ഹിമാചൽ പ്രദേശിലെ ഭാർമൗറിലെ പ്രശസ്തമായ കാർത്തിക് സ്വാമി ക്ഷേത്രത്തിന്റെ വാതിലുകൾ 134 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച ഭക്തർക്കായി വീണ്ടും തുറന്നു. ബൈശാഖി സംക്രാന്തിയുടെ ശുഭകരമായ അവസരത്തിൽ, ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ഹവനവും നടത്തി. ക്ഷേത്രം തുറന്നതിനെത്തുടർന്ന്, പ്രദേശമെമ്പാടും ഭക്തിനിർഭരമായ അന്തരീക്ഷം നിലനിന്നു, ദർശനത്തിനായി ധാരാളം ഭക്തർ എത്തി. ക്ഷേത്രം തുറക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുതൽ ഭജനകൾ, കീർത്തനങ്ങൾ, ജാഗരണങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ പരിപാടിയിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ, വേദമന്ത്രണം അനുഷ്ഠിച്ചുകൊണ്ട് ക്ഷേത്ര വാതിലുകൾ തുറന്നു, ഭക്തർ കാർത്തിക സ്വാമിയെ സന്ദർശിച്ച് അനുഗ്രഹം പ്രാപിച്ചു. എല്ലാ വർഷവും ശൈത്യകാലത്ത് ക്ഷേത്രത്തിന്റെ വാതിലുകൾ അടച്ചിരിക്കും. നവംബർ പകുതി മുതൽ കുഗ്തി മേഖലയിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കും, ഇതുമൂലം പ്രദേശം മുഴുവൻ മഞ്ഞുമൂടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യും.…
Day: April 14, 2026
രാശിഫലം (14-04-2026 ചൊവ്വ)
ചിങ്ങം: ഉത്സാഹവും ഉന്മേഷവും നിറഞ്ഞ സുദിനം. വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും ലഭിക്കും. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. രോഗ ശാന്തി ലഭിക്കും. തുലാം: തികഞ്ഞ മാനസികോന്മേഷം അനുഭവപ്പെടുന്ന ദിവസം. നിങ്ങളുടെ വിനയപൂർവമുള്ള പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ അധ്വാനത്തിന് തക്കതായ നേട്ടം ഉണ്ടാകുകയില്ല. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാം. വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വ്വം പെരുമാറേണ്ട ദിവസം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിതിയിലും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും…
‘സാറേ… 22 ദിവസം കഴിഞ്ഞോട്ടേ, കണക്കു തീര്‍ക്കും’; മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിനെതിരെ കോണ്‍ഗ്രസിന്റെ ഭീഷണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗമായ സന്ദീപിനെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണങ്ങൾ. “സർക്കാർ ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും” എന്നതുപോലുള്ള സന്ദേശങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. സന്ദീപിന്റെ ചിത്രം ഉൾപ്പെടെ ‘കണക്ക് തീര്‍ക്കും’ എന്നതുപോലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ആലപ്പുഴയിൽ…
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ കോളേജ് അദ്ധ്യാപകന്റെ ‘ക്രൂരത’യെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ ജാതീയമായ അധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ അധ്യാപകർ ഇപ്പോൾ ഒളിവിലാണ്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ പോയതായും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് ഇവർ ഒളിവിൽ പോയത്. കർണാടക സ്വദേശിയായ ഡോ. റാം 15 വർഷമായി കോളേജിൽ അധ്യാപകനാണ്. കണ്ണൂരിലെ ഏഴോം സ്വദേശിയാണ് ഡോ. സംഗീത. ആര്യനാടുള്ള നിതിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ മാതാപിതാക്കളെ കണ്ട ശേഷം പൊട്ടിക്കരഞ്ഞു. നിതിൻ രാജിന്റെ സഹപാഠിയായ ആർച്ച ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. കെ. റാമിനെ ഒരു മൃഗം എന്നാണ് വിശേഷിപ്പിച്ചത്. നിതിൻ…
പാലാരിവട്ടം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി നിയമ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും എറണാകുളം പാലാരിവട്ടം പഴശ്ശി റോഡിലെ വടശ്ശേരി ഹൗസിലെ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ക്യാമ്പസിൽ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ജുവാന്റെ സഹപാഠികളെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബിധാൻനഗർ സൗത്ത് പോലീസിനാണ് അന്വേഷണ ചുമതല. ജുവാന്റെ ബന്ധുക്കൾ കൊൽക്കത്തയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. 2012 ലും 2015 ലും ഇതേ സ്ഥാപനത്തിൽ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. 2012…
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ
ന്യൂയോർക്ക്: മുൻ ഇന്റർനാഷണൽ വോളീബോൾ താരം ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മെയ് 4-ന് കേരളത്തിലേക്ക് മടങ്ങും. കായികരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ജെയ്സമ്മ 1979 മുതൽ അഞ്ചു വർഷക്കാലം കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31 – മത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982 ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജേഴ്സിയണിഞ്ഞു. 1983-ൽ KSEB-ൽ ജോലിയിൽ പ്രവേശിച്ച ജെയ്‌സമ്മ KSEB…
