സാമ്പത്തിക തട്ടിപ്പ്: അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

സാമ്പത്തിക, ഭരണപരമായ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി: സാമ്പത്തിക, ഭരണ ക്രമക്കേടുകൾ ആരോപിച്ച് അൽ ഫലാഹ് സർവകലാശാല പ്രസിഡന്റ് ജവാദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സർവകലാശാലയുമായി ബന്ധപ്പെട്ട പരാതികളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ നടപടി സ്വീകരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിയുടെ അറസ്റ്റ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി) നിരവധി പരാതികൾ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം യുജിസി വിഷയം നിയമ നിർവ്വഹണ ഏജൻസികൾക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ, ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരെ വഞ്ചനയ്ക്കും മറ്റ് പ്രസക്തമായ വകുപ്പുകൾക്കുമായി രണ്ട് വ്യത്യസ്ത എഫ്‌ഐആറുകൾ…

പ്രതിപക്ഷ ബഹളം… 2004 ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗം ലോക്‌സഭ പാസാക്കി

2004 ന് ശേഷം ആദ്യമായി, പ്രധാനമന്ത്രി മോദിയുടെ മറുപടിയില്ലാതെ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളവും രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതും കാരണം സഭ നിർത്തിവച്ചു. 2004 ലെ സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു. ന്യൂഡൽഹി: 2004 ന് ശേഷം ആദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയില്ലാതെ ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രസംഗം ലോക്‌സഭ അംഗീകരിച്ചു. വ്യാഴാഴ്ച സംയുക്ത സമ്മേളനത്തിൽ നന്ദി പ്രമേയം ശബ്ദവോട്ടോടെ പാസാക്കി, എന്നാൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ പതിവ് മറുപടി തടസ്സപ്പെട്ടു. ജനുവരി 28 ന്, രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം, ലോക്സഭയിൽ നന്ദി പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളി തുടർന്നു, ഇത് സഭയിൽ ബഹളത്തിനിടയാക്കി. പ്രതിഷേധങ്ങൾക്കിടയിലും, സ്പീക്കർ ഓം ബിർള പ്രമേയം ശബ്ദവോട്ടിലൂടെ പാസാക്കി. പ്രധാനമന്ത്രി മോദിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം…

വരും തലമുറയെ കണ്ടുകൊണ്ടാകണം കേരളത്തിന്റെ വികസനം: ഫ്യൂച്ചര്‍ കേരള സമ്മിറ്റ്

കോഴിക്കോട്: കേരളത്തിന്റെ ഭാവി വികസന മാതൃകകള്‍ വരുംതലമുറയെ കൂടി ഉള്‍ക്കൊള്ളുന്നതും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണമെന്ന് ഫ്യൂച്ചര്‍ കേരള സമ്മിറ്റ്. മര്‍കസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റ് സംസ്ഥാന വ്യവസായ-നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭാവി നിര്‍മ്മാണത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് മര്‍കസ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും മര്‍കസും മര്‍കസിന്റെ സാരഥികളും നല്‍കുന്ന നേതൃത്വം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവകേരള നിര്‍മാണത്തില്‍ യുവാക്കളുടെ കഴിവുകളും ആധുനിക സാങ്കേതിക വിദ്യയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സമ്മിറ്റ് ചര്‍ച്ച ചെയ്തു. അതോടൊപ്പം, വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും വ്യവസായ സാധ്യതകളും സമ്മിറ്റ് ചര്‍ച്ച ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം എല്‍ എ,…

ലോക കാൻസർ ദിനം: കൊച്ചിയിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബിന്റെ മെഗാ രക്തദാന ക്യാമ്പ്; നൂറിലധികം പേർ പങ്കെടുത്തു

കൊച്ചി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. “മൈൽസ് ഫോർ ഹെൽത്ത്‌, ഡ്രോപ്പ്സ് ഫോർ ലൈഫ്” എന്ന സന്ദേശമുയർത്തി സുഭാഷ് പാർക്കിലെ ‘ആരാമം’ ഹാളിലായിരുന്നു ക്യാമ്പ് നടന്നത്. കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് ആർ. സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്തോഷ് കുമാർ ആശംസകൾ നേർന്നു.ജീവിതം രക്ഷിക്കുന്നതിനായുള്ള രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മേയർ സംസാരിച്ചു. മേയറുടെ ഭർത്താവ് ജോയ് ജെ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ്‌ മെംബേർസ്, വിദേശ പൗരന്മാർ എന്നിവരുൾപ്പെടെ നൂറിലധികം സന്നദ്ധപ്രവർത്തകർ രക്തം നൽകി. പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ റെനൈ മെഡിസിറ്റിയാണ് ക്യാമ്പിന് മെഡിക്കൽ പിന്തുണ നൽകിയത്. റെനൈ മെഡിസിറ്റിയിലെ പത്തോളജി വിഭാഗം മേധാവി ഡോ. സുനിതയുടെ…

