കാരന്തൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന എസ് എസ് എൽ സി പഠന പിന്തുണ ക്യാമ്പ് ‘സജ്ജം’ മർകസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള കെ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ശ്രീ ബിജു പൂതക്കണ്ടി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ കീഴിൽ നടന്ന ക്യാമ്പിൽ മർകസ് ഗേൾസ്, മർകസ് ബോയ്സ്, ജി എച്ച് എസ് പയമ്പ്ര, ജി എച്ച് എസ് പറമ്പിൽ, ജി എച്ച് എസ് കുന്ദമംഗലം എന്നീ സ്കൂളുകളിലെ 56 വിദ്യാർഥികൾ പങ്കെടുത്തു. ‘നോ ഡി പ്ലസ്’ എന്ന വിഷയത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ഗേൾസ് സ്കൂൾ പ്രധാനാധ്യാപകനുമായ നിയാസ് ചോല ക്ലാസെടുത്തു. അധ്യാപകരായ മിർഷാദ്, ജലീഷ്, സുബിൻ, രതി വിവിധ സെഷനുകളിൽ സംസാരിച്ചു. പിടിഎ…
Day: February 17, 2026
കൊല്ലം പ്രവാസി അസോസിയേഷൻ പ്രീ-റമദാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ കെ പി എ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സെഗയാ അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവബോധന ക്ലാസും ശ്രദ്ധേയമായി. 250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്‌റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു . കെ. പി. എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഓര്‍ഡിനേറ്റർ ജിബി ജോൺ വർഗീസ് സ്വാഗതവും, കെ പി എ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഓര്‍ഡിനേറ്റർ രമ്യാ ഗിരീഷ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാലിനു കെ.പി.എ വൈസ് പ്രസിഡന്റ് മൊമെന്റോ നൽകി. മെഡിക്കൽ അവബോധന ക്ലാസ് എടുത്ത കൺസൾട്ടന്റ് യൂറോളജിസ്റ്റായ ഡോ. അരുൺ ആന്റണിക്ക് ബി…
റമദാനിൽ ഖുർആൻ പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ
ദോഹ: വിശുദ്ധ ഖുർആനിലെ ആശയപ്രപഞ്ചങ്ങൾ കാൻവാസിലേക്ക് പകരുന്ന പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ. ഇൻസൈറ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഖത്തറിൽ താമസിക്കുന്ന കലാകാരന്മാർക്കാണ് പങ്കെടുക്കാൻ അവസരം. ദിവ്യകാരുണ്യത്തിൻ്റെ പ്രപഞ്ചിക അടയാളങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യേകം തെരഞ്ഞെടുത്ത ഖുർആനിക സൂക്തത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ തയ്യാറാക്കേണ്ടത്. ആശയത്തിന്റെ ആഴവും ദൃശ്യസൗന്ദര്യവും മാനദണ്ഡമാക്കി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പെയിൻ്റിംഗുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. മത്സരത്തിലേക്കുള്ള എൻട്രികൾ ഫെബ്രുവരി 28 നകം ലുസൈൽ ആർട് ഫാക്ടറിയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 3368 9173, 3356 2280 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തനിമ ഖത്തർ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ വഴിയും വിശദവിവരങ്ങൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
ലയാലീ റമളാൻ: മർകസ് റമളാൻ ക്യാമ്പയിന് തുടക്കം
ധാർമിക ജീവിതത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന പ്രത്യേക പദ്ധതികൾ കോഴിക്കോട്: വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും പുണ്യവും പൊതുജനങ്ങളിലെത്തിക്കാനും ആത്മീയ, ധാർമിക ജീവിതത്തിലൂടെ സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും മർകസ് സംഘടിപ്പിക്കുന്ന ‘ലയാലീ റമളാൻ’ ക്യാമ്പയിൻ ആരംഭിച്ചു. അനുദിനം വർധിക്കുന്ന കൊലപാതകങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കും കാരണം ആത്മീയ മൂല്യങ്ങളുടെയും ധാർമിക ബോധത്തിന്റെയും അഭാവമാണ് എന്ന യാഥാർഥ്യം വിളംബരം ചെയ്യാനും ആത്മീയ ജീവിതത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താനുമാണ് ഈ റമളാനിലൂടെ മർകസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പ്രഭാഷണങ്ങളും സൗഹൃദ സംഭാഷണങ്ങളും ഗൃഹ സന്ദർശനങ്ങളും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും. വ്യത്യസ്ത ആത്മീയ, സാമൂഹ്യക്ഷേമ, പഠന പദ്ധതികളോടെ വിപുലമായി നടത്തുന്ന ക്യാമ്പയിൻ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. 30 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹ്യക്ഷേമ…
