പതിറ്റാണ്ടുകളായി സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യയിൽ നിന്നും ഇന്ത്യയെ അകറ്റാൻ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍, ട്രംപിന്റെ നയങ്ങൾ ഈ ശ്രമത്തെ മാറ്റിമറിച്ചുവെന്നും ബോൾട്ടൺ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അടുപ്പം പാശ്ചാത്യ രാജ്യങ്ങൾക്ക് ആശങ്കാജനകമാണെന്നും ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിൽ ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ആശങ്ക പ്രകടിപ്പിച്ചു. ഈ സന്ദർശനം പാശ്ചാത്യ രാജ്യങ്ങൾക്ക് മോശം വാർത്തയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ തീരുവകൾ ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എസ്‌സിഒ ഉച്ചകോടിയിൽ മോദി, ഷി ജിൻപിംഗ്, വ്‌ളാഡിമിർ പുടിൻ എന്നിവരുടെ സാന്നിധ്യം ആഗോള രാഷ്ട്രീയത്തിലെ മാറ്റത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയെ സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യയിൽ നിന്നും അകറ്റാൻ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നു.…
Year: 2025
പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദര്‍ശനവും ഷി ജിൻപിംഗ്/പുടിന്‍ കൂടിക്കാഴ്ചയും: രോഷമടക്കാനാകാതെ ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് തുടർച്ചയായ വാചാടോപങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഇന്ത്യയെ ലക്ഷ്യം വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയും ട്രംപിനെ രോഷം കൊള്ളിച്ചു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ഇന്ത്യയെക്കുറിച്ചുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തി. അമേരിക്ക ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരം മാത്രമേ നടത്തുന്നുള്ളൂവെന്നും അതേസമയം ഇന്ത്യ അമേരിക്കയ്ക്ക് വലിയ അളവിൽ സാധനങ്ങൾ വിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തങ്ങളുടെ എണ്ണയും സൈനിക ഉപകരണങ്ങളും കൂടുതലും റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും അമേരിക്കയിൽ നിന്ന് വളരെ കുറച്ച് മാത്രമേ വാങ്ങുന്നുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ അമേരിക്കയെ ഏറ്റവും വലിയ ഉപഭോക്താവായി കാണുന്നുണ്ടെങ്കിലും, യുഎസിന് വളരെ…
മോദിയുടെ ജനപ്രീതി ഇടിയുന്നു: ജെയിംസ് കൂടൽ
ഇന്ത്യയിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതിന്റെ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന സർവെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലയ് ഒന്നിനും ആഗസ്റ്റ് പതിനാലിനുമിടയിൽ ഇന്ത്യ ടുഡേ സീ വോട്ടർ മൂഡ് ഓഫ് ദ നേഷൻ ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും നടത്തിയ സർവെയിൽ മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ജനപിന്തുണയിൽ വലിയ ഇടവു സംഭവിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 54778 ആളുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മോദി സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന് സർവെ റിപ്പോർട്ടിൽ നിന്ന് വിലയിരുത്താം. മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന് ജനപിന്തുണയേറുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവെയിൽ കേന്ദ്ര സർക്കാരിന്റെ ജനപിന്തുന്ന 62.1 ശതമാനമായിരുന്നു. ആഗസ്റ്റിൽ നടത്തിയ സർവെയിൽ 52.4ശതമാനമായി ഇടിഞ്ഞു താണു. പുതിയ സർവെയിൽ 12.7 ശതമാനം പേർ മോദി സർക്കാരിന്റെ പ്രകടനം ശരാശരിയാണന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 12.6 ശതമാനം പേർ…
“ബ്ലൂ ഡ്രാഗൺ” സ്പെയിനിലേക്കു വിനോദ യാത്ര ചെയ്യുന്നവർക്ക് ജാഗ്രത നിർദ്ദേശം
