ഗാസ ഏറ്റെടുക്കുമെന്ന ട്രം‌പിന്റെ നിര്‍ദ്ദേശത്തിനെതിരെ ജോര്‍ദ്ദാന്‍ രാജാവും അറബ് രാഷ്ട്രങ്ങളും

ഗാസ ഏറ്റെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ ജോർദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍. യുഎസും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാവുന്ന പ്രസ്താവനയില്‍, ഗാസ പൗരന്മാരെ അയൽ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നത് ട്രം‌പിന്റെ ബുദ്ധിമോശമാണെന്ന് പറഞ്ഞു.

ഡൊണാൾഡ് ട്രംപ് മുമ്പ് ഗാസ പിടിച്ചടക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു, അതിലെ പൗരന്മാരെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും പറഞ്ഞിരുന്നു.

ഫലസ്തീനികളെ ജോർദാനിലേക്ക് പ്രവേശിക്കാൻ നിർബന്ധിച്ചാൽ, രാജ്യം ഇസ്രായേലുമായി യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ജോർദാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഭവങ്ങളുടെ അഭാവവും സാമ്പത്തിക വെല്ലുവിളികളും നേരിടുന്ന ജോർദാന് പലസ്തീൻ അഭയാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അബ്ദുള്ള രണ്ടാമൻ രാജാവ് ഡൊണാൾഡ് ട്രംപിനോട് പറയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗാസയിൽ നിന്ന് പലസ്തീനികളെ കുടിയിറക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ നിരസിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിൽ ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. “സ്ഥലംമാറ്റ വിഷയം ഒത്തുതീർപ്പിന് വിധേയമാക്കാവുന്ന ഒന്നായി ഞാൻ കരുതുന്നില്ല,” കുവൈറ്റിൽ നയതന്ത്ര അംഗീകാരമുള്ള മിഷനുകളുടെ യോഗത്തിനിടെ അൽ-യഹ്യ മാധ്യമങ്ങളോട് പറഞ്ഞു. “പലസ്തീൻ ജനതയാണ് അവരുടെ വിധി സ്വയം തീരുമാനിക്കുന്നത്. അല്ലാതെ ബെഞ്ചമിന്‍ നെതന്യാഹുവോ, ഇസ്രയേലോ, ഡോണാള്‍ഡ് ട്രം‌പോ അല്ല. ഗൾഫ്, അറബ് തലങ്ങളിൽ ഞങ്ങൾ ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഗാസയിലെ കുടിയിറക്കത്തിൽ” പ്രതിഷേധിച്ച് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കെയ്‌റോയിൽ ഒരു അസാധാരണ അറബ് ഉച്ചകോടി നടക്കുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ പറഞ്ഞതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിയുടെ കൃത്യമായ തീയതി അറബ് രാഷ്ട്രങ്ങളുമായി ഏകോപിപ്പിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ മാറ്റാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വിമർശിച്ചു. അതിനെ “ഒരു തട്ടിപ്പ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഫെബ്രുവരി 23 ന് നടക്കുന്ന ബുണ്ടെസ്റ്റാഗ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഞായറാഴ്ച വൈകുന്നേരം നടന്ന ആദ്യ ടെലിവിഷൻ ചർച്ചയിൽ ഷോൾസും പ്രതിപക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (സിഡിയു) നേതാവ് ഫ്രെഡറിക് മെർസും പങ്കെടുത്തു. ട്രംപിന്റെ ഭരണത്തിൻ കീഴിൽ ജർമ്മനി അമേരിക്കയുമായി എങ്ങനെ ഇടപഴകണം എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. മിഡിൽ ഈസ്റ്റ് വിഷയം അഭിസംബോധന ചെയ്തുകൊണ്ട്, ട്രംപിന്റെ ഗാസ നിർദ്ദേശത്തോടുള്ള തന്റെ എതിർപ്പ് ഷോൾസ് വീണ്ടും ഉറപ്പിച്ചു പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News