അരിസോണയിലെ സ്കോട്ട്‌സ്‌ഡെയ്ൽ വിമാനത്താവളത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്കേറ്റു

വാഷിംഗ്ടൺ: അമേരിക്കയില്‍ വിമാനാപകടങ്ങള്‍ ഒരു തുടര്‍ക്കഥയായിത്തീരുന്നു എന്നതിന്റെ തെളിവായി വീണ്ടും മറ്റൊരു വിമാനാപകടം സംഭവിച്ചു. അരിസോണയിലെ സ്കോട്ട്സ്ഡെയ്ൽ വിമാനത്താവളത്തിലാണ് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചത്. ഒരു സ്വകാര്യ ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്തു. ഇതിനുശേഷം അത് മറ്റൊരു സ്വകാര്യ ജെറ്റുമായി കൂട്ടിയിടിച്ചു.

സംഭവത്തിൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ അമേരിക്കയിലുണ്ടാകുന്ന നാലാമത്തെ വിമാന അപകടമാണിത്. വിവരം അനുസരിച്ച്, ഉച്ചയ്ക്ക് 2:45 നാണ് സംഭവം നടന്നത്.
ഒരു ലിയർജെറ്റ് 35A വിമാനം ലാൻഡിംഗിന് ശേഷം റൺവേയിൽ നിന്ന് തെന്നിമാറി. പിന്നീട് അത് റാമ്പിൽ വെച്ച് ഒരു ഗൾഫ്സ്ട്രീം 200 ബിസിനസ് ജെറ്റുമായി കൂട്ടിയിടിച്ചു. വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നു എന്നത് ഇതുവരെ വ്യക്തമല്ല.

അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി സ്കോട്ട്‌സ്‌ഡെയ്‌ൽ അഗ്നിശമന വകുപ്പ് വക്താവ് ഡേവ് ഫോളിയോ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരാൾ ഇപ്പോഴും വിമാനത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയാളെ രക്ഷിക്കുന്ന തിരക്കിലാണ് രക്ഷാപ്രവർത്തകർ. പരിക്കേറ്റ മൂന്ന് പേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ അടുത്തിടെയുണ്ടായ മൂന്ന് വിമാനാപകടങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണ്. മൂന്ന് അപകടങ്ങളെക്കുറിച്ചും ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം നടത്തുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News