9 വയസ്സുകാരിയുടെ മരണ കാരണം അമീബിക് എൻസെഫലൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനകളിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നേരത്തെ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി മരിച്ചത് എൻസെഫലൈറ്റിസ് മൂലമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാൻ കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നപ്പോൾ കുട്ടിക്ക് അമീബിക് എൻസെഫലൈറ്റിസ് ആണെന്ന് കണ്ടെത്തി.

ഇന്നലെയാണ് കൊരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ മരിച്ചത്. കോരങ്ങാട് എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പനി മൂർച്ഛിച്ചതിനെ തുടർന്നുള്ള കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയും ചെയ്യും. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

എന്നാൽ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ പ്രതികരിച്ചത്. പനി, ഛർദ്ദി ലക്ഷണങ്ങളുമായി എത്തുന്ന കുട്ടികൾക്ക് ചികിത്സ അനയയ്ക്കും നൽകിയിരുന്നു. രക്തപരിശോധന അടക്കം നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

കുട്ടിയുടെ രണ്ട് സഹോദരങ്ങളും സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. അനയ അടക്കം നാല് കുട്ടികളും വീടിന് സമീപത്തെ ഒരു കുളത്തിൽ നിന്ന് കുളിച്ചിരുന്നു. അനയയ്ക്ക് ഇവിടെ നിന്നാണോ അമീബിക് ബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.

Leave a Comment

More News