റിട്ട. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിക്കുന്നതിനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ പേര് അംഗീകരിക്കുകയും ഗവർണർക്ക് കൈമാറുകയും ചെയ്തത്. 2014 ജനുവരി 23 മുതൽ 2023 സെപ്തംബർ 4 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. ബ്രിട്ടനിലെ ലണ്ടൻ യൂണിവേഴ്‌സിറ്റിയില്‍ നിന്നും, ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പരിശീലനം ലഭിച്ചിട്ടുള്ള ന്യായാധിപനാണ് അദ്ദേഹം. ഭരണഘടന, ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹതയുള്ള ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്‌ജിയായിരിക്കെ 25,000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്‍റായും കേരള…

നദിക്കടിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു

ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുൻ്റേതാണെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചു. കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ഭാരത് ബെൻസ് ട്രക്ക് നദിക്കടിയിലാണ് കണ്ടെത്തിയത്. ട്രക്ക് അർജുൻ്റേതാണെന്ന വിവരവും സർക്കാരിന് കൈമാറിയിട്ടുണ്ട്. കരയിൽ നിന്നും 20 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിട്ടുള്ളത്. ട്രക്ക് പുറത്തെത്തിക്കാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് വേഗത്തിൽ മണ്ണ് മാറ്റൽ പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കർണാടക റവന്യൂ മന്ത്രിയും എസ്പിയും നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രക്ക് അർജുന്റെതാണെന്ന് സ്ഥിരീകരണം വന്നിരിക്കുന്നത്. ഇന്ന് പൂർണ്ണമായും ഗംഗ വാലി നദിക്ക് സമീപമുള്ള മൺകൂനയിലും പരിസരത്തുമാണ് തിരച്ചിൽ നടത്തിയിരുന്നത്. നേവിയും ആർമിയും അടക്കം സംയുക്ത സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ബൂം എക്സ്കവേറ്റേഴ്സ് ഉപയോഗിച്ചാണ് ഇന്ന് രാവിലെ മുതൽ നദീതീരത്ത് പരിശോധന…

മണ്ണിടിച്ചിലില്‍ അപ്രത്യക്ഷമായ അര്‍ജുന്റെ ലോറി നദിക്കടിയില്‍ കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കുമെന്ന് പോലീസ്

അങ്കോല: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിട്രക്ക് അർജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അർ‌ജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗംഗാവലി പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നാവികസേന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ​ഗം​ഗാവലി നദിയിൽനിന്നു കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി…

കെ.പി.എ ക്രിക്കറ്റ്‌ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിംഗ് നടന്നു

കൊല്ലം പ്രവാസി  അസ്സോസിയേഷൻ ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ക്യാപ്റ്റൻസി മീറ്റിംഗ് ട്യൂബ്‌ളി കെ.പി.എ  ആസ്ഥാനത്തു വച്ച് നടന്നു.  ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ്, ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, വി.എം. പ്രമോദ്, കെ.പി.എ ടസ്‌കെർസ് പ്രതിനിധികളായ വിനീത് അലക്സാണ്ടർ, ഷാൻ അഷ്‌റഫ്, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ  മീറ്റിംഗിനു  നേതൃത്വം നൽകി. 2024 ജൂലൈ 26, ഓഗസ്റ്റ് -2 എന്നീ തീയതികളിൽ സിത്ര ഗ്രൗണ്ടിൽ വച്ചാണ് 12 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റ് നടക്കുന്നത്.

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരമാകുന്ന ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് വേഗത്തിൽ നിർമിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനു നിവേദനം നൽകി. വെൽഫെയർ പാർട്ടി ജില്ലാസെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, ശിഹാബ് തിരൂർക്കാട്, അബൂബക്കർ പെരിന്തൽമണ്ണ എന്നിവരാണ് വെൽഫെയർ പാർട്ടിക്ക് വേണ്ടി നിവേദനം നൽകിയത്.

ബജറ്റ് 2024: ഇടത്തരക്കാർക്കും ആദായ നികുതിദായകർക്കും ആശ്വാസം നൽകി പുതിയ നികുതി വ്യവസ്ഥ

ന്യൂഡല്‍ഹി: മോദി സർക്കാർ 3.0 ഇടത്തരക്കാർക്കും ആദായ നികുതി സ്ലാബിൽ മാറ്റം വരുത്തി ആദായ നികുതിദായകർക്ക് ആശ്വാസം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുമെന്ന് ഈ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. യഥാർത്ഥത്തിൽ ഈ ബജറ്റിൽ, ധനമന്ത്രി നിർമല സീതാരാമൻ പഴയ നികുതി വ്യവസ്ഥയിലെ അടിസ്ഥാന ഇളവ് പരിധി ഉയർത്തിയിട്ടില്ല. കൂടാതെ, നികുതി നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ, പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധിപ്പിച്ചതിൻ്റെ പ്രയോജനം ലഭിക്കില്ല. പുതിയ നികുതി സ്ലാബ് തിരഞ്ഞെടുക്കുന്നവർക്ക് അതിൻ്റെ നേരിട്ടുള്ള ആനുകൂല്യം ലഭിക്കും. എന്നിരുന്നാലും, സർക്കാർ സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധിപ്പിക്കുകയും പുതിയ നികുതി വ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. പുതിയ നികുതി സ്ലാബിൽ മാറ്റം വരുത്തിയാൽ നികുതിദായകർക്ക് 17,500 രൂപയെങ്കിലും…

