സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ ബാറിൽ സ്‌ഫോടനം; നിരവധി പേർ മരിച്ചതായി സംശയം

പുതുവത്സരാഘോഷങ്ങൾക്കിടെ സ്വിറ്റ്സർലൻഡിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഒരു ബാറിൽ വലിയൊരു ജനക്കൂട്ടം പാർട്ടി നടത്തുന്നതിനിടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രാൻസ് മൊണ്ടാനയിലെ ആഡംബര ആൽപൈൻ സ്കീ റിസോർട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സ്ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല. സ്വിസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സംഭവത്തിൽ നിരവധി പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ബാറിലെ പുതുവത്സരാഘോഷത്തിനിടെയാണ് അപകടം നടന്നത്. ലെ കോൺസ്റ്റലേഷൻ വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ്, അതിനാൽ എപ്പോഴും തിരക്കായിരിക്കും. പക്ഷേ, പുതുവത്സരമായതിനാൽ പതിവിലും കൂടുതൽ ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന് തൊട്ടുപിന്നാലെ ബാറിൽ തീ പടർന്നതായി കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് വ്യാപകമായ പ്രതിഷേധം ഉയർന്നു. ഒരു…

“പാക്കിസ്താനെ അട്ടിമറിക്കുക, ഞങ്ങള്‍ ഇന്ത്യയ്ക്കൊപ്പമാണ്”; പുതുവത്സര ദിനത്തിൽ ബലൂച് നേതാവ് മിർ യാർ ബലൂച് ജയ്ശങ്കറിന് കത്തയച്ചു

ബലൂചിസ്ഥാൻ: പാക്കിസ്താനിലെ ബലൂചിസ്ഥാനിൽ നിന്ന് നാടുകടത്തപ്പെട്ട ബലൂച് നേതാവായ മിർ യാർ ബലൂച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഒരു തുറന്ന കത്ത് എഴുതി. ഈ തുറന്ന കത്തിൽ, ഇന്ത്യയും ബലൂചിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മിർ യാർ ബലൂച് എടുത്തുകാണിക്കുകയും സഹകരണം വർദ്ധിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ 60 ദശലക്ഷം പൗരന്മാരുടെ പേരിൽ, ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾക്ക് അദ്ദേഹം പുതുവത്സരാശംസകൾ നേർന്നു. ഇന്ത്യയും ബലൂചിസ്ഥാനും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും മതപരവും വാണിജ്യപരവുമായ ബന്ധങ്ങളെ ഈ തുറന്ന കത്തിൽ മിർ യാർ ബലൂച് എടുത്തുകാണിച്ചു. ഇന്ത്യ പാക്കിസ്താനെ പിഴുതെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലെ ഓരോ പൗരനും ഈ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് ബലൂച് നേതാവ് പറഞ്ഞു. ഈ തുറന്ന കത്തിൽ ബലൂച് നേതാവ് എഴുതി, “ഹിംഗ്ലാജ് മാതാ ക്ഷേത്രം പോലുള്ള പുണ്യസ്ഥലങ്ങൾ നമ്മുടെ…

ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ നേതൃത്വം അത്യന്താപേക്ഷിതമാണ്: ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ

ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബെലവേഗയ (എസ്‌ജെബി) യുടെ നേതാവും രാഷ്ട്രീയക്കാരനുമായ സജിത് പ്രേമദാസ ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ച് തന്റെ അഭിപ്രായം പങ്കു വെച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ദക്ഷിണേഷ്യയിലുടനീളം ദീർഘകാല സമാധാനം നിലനിർത്തുന്നതിനും ഇന്ത്യയുടെ നേതൃത്വം അനിവാര്യമാണെന്ന് ഒരു അഭിമുഖത്തിൽ പ്രേമദാസ പറഞ്ഞു. കൊളംബോയിൽ നടന്ന ഒരു അഭിമുഖത്തിൽ, ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളും ശ്രീലങ്കയുടെ ദേശീയ താൽപ്പര്യങ്ങളും വ്യക്തമായി യോജിപ്പിച്ചിരിക്കുന്നുവെന്നും, ഇത് രണ്ട് അയൽ രാജ്യങ്ങൾക്കിടയിൽ പരസ്പര ബഹുമാനത്തിനും ധാരണയ്ക്കും ക്രിയാത്മക സഹകരണത്തിനും അടിത്തറ സൃഷ്ടിക്കുന്നുവെന്നും പ്രേമദാസ പറഞ്ഞു. ഇന്ത്യയെ ഒരു ആഗോള സൂപ്പർ പവർ ആയി വിശേഷിപ്പിച്ച പ്രേമദാസ, ഈ ​​യാഥാർത്ഥ്യം പ്രാദേശികമായും അന്തർദേശീയമായും അംഗീകരിക്കണമെന്ന് പറഞ്ഞു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ അദ്ദേഹം ആവർത്തിച്ചു, അത് നിലവിലെ ആഗോള അധികാര സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുമെന്ന് പറഞ്ഞു.…