36 വർഷങ്ങൾ, 300 സിനിമകൾ; ബൈജു എഴുപുന്നയുടെ പടയോട്ടം

കൊച്ചി: വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന തന്റെ അഭിനയ ജീവിതത്തിലെ അപൂർവ നേട്ടമായ 300-ാം ചിത്രത്തിന്റെ ആഘോഷത്തിലേക്ക് കടക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയെ സ്വന്തം ശ്വാസമായി മാറ്റിയ ഈ കലാകാരന്റെ യാത്രയ്ക്ക് മറ്റൊരു മിഴിവേകുന്ന തരത്തിലാണ്, അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കൂടോത്രം’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ഇരട്ട സന്തോഷങ്ങൾ പങ്കുവെക്കുന്നതിനായി കൊച്ചിയിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചു. 36 വർഷങ്ങളോളം നീണ്ട തന്റെ കലാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഓരോ കഥാപാത്രവും ഓരോ അനുഭവങ്ങളായിരുന്നുവെന്ന് ബൈജു എഴുപുന്ന പറഞ്ഞു. കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയും, പ്രേക്ഷകർ നൽകിയ സ്‌നേഹവും വിശ്വാസവുമാണ് 300 സിനിമകളെന്ന ഈ ഉയരത്തിലെത്തിച്ചതെന്ന് അദ്ദേഹം നന്ദിയോടെ ഓർത്തെടുത്തു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്റെ യാത്രയുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകനായി വീണ്ടും ബൈജു എഴുപുന്ന തൊപ്പി…

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു

ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ്‌ ഇസ്മായിൽ ( 82) ദോഹയിൽ മരണപ്പെട്ടു. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയാണ്. ദീർഘകാലം ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഷൈല (എരുമേലി മാളികവീട്ടിൽ കുടുബംഗം). മക്കൾ : നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്‌ന (ബാംഗ്ലൂർ). മരുമക്കൾ സജ്‌ന ഹാരിസ്, ഷമീർ മുഹമ്മദ്‌ , റോഷ്‌ന ഹാരിസ്. മൃതദേഹം കബറടക്കാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഖത്തറിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 6,7 തിയ്യതികളില്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍

ദോഹ: മലേഷ്യയിലെ 23 മുന്‍നിര യൂണിവേര്‍സിറ്റികളുടെ പങ്കാളിത്തത്തോടെ  ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ സഹകരണത്തോടെ റക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന  യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 6,7 തിയ്യതികളില്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍ നടക്കും. എഞ്ചിനീയറിംഗ്, ബിസിനസ്, ഐടി, ഹോസ്പിറ്റാലിറ്റി , ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള യൂണിവേര്‍സിറ്റി അധികൃതരുമായി നേരിട്ട് സംസാരിക്കാനും പ്രവേശന നടപടികള്‍ ആരംഭിക്കാനും പ്രദര്‍ശനം സൗകര്യമൊരുക്കും. വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെയാണ് എക്‌സിബിഷന്‍. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ ,മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രയോജനപ്പെടുന്ന തരത്തിലുള്ള എഡ്യൂക്കേഷണല്‍ സെഷനുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യു.കെ, യു.എസ് സര്‍വകലാശാലകളിലേക്കുള്ള മെഡിക്കല്‍ ഇന്റര്‍വ്യൂവിന് തയ്യാറാകുന്നവര്‍ക്കുള്ള സൗജന്യ വര്‍ക് ഷോപ്പും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍, വിസ, യൂണിവേര്‍സിറ്റി അപേക്ഷ ഫീ എന്നിവയില്‍…

