ന്യൂയോർക്: നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിൻ്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർത്ഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ…
Month: February 2026
ടെലിവിഷൻ പരമ്പരകൾ വെറും വിനോദോപാധിയല്ല, സാമൂഹിക മാറ്റത്തിനുള്ള ആയുധം: സീ കേരളം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു
കൊച്ചി, 27 ഫെബ്രുവരി 2026: ടെലിവിഷൻ പരമ്പരകൾ കേവലം വിനോദത്തിന് മാത്രമുള്ളതല്ലെന്നും അവ സമൂഹത്തിന്റെ നേർക്കാഴ്ചകളായി മാറണമെന്നുമുള്ള ഉറച്ച നിലപാടുമായി സീ കേരളം. സാമൂഹിക വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘കുടുംബശ്രീ ശാരദ’, ‘ദുർഗ്ഗ ‘ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശക്തമായ സന്ദേശങ്ങളാണ് ചാനൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വ്യക്തിജീവിതത്തിലെ സ്വകാര്യതകളിലേക്ക്, പ്രത്യേകിച്ച് സമൂഹത്തിൽ അറിയപ്പെടുന്നവരുടെയും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും സ്വകാര്യ ഇടങ്ങളിലേക്ക് യൂട്യൂബ് ഇൻഫ്ലുവൻസർമാർ നടത്തുന്ന അനധികൃതമായ കടന്നുകയറ്റം ഇന്ന് വലിയൊരു ചർച്ചാവിഷയമാണ്. ഇത്തരം പ്രവണതകൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ തകർക്കുകയും പൊതുസമൂഹത്തിന് മുന്നിൽ അവരെ അപഹാസ്യരാക്കുകയും ചെയ്യുന്നു. ഈ ഗൗരവകരമായ വിഷയം സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് സീ കേരളം തങ്ങളുടെ പരമ്പരകളിലൂടെ ശ്രമിക്കുന്നത്. പരമ്പരകൾ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ ഏറ്റെടുക്കുന്നതിലൂടെ പരമ്പരകളുടെ പരമ്പരാഗത രീതികളിൽ മാറ്റം വരുത്താൻ സീ കേരളത്തിന് സാധിച്ചിട്ടുണ്ട്. വിനോദത്തോടൊപ്പം തന്നെ സമകാലിക…
ഖുർആൻ സമ്മേളനം ഞായറാഴ്ച
കൂട്ടിലങ്ങാടി :ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം മാർച്ച് 1 ന് ഞായറാഴ്ച കൂട്ടിലങ്ങാടി കീരംകുണ്ട് റെയിൻബോ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ നസീർ മലൈബാരി (റെക്ടർ, അസ്‌രി അക്കാഡമി, കാസർകോഡ്) മുഖ്യ പ്രഭാഷണം നടത്തും. വിവിധ തലങ്ങളിൽ നടത്തിയ ഖുർആൻ പരീക്ഷകളിലെ വിജയികൾക്ക് അവാർഡുകൾ നൽകും. ഖുർആൻ സ്പോട്ട് ക്വിസ്സ്, ടോക്ക് ഷോ തുടങ്ങിയ പരിപാടികളും ഉണ്ടാകും. ടോക് ഷോയിൽ എ.പി മുഹമ്മദ് അസ്ലം അന്താരാഷ്ട്ര ഹോളി ഖുർആൻ ഹിഫ്ള് മൽസര ജേതാവ് മുഹമ്മദ് സഹൽ അൽ നജ്മി, കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ എന്നിവർ സംസാരിക്കും.
