പ്രതിമാസം ആയിരക്കണക്കിന് ഉക്രേനിയൻ സൈനികർക്ക് പരിശീലനം നൽകാൻ യുഎസ് ആലോചിക്കുന്നു: റിപ്പോർട്ട്

വാഷിംഗ്ടണ്‍: ജർമ്മനിയിലെ ഒരു യു എസ് സൈനിക താവളത്തില്‍ പ്രതിമാസം 2,500 ഉക്രേനിയൻ സൈനികര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതി വിപുലീകരിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.

പേരിടാത്ത ഒന്നിലധികം യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഉക്രേനിയൻ സേനയ്ക്ക് യുഎസ് സൈന്യം വാഗ്ദാനം ചെയ്യുന്ന പരിശീലനത്തിൽ പങ്കെടുക്കാനുള്ള അവസരം പരിഗണിക്കുന്നതായി പറയുന്നു.

പദ്ധതി അംഗീകരിക്കുകയാണെങ്കിൽ, ജർമ്മനിയിലെ ഗ്രാഫെൻവോഹറിലെ യുഎസ് സൈനിക താവളത്തിൽ പ്രതിമാസം 2,500 ഉക്രേനിയൻ സൈനികർക്ക് പരിശീലനം നൽകുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു.

യുഎസ് ഇതുവരെ പരിശീലിപ്പിച്ച ഉക്രേനിയൻ സൈനികരുടെ എണ്ണത്തിലും അവർക്ക് ലഭിക്കുന്ന പരിശീലന രീതിയിലും ഈ നിർദ്ദേശം ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തും.

റഷ്യയുടെ ഉക്രേനിയന്‍ ആക്രമണത്തിന്റെ തുടക്കം മുതൽ, യുഎസും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും മോസ്കോയ്‌ക്കെതിരെ അഭൂതപൂർവമായ സാമ്പത്തിക ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. അതേസമയം, ഉക്രെയിന് കനത്ത ആയുധങ്ങളുടെ ശേഖരം വിതരണം ചെയ്യുകയും ചെയ്തു. ഇത്തരം നീക്കങ്ങളും റഷ്യയുടെ മേല്‍ ചുമത്തുന്ന ഉപരോധവും യുദ്ധം നീണ്ടുനില്‍ക്കാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്ന് ക്രെംലിൻ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സംഘട്ടനത്തിന്റെ തുടക്കം മുതൽ കിയെവിന് വാഷിംഗ്ടൺ നൽകിയ പിന്തുണയുടെ ഒരു ഭാഗമായി ഏതാനും ആയിരം ഉക്രേനിയൻ സൈനികരെ, കൂടുതലും ചെറിയ ഗ്രൂപ്പുകളായി, പ്രത്യേക ആയുധ പരിശീലനം നല്‍കുമെന്ന് യു എസ് വാഗ്ദാനം ചെയ്തിരുന്നു.

Leave a Comment

More News