കൊച്ചി: മയക്കുമരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനെ തുടർന്നാണ് അറസ്റ്റ്. എൻഡിപിസി ആക്ടിലെ സെക്ഷൻ 27, 29 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയപ്പോള്‍ ഹോട്ടൽ മുറിയിൽ നിന്ന് ജനല്‍ വഴി ചാടി രക്ഷപ്പെട്ട സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്തതിനെ തുടർന്ന് എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്.
നഗരത്തിലെ ഒരു പ്രമുഖ മയക്കുമരുന്ന് വ്യാപാരിയായ സജീറിനെ തനിക്ക് അറിയാമെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സജീറിനെ അന്വേഷിച്ച് പോലീസ് സംഘം കഴിഞ്ഞ ദിവസം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയിരുന്നു. ഷൈന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഡാൻസാഫ് ഹോട്ടലിൽ അന്വേഷിച്ചെത്തിയ മയക്കുമരുന്ന് വ്യാപാരിയായ സജീറിനെ തനിക്ക് അറിയാമെന്ന് ഷൈൻ മൊഴി നൽകി.
മയക്കുമരുന്ന് ഇടപാടിൽ തനിക്ക് പങ്കില്ലെന്ന് ഷൈൻ പറഞ്ഞു. ഡാൻസാഫ് സംഘത്തെ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതെന്ന് ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞു. മൂന്ന് ഫോണുകൾ ഉപയോഗിക്കുന്ന ഷൈൻ ഒരു ഫോൺ മാത്രമാണ് പോലീസിന് മുന്നിൽ ഹാജരാക്കിയത്. മറ്റ് ഫോണുകൾ എടുക്കാൻ മറന്നുപോയെന്നും നടൻ പറഞ്ഞു.