എല്ലാ ഹിന്ദുക്കൾക്കും മൂന്ന് കുട്ടികൾ വേണം: ആർഎസ്എസ് മേധാവി മോഹൻ ഭഗവത്
ലഖ്‌നൗവിൽ നടന്ന ഒരു സാമൂഹിക സൗഹാർദ്ദ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്‌എസ്) മേധാവി ഡോ. മോഹൻ ഭഗവത്, ഹിന്ദുക്കൾ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും, നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും ഇല്ലാതാക്കാനും നാടുകടത്താനും, സ്വദേശത്തേക്ക് മടങ്ങുന്നത് ത്വരിതപ്പെടുത്താനും, സാമൂഹിക സൗഹാർദ്ദം പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്തു. മാതൃശക്തിയുടെ ശക്തിയെക്കുറിച്ചും ഇന്ത്യയുടെ ആഗോള നേതൃത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലഖ്നൗ (ഉത്തർപ്രദേശ്): ചൊവ്വാഴ്ച, ലഖ്‌നൗവിലെ നിരാല നഗറിലെ സരസ്വതി ശിശു മന്ദിറിൽ നടന്ന സാമൂഹിക ഐക്യത്തെക്കുറിച്ചുള്ള ഒരു യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) മേധാവി ഡോ. മോഹൻ ഭാഗവത് ഹിന്ദു ഐക്യത്തെക്കുറിച്ച് പ്രസ്താവന നടത്തി. വിവിധ മത-സാമൂഹിക സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ, ഹിന്ദു ഐക്യം, ജനസംഖ്യാ സന്തുലിതാവസ്ഥ, മതപരിവർത്തനം തടയൽ, നുഴഞ്ഞുകയറ്റത്തിനെതിരെ കർശനമായ നിലപാട് സ്വീകരിക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹിന്ദു സമൂഹം ശക്തവും ഐക്യത്തോടെയും തുടരണമെന്ന് ഭഗവത്…
ബംഗ്ലാദേശിലെ അധികാര മാറ്റം: മുഹമ്മദ് യൂനുസുമായി അടുപ്പമുള്ളവർ രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിന്റെ അടുത്ത ഉപദേഷ്ടാക്കൾ ബംഗ്ലാദേശ് വിടുമെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങി. ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു. പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ ബിഎൻപി വൻ വിജയമാണ് നേടിയത്. അതേസമയം, മുമ്പ് ഇടക്കാല സർക്കാരിനെ നയിച്ച മുഹമ്മദ് യൂനുസിന്റെ നിരവധി അടുത്ത അനുയായികൾ രാജ്യം വിട്ട് പലായനം ചെയ്യുകയോ അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പദ്ധതിയിടുകയോ ചെയ്യുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുഹമ്മദ് യൂനുസിന്റെ അടുത്ത ഉപദേഷ്ടാവായ ഫൈസ് അഹമ്മദ് തയ്യാബ് ജർമ്മനിയിലേക്കുള്ള വിമാനം ബുക്ക് ചെയ്തതായി ധാക്ക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “അത്ഭുതകരമായ ഒരു യാത്ര” എന്ന് വിശേഷിപ്പിച്ച പത്രത്തിന്റെ തലക്കെട്ട് വ്യാപകമായ ശ്രദ്ധ ആകർഷിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യൂനുസിനെ സഹായിക്കാന്‍…
അടുക്കളയിൽ നിന്ന് പ്രതിഷേധാഗ്നി: വിലക്കയറ്റത്തിൽ വീർപ്പുമുട്ടുന്ന കുടുംബങ്ങൾ; കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ
ആലപ്പുഴ: സംസ്ഥാനത്തെ സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റ് തകർത്ത വിലക്കയറ്റത്തിനെതിരെ ശക്തമായ വിമർശനവുമായി കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴയിലെ നയനാവെളി സ്വദേശിനിയായ റീഫ മേരിയുടെ വീട്ടിലെ സന്ദർശനത്തിനിടെ വീട്ടമ്മമാരുടെ ദുരിതവിവരങ്ങൾ കേട്ട വേണുഗോപാൽ, “ഇത് രാഷ്ട്രീയ പ്രചാരണമല്ല; ദിനംപ്രതി അനുഭവിക്കുന്ന യാഥാർത്ഥ്യത്തിന്റെ നിലവിളിയാണ്”െന്ന് വ്യക്തമാക്കി. “നൂറു രൂപയുമായി അരിയും മുളകും വാങ്ങാൻ പോയ ഞാൻ 20 രൂപ കടം