വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന് നവ നേതൃത്വം; ഡോ ഷിബു സാമുവേൽ ചെയർമാൻ, ബ്ലെസൺ മണ്ണിൽ പ്രസിഡന്റ്

ന്യൂജേഴ്സി : ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാനായി ഡാലസ് പ്രൊവിൻസിൽ നിന്നുമുള്ള ഷിബു സാമുവേലിനെയും പ്രസിഡന്റായി ഫ്ലോറിഡ പ്രൊവിൻസിൽ നിന്നുള്ള ബ്ലെസൺ മണ്ണിലിനെയും തെരഞ്ഞെടുത്തു. ശ്രീമതി മഞ്ജു നെല്ലിവീട്ടിൽ (കണക്റ്റിക്കട്ട്) ജനറൽ സെക്രട്ടറി, മോഹൻ കുമാർ (വാഷിംഗ്ടൺ) ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ. അമേരിക്ക് റീജിയനിൽ പത്ത് പ്രോവിൻസുകളാണ് ഉള്ളത്. ഗ്ലോബൽ ഇലക്ഷൻ കമ്മീഷൻ ഡോ സൂസൻ ജോസഫ് ആണ് വിജയികളെ പ്രഖാപിച്ചത് . ഒരു നോമിനേഷൻ മാത്രം ലഭിച്ചതിനാൽ എതിരില്ലാതെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് ഡോ സൂസൻ ജോസഫ് പറഞ്ഞു. രണ്ട് വർഷക്കാലത്തേക്കാണ് പുതിയ ഭാരചാഹികളുടെ കാലാവധി . ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ , സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്…

ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു. വികാരി ഫാ.എബ്രഹാം മുത്തോലത്ത് , അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു . കുരുത്തോല വിതരണവും വിശുദ്ധ കുർബാനയും, മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു. ഓർശലേം തെരുവീഥികളിൽ കഴുത പുറത്തു എഴുന്നള്ളിയ യേശു നാഥന് ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ചുകൊണ്ട് പ്രാര്ഥനാനിര്ഭരമായ കുരുത്തോല പ്രദിക്ഷിണവും ഉണ്ടായിരുന്നു. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ,എസ് .ജെ .സി .സിസ്റ്റേഴ്സ്, കൈക്കാരൻമ്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ ,അൾത്താര ശുശ്രുഷികൾ,ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.

ഡാളസ് വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവെപ്പ് ,മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ

ഡാളസ് ഐഎസ്ഡിയിലെ വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ  ചൊവ്വാഴ്ച നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ  പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് തെക്കുകിഴക്കൻ ഡാളസിലെ ഇന്റർസ്റ്റേറ്റ് 20 ന് പുറത്തുള്ള ലാംഗ്ഡൺ റോഡിൽ സ്ഥിതി ചെയ്യുന്ന വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ ഉച്ചയ്ക്ക് 1 മണിക്ക് ശേഷം വെടിവയ്പ്പ് ആരംഭിച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ സ്രോതസ്സ് പറഞ്ഞു. ഉച്ചയ്ക്ക് 1:06 ന് സംഭവസ്ഥലത്തേക്ക് ക്രൂവിനെ അയച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. ഡാളസ് ഐഎസ്ഡിയിലെ വിൽമർ-ഹച്ചിൻസ് ഹൈസ്കൂൾ ക്യാമ്പസ് സുരക്ഷിതമാണെന്ന് വൃത്തങ്ങൾ പറയുന്നു:വെടിവയ്പ്പിന് കാരണമായത് എന്താണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും കസ്റ്റഡിയിലുണ്ടോ എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. വെടിവച്ചയാൾ ആരാണെന്ന് പോലീസിന് അറിയാമെന്നും എന്നാൽ ആ വ്യക്തി കസ്റ്റഡിയിലായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഡാളസ് സിറ്റി കൗൺസിൽമാൻ ടെന്നൽ ആറ്റ്കിൻസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പറഞ്ഞു. കഴിഞ്ഞ വർഷം…