മദ്യ നയ കുംഭകോണ കേസ്: “സൗത്ത് ഗ്രൂപ്പ്” എന്നു വെച്ചാല്‍ എന്താണ്?; കോടതിയുടെ ചോദ്യത്തിന് ഉത്തരം മുട്ടി സിബിഐ
അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, കെ കവിത എന്നിവരുൾപ്പെടെ 23 പ്രതികളെയും കുറ്റവിമുക്തരാക്കി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ്, ‘സൗത്ത് ഗ്രൂപ്പ്’ എന്ന പദത്തിന് നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അത് ഏതെങ്കിലും നിയമപരമായ വർഗ്ഗീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞു. ന്യൂഡല്‍ഹി: എക്സൈസ് പോളിസി കുംഭകോണ കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ സിബിഐ “സൗത്ത് ഗ്രൂപ്പ്” എന്ന പദം ആവർത്തിച്ച് ഉപയോഗിച്ചതിനെതിരെ ഡൽഹിയിലെ പ്രത്യേക കോടതി ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. അത്തരം പ്രാദേശിക ലേബലിംഗ് ഏകപക്ഷീയവും അന്യായവുമാണെന്ന് കോടതി പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, കെ കവിത എന്നിവരുൾപ്പെടെ 23 പ്രതികളെയും കുറ്റവിമുക്തരാക്കി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ്, ‘സൗത്ത് ഗ്രൂപ്പ്’ എന്ന പദത്തിന് നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അത് ഏതെങ്കിലും നിയമപരമായ വർഗ്ഗീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞു. കോടതിയുടെ ചോദ്യത്തിന് സിബിഐക്ക്…
വികസിത ഭാരതത്തിന്റെ അടിത്തറ വികസിത കേരളം: സി.ഐ.ഐ സമിറ്റിൽ ഗവർണർ
തിരുവനന്തപുരം: രേഖകളിലും നയപ്രഖ്യാപനങ്ങളിലുമൊതുങ്ങുന്ന ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മതിയാകില്ല; അത് പ്രവർത്തനത്തിലൂടെ തെളിയിക്കേണ്ട സമയമാണിതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ നടന്ന സി.ഐ.ഐ എമർജിംഗ് ട്രാവൻകൂർ സമിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സജീവ പങ്കാളിത്തം വളർച്ചയ്ക്ക് നിർണായകമാണെന്നും “വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാധ്യമല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കി മേഖലാ കേന്ദ്രീകൃത പരിശീലന സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തീരദേശം, മത്സ്യബന്ധനം, ടൂറിസം, തീരദേശ വ്യവസായങ്ങൾ, സാങ്കേതിക മേഖലകൾ എന്നിവയിൽ വൻ…
ശബരിമലയിൽ കൊടിമരം പുനഃപ്രതിഷ്ഠിക്കാന്‍ രണ്ടു പവന്‍ സ്വര്‍ണ്ണം സംഭാവന നല്‍കി; വിജിലന്‍സിന് നടന്‍ മോഹന്‍ലാലിന്റെ മൊഴി
തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം മോഷണം പോയ കേസിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരം പുനഃസ്ഥാപിക്കുന്നതിനായി രണ്ട് പവന്‍ സ്വർണം സംഭാവന ചെയ്തതായി മോഹൻലാല്‍ പറഞ്ഞു. തന്റെ സുഹൃത്തു വഴിയാണ് ശബരിമലയില്‍ സ്വർണ്ണം എത്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഒരു സുഹൃത്ത് വഴിയാണ് ശബരിമലയിലേക്ക് എത്തിച്ചത്. സുരേഷ് ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. നിലവിൽ മോഹൻലാലിന്റെ മൊഴിയുടെ വിശദാംശങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല കൊടിമരം പുനഃപ്രതിഷ്ഠിക്കുന്നതിനായി 27 പേർ സ്വർണം സംഭാവന ചെയ്തിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഓരോരുത്തരും എത്ര സ്വർണം സംഭാവന ചെയ്തുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൂർണ്ണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് വിജിലന്‍സ് പറയുന്നു. ശബരിമല കൊടിമരം മോഷണക്കേസിൽ…
നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെട്ട മൂവര്‍ സംഘത്തെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകന്‍ ആദം ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഹിൽ പാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് ഇരുമ്പനത്ത് നിന്നുള്ള ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂവരെയും കണ്ടതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തു. ഇവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി കഞ്ചാവ് കണ്ടെത്തി. മൂവരും 20 നും 21 നും ഇടയിൽ പ്രായമുള്ളവരാണ്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അഫ്ഗാൻ ആക്രമണങ്ങൾക്ക് ശേഷം പാക്കിസ്താന്‍ ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ് ആരംഭിച്ചു