പറഞ്ഞ് മടങ്ങേണ്ടിവന്നു,” മത്സ്യത്തൊഴിലാളി കുടുംബാംഗമായ റീഫ മേരി പങ്കുവെച്ച അനുഭവം അടുക്കള ചെലവിലെ കുത്തനെ വർധനയുടെ ദൃശ്യമായ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. പത്തു വർഷങ്ങൾക്ക് മുമ്പ് തട്ടിമുട്ടി ജീവിക്കാമായിരുന്ന സാഹചര്യം ഇന്ന് പൂർണമായും തകർന്നുവെന്നും, ഒരു മാസം കുറഞ്ഞത് പതിനായിരം രൂപയെങ്കിലും അടുക്കള ചെലവിന് മാത്രം വേണമെന്നുമാണ് വീട്ടമ്മമാരുടെ പരാതി. കുട്ടികളുടെ പഠനച്ചെലവും ചികിത്സാചെലവും ചേർന്നാൽ ഓരോ മാസവും കടബാധ്യതയിലേക്കാണ് കുടുംബങ്ങൾ നീങ്ങുന്നതെന്ന് അവർ പറഞ്ഞു. പാചകവാതക…
നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുല്ല വടക്കാങ്ങരക്ക് ജിആര്‍സിസിയുടെ ആദരം
ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഗ്‌ളോബല്‍ റിഥം കള്‍ചറല്‍ ക്‌ളബ്ബിന്റെ ആദരം. ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്‌റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങ് ജിആര്‍സിസി ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ടവത്ത്, അദ്ധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിനേഷ് ഹെഗ്‌ഡേ, മീഡിയ കോഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. ഡോ. അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം പ്രവാസ ലോകത്തിന് മാതൃകയാണെന്ന് ജി.ആര്‍.സി.സി ഭാരവാഹികള്‍ പറഞ്ഞു. ജിആര്‍സിസിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഡോ.അമാനുല്ല വടക്കാങ്ങര ആദരവിനുള്ള നന്ദിയും കടപ്പാടും അറിയിച്ചു.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ യുവതി മരണത്തെ തോൽപ്പിച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി
ദുബായ്: ജനുവരി ആദ്യം ദുബായിലെ അർജൻ പ്രദേശത്തുണ്ടായ റോഡപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ 30 കാരിയായ ഇന്ത്യൻ മാധ്യമ പ്രവർത്തക ആസ്ത കൻവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഗുരുതരമായ പരിക്കുകളും ഒന്നിലധികം ഒടിവുകളും ചതവുകളുമുണ്ടായിട്ടും, ഫെബ്രുവരി 10 ന് എൻഎംസി റോയൽ ആശുപത്രിയിലാണ് ആസ്ത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ കുഞ്ഞിന് ‘ത്രയാംബിക’ എന്ന പേരും നല്‍കി. അത്ഭുത ശിശു എന്നാണ് കുടുംബം കുഞ്ഞിനെ വിശേഷിപ്പിച്ചത്. 2026 ഫെബ്രുവരി 10 നാണ് ആസ്ത 2.4 കിലോഗ്രാം ഭാരമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടം നടക്കുമ്പോൾ അവർ വെറും 33 ആഴ്ച ഗർഭിണിയായിരുന്നു. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണവും ആസ്തയുടെ ധൈര്യവും കാരണം ഗർഭം 38 ആഴ്ച വരെ കൊണ്ടുപോയി. ഫെബ്രുവരി 12 ന് അമ്മയെയും മകളെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എൻഎംസി റോയൽ…
‘നവ കേരള സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’: സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ‘നവ കേരള സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ എന്ന പേരിൽ വീടുതോറുമുള്ള സർവേ നടത്താനുള്ള 2025 ഒക്ടോബറിലെ സർക്കാർ ഉത്തരവ് (ജിഒ) ചൊവ്വാഴ്ച (ഫെബ്രുവരി 17, 2026) ഹൈക്കോടതി റദ്ദാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. കേരള സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, എറണാകുളം സ്വദേശി മുബാസ് എം.എച്ച് എന്നിവർ പരിപാടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിപാടി നടത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് സേവ്യർ പൊതുതാൽപ്പര്യ ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജി കേൾക്കുമ്പോൾ, ഉത്തരവിന് അനുസൃതമായി ആരംഭിച്ച എല്ലാ നടപടികളും നടപടികളും നിർത്തിവയ്ക്കാൻ സർക്കാരിനോട് നിർദ്ദേശിക്കാൻ മതിയായ കാരണം കണ്ടെത്തിയതായി കോടതി…