വംശീയതയെ സാഹോദര്യം കൊണ്ട് നേരിടും: വെൽഫെയർ പാർട്ടി

വേങ്ങര: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തച്ചുതകർത്തുകൊണ്ട് വംശീയവാഴ്ച്ച നടത്തുന്ന ദുശ്ശക്തികളെ ഭരണഘടന വിഭാവനം ചെയ്യുന്ന സഹോദര്യമെന്ന ആശയം കൊണ്ട് പൊതുസമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വംശീയതക്കെതിരെ സാഹോദര്യം എന്നീ ശീർഷകത്തിൽ വേങ്ങരയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വംശീയ ദുശ്ശക്തികൾ, നമ്മുടെ രാജ്യം പരമ്പരാഗതമായി സ്വാംശീകരിച്ച സാഹോദര്യവും സമത്വവുമെന്ന മൂല്യങ്ങളെ തച്ചുതകർത്ത് ഇരുട്ട് പരത്താൻ ശ്രമിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ അംബേദ്കർ ഇതേക്കുറിച്ച് ശക്തമായ നിലപാട് എടുക്കുകയും പരമ്പരാഗതമായ മൂല്യങ്ങൾ സന്നിവേശിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിൽ അതിയായ പങ്കാളിത്തം വഹിക്കുകയും ചെയ്തു. സമകാലിക ഇന്ത്യ അകപ്പെട്ട ഗ്രഹണത്തെ മറികടക്കാൻ അംബേദ്കർ മുന്നോട്ടുവെച്ച ആശയ അടിത്തറയിൽ നിന്നുകൊണ്ട് സാഹോദര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്…

സിദ്ദീഖ് കാപ്പന് നേരെ നടക്കുന്നത് അസൂത്രിത ഭരണകൂട വേട്ട: ഫ്രറ്റേണിറ്റി

മലപ്പുറം: യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം അന്യായമായി യു.എ.പി.എ, ഇ.ഡി കേസുകൾ ചാർത്തി രണ്ട് വർഷത്തിലേറെ ജയിലിലടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ പത്രപ്രവർത്തകനായിരുന്ന സിദ്ദീഖ് കാപ്പനെ ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു. ശക്തമായ പ്രതിഷേധങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഫലമായി സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സിദ്ദീഖ് കാപ്പനെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ആസൂത്രിത നീക്കം വീണ്ടും നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സിദ്ദീഖ് കാപ്പൻ്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് പറഞ്ഞ പോലീസ് നടപടി സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന അസൂത്രിത ഭരണകൂട വേട്ടയാണെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ, ഹാദി ഹസ്സൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഹനീഫ്…

അംബേദ്ക്കർ ജയന്തിയാഘോഷം

അട്ടപ്പാടി: ‘വംശീയത നിയമമാവുമ്പോൾ അംബേദ്ക്കറും ഭരണഘടനയും പ്രതിരോധ വഴിയാക്കുക’ എന്ന തലക്കെട്ടിൽ അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം അട്ടപ്പാടി കുലുക്കൂരിൽ സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവഹിച്ചു. രാജ്യം ഭരിക്കുന്നവരുടെ നേതൃത്വത്തിൽ വംശീയതയും ന്യൂനപക്ഷ വേട്ടയും നടമാടുമ്പോൾ അംബേദ്ക്കറിയൻ ചിന്തകൾക്കും മാതൃകകൾക്കും പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കൂട്ടി. പ്രവർത്തകർ പ്രസിഡൻ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വൈസ് പ്രസിഡൻ്റുമാരായ അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ എന്നിവരും സഹ് ല ഇ.പി, ആബിദ് വല്ലപ്പുഴ, റസീന ആലത്തൂർ, ഊര് മൂപ്പൻ രംഗസ്വാമി, മൂപ്പത്തി പുഷ്പ എന്നിവരും സംസാരിച്ചു. വിദ്യാർത്ഥികളുടെ കല – കായിക പരിപാടികൾ നടന്നു. മധുരം വിതരണം ചെയ്തു. അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് സാഹോദര്യ സംഗമങ്ങൾ, ചർച്ച സംഗമങ്ങൾ, വിവിധ മത്സരങ്ങൾ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ ഫ്രറ്റേണിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.

വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പത്ത് നടന്നത് നിര്‍ഭാഗ്യകരം; നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്ര മന്ത്രി

കൊച്ചി: വഖഫ് നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾക്കെതിരായ നീക്കമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും വർഷങ്ങളായി ചെയ്ത തെറ്റ് സർക്കാർ തിരുത്തുകയായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്ത് നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും, രാജ്യത്ത് ഒരിടത്തും അത് ആവർത്തിക്കില്ലെന്നും, മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ, ഏതൊരു ഭൂമിയും വഖഫ് ഭൂമിയായി മാറുമായിരുന്നു. മുനമ്പത്ത് നടന്ന സംഭവം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണം.…

ഭൂമി ഇടപാട് കേസിൽ റോബർട്ട് വാദ്രയ്ക്ക് ഇഡി വീണ്ടും സമൻസ് അയച്ചു

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഭൂമിയിടപാട് കേസിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ന്യൂഡല്‍ഹി: ഹരിയാനയിലെ ഷിക്കോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്ക്ക് ഇഡി വീണ്ടും സമൻസ് അയച്ചു. ഏപ്രിൽ 15 ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഉത്തരവിട്ട രണ്ടാമത്തെ സമൻസാണിത്. നേരത്തെ ഏപ്രിൽ 8 നും വാദ്രയ്ക്ക് സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഈ കേസിൽ, വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ൽ നടത്തിയ ഭൂമി വാങ്ങലും വിൽപ്പനയുമാണ് ഇഡി അന്വേഷിക്കുന്നത്. 2008 ഫെബ്രുവരിയിൽ ഓംകരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് ഗുഡ്ഗാവിലെ ഷിക്കോഹ്പൂർ ഗ്രാമത്തിൽ 3.5 ഏക്കർ ഭൂമി വെറും 7.5 കോടി രൂപയ്ക്ക് കമ്പനി വാങ്ങിയതായി…

ഹാജിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി – സി.ഐ.സി ഈ വർഷം ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും സംശയ നിവാരണവും സംഘടിപ്പിച്ചു. സി. ഐ. സി പ്രസിഡണ്ട് ഖാസിം ടി കെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ഹാജിമാരുടെ സംശയങ്ങൾക്ക് പി.പി. അബ്ദുൽ റഹീം വിശദീകരണം നൽകി. ഡോ. നസീം ഹജ്ജ്: ആരോഗ്യ ചിന്തകൾ എന്ന വിഷയം അവതരിപ്പിച്ചു. സി.ഐ സി സെക്രട്ടറി വി.കെ. നൗഫൽ സ്വാഗതവും ഹജ്ജ് ഉംറ കോഡിനേറ്റർ ടി.കെ. സുധീർ സമാപനവും പ്രാർഥനയും നിർവ്വഹിച്ചു. വിവിധ ഗ്രൂപ്പുകൾ വഴിയും, കേരള ഹജ്ജ് കമ്മിറ്റി വഴിയും ഹജ്ജിനു പുറപ്പെടുന്ന 75 ഹാജിമാർ പങ്കെടുത്തു.

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം; തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം

കോഴിക്കോട്: ആത്മീയതയും ധാർമികതയും സത്യസന്ധതയും നന്മകളും ഉൾക്കൊള്ളുന്ന തിരുചര്യകൾ അനുധാവനം ചെയ്ത ജീവിതം ക്രമീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി(സ്വ)യുടെ മാതൃകാ ജീവിതം പങ്കുവെക്കുന്ന ഹദീസുകൾ ജീവിതത്തിൽ പകർത്താനാണ് വിദ്യാർഥികൾ മത്സരിക്കേണ്ടത്. അത്തരം ജീവിതത്തിനാണ് അർഥവും വിജയവും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം കുറിച്ചത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്‌ലാമിയ്യ…