തലവടി സിഎംഎസ് ഹൈസ്കൂളിന്റെ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ നിർവഹിച്ചു. സ്കൂള്‍ ലോക്കൽ മാനേജർ റവ മാത്യൂ പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റീത്താമ്മ തോമസ് മുഖ്യ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി. സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ റെജിൽ സാം മാത്യു, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, എക്സികൂട്ടിവ് അംഗങ്ങളായ ജിബി ഈപ്പൻ, ജെ.ടി. റാംസെ, ടോം പരുമൂട്ടിൽ, പിടിഎ പ്രസിഡന്റ് അന്ന ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി സാനി എം. ചാക്കോ, അദ്ധ്യാപകരായ റോബി തോമസ്, ആൻസി ജോസഫ്, സൂസൻ വി.…

കെ‌എൽ‌എം ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ദുബായ്: ഡച്ച് എയർലൈൻ KLM യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കും (UAE) മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 6 വരെ ദുബായിലേക്കുള്ള വിമാന സർവീസുകൾ ഉണ്ടാകുമെന്നും, തിരഞ്ഞെടുത്ത തീയതികളിൽ ടെൽ അവീവിലേക്കും സർവീസ് ലഭ്യമാകുമെന്നും എയർലൈൻ സ്ഥിരീകരിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി പുതിയ ഷെഡ്യൂളിൽ ചില തീയതികളിൽ മാത്രമേ വിമാന സർവീസുകൾ നടത്തൂ എന്ന് എയർലൈൻ തീരുമാനിച്ചു. ദുബായ് (ഡിഎക്സ്ബി): 2026 ഫെബ്രുവരി 1 മുതൽ 2026 ഫെബ്രുവരി 6 വരെ ഈ സ്ഥലത്തേക്കുള്ള വിമാനങ്ങൾ ലഭ്യമാകും. ഈ വിമാനങ്ങൾ നേരിയ ക്രമീകരണങ്ങളോടെയായിരിക്കും ഷെഡ്യൂളിൽ പ്രവർത്തിക്കുക. ടെൽ അവീവ് (TLV): ഈ സ്ഥലത്തേക്കുള്ള സേവനം രണ്ട് ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ,…

അതിവേഗ റെയിൽ: പൊതുജനാഭിപ്രായം തേടുന്നതിനായി ഇ. ശ്രീധരന്‍ ഫെബ്രുവരി 15 മുതല്‍ യോഗങ്ങള്‍ ആരംഭിക്കും

മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി മെട്രോമാൻ ഇ. ശ്രീധരൻ ഈ മാസം 15 മുതൽ ജില്ലകളിൽ യോഗങ്ങൾ നടത്തും. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പൊന്നാനിയിൽ സ്വന്തമായി ഒരു ഓഫീസ് തുറന്ന ശേഷമാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ രാധ ശ്രീധരൻ വിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. അതിവേഗ റെയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും ജീവനക്കാർ ഓരോരുത്തരായി എത്തിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി പുരോഗമിക്കുന്നതെന്നും ഇപ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ യോഗം മലപ്പുറം ജില്ലയിലായിരിക്കും. പിന്നീട് ഈ റൂട്ട് കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗങ്ങൾ നടക്കും. ഏപ്രിലിൽ ഫീൽഡ് വർക്ക് ആരംഭിച്ച് ജൂണിന് മുമ്പ് പൂർത്തിയാകും. നിർദ്ദിഷ്ട 22 സ്റ്റേഷനുകളുടെ സ്ഥലങ്ങൾ ഫീൽഡ് വർക്കിലൂടെ നിർണ്ണയിക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ…

പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; മുന്‍ നിശ്ചയിച്ച പ്രകാരം അത് നടക്കും: വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, പരിപാടിയിൽ മാറ്റമില്ലെന്നും ചടങ്ങ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. “കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ കണക്കുകൾ സംബന്ധിച്ച് തനിക്ക് പോലും ഇതുവരെ വ്യക്തതയില്ലെന്നും” പാർട്ടി കണക്കുകൾ പുറത്തുവിടുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയായി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്റെ പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം അവരുടെ കണക്കുകൾ പുറത്തുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ പോലും സത്യസന്ധമായി കണക്കുകൾ അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുസ്തക പ്രകാശന ചടങ്ങിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിട്ടപ്പോൾ ഏരിയ കമ്മിറ്റിയിൽ ഒരു കണക്ക് അവതരിപ്പിച്ചിരുന്നുവെന്നും പാർട്ടിയെ രക്ഷിക്കാൻ ആ കണക്ക് താഴേത്തട്ടിൽ അവതരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ മൂലം ജില്ലാ കമ്മിറ്റി…

