക് അയച്ചു. ആദിവാസി സമുദായാംഗം ഉൾപ്പെടെ മൂന്ന് സ്ത്രീകളെ മതപരിവർത്തനത്തിനായി ആഗ്രയിലേക്ക് കൊണ്ടുപോയി എന്ന് ആരോപിച്ചാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) ക്രമത്തിലെ സഹോദരിമാരായ പ്രീത മേരിയെയും വന്ദന ഫ്രാൻസിസിനെയും ബജ്‌റംഗ്ദൾ പ്രവർത്തകർ സ്റ്റേഷനിൽ വെച്ച് ആക്രമിക്കുകയും പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തത്. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ (എഐഡിഡബ്ല്യുഎ) സ്ഥാപകരിലൊരാളുമായ ബൃന്ദ കാരാട്ട് എൽഡിഎഫ് പ്രതിനിധി സംഘത്തെ നയിക്കുമെന്ന് സിപിഐ (എം) എംപി ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.…
വീട്ടു വളപ്പില്‍ കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങള്‍; ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു
ആലപ്പുഴ: ചേർത്തലയിലെ ഒരു വീട്ടു വളപ്പില്‍ നിന്ന് കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അത് മനുഷ്യാവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു. രണ്ടു സ്ത്രീകളെ ദുരൂഹ സാഹചര്യത്തിൽ ഈയ്യിടെ കാണാതായ കേസിന്റെ അന്വേഷണത്തിനിടെയാണ് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടുവളപ്പിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ചേർത്തല പള്ളിപ്പുറം 9-ാം വാർഡിലെ ചെങ്ങുംതറവീട്ടിൽ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജെയ്നമ്മയുടെതാണ് മൃതദേഹാവശിഷ്ടം എന്നാണ് പോലീസിന്റെ നിഗമനം. സ്ഥിരീകരണത്തിനായി ജയ്നമ്മയുടെ കുടുംബം ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകും. ചേർത്തല കടകരപ്പള്ളി ആലുങ്ങൽ സ്വദേശി ബിന്ദു പത്മനാഭൻ (47), ജയ്നമ്മ എന്നിവരുടെ തിരോധാനത്തിൽ സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് സംശയിച്ചിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കാണാതായ സ്ത്രീകളിൽ ആരുടെയെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ കഴിയൂ എന്ന്…
അന്യായമായി അറസ്റ്റ് ചെയ്ത സിസ്റ്റർമാരെ വിട്ടയക്കണം: വെൽഫെയർ പാർട്ടി
മലപ്പുറം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഉടൻ വിട്ടയക്കുക, ബിജെപിയുടെ ആസൂത്രിത ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സംഘപരിവാറിന്‍റെ താൽപര്യം പരിഗണിച്ച് അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് ബിജെപി നടത്തി വരുന്ന ക്രിസ്ത്യൻ വേട്ടയുടെ ഭാഗമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജാഫർ സിസി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് വിടീഎസ് ഉമർ തങ്ങൾ, മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ, മുനിസിപ്പൽ സെക്രട്ടറി ഇർഫാൻ, അബ്ദുസ്സമദ് തൂമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരളത്തിലും ഡൽഹിയിലും വന്‍ പ്രതിഷേധം
തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയുള്ള പ്രതിഷേധം കേരളത്തിലും ന്യൂഡൽഹിയിലും ആളിക്കത്തി. ജൂലൈ 25 വെള്ളിയാഴ്ച ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സിസ്റ്റര്‍ പ്രീതി മേരിയും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ, യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ തടഞ്ഞുവച്ച് ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും, പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നതിനുവേണ്ടി ആഗ്രയിലേക്ക് കൊണ്ടുപോകുകയാണെന്നും ഇവര്‍ ആരോപിച്ചു. മൂന്ന് ആദിവാസി പെൺകുട്ടികളും നാരായൺപൂർ ജില്ലയിലെ ഓർച്ച ഗ്രാമത്തിലെ സ്വദേശികളാണെന്ന് ഇവര്‍ പറയുന്നു. കന്യാസ്‌ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഇതിനുമുൻപും ഇത്തരം…
ത്രിമൂർത്തി കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത് (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