സ്പെയിൻ: ലോകത്തിലെ അതി മനോഹരമായ സ്പെയിനിലെ മനോഹരമായ കടൽത്തീരങ്ങൾ, സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ, ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കാരണം കടലിൽ കണ്ടുവരുന്ന ഒരപൂർവ ജീവിയാണ് – ‘ബ്ലൂ ഡ്രാഗൺ’ (Glaucus atlanticus) എന്നറിയപ്പെടുന്ന സീ സ്ലഗ്ഗുകൾ ഒരിനം കടലൊച്ച്. കാഴ്ചയിൽ അതിമനോഹരമായ ഈ ജീവികൾ, സ്പർശിച്ചാൽ മാരകമായ വിഷം പുറത്തുവിടുമെന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സാധാരണയായി ആഴക്കടലിൽ കാണുന്ന ഇവയെ, സമീപകാലത്തായി സ്പെയിനിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി കണ്ടെത്തിയതോടെയാണ് ഈ അസാധാരണ നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്. നീല ഡ്രാഗൺ കടൽ സ്ലഗ്ഗുകൾക്ക് സ്വന്തമായി വിഷം ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. എന്നാൽ ഇവയുടെ പ്രധാന ആഹാരം ‘പോർച്ചുഗീസ് മാൻ ഓഫ് വാർ’ (Portuguese man o’ war) എന്നറിയപ്പെടുന്ന അതിമാരകമായ വിഷമുള്ള ജെല്ലിഫിഷാണ്. ബ്ലൂ ഡ്രാഗണുകൾ ഈ ജെല്ലിഫിഷിനെ ഭക്ഷിക്കുമ്പോൾ, അതിന്റെ വിഷ കോശങ്ങളെ നശിപ്പിക്കാതെ സ്വന്തം ശരീരത്തിലേക്ക് ശേഖരിക്കുന്നു. ഈ വിഷം അവയുടെ…
ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരൻ വെടിയേറ്റു മരിച്ചു
ഹൂസ്റ്റൺ: ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരന് വെടിയേറ്റു, മരണം. ‘ഡോർബെൽ ഡിച്ച്’ എന്ന കളി കളിക്കുന്നതിനിടെയാണ് സംഭവം. ഹൂസ്റ്റണിലെ 9700 ബ്ലോക്ക് ഓഫ് റേസിൻ സ്ട്രീറ്റിലെ വീട്ടിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഡോർബെൽ അടിച്ച ശേഷം കുട്ടി വീട്ടിൽ നിന്ന് ഓടുന്നതിനിടെയാണ് വെടിയേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുട്ടികൾ കൂട്ടമായിട്ടാണ് ഈ കളി കളിച്ചിരുന്നത് എന്ന് എൻബിസി അഫിലിയേറ്റ് കെപിആർസി റിപ്പോർട്ട് ചെയ്തു. വെടിയുണ്ടകൾക്ക് പേരുകളില്ലാത്തതിനാൽ കുട്ടികൾക്ക് ചുറ്റും തോക്കുകൾ ഉണ്ടാകാൻ പാടില്ലെന്ന് അയൽവാസി തെരേസ ജോൺസ് സ്റ്റേഷനോട് പറഞ്ഞു. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിങ്-ഡോങ് ഡിച്ച് പ്രാങ്കുകൾ ടിക്-ടോക്കിനായി ചിത്രീകരിക്കുന്നതിനിടെ 18 വയസ്സുകാരൻ…
തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് ജിജോ മാത്യു ഡാലസിൽ അന്തരിച്ചു
ഡാളസ്: തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ, 48) ഡാലസിൽ സെയിന്റ് പോളിൽ അന്തരിച്ചു. പാലാ കടനാട് വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ. ഏക സഹോദരി: ഷെറിൻ, സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്. സംസ്കാര ചടങ്ങുകൾ ഡാലസിലെ പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : (469) 774-8326
പ്രസിഡന്റ് ട്രംപിന്റെ ജീവനക്കാരന്റെ തലയറുക്കുമെന്നും പിന്നീട് അവരുടെ കുടുംബത്തെ മുഴുവൻ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ ടെക്സസ് സ്വദേശി അറസ്റ്റിൽ.
ഹൂസ്റ്റൺ: പ്രസിഡന്റ് ട്രംപിന്റെ ഒരു ജീവനക്കാരന്റെ തലയറുക്കുമെന്നും പിന്നീട് അവരുടെ കുടുംബത്തെ മുഴുവൻ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ ടെക്സസ് സ്വദേശി അറസ്റ്റിൽ. ഓസ്റ്റിൻ സ്വദേശിയായ തോമസ് ഓസ്ട്രിയ ക്രൗസിനെയാണ് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 25-ന് ട്രംപിന്റെ പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരന് ഭീഷണി സന്ദേശങ്ങൾ അയച്ചതിനാണ് ക്രൗസിനെതിരെ യുഎസ് അറ്റോർണി ഓഫീസ് കേസെടുത്തത്. ജീവനക്കാരനെ കണ്ടെത്തി അവരുടെ തലയറുക്കുമെന്നും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ക്രൗസ് ഭീഷണിപ്പെടുത്തിയതായി പ്രസ്താവനയിൽ പറയുന്നു. ഭീഷണിയുടെ സ്വഭാവവും ജീവനക്കാരന്റെ ജോലി സംബന്ധിച്ച പരാമർശങ്ങളും കാരണം എഫ്ബിഐ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഒരു ദിവസത്തിനുള്ളിൽ ക്രൗസിനെ തിരിച്ചറിഞ്ഞതായും, ഓഗസ്റ്റ് 26-ന് ഫെഡറൽ ഏജന്റുമാർ ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തുന്നത് നിർത്താമെന്ന് സമ്മതിച്ചതായും പ്രോസിക്യൂട്ടർമാർ അറിയിച്ചു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ഇയാൾ വീണ്ടും അഞ്ച് വോയിസ്‌മെയിലുകൾ അയച്ച് ജീവനക്കാരനോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതേ…
