“എനിക്ക് നൊബേൽ ലഭിച്ചില്ലെങ്കിൽ, ലോക സമാധാനത്തിന് ഞാൻ ഉത്തരവാദിയല്ല”: നോർവേ പ്രധാനമന്ത്രിക്ക് ട്രം‌പിന്റെ സന്ദേശം

ലോകത്ത് എട്ടിലധികം യുദ്ധങ്ങൾ തടയുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ട്രംപ് തന്റെ സന്ദേശത്തിൽ എഴുതി, എന്നിട്ടും അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചില്ലെന്നാണ് ആരോപണം. വാഷിംഗ്ടണ്‍: നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായതും വിവാദപരവുമായ സന്ദേശം അയച്ചു. സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ, ലോകത്ത് സമാധാനം നിലനിർത്താൻ ഇനി തനിക്ക് ഉത്തരവാദിത്തമില്ലെന്നാന് ട്രം‌പ് സന്ദേശത്തില്‍ എഴുതിയത്. അദ്ദേഹത്തിന്റെ പ്രസ്താവന അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്. ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങൾ തടയുന്നതിൽ നിർണായക പങ്ക് വഹിച്ചതായി ട്രംപ് തന്റെ സന്ദേശത്തിൽ എഴുതി, പക്ഷേ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചില്ല. അത്തരമൊരു സാഹചര്യത്തിൽ, സമാധാനത്തിന് മുൻഗണന നൽകാൻ താൻ ഇനി നിർബന്ധിതനല്ലെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലാണ് സമാധാനത്തിനുള്ള നോബേബൽ സമ്മാനം പ്രഖ്യാപിക്കുന്നത് എന്നത്…

മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി കെ.എച്ച്.എൻ.എ. വേദിയിൽ

ഫ്ലോറിഡ : സനാതനധർമ്മ സംരക്ഷണത്തിനും പ്രചാരണങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പുരാതനമായ ഒരു ഭാരതീയ സന്യാസി സമൂഹമാണ് അഖാഡകൾ. അതിലേറ്റവും ശക്തമായ ധർമ്മശാസ്ത്ര വിശാരദരന്മാരെയും ശസ്ത്ര ധാരികളെയും പ്രതിനിധീകരിക്കുന്ന നാഗാ വിഭാഗത്തിൽ പെട്ട ജൂന പരമ്പരയുടെ മഹാ മണ്ഡലേശ്വർ പദവി അലങ്കരിക്കുന്ന യോഗിവര്യനാണ് മലയാളി കൂടിയായ സ്വാമി ആനന്ദവനം ഭാരതി. വടക്കെ ഇന്ത്യയിലാകെ ഹൈന്ദവ ആരാധനാലയങ്ങൾക്കെതിരെ വൈദേശിക അക്രമങ്ങളും അധിനിവേശങ്ങളും അധികരിച്ചപ്പോൾ ധർമ്മസംരക്ഷണാർത്ഥം ഹിമാലയ സാനുക്കളിലെ സന്യാസ മഠങ്ങളുടെ മതിലുകൾക്കു പുറത്തുകടന്ന് കടുത്ത സാധനകളിലൂടെ തങ്ങൾ സാധിച്ചെടുത്ത അതീന്ദ്രിയ ശേഷിയും വേണ്ടിടത്തു ആയുധ ശക്തിയും പ്രയോഗിച്ചു അധർമ്മത്തെ അടിച്ചമർത്തിയ പരമ്പരയാണ് നാഗ സന്യാസികരുടേത്. ആരും ക്ഷണിക്കാത്ത എല്ലാ ശാഖയിലുമുള്ള അഗാഡകളുടെ അപൂർവ്വ സംഗമ വേദികളാണ് ഇന്ത്യയിലെ മഹാകുംഭമേളകൾ. ശ്രീശങ്കരനാമി പരമ്പരയിൽപെട്ട നാഗസാധുക്കൾ ശങ്കരന്റെ ജന്മനാടായ കേരളത്തിൽ വർധിച്ചുവരുന്ന മതതീവ്രവാദത്തിലും ധർമ്മച്യുതിയിലും ആശങ്കാകുലരാണ്. സർവ്വാശ്ലേഷിയായ ഹിന്ദു ധർമ്മം എല്ലാ വിശ്വാസങ്ങളെയും…