‘വിവേചനം, ചിറ്റമ്മ നയം, ഭരണഘടനാ വിരുദ്ധം..’: ബജറ്റിനെച്ചൊല്ലി കോൺഗ്രസിന് അതൃപ്തി

ന്യൂഡല്‍ഹി: നിർമല സീതാരാമൻ്റെ ബജറ്റ് വിവേചനപരമായ ബജറ്റാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. ഈ ബജറ്റ് ഫെഡറൽ ഭരണ തത്വങ്ങൾക്ക് എതിരാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പക്ഷപാതമാണ് കാണിച്ചത്. നിതി ആയോഗ് യോഗങ്ങളിൽ നിന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിൻ്റെ നിലപാട് ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സത്യം മറച്ചുവെക്കുന്ന ഇത്തരം യോഗത്തിൽ ഞങ്ങൾ പങ്കെടുക്കില്ല. വിവേചനമാണ് ഈ ഭരണത്തിൽ നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഈ ബജറ്റിനെ എതിർക്കുന്നു. ഈ ബജറ്റിനെ ഇന്ത്യ ബ്ലോക്ക് മുഖ്യമന്ത്രിമാര്‍ എതിർക്കുമെന്ന് രാജ്യസഭാ എംപി പ്രമോദ് തിവാരി പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ വിവേചനപരമായ സമീപനം മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും. യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള…

ട്രം‌പ് ശതകോടീശ്വരന്മാരുടേയും വന്‍‌കിട കമ്പനികളുടെയും ദല്ലാള്‍: ട്രംപിൻ്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്

മില്‍‌വാക്കി: ജോ ബൈഡൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പുറത്തായതോടെ ഇപ്പോൾ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസാണെന്ന് ഏകദേശം ഉറപ്പായതോടെ ചൊവ്വാഴ്ച തൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അവര്‍ അഭിസംബോധന ചെയ്തു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെതിരെ കമലാ ഹാരിസ് ആഞ്ഞടിച്ച് രൂക്ഷമായി പ്രതികരിച്ചത്. ട്രംപ് ശതകോടീശ്വരൻമാരുടെയും വൻകിട കമ്പനികളുടെയും പിന്തുണയെ ആശ്രയിക്കുന്ന ആളാണെന്നും, മറിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണം പൊതുജനങ്ങളാൽ നയിക്കപ്പെടുന്നതാണെന്നും അവര്‍ പറഞ്ഞു. “ഡൊണാൾഡ് ട്രംപ് ശതകോടീശ്വരന്മാരുടെയും വൻകിട കമ്പനികളുടെയും ദല്ലാളാണ്. അവരുടെ പിന്തുണയെ ആശ്രയിച്ചാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അവര്‍ നല്‍കുന്ന പ്രചാരണ സംഭാവനകൾക്ക് പകരമായി അദ്ദേഹം അമേരിക്കയെ വില്‍ക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, മാർ-എ-ലാഗോയിൽ വെച്ച്, വൻകിട എണ്ണക്കമ്പനികൾക്ക്, വൻകിട എണ്ണ ലോബിയിസ്റ്റുകൾക്ക്, 1 ബില്യൺ ഡോളർ കാമ്പെയ്ൻ…

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ ജോ ബൈഡന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്മാറിയ ജോ ബൈഡന്‍ ആദ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള തൻ്റെ തീരുമാനം അദ്ദേഹം വിശദീകരിക്കുകയും, നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നോമിനിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണയ്ക്കുകയും ചെയ്യും. ഇന്ന് രാത്രി 8 മണിക്ക് (പ്രാദേശിക സമയം) അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഓവൽ ഓഫീസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം, അടുത്തതായി എന്ത് സംഭവിക്കുമെന്ന് പറയുകയും ചെയ്യും. അമേരിക്കൻ ജനതയ്‌ക്ക് വേണ്ടി ഭാവിയില്‍ അദ്ദേഹം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും, തന്റെ നോമിനിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ വിജയിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും, വിവിധ വിഷയങ്ങളിൽ സംസാരിക്കുകയും ചെയ്യും. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം താൻ സ്വീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലെ…

ചെങ്കടലിനു നടുവിൽ പാതയൊരുക്കന്ന ദൈവം വിശ്വസ്തൻ: ഇവാ: തോമസ് മാത്യു

ഹൂസ്റ്റൺ : ചെങ്കടലിലെ ആർത്തിരമ്പുന്ന തിരമാലകൾക് മദ്ധ്യേ ഇസ്രായേൽ ജനതക്ക് പാതയൊരുക്കുകയും ഉണങ്ങിയ നിലത്തിലൂടെ മറുകര എത്തിക്കുകയും ചെയ്ത ദൈവം തന്നിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അഭിമുഗീകരിക്കുന്ന ഏതൊരു പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് വിശ്വസ്തനായി എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും അവനിൽ നമുക്ക് പൂർണമായി വിശ്വസിക്കാമെന്നും ചിൽഡ്രൻസ് ഫോർ ക്രൈസ്റ്റ് മിനിസ്ട്രി ഡയക്ടറും നിരവധി അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ രചിയിതാവും ഗായകനും സുവിശേഷകനുമായ തോമസ് മാത്യു ഉധബോധിപ്പിച്ചിച്ചു. 532-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂലൈ 22നു വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സംഗീർത്തനം അന്പത്തിയഞ്ചം അധ്യായത്തിൽ നിന്നുള്ള വാക്യങ്ങളെ ആധാരമാക്കി കേരളത്തിൽ നിന്നും സൂം പ്ലാറ്റഫോമിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇവാഞ്ചലിസ്റ് തോമസ് മാത്യു.ഫറോവന്റെ അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ട ഇസ്രായേൽ ജനതയെ വാഗ്‌നത്ത നാട്ടിലേക്കു കൊണ്ടുവരുന്നതിന് മോശ അനുഭവിച്ച ത്യാഗങ്ങളെയും , നേരിടേണ്ടിവന്ന പ്രതിസന്ധികളേയും തരണം ചെയ്ത മാർഗ്ഗങ്ങളേയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു മോശയുടെ…