സഹാറ മീഡിയയിൽ നിന്ന് സുമിത് റായ് പടിയിറങ്ങി

ലഖ്‌നൗ/ന്യൂഡൽഹി: സഹാറ ഇന്ത്യ കുടുംബത്തിലെ ഒരു സുപ്രധാന ഭരണപരമായ മാറ്റത്തിൽ, സഹാറ മീഡിയയുടെ തലവനും സിഇഒയുമായ സുമിത് റായിയെ സ്ഥാനത്തു നിന്ന് നീക്കി സഹാറ ഇന്ത്യയുടെ ലഖ്‌നൗവിലെ കമാൻഡ് ഓഫീസിലേക്ക് നിയമിച്ചു. ഈ ഉത്തരവ് സഹാറ മീഡിയ ജീവനക്കാർക്കിടയിൽ സന്തോഷത്തിന്റെ തരംഗം സൃഷ്ടിച്ചു, കൂടാതെ ജീവനക്കാരുടെ ദീർഘകാല പോരാട്ടത്തിലെ ഒരു പ്രധാന വിജയമായും ഇതിനെ കാണുന്നു. സഹാറ ഇന്ത്യ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, സുമിത് റായിയെ (എക്‌സിക്യൂട്ടീവ് ഡയറക്ടർ, സിഎംസി ഡൽഹി/എൻസിആർ) ലഖ്‌നൗവിലെ കോർപ്പറേറ്റ് എച്ച്ആറിന് കീഴിൽ അടിയന്തരമായി നിയമിക്കുകയും മൂന്ന് ദിവസത്തിനുള്ളിൽ ലഖ്‌നൗവിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.എസ്. ദുബെയ്ക്ക് റിപ്പോർട്ട് ചെയ്യും. ഉന്നത മാനേജ്‌മെന്റിന്റെ അംഗീകാരത്തോടെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂഡൽഹി, നോയിഡ, ലഖ്‌നൗ, ഗോരഖ്പൂർ, കാൺപൂർ, വാരണാസി, പട്‌ന, ഡെറാഡൂൺ എന്നിവിടങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി…

കോണ്‍ഫിഡന്റ് ഗ്രൂപ്പ് സി‌ഇ‌ഒ ഡോ. റോയിയുടെ മരണം; കർണാടക അന്വേഷണ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തും

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. കൊച്ചിയിലെത്തി തെളിവുകൾ ശേഖരിക്കുന്ന സംഘം കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ ഇടപാടുകൾ പരിശോധിക്കും. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് തൊട്ടുപിന്നാലെ, ബെംഗളൂരുവിലെ ‘ജയനഗർ 8 ബ്ലോക്കിലെ’ ഒരു പ്രമുഖ ആശുപത്രിയിൽ റോയ് വിഷാദരോഗത്തിന് ചികിത്സ തേടിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾക്കും ആദായനികുതി വകുപ്പിന്റെ റെയ്ഡിലേക്ക് നയിച്ച കാരണങ്ങൾക്കും പുറമേ, വിഷാദരോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. നാല് മാസത്തിലേറെയായി റോയ് വിഷാദരോഗത്തിന് ചികിത്സ തേടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം അന്വേഷണ സംഘത്തെ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില പദ്ധതികൾക്ക് തിരിച്ചടികൾ നേരിട്ടിരുന്നു. ഈ പദ്ധതികളിലെ ചില നിക്ഷേപകർ നിരന്തരം പണം തിരികെ ആവശ്യപ്പെടുന്നത് റോയിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. വായ്പയെടുക്കാതെയാണ് പദ്ധതികൾ…

രാശിഫലം (05-02-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്നിരുന്നാലും പണം ചെലവഴിക്കുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിൽ സന്തോഷം വന്ന് ചേരും. സുഹൃത്തുക്കളുമായി യാത്ര പോകും. സാമ്പത്തിക നേട്ടമുണ്ടാകും. കന്നി: എല്ലാവരോടും സൗമ്യമായി ഇടപെടും. ആളുകളെ അറിയുകയും അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുകയും ചെയ്യും. മറ്റുള്ളവരുമായി വലിയ ചർച്ചകളിലും മറ്റും ഏർപ്പെടും. വീട്ടിലും ജോലി സ്ഥലത്തും സമാധാനവും സന്തോഷവും ഉണ്ടാകും. വരുമാനത്തിൽ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമാണ്. എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുക. കഠിനധ്വാനം ചെയ്യേണ്ടതായി വരും. നിങ്ങൾക്ക് ഏറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.…