ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസ്സോസിയേഷൻ (GCMA) ‘സർഗോത്സവം 2026’; ഒരുക്കങ്ങൾ ആരംഭിച്ചു

ചിക്കാഗോ: ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) ആഭിമുഖ്യത്തിൽ 2026 ഏപ്രിലിൽ നടത്തുന്ന ‘സർഗോത്സവം’ (SARGOLSAVAM) യുവജനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ബോർഡ് യോഗം സമാപിച്ചു. അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങളിലും യുവജനോത്സവത്തിന്റെ വിജയത്തിലും നിർണ്ണായകമായ തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. ഒമ്പത് സബ് കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് GCMA ആദ്യമായി നടത്തുന്ന ‘സർഗോത്സവം 2026’ (SARGOLSAVAM 2026) അമേരിക്കൻ മലയാളികൾക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാൻ യുവജനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു .യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കുട്ടികളിലും യുവാക്കളിലും കലയും നമ്മുടെ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് വിപുലമായ മത്സരങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നത്. സർഗോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജിജു സ്റ്റീഫൻ, സന്തോഷ് കാട്ടൂകാരൻ, രഞ്ജിത്ത് ചെറുവള്ളി എന്നിവർ മുഖ്യ കോ-ഓര്‍ഡിനേറ്റര്‍മാരായി 9 കമ്മറ്റികളും രൂപീകരിച്ചു. ഓരോ കമ്മിറ്റിയും ഉത്സവത്തിന്റെ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകും.…

ഇല്ലിനോയിസ് സെനറ്റ് പ്രൈമറി: രാജാ കൃഷ്ണമൂർത്തിക്ക് വൻ മുന്നേറ്റം

ഇല്ലിനോയിസ്:സെനറ്റിൽ നിന്നും വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇല്ലിനോയിസ് ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിക്ക് വ്യക്തമായ മുന്നേറ്റമെന്ന് പുതിയ പോളിംഗ് ഫലങ്ങൾ. എമേഴ്സൺ കോളേജും ഡബ്ല്യു.ജി.എൻ  ടിവിയും സംയുക്തമായി നടത്തിയ സർവേയിലാണ് അദ്ദേഹം തന്റെ എതിരാളികളെക്കാൾ ഏറെ മുന്നിലെത്തിയത്. 31 ശതമാനം വോട്ടർമാരുടെ പിന്തുണയോടെയാണ് കൃഷ്ണമൂർത്തി ഒന്നാമതെത്തിയത്. ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ (10%), പ്രതിനിധി റോബിൻ കെല്ലി (8%) എന്നിവരാണ് അദ്ദേഹത്തിന്റെ തൊട്ടു പിന്നിലുള്ളത്. ഇരുവർക്കും പത്തു ശതമാനത്തിനടുത്ത് മാത്രമേ പിന്തുണ നേടാനായിട്ടുള്ളൂ. പ്രൈമറി തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ, 46 ശതമാനം വോട്ടർമാരും ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 50 വയസ്സിന് മുകളിലുള്ളവരിലും പുരുഷ വോട്ടർമാരിലുമാണ് കൃഷ്ണമൂർത്തിക്ക് കൂടുതൽ സ്വാധീനമുള്ളത് (ഏകദേശം 41-42%). എന്നാൽ വനിതാ വോട്ടർമാരിൽ…

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ന്യൂയോർക്ക്: ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ ‘ഫ്യൂജീസ്’ ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം ലഭിച്ച സംഗീതജ്ഞൻ ജോൺ ഫോർട്ടെ (50) അന്തരിച്ചു. മസാച്യുസെറ്റ്‌സിലെ ചിൽമാർക്കിലുള്ള വസതിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയൊന്നും പ്രാഥമികമായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ചീഫ് സീൻ സ്ലാവിൻ അറിയിച്ചു. മരണകാരണം വ്യക്തമാക്കാൻ മെഡിക്കൽ എക്സാമിനർ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ വർഷം ഉണ്ടായ ഒരു ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 90-കളിൽ ‘ഫ്യൂജീസ്’ ബാൻഡിന്റെ ഐതിഹാസിക ആൽബമായ ‘ദ സ്കോർ’ (The Score)-ലൂടെയാണ് ഫോർട്ടെ ലോകപ്രശസ്തനായത്. ഗായകൻ എന്നതിലുപരി മികച്ചൊരു ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. വൈക്ലെഫ് ജീൻ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000-ൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 14 വർഷം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. എന്നാൽ പ്രമുഖ ഗായിക കാർലി സൈമൺ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്ന് 2008-ൽ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു…