തെരഞ്ഞെടുപ്പ് ജയിക്കാൻ വിദ്വേഷ പ്രചാരകരെ കൂട്ടുപിടിച്ച ഇടത്പക്ഷത്തിന് മലപ്പുറം നൽകിയത് ഷോക്ക്ട്രീറ്റ്മെന്റ്: ജബീന ഇർഷാദ്

മലപ്പുറം: കേവല തെരഞ്ഞെടുപ്പ് വിജയത്തിനായി വിദ്വേഷ പ്രചാരകരെ കൂട്ടുപ്പിച്ച ഇടത്പക്ഷത്തിന് മലപ്പുറം ജില്ല നൽകിയത് ഷോക്ക് ട്രീറ്റ്മെന്റും കേരളം മതനിരപേക്ഷമാണെന്ന രാഷ്ട്രീയ തിരിച്ചറിവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മത്സരിച്ച സ്ഥാനാർഥികൾക്കും ജയിച്ച ജനപ്രതിനിധികൾക്കും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേരളത്തൽ വെൽഫെയർ പാർട്ടിയെ നാട്ടക്കുറിയാക്കി നിർത്തി ഇസ്ലാമോഫോബിയയെ ഊതിക്കാച്ചി ഭൂരിപക്ഷ വോട്ടുകളുടെ ദ്രുവീകരണം സാധ്യമാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ സി പി ഐ എം നടത്തുകയുണ്ടായി, സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഉയിർപ്പുകളെ തകർക്കാനുള്ള ശ്രമമായി കണ്ട് ഇതിനെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ വി സഫീർഷാ ചടങ്ങിൽ…

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് 2025; ‘ഇൻ മോൺസ്റ്റേഴ്സ് ഹാൻഡ്സ്’ മികച്ച ചിത്രം

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് 2025-ലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. യോഗ്യത നേടിയ സീസണൽ ഓൺലൈൻ അവാർഡ് മത്സരമാണിത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ അവാർഡ് മത്സരത്തിന്റെ ഡയറക്ടർ. ക്രിസ്റ്റഫർ ഷെഫീൽഡ് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ ‘ഇൻ മോൺസ്റ്റേഴ്സ് ഹാൻഡ്സ്’ മികച്ച ചിത്രമായും, ആൽഫ്രഡ് കൗഡുല്ലോ സംവിധാനം ചെയ്ത തായ്‌ലൻഡ് ചിത്രം  ‘ഏലിയൻ എർത്ത്: വാട്ട് ദേ ലെഫ്റ്റ് ബിഹൈൻഡ്’ മികച്ച ഡോക്യുമെന്ററി ചിത്രമായും തിരഞ്ഞെടുത്തു. അമേരിക്കൻ സംവിധായക ബ്രിയാന ഗ്രീൻ സംവിധാനം ചെയ്ത ‘റോസ് പെറ്റൽസ്’ മികച്ച അനിമേഷൻ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയപ്പോൾ, ഐയൻ ചാൾസ് ലിസ്റ്റർ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ‘ലൂലു ഇൻ ട്യൂറിൻ’ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുത്തു.…

അയ്യപ്പ സേവാസംഘം ന്യൂയോർക്കിന്റെ മണ്ഡലകാല മഹോത്സവം ഗംഭീരമായി

ന്യൂയോർക്ക്: അയ്യപ്പ സേവാ സംഘം ആണ്ടു തോറും നടത്തിവരാറുള്ള മണ്ഡലകാല സമാപനം 2025 ഡിസംബർ 28 ഞായറാഴ്ച വിവിധങ്ങളായ കലാപരിപാടികളോടെ മഹോത്സവമായി നടത്തപ്പെട്ടു. ഗ്ലെൻ ഓക്സിലുള്ള ഹനുമാൻ മന്ദിർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30 ന് ആരംഭിച്ച അയ്യപ്പ പൂജ, നെയ്യഭിഷേകം, അർച്ചന, പുഷ്പാലങ്കാരം, പടിപൂജ എന്നിവയോടെ 6 മണിക്ക് മഹാദേവൻ ശർമ്മയുടെയും ഡോ ഉണ്ണിക്കൃഷ്ണൻ തമ്പിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായി പര്യവസാനിച്ചു. 6 മണിക്ക് അനിത കൃഷ്ണ (ന്യൂജേഴ്സി) യുടെ നേതൃത്വത്തിൽ ഗാനാഞ്ജലി എന്ന സംഗീത സദസ്സ് ആരംഭിച്ചു. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് പങ്കെടുത്ത കലാകാരന്മാരെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അനിത കൃഷ്ണയോടൊപ്പം ജ്യോതി സതീഷ് (ഡിട്രോയിറ്റ്), നന്ദിത വെളുത്താക്കൽ (ഡിട്രോയിറ്റ്), പ്രേം കൃഷ്ണൻ (ന്യൂയോർക്ക്) എന്നിവരാണ് ഗാനാലാപനത്തിൽ പങ്കെടുത്തത്. ശ്രുതിമധുരമായ ഗാനാലാപനത്തിന് പക്കമേളമായി തബല – തീപൻ സ്വാമി (NY), ഗിഞ്ചറ…

ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു

ഡാളസ്/പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷകൾ പിന്നീട് നടക്കും. ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ: ഷൈൻ ഐപ്പ്‌ (ഡാളസ്), പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ്), ഷാൻസൺ ഐപ്പ് (ഡാളസ്). മരുമക്കൾ: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ്. നോർത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്. കൂടുതൽ വിവരങ്ങൾക്ക്: ഷൈൻ ഐപ്പ് 469 867 3256.

പ്രവാസികൾക്ക് ഭാരത് പുതുവർഷ സമ്മാനം: കാരൂർ സോമൻ (ചാരുംമൂടൻ)

പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു് ബി.സി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളിൽ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചു തുടങ്ങിയപ്പോൾ നാട്ടുരാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി. അന്ന് ചാവേർ ഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ ‘മലബാർ മാന്വലിൽ’ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്ന ലോകപ്രശസ്ത മാധ്യമങ്ങളായ അമേരിക്കയിലെ ‘ദി ടെലിഗ്രാഫ് എഴുതിയത് ‘ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചു പൂട്ടാൻ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നു’ (Hindu Extrimists try to shut down Christians in India) എന്നാണ്. അതുപോലെ ന്യൂയോർക്ക് ടൈംസ്, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങൾ, ഇസ്രായേൽ അടക്കം ലോക രാജ്യങ്ങൾ ക്രിസ്മസ് നാളുകളിൽ ഇന്ത്യയിൽ…

പ്രതിഷേധക്കാർക്കെതിരായ അക്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന് ട്രം‌പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, ജനങ്ങൾ തെരുവിലിറങ്ങി. തലസ്ഥാനമായ ടെഹ്‌റാൻ മുതൽ രാജ്യത്തെ പല നഗരങ്ങളിലേക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾ നടത്തി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ പ്രതിഷേധ ശബ്ദങ്ങൾ ഉയരുകയാണ്. രാജ്യത്തിന്റെ കറൻസിയുടെ തുടർച്ചയായ ഇടിവ്, കനത്ത പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ ജനങ്ങൾ അക്രമാസക്തമായി പ്രതിഷേധിക്കുന്നു. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ റിപ്പോർട്ടുകളുണ്ട്, ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇറാനിലെ അശാന്തിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ഇറാൻ അധികൃതർ അക്രമം പ്രയോഗിച്ചാൽ തിരിച്ചടിക്കാൻ അമേരിക്ക പൂർണ്ണമായും സജ്ജമാണെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. “സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ഇറാൻ വെടിയുതിർക്കുകയും പതിവ് പോലെ അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്താൽ, അമേരിക്ക അവരുടെ സഹായത്തിനെത്തും. ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്,” ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. ഇറാനിൽ…

ജർമ്മനിയിൽ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ അപ്പാർട്ട്മെന്റിൽ നിന്ന് ചാടിയ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

ബുധനാഴ്ച രാത്രി ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായപ്പോള്‍ തീജ്വാലകളിൽ നിന്നും കനത്ത പുകയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ ഗ്രാമവാസിയായ ഋഥിക് റെഡ്ഡി (25) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സംക്രാന്തി ഉത്സവത്തിനായി നാട്ടിലേക്ക് മടങ്ങുന്നതിനായി കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാല്‍, പുതുവത്സരത്തിന്റെ ആദ്യ ദിവസമാണ് ദുരന്തം സംഭവിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഋഥിക് റെഡ്ഡി 2023 ജൂണിലാണ് യൂറോപ്പ് സർവകലാശാലയിൽ നിന്ന് എംഎസ്‌സി പഠിക്കാൻ ജർമ്മനിയിലെ മാഗ്ഡെബർഗിലെത്തിയത്. 2022 ൽ വാഗ്ദേവി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടി. ദസറ അവധിക്കാലം മാറ്റിവച്ച ഋഥിക് ജനുവരി രണ്ടാം വാരത്തിൽ സംക്രാന്തിക്ക് വീട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്നു എന്നാണ്…