55 പാക്കിസ്താൻ സൈനികരെ വധിച്ചതായി അഫ്ഗാൻ താലിബാൻ അവകാശപ്പെട്ടതിനെത്തുടർന്ന് പാക്കിസ്താൻ ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ് ആരംഭിച്ചു. ഇരുവശത്തുനിന്നുമുള്ള അവകാശവാദങ്ങളും വ്യോമാക്രമണങ്ങളും കാരണം ഡ്യൂറണ്ട് രേഖയിലെ സംഘർഷം അപകടകരമായ നിലയിലെത്തി. പാക്കിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. 55 പാക്കിസ്താൻ സൈനികരെ വധിച്ചതായി അഫ്ഗാൻ താലിബാൻ അവകാശപ്പെട്ടതിന് പിന്നാലെ, പ്രതികാരമായി പാക്കിസ്താൻ “ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖ്” ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വർദ്ധിച്ചുവരുന്ന സംഘർഷം മുഴുവൻ മേഖലയിലെയും സ്ഥിരതയെ ആശങ്കപ്പെടുത്തുകയാണ്. പാക്കിസ്താൻ സർക്കാർ നടത്തുന്ന ചാനൽ പി.ടി.വി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള “പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക്” മറുപടിയായാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ 133 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാക്കിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. രാജ്യത്തെ സൈന്യം താലിബാൻ ആക്രമണങ്ങളെ ശക്തമായി ചെറുക്കുന്നുണ്ടെന്ന് പാക്കിസ്താൻ പ്രതിരോധ മന്ത്രി…
സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി പ്രതിരോധിക്കും: വി ഡി സതീശന്‍
പത്തനംതിട്ട: സിപിഎം നടത്തുന്ന അക്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഎം വ്യാജ പ്രചാരണം നടത്തുകയാണെന്നും അക്രമത്തിനെതിരെ ജനങ്ങൾ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിക്കുകയാണെന്നും, കേരളത്തിലുടനീളം സിപിഎം അക്രമം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന വ്യാജേനയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി ഒരു പരിഹാസപാത്രമായി മാറി. സിപിഎം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ തിരിച്ചടിക്കും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കു പറ്റിയെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവര്‍ പറയുന്നതും പറഞ്ഞതുമെല്ലാം പച്ചക്കള്ളമാണെന്ന് ജനം തിരിച്ചറിഞ്ഞതായി വി ഡി സതീശൻ പറഞ്ഞു. കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ്, ആർക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. ചിന്ത ജെറോമിനെതിരെയും…
കെജ്‌രിവാളിനും സിസോദിയയ്ക്കുമെതിരായ സിബിഐയുടെ മദ്യ കുംഭകോണ കേസ് കോടതിയിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്?
മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെ 23 പ്രതികളെയും ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെളിവുകളുടെ അഭാവത്തിൽ സിബിഐയുടെ കുറ്റപത്രം കോടതി തള്ളുകയും ഏജൻസിയെ കഠിനമായി ശാസിക്കുകയും ചെയ്തു. ന്യൂഡൽഹി: എക്‌സൈസ് നയ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും കുറ്റവിമുക്തരാക്കി റൗസ് അവന്യൂ കോടതി വെള്ളിയാഴ്ച വലിയ ആശ്വാസം നൽകിയതോടെ ഡൽഹി രാഷ്ട്രീയം ഇളകിമറിഞ്ഞു. സിബിഐയുടെ ബൃഹത്തായ കുറ്റപത്രം പരിഗണിക്കാൻ പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് വിസമ്മതിച്ചു. കെജ്‌രിവാളിനെതിരെ അന്വേഷണ ഏജൻസിക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും, പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും കോടതി രൂക്ഷമായി അഭിപ്രായപ്പെട്ടു. വാദം കേൾക്കുന്നതിനിടെ, സിബിഐയുടെ അന്വേഷണ രീതിശാസ്ത്രത്തെക്കുറിച്ച് കോടതി ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചു. സാക്ഷികളുടെ മൊഴികളുമായി വൈരുദ്ധ്യമുള്ള നിരവധി പോരായ്മകൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി കുറ്റപത്രം തള്ളിക്കളഞ്ഞു.…