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം: ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഒക്ലഹോമ:ജനുവരി 19 നു  അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു  ഒക്ലഹോമ സിറ്റിയിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു ഫ്രീഡം സെന്ററിൽ നിന്ന് ഒക്ലഹോമ ഹിസ്റ്ററി മ്യൂസിയം വരെയായിരുന്നു നിശബ്ദ ജാഥ സംഘടിപ്പിച്ചത്. ഒക്ലഹോമ സിറ്റി ഡൗണ്ടൗണിൽ നടന്ന വാർഷിക പരേഡിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. 1986 മുതലാണ് നഗരത്തിൽ ഈ ആഘോഷങ്ങൾ സജീവമായി തുടങ്ങിയതെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിച്ചു.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ ഇന്നത്തെ സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു. ക്ലാര ലൂപ്പറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പൗരാവകാശ പോരാട്ടങ്ങളെയും എൻ.എ.എ.സി.പി  നേതാക്കൾ ചടങ്ങിൽ സ്മരിച്ചു.

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുന്നു. ക്യാൻസർ ചികിത്സാരംഗത്തെ ഗവേഷണങ്ങളും രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നൂതന മാർഗങ്ങളുമാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയിലെ അഞ്ച് വർഷത്തെ ക്യാൻസർ അതിജീവന നിരക്ക്  ഇപ്പോൾ 70% ആണ്. 1970-കളുടെ പകുതിയിൽ ഇത് വെറും 50% മാത്രമായിരുന്നു. ലിവർ ക്യാൻസർ അതിജീവന നിരക്ക് 1990-കളിലെ 7%-ൽ നിന്നും 2023-ൽ 22% ആയി വർധിച്ചു. ലങ് ക്യാൻസർ അതിജീവന നിരക്ക് 15%-ൽ നിന്നും 28% ആയും, മൈലോമ  അതിജീവന നിരക്ക് 32%-ൽ നിന്നും 62% ആയും ഉയർന്നു. ദൂരെയുള്ള അവയവങ്ങളിലേക്ക് പടർന്ന ക്യാൻസറുകളുടെ  അതിജീവന നിരക്ക് 1990-കളിലെ 17%-ൽ നിന്നും 35% ആയി വർധിച്ചിട്ടുണ്ട്. 1991-ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും…

രാശിഫലം (18-01-2026 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കണം അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്‌ക്ക് ശേഷം ദിവസം വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. കൂടുതല്‍ സാമ്പത്തിക ചെലവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പണം ചെലവഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ചുമതലകള്‍ കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം പകരും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം: ഇന്ന് ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞ ഫലവും…

പതിമൂന്ന് വർഷമായി ഒളിവിലായിരുന്ന തട്ടിപ്പ് പ്രതിയെ സിബിഐ അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: പഴയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ജിതേന്ദ്ര കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഏകദേശം 13 വർഷമായി ഇയാള്‍ ഒളിവിൽ കഴിയുകയായിരുന്നു. 2014 ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2013 മുതൽ കാണാതായ ഇയാൾ നിരന്തരം സ്ഥലം മാറി ഒളിവിൽ കഴിയുകയായിരുന്നു. 2013 ജൂലൈയിലാണ് കേസ് ആരംഭിച്ചത്. സഞ്ജീവ് ദീക്ഷിത് (പ്രൊപ്രൈറ്റർ – മെസ്സേഴ്സ് ശങ്കർ മെറ്റൽസ്), സഞ്ജയ് ശർമ്മ (പ്രൊപ്രൈറ്റർ – മെസ്സേഴ്സ് സൂപ്പർ മെഷീൻസ്), ഇന്ദ്ര റാണി, മറ്റ് ചിലർ എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വ്യാജ രേഖകൾ ഉപയോഗിച്ച് ന്യൂഡൽഹിയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജോർ ബാഗ് ശാഖയിൽ നിന്ന് 4 കോടി രൂപയുടെ ക്യാഷ് ക്രെഡിറ്റ് വായ്പ ലഭിക്കാൻ ഈ വ്യക്തികൾ ഒത്തുകളിച്ചുവെന്നും പിന്നീട് അത് എടുത്ത ആവശ്യത്തിനായി അല്ലാത്ത മറ്റൊരു ആവശ്യത്തിനായി പണം തിരിച്ചുവിട്ടു എന്നുമാണ് ആരോപണം.…

ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറി സ്മാരകമാക്കി മാറ്റാൻ പദ്ധതി; മുഖ്യമന്ത്രി മോഹൻ യാദവ് സന്ദർശിച്ചു

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ശനിയാഴ്ച ഭോപ്പാലിലെ ആരിഫ് നഗറിലെ യൂണിയൻ കാർബൈഡ് ഫാക്ടറി സന്ദർശിച്ചു. വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ ഇവിടെ ഒരു സ്മാരകം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സന്ദർശന വേളയിൽ, ഭോപ്പാൽ വാതക ദുരന്ത ദുരിതാശ്വാസ പുനരധിവാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഇക്കാര്യം ചർച്ച ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ഹൈക്കോടതിയുടെ നിർദ്ദേശം പാലിച്ച ശേഷം, ഈ സ്ഥലത്ത് ഒരു സ്മാരകം നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1984 ഡിസംബർ 2, 3 തീയതികളിലാണ് രാത്രിയിൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് അത്യധികം വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് വാതകം ചോർന്നത്. ഈ വാതക ചോർച്ചയിൽ കുറഞ്ഞത് 5,479 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ വികലാംഗരാകുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ വ്യാവസായിക ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. അന്നത്തെ…

മൗനി അമാവാസി 2026: സംഗമ തീരത്ത് ദശലക്ഷക്കണക്കിന് ഭക്തർ പുണ്യസ്നാനം നടത്തി

പ്രയാഗ്‌രാജ്: മൗനി അമാവാസിയുടെ സ്നാനോത്സവമായ ഞായറാഴ്ച മാഘമേളയ്ക്കായി ദശലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്‌രാജിൽ എത്തി. സംഗമത്തിൽ പുണ്യസ്നാനത്തിനായി രാവിലെ മുതൽ ഭക്തരുടെ നീണ്ട നിര കാണാമായിരുന്നു, പ്രദേശം മുഴുവൻ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മുഴുകി. വൻ ജനക്കൂട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, ഭരണകൂടം അഭൂതപൂർവമായ സുരക്ഷയും ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. സംഗം നദീതീരത്തും പരിസര പ്രദേശങ്ങളിലും ധാരാളം പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഭക്തർക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനും തിരക്ക് നിയന്ത്രിക്കാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തുടർച്ചയായ അറിയിപ്പുകളിലൂടെ നൽകുന്നുണ്ട്. തീർത്ഥാടകർക്ക് ആരോഗ്യം, വിവരങ്ങൾ, മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്നതിനായി വിവിധ സ്ഥലങ്ങളിൽ സഹായ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്നാനം കഴിഞ്ഞ് ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാൻ തീർത്ഥാടകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സിവിൽ ഡിഫൻസ് വളണ്ടിയർമാരും സജീവമായി വിന്യസിച്ചിട്ടുണ്ട്. സ്നാനം കഴിഞ്ഞ് അനാവശ്യമായ തടസ്സങ്ങൾ ഒഴിവാക്കുകയും അതുവഴി കൂടുതൽ തിരക്ക് തടയുകയും ചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. 2026…

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ പ്രകാശിതമാകുന്നു

സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ മരുപ്പച്ചയാണ് പുന്നയൂർക്കുളo. ആ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പുന്നയൂർക്കുളo സാഹിത്യസമിതിക്ക് അനല്പമായ പങ്കുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയനും പുന്നയൂർക്കുളo സാഹിത്യസമിതി സ്ഥാപകപ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ ഡോ. എം.എൻ കാരശ്ശേരി ഡോ. ഖദീജാമുംതാസിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. ഇoഗ്‌ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ദ്ധമായി വിശകലനം ചെയ്യുന്നു. 2026 ജനുവരി 25 ഞായർ 3:30ന്, പുന്നയൂർക്കുളo സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളo കമലാസുറയ്യ സമുച്ചയത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിലേക്ക് എല്ലാ സഹൃദയരേയും സാദരം ക്ഷണിക്കുന്നു.

തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി: ഹമീദ് വാണിയമ്പലം

പാലക്കാട്: തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജിയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. സി.പി.എമ്മിന് അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ സീറ്റുകൾ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവർ പരസ്പരം നടത്തുന്നത്. എ.കെ.ബാലൻ്റെ വംശീയ പ്രസ്താവന ഈ ഡീലിൻ്റെ ഭാഗമായി മുൻകൂട്ടി തീരുമാനിച്ച് പുറപ്പെടുവിച്ചതാണ്. മാറാട് നടന്നത് കൂട്ടക്കൊല ആണെന്ന അന്വേഷണ കമ്മീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആർ.എസ്.എസും സി.പി.എമ്മും മാത്രമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ഡീൽ ലാവ് ലിനിലും എക്സാലോജിക്കിലുമുള്ള കാര്യത്തിനപ്പുറം രാഷ്ട്രീയ രൂപമായി വളർന്നതാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസർ അദ്ധ്യക്ഷത…