മഹാനടനെ വരവേൽക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു. കിലുക്കം 25 കിക്ക്‌ ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ധനശേഖരണാർത്ഥം 2026 ഏപ്രിൽ 17-ന് സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ നടത്തുന്ന വിപുലമായ സ്റ്റേജ് ഷോ ‘കിലുക്കം 25’-ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും അണിനിരക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. റവ. ഫാ. ജെക്കു സക്കറിയയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കത്തീഡ്രൽ വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. പുഞ്ചക്കോണം സ്വാഗതം ആശംസിച്ചു. പൂർണ തോമസ് പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രോഗ്രാം കൺവീനർ ഡോ. സക്കറിയ തോമസ് ഷോയുടെ വിവിധ വശങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിശദരൂപം ചടങ്ങിൽ അവതരിപ്പിച്ചു. ഹൂസ്റ്റണിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.  ഇന്ത്യ പ്രസ് ക്ലബ്…

മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ: പി.പി. ചെറിയാൻ

ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം. രണ്ട്, വിവാഹനിശ്ചയം കഴിഞ്ഞ് ശുഭകരമായി നടക്കേണ്ടിയിരുന്ന ഒരു ബന്ധം പെട്ടെന്നൊരു നിമിഷം തകർന്നുപോയത്. ഈ രണ്ട് അനുഭവങ്ങളെയും കൂട്ടിമുട്ടിക്കുമ്പോൾ ഭക്തകവി പൂന്താനത്തിന്റെ വരികൾക്ക് കാലാതീതമായ ഒരർത്ഥമുണ്ടെന്ന്  തിരിച്ചറിയുന്നു. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…” ജ്ഞാനപ്പാനയിലെ ഈ വരികൾ മരണത്തിന്റെ അനിവാര്യതയെ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ നശ്വരതയെയും കൂടെയാണ് ഓർമ്മിപ്പിക്കുന്നത്. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം വെറും ഓർമ്മയായി മാറുന്നത് താങ്ങാനാവാത്ത ആഘാതമാണ്. മരണം പ്രകൃതിനിയമമാണ്; അവിടെ മനുഷ്യൻ നിസ്സഹായനാണ്. പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഭീകരമാണെങ്കിലും, അതിനേക്കാൾ വേദനിപ്പിക്കുന്ന മറ്റൊരു ‘അദൃശ്യമാകൽ’ ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. അത്…

ഡാലസ് കിംഗ്‌സ് ക്ലബ് ഇനി ‘ഡാലസ് സോഷ്യൽ ക്ലബ്’; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഡാലസ്: ഡാലസ് സോഷ്യൽ ക്ലബ്ബിന്റെ വാലന്റൈൻസ് ഡേ ആഘോഷങ്ങളും 2026-ലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. 2014-ൽ ഡാലസ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച ‘ഡാലസ് കിംഗ്‌സ് ക്ലബ്’  ഇനി മുതൽ ‘ഡാലസ് സോഷ്യൽ ക്ലബ്’ എന്ന പുതിയ പേരിൽ അറിയപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു. കൂടുതൽ ജനപങ്കാളിത്തവും വിപുലമായ പ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായ സംഘടന, പുതിയ പേരിനൊപ്പം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഭരണസമിതിയെയും തിരഞ്ഞെടുത്തു. ഡാലസിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു തുറന്ന സാമൂഹിക വേദിയായി ക്ലബ്ബിനെ വളർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ ഭരണസമിതി: ഈ വർഷത്തെ ഔദ്യോഗിക പരിപാടിയിൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിനു കുടിലിൽ, വൈസ് പ്രസിഡന്റ് ടിജോ ചങ്ങങ്കേരി, സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ ജോയിന്റ്…

ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം: റവ. ജേക്കബ് ജോർജ്

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയർ വൈദികൻ റവ. ജേക്കബ് ജോർജ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് നാം 615-ാമത് സെഷൻ പിന്നിട്ട് 616-ലേക്ക് പ്രവേശിക്കുമ്പോൾ, കഴിഞ്ഞ കാലമത്രയും നമ്മെ നടത്തിയ ദൈവത്തിന് സ്തോത്രം ചെയണമെന്നും,നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെയും നന്ദിയോടെയും ചെലവഴിക്കാനും  നമുക്ക് സാധിക്കണം.നമ്മുടെ ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം. ജീവിതത്തിലെ തിരക്കുകൾക്കിടയിലും ലളിതമായ കാര്യങ്ങളിൽ പോലും ദൈവത്തെ ഓർത്തുകൊണ്ട് ഓരോ കാര്യങ്ങളും അവന്റെ സന്നിധിയിൽ സമർപ്പിക്കണമെന്നു അച്ചൻ ഉധബോദിപ്പിച്ചു കയീന്റെയും ഹാബേലിന്റെയും വഴിപാടുകൾ: ഉല്പത്തി പുസ്തകം 4-ാം അധ്യായത്തിൽ നാം വായിക്കുന്നത് പോലെ, കയീൻ നിലത്തെ ഫലങ്ങളിൽ നിന്നും യഹോവയ്ക്ക് വഴിപാട് അർപ്പിച്ചു. എന്നാൽ…

രാശിഫലം (25-02-2026 ബുധന്‍)

ചിങ്ങം: ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ കുടുംബ സ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉത്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. തുലാം: കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്തുവരും. നിങ്ങളുടെ സൗന്ദര്യബോധം വീട് മോടിക്കൂട്ടുന്നതിലേക്ക് നയിക്കും. വൃശ്ചികം: തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളെ…

സ്പാർക് ഡാറ്റ ദുരുപയോഗം: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ‘തീഫ് മിനിസ്റ്റർ’ എന്ന് വിളിക്കേണ്ടിവരുമോ എന്ന് കെ.സി. വേണുഗോപാൽ

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക് പോർട്ടലിലെ ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേരള ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തി. കേസ് പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതര കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ സമാന സ്വഭാവത്തിലുള്ള സന്ദേശങ്ങൾ അയക്കരുതെന്ന് കോടതി കർശന നിർദേശം നൽകി. സ്പാർക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വ്യക്തിഗത വിവരങ്ങളിൽനിന്ന് ഫോൺ നമ്പറുകൾ ശേഖരിച്ച് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതായാണ് ആരോപണം. വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് ലഭിച്ചതെന്നും ആർക്കും ലഭ്യമാകുന്ന വിവരമാണെങ്കിൽ സ്പാർക്കിലെ ഡാറ്റയ്ക്ക് എന്ത് സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് സന്ദേശങ്ങൾ അയച്ചതെന്ന സർക്കാർ വാദം കോടതി തള്ളി. സർക്കാരിൽ…

കുന്നത്തുനാടിനെ വി‌ഐപി മണ്ഡലമാക്കി തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങാനൊരുങ്ങി സാബു ജേക്കബ്ബിന്റെ ട്വന്റി20

കോലഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാടിനെ ഒരു വിഐപി മണ്ഡലമാക്കി മാറ്റി പ്രശസ്തിയിലേക്ക് ഉയർന്ന ട്വന്റി20 പാർട്ടി, വലിയ പോരാട്ടം നടത്താൻ ഒരുങ്ങിക്കഴിഞ്ഞു. എൻഡിഎ സഖ്യകക്ഷിയായതിന് ശേഷമുള്ള ടി20 പാർട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പാണിത്. സിപിഎം എംഎൽഎ പി.വി. ശ്രീനിജിൻ വീണ്ടും ഇവിടെ നിന്ന് മത്സരിക്കാൻ സാധ്യതയുണ്ട്. രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച വി.പി. സജീന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ട്വന്റി20 സ്ഥാനാർത്ഥി നിർണയ സമിതി മൂന്ന് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പിന്നീട് പ്രചാരണം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ട്വന്റി20യുടെ രീതി. കുന്നത്തുനാട് സംവരണ മണ്ഡലമായതിനുശേഷം യുഡിഎഫിന്റെ വിപി സജീന്ദ്രൻ രണ്ടുതവണ വിജയിച്ചു. കഴിഞ്ഞ തവണ പിവി ശ്രീനിജിനിനോട് 2715 വോട്ടുകൾക്ക് സജീന്ദ്രൻ പരാജയപ്പെട്ടു. ടി20 പാർട്ടി സ്ഥാനാർത്ഥി 42,701 വോട്ടുകൾ നേടിയതാണ് വലിയ അട്ടിമറിക്ക് കാരണമായത്. ലോക്‌സഭാ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കുന്നത്തുനാട്ടിൽ…