‘മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്…’: ഹോർമുസ് ഉപരോധത്തിനെതിരെ യു എസിന് ചൈനയുടെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയത് ചൈനയെ ചൊടിപ്പിച്ചു. ഈ വിഷയത്തിൽ ചൈന യു എസിന് കർശന മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധത്തിന് പിന്നാലെ, ഇറാനുമായുള്ള വ്യാപാര, ഊർജ്ജ ബന്ധങ്ങളിൽ ഇടപെടരുതെന്ന് ചൈന അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള കരാറുകൾ ചൈന തുടർന്നും പാലിക്കുമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ പ്രസ്താവിച്ചു. യുഎസ് ഉപരോധം ഉണ്ടായാലും ചൈനീസ് കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ അകത്തേക്കും പുറത്തേക്കും നീങ്ങുന്നുണ്ട്. ഇറാനുമായി ഞങ്ങൾക്ക് വ്യാപാര, ഊർജ്ജ കരാറുകളുണ്ട്. ഞങ്ങൾ ആ കരാറുകളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും, മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നു,” ഡോങ് ജുൻ പറഞ്ഞു. ചൈനയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചൈനയുടെ എണ്ണയുടെ ഏകദേശം 40%…
ബി എം എ ഈസ്റ്റർ–വിഷു–ഈദ് ആഘോഷങ്ങൾ ഏപ്രിൽ 18ന്; കലാഭവൻ ജോബിയോടൊപ്പം സംഗീത-ഹാസ്യ വിരുന്ന്, ‘റിതം ഓഫ് യൂണിറ്റി’ നൃത്താവിഷ്കാരവും വേദിയിൽ
ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷൻ (ബി എം എ)യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ – വിഷു – ഈദ് ആഘോഷ പരിപാടികൾ ഏപ്രിൽ 18 ശനിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും. പ്രശസ്ത സിനിമാ-കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം “റിതം ഓഫ് യൂണിറ്റി” എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന…
യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന മാനവികത (ലേഖനം): ജയൻ വർഗീസ്
യുദ്ധം മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവുകളിൽ നിന്ന് വാർന്നൊഴുകുന്നത് മനുഷ്യന്റെചോരയാണ് എന്നതിനാലാണ് യുദ്ധം എന്ന് കേൾക്കുമ്പോൾ ആഗോള മനുഷ്യ രാശി ആധിയോടെഞെട്ടി വിറയ്ക്കുന്നത്. ചരിത്രത്തിൽ ചാല് വച്ചൊഴുകിയ ചോരപ്പുഴകൾക്ക് കാരണമായിത്തീർന്ന യുദ്ധങ്ങളിൽ മതങ്ങളും ഭരണാധികാരികളും മാത്രമല്ല വ്യക്തികൾ പോലും വില്ലന്മാരായി വന്നിട്ടുണ്ട് എന്നതാണ് സത്യം. കറുത്ത ചായം കൊണ്ട് കാലം അവരെ അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോളും ഓരോ യുദ്ധങ്ങളും പിറവിയെടുത്തതിന്റെ പിന്നിൽ അന്നന്ന് നിലനിന്ന സാഹചര്യങ്ങളുടെ സാദ്ധ്യതകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ സാഹചര്യങ്ങളും ന്യായമാണോ അന്യായമാണോ എന്ന് വിലയിരുത്തുവാനുള്ള സ്വാതന്ത്ര്യവും അവകാശവും ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ് എന്ന് അംഗീകരിക്കുമ്പോളും ഓരോ യുദ്ധത്തിലും ആര് ജയിച്ചു എന്നും ആര് തോറ്റു എന്നുമുള്ള ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല. എല്ലാ യുദ്ധങ്ങളിലും എല്ലാവരും തോൽക്കുന്നു എന്നുള്ളതല്ലാതെ ഒരു യുദ്ധത്തിലും ഒരുത്തനും ജയിച്ചതായി ചരിത്രം നമ്മോടു പറയുന്നുമില്ല. ബൈബിൾ…
ടെക്സസിൽ വെനിസ്വേലൻ ഡോക്ടറും 5 വയസ്സുള്ള മകളും ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിൽ,ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കൽ സമൂഹവും ജനപ്രതിനിധികളും രംഗത്ത്
ഡാളസ് :കഴിഞ്ഞ ആഴ്ച മറ്റൊരു വെനിസ്വേലൻ ഡോക്ടർ അറസ്റ്റിലായതിന് പിന്നാലെ, ടെക്സസിൽ ഡോ. റുബെലിസ് ബൊളീവർ എന്ന ഡോക്ടറെയും അവരുടെ അഞ്ച് വയസ്സുള്ള മകളെയും ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. കാലിഫോർണിയയിൽ നടക്കാനിരിക്കുന്ന അഭയക്കേസ് സംബന്ധിച്ച കോടതി നടപടികളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ ഏപ്രിൽ 11-ന് ടെക്സസിലെ മക്അലൻ വിമാനത്താവളത്തിൽ വെച്ച്.പിടികൂടിയത്. ഡോക്ടറുടെ പക്കൽ 2030 വരെ കാലാവധിയുള്ള ഔദ്യോഗിക ജോലി അനുമതി പത്രം ഉണ്ടായിരുന്നു. എന്നാൽ വെനിസ്വേലയിൽ നിന്നുള്ള രേഖകൾക്ക് സാധുതയില്ലെന്ന് പറഞ്ഞാണ് അധികൃതർ അവരെ തടഞ്ഞുവെച്ചത്. കസ്റ്റഡിയിലെടുത്ത് 16 മണിക്കൂറിന് ശേഷം മകളെ വിട്ടയച്ചെങ്കിലും ഡോക്ടറെ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. പത്തുവർഷത്തോളമായി അവർ അമേരിക്കയിൽ താമസിച്ചുവരികയാണ്. ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കൽ സമൂഹവും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ ആശുപത്രികളിൽ നിലവിൽ രണ്ടായിരത്തിലധികം വെനിസ്വേലൻ ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവരിൽ 90 ശതമാനത്തിലധികം…