ഇന്ത്യ റഷ്യ ചൈന എന്നിവരുടെ ഒരു പുതിയ കൂട്ടുകെട്ട് രൂപപ്പെടുന്നതായി വാർത്തകൾ പുറത്തുവന്നുകൊടിരിക്കുന്നു. അമേരിക്ക തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ അല്ലെങ്കിൽ താരിഫ് ഏർപ്പെടുത്തിയത് മുതലാണ് ബ്രിങ്ക്സ് രാജ്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ മൂന്ന് രാജ്യങ്ങൾ തമ്മിൽ പുതിയ ഒരു കൂട്ടുകെട്ടിന് രൂപം നൽകുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ രാജ്യങ്ങൾ പരസ്യമായി ഇതിനെകുറിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. ചൈനയുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ്മ രൂപപ്പെടുന്നു എന്ന് ബ്രിട്ടനിലെയും അമേരിക്കയിലെയും മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുയെന്നതാണ് ഇപ്പോൾ ഈ കുട്ടു കേട്ട് ചർച്ച ചെയ്യാൻ കാരണം. ഈ കുട്ടു കേട്ട് അമേരിക്കയുടെ ലോക ആധിപത്യം ഇല്ലാതാക്കാനാണെന്നും ആ സ്ഥാനത്തേയ്ക്ക് ഇവർക്ക് എത്തണണെന്നുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. ഈ കുട്ടകെട്ടിനെ പലരും അഛ്‌ചര്യത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് കാണുന്നത്. ഇന്ത്യയും ചൈനയും അയൽ രാജ്യങ്ങളെങ്കിലും എന്നും അതിർത്തി തർക്കത്തിൽ…
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ ആഘോഷം ഡാളസില്‍ ആഗസ്റ്റ് 2ന്
ഡാളസ് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭകളും ക്രിസ്തീയ സംഘടനകളും സംയുക്തമായി കരോൾട്ടൺ സിറ്റിയിൽ ആഗസ്റ്റ് 2 ന് വൈകിട്ട് 5.30 ന് ക്രിസ്റ്റ്യൻ ഡേ ആഘോഷിക്കുന്നു. മാർത്തോമ, സി. എസ്.ഐ, ഓർത്തോഡക്സ്, യാക്കോബയ്റ്റ്സ്, കാനാനായ, കാത്തലിക്, ബ്രദറൺ, പെന്തക്കോസ്ത്, (ഐ.പി.സി, അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച ഓഫ് ഗോഡ്, ശാരോൻ, സ്വതന്ത്ര സഭകൾ) തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാ നേതാക്കളും സഭാ വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ജനങ്ങൾ അനുഭവിക്കുന്ന പീഢനങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും, അവർക്കായുള്ള സംരക്ഷണവും പ്രാർത്ഥനയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഡാളസ് ഫോർട്ട് വെർത്ത് സിറ്റിവൈഡ് കോഓർഡിനേറ്റർ പാസ്റ്റർ മാത്യൂ ശമുവേൽ, പാസ്റ്റർ ജോൺ, പാസ്റ്റർ പോൾ തുടങ്ങിയവരാണ് ഈ സമ്മേളനത്തിൻ്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നത്. സമ്മേളനം നടക്കുന്ന സ്ഥലം: Church of…
ഡെല്‍റ്റ വിമാനം ലാൻഡ് ചെയ്ത ഉടനെ ഇന്ത്യൻ വംശജനായ സഹ പൈലറ്റ് അറസ്റ്റിലായി
സാന്‍ഫ്രാന്‍സിസ്കോ: സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഇന്ത്യൻ വംശജനായ സഹപൈലറ്റിനെ അറസ്റ്റു ചെയ്തത് യാത്രക്കാരെ ഞെട്ടിച്ചു. ഡെൽറ്റ എയർലൈൻസിന്റെ സഹപൈലറ്റായ റുസ്തം ഭഗവാഗറിനെതിരെ 10 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാരോപിച്ചാണ് അറസ്റ്റ്. ഡെൽറ്റ ഫ്ലൈറ്റ് 2809 (മിനിയാപൊളിസ് മുതൽ സാൻ ഫ്രാൻസിസ്കോ വരെ) വിമാനത്തിൽ സഹ-പൈലറ്റായിരിക്കെയാണ് 34 കാരനായ ഭഗവാഗർ അറസ്റ്റിലായത്. 2025 ഏപ്രിൽ മുതൽ അന്വേഷിച്ചുകൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ഏപ്രിലിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നുണ്ടായ അന്വേഷണത്തില്‍ ഭഗവഗര്‍ ഒരു വാണിജ്യ പൈലറ്റാണെന്ന് തിരിച്ചറിഞ്ഞതായി കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് ഓഫീസ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതിനുശേഷം, അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 26 ന് രാത്രി ഭഗവഗറിനെ അറസ്റ്റ്…
ഇന്ത്യയുടെ രക്ഷകർ കന്യാസ്ത്രീകൾ മാത്രമല്ല: കാരൂർ സോമൻ (ചാരുംമൂടൻ)
ഒരു രാജ്യത്തിന്റെ യഥാർത്ഥ സംസ്‌കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂടെയല്ല നമ്മുടെ സാമൂഹ്യ സാംസ്‌കാരിക ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയാണ്. ഈ ആധുനിക യുഗത്തിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായുഗത്തിലോ എന്ന് തോന്നും. അതിന്റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ, കേരളത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്. ഈ അടിമ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു് പട്ടിണി പാവങ്ങൾക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തതാണ് കന്യാസ്ത്രികൾ ചെയ്ത കുറ്റം? അല്ലാതെ മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല. ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കില്ലെങ്കിൽ അവൻ തടവുകാരനാണ്. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവൻ രക്ഷാപ്രവർത്തകരായി കടന്നു ചെല്ലുന്ന കന്യാസ്ത്രീകളെ അപമാനിക്കുന്നത് ലോക മലയാളികളിൽ ആശങ്കയുണ്ടാക്കുന്നു.…
