വിദേശകാര്യ മന്ത്രാലയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് എം‌പി ശശി തരൂര്‍

വിദേശകാര്യ മന്ത്രാലയത്തെ കോൺഗ്രസ് എംപി ശശി തരൂർ പരസ്യമായി പ്രശംസിച്ചത്, പ്രതിപക്ഷത്തിനുള്ളിൽ രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും ഇടയിൽ ഒരു പുതിയ രേഖ വരയ്ക്കുന്നുണ്ടോ എന്ന രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവന രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. കോൺഗ്രസ് നേതൃത്വം സാധാരണയായി കേന്ദ്ര സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷമായ ആക്രമണങ്ങൾ അഴിച്ചുവിടുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസ്താവന വരുന്നത്. വിദേശകാര്യ മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രിയുടെ പങ്കിനെയും തരൂർ പരസ്യമായി പ്രശംസിച്ചു. പാർട്ടിയുടെ ദൈനംദിന രാഷ്ട്രീയത്തിൽ നിന്നുള്ള ഒരു വ്യതിചലനമായാണ് ഈ നീക്കം കാണപ്പെടുന്നത്. അതിനാൽ, ഈ പ്രസ്താവനയെ വെറും വ്യക്തിപരമായ അഭിപ്രായമായി തള്ളിക്കളയാൻ കഴിയില്ല. വിദേശനയം, നയതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഏറ്റുമുട്ടലിനെക്കാൾ സമവായത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിലവിലുണ്ടെന്ന് തരൂരിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു. പാർട്ടി രാഷ്ട്രീയത്തിന് മുകളിൽ ദേശീയ താൽപ്പര്യം സ്ഥാപിക്കണമെന്നാണ്…

വിദേശത്ത് നിന്നുള്ള രാജ്യദ്രോഹം ഇനി അനുവദിക്കില്ല; യുഎസ് ആസ്ഥാനമായുള്ള കശ്മീരി ലോബിയിസ്റ്റ് ഡോ. ഫായിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു

ഡോ. ഫായിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് വെറും നിയമപരമായ നടപടിയല്ല, മറിച്ച് വിദേശത്തിരുന്ന് ഇന്ത്യയെ വെല്ലുവിളിക്കുന്ന മുഴുവൻ ദേശവിരുദ്ധ ശൃംഖലയ്ക്കുമെതിരായ നേരിട്ടുള്ള ആക്രമണമാണ്. എൻ‌ഐ‌എ പ്രത്യേക കോടതിയുടെ ഉത്തരവ് ഒരു ലളിതമായ സ്വത്ത് കണ്ടുകെട്ടൽ അല്ല. വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാനും കശ്മീരിന്റെ ഭൂമിയെ സുരക്ഷിതമായ ഒരു താവളമായി കണക്കാക്കാനും അനുവദിച്ച മാനസികാവസ്ഥയ്‌ക്കെതിരായ ആക്രമണമാണിത്. വർഷങ്ങളായി, ഈ ആവാസ വ്യവസ്ഥ വിശ്വസിച്ചിരുന്നത് പുറത്തുനിന്ന് പ്രസ്താവനകൾ നടത്തുമെന്നും അതേസമയം സ്വത്തുക്കൾ രാജ്യത്തിനുള്ളിൽ സുരക്ഷിതമായിരിക്കുമെന്നും ആയിരുന്നു. കോടതിയുടെ തീരുമാനം ഈ മിഥ്യധാരണയെ തകര്‍ത്തു. ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതി, യുഎസ് ആസ്ഥാനമായുള്ള കശ്മീരി ലോബിയിസ്റ്റ് ഗുലാം നബി ഷാ എന്ന ഡോ. ഫായിയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടു. ബുദ്ഗാം ജില്ലയിലെ വാദ്‌വാൻ, ചട്ടബുഗ് ഗ്രാമങ്ങളിലായി സ്ഥിതി ചെയ്യുന്ന 1.5 കനാൽ ഭൂമി കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്. ജില്ലാ…

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ സംഘർഷം രൂക്ഷമാകുന്നു; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. സമീപകാല സംഭവങ്ങളിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിക്കുകയും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ തുടരുന്നതിനിടെ, ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ത്യൻ സർക്കാർ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വഷളായ ബന്ധത്തെ ഈ നീക്കം വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. സമീപകാല സംഭവവികാസങ്ങളിലും പ്രസ്താവനകളിലും ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ ദീർഘകാല ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങളുണ്ട്. പരസ്പര സഹകരണത്തിലൂടെയും സംഭാഷണത്തിലൂടെയും ഇരു രാജ്യങ്ങളും പൊതുവെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. എന്നാല്‍, സമീപകാല സംഭവങ്ങളും പൊതു പ്രസ്താവനകളും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി. തൽഫലമായാണ് നിലപാട് ഔദ്യോഗികമായി അവതരിപ്പിക്കാൻ ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ…

