സ്കൂൾ വിദ്യാർഥിനിയെ ബസ്സില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് 6 വർഷം കഠിനതടവും 35,000 രൂപ പിഴയും

തൃശൂർ: ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ആറ് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ.

അയ്യന്തോള്‍ ഊരമ്പത്ത് വീട്ടില്‍ ദീപേഷ് കൃഷ്ണയെയാണ് തൃശൂര്‍ അതിവേഗ സ്പെഷല്‍ കോടതി (പോക്സോ -രണ്ട്) ജഡ്ജി ജയ പ്രഭു ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണം. 2022 ആഗസ്റ്റ് 15 മുതൽ തുടർച്ചയായി മൂന്ന് ദിവസം ഇയാൾ ലൈംഗികാതിക്രമം കാണിച്ചതായാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത ഹാജരായി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിജയൻ രജസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടര്‍ ആര്‍.എസ്. വിനയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Print Friendly, PDF & Email

Leave a Comment

More News