ലിൻഡൻ സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

ലിൻഡൻ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഡിസംബർ 28 ഞായറാഴ്ച ന്യൂജേഴ്‌സി ലിൻഡൻ സെയിന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വികാരി ഫാ. സണ്ണി ജോസഫ് നയിച്ച കുർബാനയ്ക്ക് ശേഷം, ഫാമിലി & യൂത്ത് കോൺഫറൻസിനായി ഒരു കിക്ക്-ഓഫ് മീറ്റിംഗ് ഉണ്ടായിരുന്നു. ഫാ. സണ്ണി ജോസഫ് കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും അവരുടെ സമർപ്പണത്തെയും സേവനത്തെയും വളരെ പ്രശംസിക്കുകയും ചെയ്തു. സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയുടെയും വികാരിയും ഫാമിലി & യൂത്ത് കോൺഫറൻസിന്റെ മുൻ കോർഡിനേറ്ററുമായ ഫാ. സണ്ണി ജോസഫ്, കോൺഫറൻസിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ സമ്മേളനമായ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസ് ടീമിൽ താഴെപ്പറയുന്നവർ ഉണ്ടായിരുന്നു: ജെയ്‌സൺ…

ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക മുൻ വികാരി റവ. റോയ് മാത്യു അന്തരിച്ചു

ന്യൂജേഴ്‌സി/തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) നിര്യാതനായി. 2026 ജനുവരി 13 ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളിൽ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013 മുതൽ 2016 വരെ ന്യൂജേഴ്‌സിയിലെ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ചിലെ വികാരിയായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. റവ. റോയ് മാത്യുവിന്റെ വേർപാടിൽ മാർത്തോമ്മാ സഭയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മനും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ ജനുവരി 16 ന് കൊച്ചിയിൽ ആരംഭിക്കും

കൊച്ചി: കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ സംഘടനയും (കെഎസ്എസ്ഐഎ) മെട്രോ മാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയുടെ രണ്ടാം പതിപ്പും ഇൻഡസ്ട്രിയൽ മെഗാ സമ്മിറ്റും 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇന്ത്യ സർക്കാരിന്റെ എംഎസ്എംഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ജനുവരി 16 ന് രാവിലെ 10:30 ന് കേരള സർക്കാരിന്റെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി എക്സ്പോ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ പ്രധാന ആകർഷണമായ ഇൻഡസ്ട്രിയൽ മെഗാ സമ്മിറ്റ് ജനുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും, വ്യവസായ വാണിജ്യ മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും.…

നന്മ മരങ്ങളുടെ വേർപാട് നാടിന് നികത്താനാവാത്ത നഷ്ടം: ഡോ ജോൺസൺ വി ഇടിക്കുള

കല്ലിശ്ശേരി (ചെങ്ങന്നൂര്‍): കല്ലിശ്ശേരി എന്ന കൊച്ചു ഗ്രാമപ്രദേശത്തെ രാഷ്ട്രീയ ഭൂപടത്തിലും ആത്മീയ ഗോളത്തിലും അടിവരയിട്ടു കാണിക്കുവാൻ കാരണക്കാരായ മഹത് വ്യക്തിത്വങ്ങൾ ആയിരുന്നു അന്തരിച്ച തോമസ് കുതിരവട്ടവും പ്രൊഫ. ഡോ. ടി. സി കോശിയും. ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ് തോമസ് കുതിരവട്ടം എന്നുള്ളത്. കേരളാ കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി സ്ഥാപിച്ച സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം ചെങ്ങന്നൂരിൽ നിന്നുമുള്ള ആദ്യ രാജ്യസഭാംഗം ആയിരുന്നു. 1985-1991 രാജ്യ സഭാംഗമായിരുന്ന തോമസ് കുതിരവട്ടത്തിന്റെ ജീവിത സായാഹ്നത്തിൽ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയെങ്കിലും നിരാലംബരുടെ കണ്ണീരൊപ്പാൻ മുൻനിരയിലായിരുന്നു. ഓർത്തഡോക്സ് സഭയുടെ ആർദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കല്ലിശ്ശേരി ശാഖയുടെയും ട്രഷറാർ ആയി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിരാലംബർക്ക് അത്താണിയായിരുന്നു. ഭൗതികശരീരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഭവനത്തിൽ എത്തിച്ച് പൊതുദർശനം ആരംഭിച്ചു. സംസ്കാരം ജനുവരി…