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ആംബുലൻസ് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചു

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നു വീണ് പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. അന്വേഷണം പുരോഗമിക്കുന്നു. റാഞ്ചി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന എയർ ആംബുലൻസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഛത്ര ജില്ലയിൽ തകർന്നുവീണ് ഏഴ് പേരും മരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഒരാൾ മാത്രമാണ് മരിച്ചതെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. സിമാരിയയ്ക്ക് സമീപമുണ്ടായ അപകടത്തിൽ എയർ ആംബുലൻസിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചതായി ചത്ര ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ശുഭം ഖണ്ഡേൽവാൾ പറഞ്ഞു. എയർ ആംബുലൻസിൽ രണ്ട് പൈലറ്റുമാർ, ഒരു രോഗി, ഒരു മെഡിക്കൽ ടീം അംഗം, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എന്നിവരുണ്ടായിരുന്നു.…

‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ജനവാദി ലേഖക് സംഘം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: വന്ദേമാതരം നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ജനവാദി ലേഖക് സംഘം അടുത്തിടെ ആവശ്യപ്പെട്ടു. ഈ തീരുമാനം ഭരണഘടനാ അസംബ്ലിയുടെ ഏകകണ്ഠമായ തീരുമാനത്തിന്റെ ലംഘനമാണെന്നും ഭരണഘടനയുടെ ആമുഖത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും അതിൽ ആർക്കും മാറ്റങ്ങൾ വരുത്താൻ അവകാശമില്ലെന്നും അവർ പറഞ്ഞു. 1875-ൽ ബങ്കിം ചന്ദ്ര ചാറ്റർജി “വന്ദേമാതരം” രചിക്കുകയും പിന്നീട് അത് തന്റെ “ആനന്ദമഠം” (1882) എന്ന നോവലിൽ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു . യഥാർത്ഥ ഗാനത്തിൽ മാതൃരാജ്യത്തെ സ്തുതിക്കുന്ന രണ്ട് ചരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നോവലിൽ ഉൾപ്പെടുത്തിയപ്പോൾ, ദുർഗ്ഗാദേവിയെ സ്തുതിക്കുന്ന ഒരു പ്രധാന സ്വരത്തിൽ നാല് അധിക ചരണങ്ങൾ കൂടി ചേർത്തു. അങ്ങനെ, ഗാനം രണ്ട് വ്യത്യസ്ത തീമുകൾ സംയോജിപ്പിച്ചു. 1896-ലെ കോൺഗ്രസ് സമ്മേളനത്തിലാണ് രബീന്ദ്രനാഥ ടാഗോർ ആദ്യമായി “വന്ദേമാതരം” അതിന്റെ യഥാർത്ഥ രണ്ട് ഖണ്ഡികകൾ ആലപിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.…

ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് വാനിന് നേരെയുണ്ടായ ആക്രമണത്തിൽ ഡിഎസ്പി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു

പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പതിയിരുന്ന് പോലീസ് വാഹനത്തിനു നേരെ നടത്തിയ വിവേചനരഹിതമായ വെടിവയ്പ്പിൽ ഒരു ഡിഎസ്പി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. അതേസമയം, അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഖൈബർ പഖ്തുൻഖ്വയിലെ കൊഹാത് ജില്ലയിൽ ഒരു പോലീസ് വാഹനത്തിന് അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തി. വിജനമായ പ്രദേശത്ത് വെച്ചാണ് അക്രമികൾ വാൻ വളഞ്ഞ ശേഷം വിവേചനരഹിതമായി വെടിയുതിർത്തത്. വാഹനത്തിൽ സഞ്ചരിച്ചിരുന്ന പോലീസുകാരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. വെടിവയ്പ്പ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. വഴിയാത്രക്കാരിൽ ചിലർക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആസാദ് മഹമൂദ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ഒരു സാധാരണക്കാരൻ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.…