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: ക്രിസ്മസ്-പുതുവത്സര സീസണില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം അധികൃതർ സ്ഥിരീകരിച്ചു. കോഴി കർഷകർക്ക് കനത്ത തിരിച്ചടിയായി. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമൽ ഡിസീസസിൽ (NIHSAD) നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡിലും കോട്ടയത്തെ നാല് ഗ്രാമങ്ങളിലും അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെടുമുടിയിൽ കോഴികൾക്ക് രോഗബാധ കണ്ടെത്തിയപ്പോൾ ബാക്കിയുള്ള പ്രദേശങ്ങളിൽ താറാവുകൾക്കാണ് രോഗം ബാധിച്ചത്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ ഗ്രാമങ്ങളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. കാടകൾ, കോഴികൾ എന്നിവയ്ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയ പക്ഷികളിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ച…

“ഹിന്ദി നഹി സീഖി…ക്യോം നഹി സീഖി?”: ഹിന്ദി പഠിക്കാത്തതിന് ഫുട്ബോള്‍ പരിശീലകനായ ആഫ്രിക്കൻ പൗരനെ ബിജെപി കൗൺസിലർ ഭീഷണിപ്പെടുത്തി

ന്യൂഡൽഹി: ഹിന്ദി പഠിക്കാത്തതിന് ആഫ്രിക്കൻ പൗരനെ ഭീഷണിപ്പെടുത്തുന്നതായി ആരോപിക്കപ്പെടുന്ന ബിജെപി കൗൺസിലർ രേണു ചൗധരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ചിലെ 196-ാം വാർഡിനെ പ്രതിനിധീകരിക്കുന്ന ചൗധരി, എംസിഡി പാർക്കിൽ കുട്ടികളുടെ ഫുട്ബോൾ പരിശീലകനായ ആ മനുഷ്യനോട്, എന്തുകൊണ്ടാണ് നിങ്ങൾ ഇതുവരെ ഹിന്ദി പഠിക്കാത്തതെന്ന് ചോദിക്കുന്നതും ഒരു മാസത്തിനുള്ളിൽ ഭാഷ പഠിച്ചില്ലെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കുമെന്ന് അന്ത്യശാസനം നൽകുന്നതും വീഡിയോയിൽ കാണാം. ഇന്ത്യയിൽ നിന്ന് പണം സമ്പാദിച്ചാല്‍ മാത്രം പോരാ വായില്‍ നിന്ന് ഹിന്ദി ഭാഷയും പുറത്തു വരണമെന്ന് രേണു ചൗധരി അദ്ദേഹത്തോട് പറയുന്നതും കേൾക്കാം. “ഹിന്ദി നഹി സീഖി…ക്യോം നഹി സീഖി? അഗർ ഏക് മഹിനേ മേ ഹിന്ദി നഹി സീഖി, തോ പാർക്ക് ചീൻ ലോ ഇൻസെ? (നിങ്ങൾ ഹിന്ദി പഠിച്ചിട്ടില്ല. എന്തുകൊണ്ട് പഠിച്ചില്ല? ഒരു മാസത്തിനുള്ളിൽ നിങ്ങൾ ഹിന്ദി പഠിച്ചില്ലെങ്കിൽ, പാർക്കിൽ…

പൊൻകുന്നം പൊന്നമ്മയുടെ പൊന്നരഞ്ഞാണം (ഹാസ്യ ചെറുകഥ): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പൊൻകുന്നം മാർക്കറ്റിലെ മീൻ കച്ചവടക്കാരിയാണ് പൊന്നമ്മ. പൊൻകുന്നത്തിനടുത്തു ചിറക്കടവിൽ ഭർത്താവ് പൊന്നച്ഛനോടും ഏക മകൾ പൊന്നമ്പിളിയോടുമൊപ്പം താമസിക്കുന്ന പൊന്നമ്മ എല്ലാ ദിവസവും അതിരാവിലെ എണീറ്റു പൊന്നച്ഛനോടൊപ്പം കോട്ടയത്ത് നിന്നും കുമളിയ്ക്കു പോകുന്ന ആദ്യത്തെ കൊണ്ടോടി ബസിൽ കയറി മുണ്ടക്കയത്തു പോയി മീൻ ഹോൾസെയിൽ വ്യാപാരികളോട് വാങ്ങിയാണ് പൊൻകുന്നത്തു വന്നു വിൽക്കുന്നത് അതി കഠിനമായി അധ്വാനിക്കുന്ന പൊന്നമ്മയ്ക്കു ജീവിതത്തിൽ ഒരു സ്വപ്നമേ ഉള്ളൂ തന്റെ പുന്നാര മകൾ അതി സുന്ദരി ആയ പൊന്നമ്പിളിയെ ഏതെങ്കിലും സ്വഭാവ ശുദ്ധിയുള്ളവനും നല്ലവനുമായ ചെറുപ്പക്കാരനെ കൊണ്ടു വിവാഹം കഴിപ്പിക്കണം വിവാഹ ദിവസം മകൾക്കു കൊടുക്കുവാൻ കുറച്ചു സ്വർണം ഒക്കെ പൊന്നമ്മ കരുതിയിട്ടുണ്ടെങ്കിലും താൻ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടു ഒരു മൂന്നു പവന്റെ പൊന്നാരഞ്ഞാണം പൊന്നമ്മ പ്രത്യേക സമ്മാനമായി മകൾക് വിവഹ ദിവസം കൊടുക്കുവാൻ പൊന്നച്ചനെ പോലും കാണിക്കാതെ പൊന്നമ്മ അലമാരയിൽ…