കാണാതായ 32 വയസ്സുള്ള ജാസ്മിൻ റോച്ചെസ്റ്ററിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് ബോസ്റ്റൺ പോലീസ്
ബോസ്റ്റൺ: മാറ്റപാനിൽനിന്ന് കാണാതായ 32 വയസ്സുള്ള ജാസ്മിൻ റോച്ചെസ്റ്ററിനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ബോസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ്. 2025 ഓഗസ്റ്റ് 29-ന് വെള്ളിയാഴ്ച രാത്രി ഏകദേശം 8:10-ന് മാറ്റപാനിലെ 2 മേരിക്കനോൾ ടെറസിലുള്ള വീട്ടിൽ വെച്ചാണ് ജാസ്മിനെ അവസാനമായി കണ്ടത്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ജാസ്മിന് 5 അടി 8 ഇഞ്ച് ഉയരവും ഏകദേശം 115 പൗണ്ട് ഭാരവുമുണ്ട്. അവസാനമായി കാണുമ്പോൾ വെള്ളയും കറുപ്പും നിറങ്ങളുള്ള ജംപ്‌സ്യൂട്ടും, ഇളം വെള്ള കാർഡിഗനും, പല നിറങ്ങളുള്ള ഹെയർ റാപ്പും ധരിച്ചിരുന്നു. കൈവശം ഒരു തവിട്ടുനിറമുള്ള പേഴ്‌സുമുണ്ടായിരുന്നു. അതേദിവസം രാത്രി ക്വിൻസിയിലെ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ വെച്ച് ജാസ്മിനെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സൗത്ത് ബോസ്റ്റണിലെ കാസിൽ ഐലൻഡിനും കോൺലി ടെർമിനലിനും സമീപമുള്ള പ്രദേശങ്ങളിൽ ഇവർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. ജാസ്മിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച്…
കെ വി മാത്യു (90) പാപ്പച്ചൻ കരമുണ്ടക്കൽ നിര്യാതനായി
തിരുവനന്തപുരം: കേശവദാസപുരം കൈലാസ് നഗർ k -18 -ൽ റിട്ട.സീനിയർ ഓഡിറ്റ് ആഫീസർ (എ ജി സ്) കരമുണ്ടക്കൽ കെ വി മാത്യു (90 വയസ്സ്) 8/31/2025 ഞായറാഴ്ച്ച സ്വ ഭവനത്തിൽ വെച്ച് നിര്യാതനായി. ശവസംസകരം തിങ്കളാഴ്ച സെപ്റ്റംബർ 1 നു രാവിലെ 10 മണിക്ക് ഭവനത്തിൽ വെച്ച് നടത്തപെടുന്ന ശുശ്രുഷകൾക്കു ശേഷം പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും. ഭാര്യ: ചങ്ങനാശേരി പാലാത്തറ സെലിൻ ജോസഫ് (റിട്ട പ്രിൻസിപ്പൽ സെന്റ് മേരിസ് റ്റി റ്റി ഐ, പട്ടം) മക്കൾ: ആൻസി മാത്യു (മേധാവി, സിവിൽ വിഭാഗം സെന്റ് ജോസഫ് കോളേജ്, പാല), അജോയ് മാത്യു (ബിസിനസ്) തിരുവനന്തപുരം. മരുമക്കൾ: ബോസ് ജോസെഫ് മൂന്നുമാക്കൽ (റിട്ട .ഡെപ്യൂട്ടി ഡയറക്ടർ),ഷീബ ജോൺ തോമ്പിൽ (ടീച്ചർ സെന്റ് മേരിസ് ഹൈ സെക്കൻഡറി പട്ടം). കൊച്ചു മക്കൾ:കിരൺ കീർത്തി കൃപ…
ഹയാത്ത് റീജന്‍സിയുടെ ഫ്രൂട്ട് മിക്‌സിംഗില്‍ ആവേശമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാർ
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി തയ്യാറാക്കുന്ന കേക്കിന്റെ ആദ്യപടിയായി നടക്കുന്ന ഫ്രൂട്ട് മിക്‌സിംഗിൽ ഇത്തവണ അതിഥിയായി എത്തിയത് ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരും. വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരും ഹയാത്ത് റീജൻസി ജീവനക്കാരും ചേര്‍ന്നാണ് ഫ്രൂട്ട് ജ്യൂസില്‍ വിവിധ ഫലചേരുവകളുടെ മിശ്രണം നടത്തിയത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ നിബു മാത്യു പരിപാടികൾക്ക് നേതൃത്വം നല്‍കി. ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷി കുട്ടികൾക്ക് കിട്ടിയ വലിയ സൗഭാഗ്യമാണിതെന്നും ഫ്രൂട്ട് മിക്സിംഗ് പ്രക്രിയയിൽ ഭിന്നശേഷി കുട്ടികളെകൂടി ഉൾപ്പെടുത്തിയ ഹയാത്തിന്റെ നടപടി സമൂഹത്തിന് നൽകിയ വലിയൊരു സന്ദേശമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. സമൂഹത്തോടും ഭൂമിയോടുമുള്ള കരുതലിന് ഊന്നല്‍ നല്‍കുന്ന ഹയാത്തിന്റെ ആഗോള സംരംഭമായ വേള്‍ഡ് ഓഫ് കെയര്‍ പരിപാടിയുടെയുടെയും…