കെ.പി.എ എജ്യുക്കേക്കേഷൻ എക്സലൻസ് 2025 അവാർഡുകൾ സമ്മാനിച്ചു

ബഹ്‌റൈന്‍: 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് 2025 ലെ കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാതിഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ പ്രിൻസിപ്പൽ പളനി സ്വാമി, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഗോപിനാഥൻ മേനോൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത്…

ബിസിനസും ക്രിക്കറ്റും ഒരേ വേദിയിൽ; ഇസിഎൽ 2.0 ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവും കൊച്ചിയിൽ നടന്നു

കൊച്ചി: സംരംഭകരെയും കായിക പ്രേമികളെയും ഒരേ വേദിയിൽ കൂട്ടിച്ചേർക്കുന്ന എൻ്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎൽ) 2.0യുടെ ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവും ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു. ബിസിനസും ക്രിക്കറ്റും ഒരുമിച്ച് സംഗമിച്ച ഈ അപൂർവ വേദി ശ്രദ്ധേയമായി. ലേലത്തിൽ കണ്ണൂർ ഡോമിനേറ്റർസ് സ്വന്തമാക്കിയ റോബിൻ രാജനാണ് ഏറ്റവും വിലയേറിയ താരം. ചടങ്ങിൽ നടിയും അവതാരകയുമായ വീണ നന്ദകുമാർ, ഇസിഎല്ലിന്റെ മുഖമായ ക്രിക്കറ്റർ സച്ചിൻ ബേബി, എമരാജ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ആൻറ്റോ അഗസ്റ്റിൻ, സംഭരംഭകനായ അനന്ദു, ഇസിഎൽ ഫൗണ്ടർ അൻസാരി, ജിഗ്സൺ ഫ്രാൻസിസ്, ആര്യ ലക്ഷ്മി,തുടങ്ങിയ പ്രമുഖ സംരംഭകരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ചടങ്ങിന് ആര്യ ലക്ഷ്മി സ്വാഗതം പറഞ്ഞു. പങ്കെടുത്ത അതിഥികളെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൂടാതെ ഇസിഎല്ലിന്റെ ടീമുകളെയും പ്രത്യേകം ആദരിച്ചു. കേരളത്തിലെ സംരംഭകർ, വ്യവസായ പ്രമുഖർ, കായിക പ്രേമികൾ…

ഉക്രെയ്നില്‍ റഷ്യ നാശം വിതച്ചു; 300 ഡ്രോണുകളും ഒരു ഡസനിലധികം മിസൈലുകളും പ്രയോഗിച്ചു

വൈദ്യുതി ശൃംഖലകളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് നാല് ദിവസത്തിനുള്ളിൽ റഷ്യ ഉക്രെയ്നിൽ നാലാമത്തെ വലിയ ഡ്രോൺ ആക്രമണം നടത്തി. ഇതിനകം തണുപ്പിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ഈ ആക്രമണങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. കീവ്: ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണങ്ങൾ തുടർച്ചയായി തുടരുകയാണ്.. നാല് ദിവസത്തിനുള്ളിൽ നാലാം തവണയും റഷ്യ വൻതോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം നടത്തി. ഇത്തവണ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം, നിരവധി നഗരങ്ങളിലെ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. അമേരിക്ക വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്ന സമയത്താണ് ആക്രമണങ്ങൾ. കഠിനമായ ശൈത്യകാലത്തോടൊപ്പം ഈ ആക്രമണങ്ങളും സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ കൂടുതൽ വഷളാക്കി. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ അഭിപ്രായത്തിൽ, റഷ്യ ഏകദേശം 300 ഡ്രോണുകൾ, 18 ബാലിസ്റ്റിക് മിസൈലുകൾ, ഏഴ് ക്രൂയിസ് മിസൈലുകൾ എന്നിവ വിക്ഷേപിച്ചു. ആക്രമണങ്ങൾ രാത്രി മുഴുവൻ തുടർന്നു, രാജ്യത്തിന്റെ എട്ട് വ്യത്യസ്ത…