പ്രത്യാശയാണ് ജീവിതം (കഥ): ജോര്‍ജ് തുമ്പയില്‍

മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്‍ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, “നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.” അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു, “അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി…

എപ്സ്റ്റീന്‍ ഫയല്‍സ്: മൂന്ന് വർഷത്തിനിടെ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ ട്രംപ് എട്ടു തവണ യാത്ര ചെയ്തു

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസിൽ യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ 30,000 പുതിയ രേഖകളിൽ സ്വകാര്യ ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ പേര് പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അത് നിഷേധിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ രേഖകൾ പുറത്തുവന്നത് അമേരിക്കയില്‍ വീണ്ടും രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട 30,000 പുതിയ രേഖകളിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ രേഖകളുടെ അടിസ്ഥാനത്തിൽ ട്രംപിനെതിരെ ഒരു ക്രിമിനൽ കുറ്റവും ചുമത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുതുതായി പുറത്തുവിട്ട രേഖകളില്‍ ഏകദേശം 29,000 പേജുകളും ഡസൻ കണക്കിന് വീഡിയോ ക്ലിപ്പുകളും, ഫോട്ടോഗ്രാഫുകളും ഉൾപ്പെടുന്നു. രഹസ്യാത്മക കാരണങ്ങളാൽ…

സോമർസെറ്റിൽ ക്രിസ്മസ് ആഘോഷം: മഞ്ഞുവീഴുന്ന രാവിൽ സ്നേഹദൂതുമായി കരോൾ സംഘം

ന്യൂജേഴ്സി: മഞ്ഞുവീഴുന്ന ഡിസംബർ രാവുകളെ സംഗീതസാന്ദ്രമാക്കി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ ക്രിസ്മസ് കരോൾ സംഘം ഭവനങ്ങളിലെത്തി. തിരുപ്പിറവിയുടെ സന്തോഷം പങ്കുവെക്കാനായി സംഘടിപ്പിച്ച വാർഡ് തലത്തിലുള്ള കരോൾ യാത്ര, ഒമ്പത് വാർഡുകളിലായി 250-ഓളം കുടുംബങ്ങളിൽ സ്നേഹസ്പർശമായി മാറി. ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി കരോൾ സംഘത്തിനൊപ്പം ചേർന്നത് വിശ്വാസികൾക്ക് ഇരട്ടി മധുരമായി. ഓരോ ഭവനത്തിലുമെത്തി അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി. ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം ഓരോരുത്തരിലും നിറയാൻ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾ ഇടയാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രാർത്ഥനാപൂർവ്വം തുടങ്ങിയ ഭവനസന്ദർശനങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്രിസ്മസ് ഗാനങ്ങൾ അലയടിച്ചു. സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്മസ് പാപ്പയും, പുൽക്കൂടിന്റെ പുണ്യസ്മരണയുണർത്തിയ നേറ്റിവിറ്റി ദൃശ്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശവും കൗതുകവുമായി. വാർഡ് തലത്തിൽ നടന്ന ഈ വലിയ ഒത്തുചേരലിന് കരുത്തുറ്റ…

‘ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍”: പുസ്തക പ്രകാശനം ജനുവരി 3 ശനിയാഴ്ച തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍

ന്യൂയോർക്: അമേരിക്കയിലെ ക്യാൻസർ ചികിത്സാ രംഗത്തെ മഹാമേരു, തിരക്കിനിടയിലും എഴുത്തും വായനയും ഹൃദയത്തോട് ചേർത്ത് വെക്കാൻ സമയം കണ്ടെത്തുന്ന സാഹിത്യ കുതുകി, അഞ്ച് പതിറ്റാണ്ടിലേറെ വിദേശ ജീവിതം നയിച്ചിട്ടും ജന്മനാട്ടിലെ എല്ലാ കാര്യങ്ങളിലും ഇന്നും അഭിനിവേശമുള്ള ക്രാന്തദർശി – മണിച്ചേട്ടൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഡോ.എം.വി.പിള്ളയെ പരിചയപ്പെടുത്തി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രമേശ് ബാബു രചിച്ച ”ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍” എന്ന പുസ്തകം പ്രകാശിതമാവുന്നു. ജനുവരി 3 ശനിയാഴ്ച 4 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ലളിതമായ ചടങ്ങിൽ മോഡല്‍ സ്‌കൂൾ പ്രിന്‍സിപ്പൽ കെ.വി. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. അദ്ദേഹത്തിൽ നിന്ന് ഡോ. എം വി പിള്ളയുടെ ട്രിപ്‌ലെറ്റ് കൊച്ചുമക്കൾ – ഒറിയോണ്‍ പിള്ള, ആഡ്രിയന്‍ പിള്ള, മാക്‌സിമസ് പിള്ള (Masters Orion Pillai, Adrian Pillai, Maximus Pillai – USA) എന്നിവർ…