ബേപ്പൂരിൽ പി.വി. അൻവർ മത്സരിച്ച് ജയിക്കുമെന്ന് സണ്ണി ജോസഫ്

ബേപ്പൂരിൽ നിന്ന് പി.വി. അൻവർ മത്സരിച്ച് ജയിച്ച് എം എല്‍ എ ആകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആദ്യ അനൗദ്യോഗിക പ്രഖ്യാപനമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ടി.പി. വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തള്ളിയ സംഭവത്തിലും ബജറ്റിനെക്കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയം തള്ളിക്കളഞ്ഞത് ഭയം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കെ.കെ. രമയുടെയും യു.ഡി.എഫിന്റെയും വാക്കുകൾ കേൾക്കാൻ സർക്കാർ തയ്യാറായില്ലെന്നും അതുകൊണ്ടാണ് പ്രമേയം തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സുരേഷ് ഗോപി ഈ വിഷയങ്ങളിൽ പ്രതികരിക്കാത്തത് മനഃസ്സാക്ഷിക്കുത്ത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

രാം നാരായണൻ്റെ കൊലപാതകികളുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും; സമര വിജയമെന്ന് ആക്‌ഷന്‍ കൗൺസിൽ

പാലക്കാട്: രാം നാരായൺ ഭാഗേലിനെ ബാംഗ്ലാദേശിയെന്ന് വിളിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി അനുവദിച്ച ജാമ്യം റദ്ദ് ചെയ്യാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ കലക്ടർ ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാർ അലംഭാവം മൂലമാണെന്നും ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ടും രാം നാരായണൻ്റെ സഹോദരൻ ശശികാന്ത് ആക്‌ഷന്‍ കൗൺസിലിൻ്റെ പിന്തുണയോടെ ഇന്ന് രാവിലെ മുതൽ കലക്ടറേറ്റ് പടിക്കൽ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. തുടർന്നാണ് കലക്ടർ ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികളെ ചർച്ചക്ക് വിളിച്ചത്. രാം നാരായണന് വേണ്ടി ശബ്ദിക്കാനും പ്രതികൾക്കെതിരെ വാദിക്കാനും മണ്ണാർക്കാട് കോടതിയിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉണ്ടായിരുന്നില്ല എന്നതുതന്നെ സർക്കാറിൻ്റെ അലംഭാവം എത്രത്തോളമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. മുഴുവൻ കുറ്റവാളികളേയും അറസ്റ്റ് ചെയ്ത് അവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊണ്ട് പൂർണ്ണ…

2025 ലെ മികച്ച ഓര്‍മ പുസ്തകത്തിനുള്ള പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്

ദോഹ: 2025 ല്‍ പുറത്തിറങ്ങിയ മികച്ച ഓര്‍മ പുസ്‌കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഡോ. അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഈസക്ക എന്ന വിസ്മയം’ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. 25000 രൂപ സമ്മാനവും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജി രാജ്‌മോഹന്‍ ചെയര്‍മാനും ഇമാം ബദറുദ്ദീന്‍ മൗലവി , ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകനെന്ന നിലയിലും കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും നിറഞ്ഞുനിന്ന ഈസക്കയുടെ ജീവിതം സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ് ഈസക്ക എന്ന വിസ്മയമെന്ന് ജൂറി വിലയിരുത്തി. ഈസക്കയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

സോളിഡാരിറ്റി ഈസ്റ്റ്‌ ജില്ല: അജ്മൽ കെ പി പ്രസിഡന്റ്‌, അൻഫാൽ ജാൻ ജന. സെക്രട്ടറി

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലയുടെ 2026 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അജ്മൽ കെ പി, ജനറൽ സെക്രട്ടറിയായി അൻഫാൽ ജാൻ എന്നിവരെയാണ് തെരെഞ്ഞെടുത്തത്. സെക്രട്ടറിമാരായി സമീറുല്ല കെ, യാസിർ കെ എം, എം ഐ അനസ് മൻസൂർ, മുനീർ. ടി മങ്കട, ഷബീർ പി കെ, അഷ്ഫാഖ് മഞ്ചേരി, ഷബീർ കെ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സോളിഡാരിരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറി സാബിക് വെട്ടം എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ സമീർ കാളികാവ് സമാപന പ്രസംഗം നിർവഹിച്ചു.

