PFI ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് കോടതി ഉത്തരവ് പാലിക്കാത്തതിന് സർക്കാർ ക്ഷമാപണം നടത്തി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഹർത്താലിനിടെ പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പി എഫ് ഐ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ 5.20 ലക്ഷം രൂപയുടെ നഷ്ടം നികത്താൻ നപടി വൈകുന്നതിൽ ഹൈക്കോടതി വടിയെടുത്തതോടെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു ഐഎഎസ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ജനുവരി 15നകം രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു അറിയിച്ചു. റവന്യൂ റിക്കവറി നടപടികൾക്ക് ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവ വീഴ്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയില്‍ ബോധിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News