കോർപ്പസ് ക്രിസ്റ്റി (ടെക്സസ്): അമേരിക്കയിലെ യുവാൾഡെ റോബ് എലിമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിനിടെ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് വിചാരണ നേരിട്ട മുൻ പോലീസ് ഉദ്യോഗസ്ഥൻ അഡ്രിയാൻ ഗോൺസാലസിനെ (52) കോടതി വെറുതെ വിട്ടു. 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട 2022-ലെ ദാരുണമായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആദ്യ വിചാരണയായിരുന്നു ഇത്. ഇന്ന് ബുധനാഴ്ച ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ടെക്സസിലെ ജൂറി ഗോൺസാലസ് കുറ്റക്കാരനല്ലെന്ന് വിധിച്ചത്. കുട്ടികളെ അപകടത്തിലാക്കി (Child endangerment), ഉപേക്ഷിച്ചു കടന്നുകളഞ്ഞു തുടങ്ങി 29 കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. വെടിവെപ്പ് നടന്ന സമയത്ത് സ്കൂളിലെത്തിയ ആദ്യ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഗോൺസാലസ്. എന്നാൽ അക്രമിയെ തടയാൻ തക്ക സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും ആശയക്കുഴപ്പങ്ങൾക്കിടയിൽ അദ്ദേഹം പരമാവധി ശ്രമിച്ചെന്നുമാണ് അഭിഭാഷകർ വാദിച്ചത്. കോടതി വിധി കേട്ട് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. “നീതി നിഷേധിക്കപ്പെട്ടു” എന്നും കൊല്ലപ്പെട്ട…
Author: പി.പി. ചെറിയാൻ
ഗ്രീൻലാൻഡിനു വേണ്ടിയുള്ള ട്രംപിന്റെ നിർബന്ധം ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയെ ചൊടിപ്പിച്ചു
ഗ്രീൻലാൻഡിനു വേണ്ടിയുള്ള ഡൊണാൾഡ് ട്രംപിന്റെ നിർബന്ധം അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വർദ്ധിപ്പിച്ചു. ട്രംപിന്റെ പ്രസ്താവനകളെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണി ശക്തമായി എതിർത്തു, ചർച്ചയ്ക്ക് ആഹ്വാനം ചെയ്തു. ഗ്രീൻലാൻഡ് പിടിച്ചെടുക്കണമെന്ന ഡൊണാൾഡ് ട്രംപിന്റെ നിർബന്ധം യൂറോപ്യൻ രാജ്യങ്ങൾക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു അദൃശ്യമായ വിടവ് സൃഷ്ടിച്ചിരിക്കുന്നു. എന്തു വിലകൊടുത്തും ഗ്രീൻലാൻഡ് സ്വന്തമാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ രാജ്യങ്ങൾ അതിനെ തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയായി കാണുകയും ഗ്രീൻലാൻഡ് പിടിച്ചെടുക്കൽ ഉപേക്ഷിക്കാൻ ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തു. ഗ്രീൻലാൻഡ് സംഘർഷം തുടരുന്നതിനിടയിൽ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ട്രംപിനെതിരെ കടുത്ത പ്രത്യാക്രമണം നടത്തി, ഗ്രീൻലാൻഡ് പിടിച്ചെടുക്കൽ യുഎസിന് എളുപ്പമല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, അമേരിക്കയില്ലാതെ നേറ്റോയ്ക്ക് നിലനിൽപ്പില്ലെന്ന് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവനയെക്കുറിച്ച് മെലോണി പരിഹാസത്തോടെ പറഞ്ഞു….. “അത് ശരിയാണെങ്കിൽ യൂറോപ്പിന്…
സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് സമന്വയ കൾച്ചറൽ അസോസിയേഷൻ
ടൊറന്റോ : സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച് കാനഡയിലെ പ്രമുഖ സംസ്കാരിക സംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷൻ. കാനഡയിലെ വിശ്വാസി സമൂഹത്തെ ഏറെ ദുഃഖിപ്പിച്ച ഈ സംഭവത്തെ ഒരു സാധാരണ മോഷണമായി കാണാൻ കഴിയില്ലെന്നും വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു . വിശുദ്ധ തോമാശ്ലീഹായുടെ (St. Thomas the Apostle) തിരുശേഷിപ്പ് ഉൾപ്പടെ മോഷണം പോയത് വിശ്വാസ സമൂഹത്തിന് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. നഷ്ടപ്പെട്ട വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് എത്രയും വേഗം വീണ്ടെടുക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും സമന്വയ അഭ്യർത്ഥിച്ചു . വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സിറോമലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി . വാർത്ത: ജോസഫ് ജോൺ, കാൽഗറി
നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് പിടിയിലായത്. ജനുവരി 10-ന് വൈകുന്നേരം വാൾമാർട്ട് പാർക്കിംഗ് ലോഡിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻസീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു. കാറിനുള്ളിൽ കുഞ്ഞ് തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു. കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം…
ഫിലഡൽഫിയ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം
ഫിലഡൽഫിയ : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെൻ്റ് തോമസ് .ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക). കോൺഫറൻസ് പ്രചാരണത്തിന്റെ…
ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible entry) ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന പുതിയ നയം പുറത്തുവന്നു. 2025 മെയ് മാസത്തിലെ ഒരു രഹസ്യ മെമ്മോ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ഒരു ജഡ്ജി ഒപ്പിട്ട സെർച്ച് വാറണ്ട് ഉണ്ടെങ്കിൽ മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാൽ പുതിയ നയപ്രകാരം ‘അഡ്മിനിസ്ട്രേറ്റീവ് വാറണ്ട്’ (I-205 ഫോം) ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വീടുകളിൽ ബലംപ്രയോഗിച്ച് കയറാം. മുൻകാലങ്ങളിൽ ഇത്തരം ഭരണപരമായ വാറണ്ടുകൾ വീടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഭരണഘടനയോ ഇമിഗ്രേഷൻ നിയമങ്ങളോ ഇത് തടയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) ഇപ്പോഴത്തെ വിലയിരുത്തൽ. ഐസ് (ICE) ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് അയച്ച ഈ മെമ്മോ രണ്ട് വിസിൽ…
കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ
സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ “പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്ക” യ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു. പുതിയ ഭാരവാഹികൾ മാത്യു ജോർജ് , ഷിക്കാഗോ (പ്രസിഡണ്ട് ) കോശി സ്കറിയ, സാൻഫ്രാൻസിസ്‌കോ (വൈസ് പ്രസിഡണ്ട് ) ഏബ്രഹാം ജോർജ്, അലബാമ (സെക്രട്ടറി) അനിൽ ജോസഫ് മാത്യു,സാൻഫ്രാൻസിസ്‌കോ ( ട്രഷറർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : വര്ഗീസ് ജോർജ് (അറ്റ്ലാന്റ ) അലക്സാണ്ടർ മാത്യു , (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ) യുഎസ്എ യിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്ന തിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മാത്യു ജോർജ് –…
72 വർഷങ്ങൾക്ക് ശേഷം നീതി; വധശിക്ഷ നടപ്പാക്കിയ യുവാവ് നിരപരാധിയെന്ന് വിധി
ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഈ തെറ്റ് തിരുത്തിയത്. 1953-ൽ ഒരു വെള്ളക്കാരി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്തെ വർണ്ണവിവേചനത്തിന്റെ ഭാഗമായി, വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്. പോലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും തെറ്റായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇപ്പോഴത്തെ ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് വെളിപ്പെടുത്തി. കേസിന്റെ ഭാഗമായി അന്ന് നൂറുകണക്കിന് കറുത്തവർഗക്കാരെ അനാവശ്യമായി ചോദ്യം ചെയ്തിരുന്നു. 1954-ൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ച് വാക്കറുടെ വധശിക്ഷ നടപ്പാക്കി. “മറ്റാരോ ഇരിക്കേണ്ട കസേരയിലാണ് നിങ്ങൾ എന്നെ ഇരുത്തുന്നത്, ഞാൻ നിരപരാധിയാണ്” എന്നായിരുന്നു മരിക്കുന്നതിന്…
ദീപക്കിന്റെ ആത്മഹത്യ: ബസ്സില്‍ വെച്ച് വീഡിയോ ചിത്രീകരിച്ച ഷിംജിത റിമാന്റില്‍; ഷിംജിതയെ പോലീസ് സഹായിച്ചതായി ദീപക്കിന്റെ കുടുംബം
കോഴിക്കോട്: ബസ്സില്‍ വെച്ച് ദീപക് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ റിമാന്റ് ചെയ്തു. അതേസമയം പോലീസിനെതിരെ ഗുരുതര ആരോപണവുമായി ദീപക്കിന്റെ കുടുംബവും രംഗത്തെത്തി. കുടുംബം നേരത്തെ പോലീസിനെ വിമർശിച്ചിരുന്നു. ഷിംജിതയെ സഹായിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. നിയമം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെയല്ലേ എന്നാണ് അവരുടെ ചോദ്യം. അറസ്റ്റു ചെയ്ത ഷിംജിതയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകാതെ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയത് എന്തുകൊണ്ടാണെന്നും അറസ്റ്റ് ചെയ്യാൻ പോലീസ് വൈകിയത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു. അറസ്റ്റ് വൈകുന്നത് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചു. ഷിംജിതക്ക് ഇത്രയധികം സംരക്ഷണം നൽകുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ വടകരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ബസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച്…
ട്രംപ് ലോകസമാധാനത്തിന് ഭീഷണിയോ? (എഡിറ്റോറിയല്‍)
അമേരിക്കൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ എന്ന നിലയിലുള്ള തന്റെ അധികാരം “സ്വന്തം ധാർമ്മികത” കൊണ്ട് മാത്രമേ നിയന്ത്രിക്കാൻ കഴിയൂ എന്ന ഡൊണാൾഡ് ട്രംപിന്റെ തുറന്നടിച്ചുള്ള പ്രഖ്യാപനം അദ്ദേഹം സമാധാനം കൊണ്ടല്ല യുദ്ധം കൊണ്ടാണ് ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതെന്നാണ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, അന്താരാഷ്ട്ര നിയമങ്ങളെയും മറ്റ് നിയന്ത്രണങ്ങളെയും തള്ളിപ്പറഞ്ഞ്, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ സൈനിക ശക്തിയിലൂടെ ആക്രമിക്കാനോ നിർബന്ധിക്കാനോ ഉള്ള തന്റെ കഴിവിനെ സ്വയം പുകഴ്ത്തുകയാണ് അദ്ദേഹം ചെയ്തത്. അതായത് തനിക്ക് “ബാഹ്യ” നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ചുരുക്കം. തന്റെ ആഗോള ശക്തികൾക്ക് എന്തെങ്കിലും പരിധികളുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ….. “അതെ, ഒരു കാര്യമുണ്ട്. എന്റെ സ്വന്തം ധാർമ്മികത. എന്റെ സ്വന്തം മനസ്സ്, അതിനു മാത്രമേ എന്നെ തടയാന്‍ കഴിയൂ. അന്താരാഷ്ട്ര നിയമമൊന്നും എനിക്ക് ബാധകമല്ല, എനിക്കതിന്റെ ആവശ്യവുമില്ല.” താങ്കളുടെ ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണ്ടേ…