പെറ്റമ്മയെ തേടി 9 വയസ്സുകാരന്‍ അര്‍ജ്ജുന്‍ ഡെന്മാര്‍ക്കില്‍ നിന്ന് തെലങ്കാനയിലെത്തി

ഡാനിഷ് ദമ്പതികളായ ലൂയിസും റാസ്മസും തങ്ങളുടെ 9 വയസ്സുള്ള ദത്തുപുത്രനായ അർജുന്റെ യഥാർത്ഥ അമ്മയെ തേടി തെലങ്കാനയിലെ അദിലാബാദിൽ എത്തി. ആദിവാസി ഗ്രാമത്തിലെ ഗ്രാമവാസികൾ ഡ്രമ്മുകളും കാഹളങ്ങളുമായി അവരെ ഊഷ്മളമായി സ്വീകരിച്ചു. വിവരങ്ങൾ ശേഖരിക്കുന്നതിനായി ദമ്പതികൾ ഒരാഴ്ച താമസിക്കും. തെലങ്കാന: 9 വയസ്സുള്ള ദത്തുപുത്രൻ അർജുന്റെ ജന്മമാതാവിനെ തേടി ഡാനിഷ് ദമ്പതികളായ ലൂയിസും റാസ്മസും തെലങ്കാനയിലെത്തി. ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചാണ് അവര്‍ തെലങ്കാനയിലെ ചിലാട്ടിഗുഡ, ടെക്കിഡിഗുഡ, ചോർഗാവ്, സുങ്കപൂർ, പരിസര പ്രദേശങ്ങളിലെ നിരവധി ആദിവാസി ഗ്രാമങ്ങളിൽ ദത്തുപുത്രന്റെ മാതാവിനെ അവര്‍ തിരയുന്നു. ദമ്പതികൾ എവിടെ എത്തിയാലും ഗ്രാമവാസികൾ അവരെ അപരിചിതരായിട്ടല്ല, മറിച്ച് കുടുംബാംഗങ്ങളെപ്പോലെയാണ് സ്വീകരിച്ചത്. ഡ്രമ്മുകളും കാഹളങ്ങളും, പുഷ്പമാലകളും, വീടുകളിൽ ചായയും ലഘുഭക്ഷണവും നൽകി സംഭാഷണങ്ങൾ നടത്തിയും അവരെ സ്വീകരിച്ചു. ആദിവാസി സമൂഹത്തിന്റെ ഈ ലാളിത്യവും ആതിഥ്യമര്യാദയും ലൂയിസ്-റാസ്മസിനെ വളരെയധികം ആകർഷിച്ചു. ഈ ലാളിത്യവും സ്നേഹവും അർജുന്റെ…

എയര്‍ ഇന്ത്യ ലണ്ടന്‍-ബംഗളൂരു വിമാനം പറന്നുയരുന്നതിനു മുമ്പ് ഇന്ധന സ്വിച്ച് തകരാറിലായി; പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ വലിയൊരു അപകടം ഒഴിവായി

ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാറുണ്ടെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലണ്ടൻ-ബെംഗളൂരു വിമാനമായ ബോയിംഗ് 787-8 AI-132 എയർ ഇന്ത്യ സർവീസ് നിർത്തിവച്ചു. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഒരു പ്രശ്നം ഉണ്ടായതായി പൈലറ്റ് റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് ബോയിംഗ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അഹമ്മദാബാദ് അപകടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംഭവം. ന്യൂഡൽഹി: ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ പ്രശ്‌നമുണ്ടെന്ന് എയർ ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു, ഉടൻ തന്നെ വിമാനം നിലത്തിറക്കി. പൈലറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോയിംഗ് അന്വേഷണം നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ്-ലണ്ടൻ വിമാനം എഐ-171 അപകടത്തിന്റെ ഓർമ്മകൾ ഈ സംഭവം തിരികെ കൊണ്ടുവരുന്നു, അന്വേഷണത്തിൽ ഇന്ധന സ്വിച്ച് തകരാറാണ് ചൂണ്ടിക്കാണിച്ചത്. ലണ്ടൻ ഹീത്രോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന…