അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ അന്തർ ദേശീയ വനിതാ ദിനം ആഘോഷിച്ചു

അറ്റ്ലാന്റാ : അമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) 2022 മാർച്ച്‌ 12ാം തീയതി അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു. മാർച്ച്‌ 12ാം തീയതി വൈകുന്നേരം 6 മണിക്ക് ‘അമ്മ’ പാം പാലസ്റസ്റ്റോറന്റിൽവെച്ച്നടത്തിയഅന്തർദേശീയവനിതാദിനം അമ്മു സഖറിയായുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുകയും അമ്മ പ്രസിഡന്റ്‌ ഡൊമനിക് ചാക്കോനാൽ നേതൃത്വം കൊടുക്കുകയും ചെയ്തു.പ്രധാന അതിഥിയായി എത്തിച്ചേർന്ന എമറി ഹോസ്പിറ്റൽ എഡ്യൂക്കേഷനൽ കോഓർഡിനേറ്റർ ഡോ. മിനി ജേക്കബിനെ അമ്പിളി സജിമോൻ സദസൃർക്കു പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ റഷൃൻ ,ഉക്രേൻ യുദ്ധത്തെ അനുസ്മരിക്കുകയും യുദ്ധത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി തിരികൊളുത്തി പ്രാർധിക്കുകയും ,അതിനെ തുടർന്ന് മൺ മറഞ്ഞ ,ഭാരതത്തിന്റെ വാനംപാടി ലാതാ മങ്കെഷ്കറിനെ അനുസ്മരിച്ചുകൊണ്ട് ശ്രീമതി ഗ്രേസി തരിയൻ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്യുകയുണ്ടായി. തുടർന്നു 2021 ൽ ഫ്ളവേഴ്സ് TV സംഘടിപ്പിച്ച sing and win മത്സരത്തിൽ ever green voice…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ വിപുലമായി നടത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ‘വിമന്‍സ് ഡേ’ ആഘോഷങ്ങള്‍ ‘ബാലന്‍സ് ഫോര്‍ ബെറ്റര്‍’ എന്ന് നാമകരണം ചെയ്ത് നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ ഡോ. റോസ് വടകര, ഷൈനി തോമസ്, സ്വര്‍ണ്ണം ചിറമേല്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് നല്‍കുന്ന പ്രധാന്യത്തിന്റെ ഭാഗമായിട്ടാണ് ഈ ഭരണസമിതിയുടെ എക്‌സിക്യൂട്ടീവിലും ബോര്‍ഡിലുമായി ഇത്രയധികം വനിതകളുള്ളതെന്നും വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സിനെകൊണ്ടുതന്നെ വനിതാദിനം ഉദ്ഘാടനം ചെയ്യിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജോഷി വള്ളിക്കളം ചൂണ്ടിക്കാട്ടി. അമിത് ഹെല്‍ത്ത് ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ഈവര്‍ഷത്തെ വനിതാദിനത്തിന്റെ പ്രമേയമായ ‘ബ്രേക്ക് ദി ബയസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിന സന്ദേശം നല്‍കി. സ്ത്രീകള്‍ തന്നെ പ്രബുദ്ധരായി സ്വയം തീരുമാനമെടുത്ത്…

റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ ഡി.സി: പരമാധികാര രാഷ്ട്രമായ യുക്രെയ്‌നെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള റഷ്യന്‍ നടപടികളെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ബൈഡന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവാന്‍ ആണ് ചൈനയ്ക്ക് കര്‍ശന താക്കീത് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച റോമില്‍ ചൈനയുടെ നയതന്ത്ര പ്രതിനിധി യാങ് യിച്ചിയെ സന്ദര്‍ശിക്കാനിരിക്കെ, അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന് ചൈന റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് സുള്ളിവാന്‍ പറഞ്ഞു. യുക്രെയ്‌നെ ആക്രമിക്കുവാന്‍ റഷ്യ പദ്ധതിയിട്ടിരുന്നത് ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും, എന്നാല്‍ ഏതറ്റംവരെ പോകുമെന്ന് അറിയില്ലെന്നും സുള്ളിവന്‍ ചൂണ്ടിക്കാട്ടി. ചൈന എങ്ങനെയാണ് റഷ്യയെ സാമ്പത്തികമായി സഹായിക്കുക എന്നത് വൈറ്റ് ഹൗസ് സുസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഈ വിഷയത്തെക്കുറിച്ച് ബീജിംഗുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം മറികടക്കാന്‍ ‘ലൈഫ് ലൈന്‍’ എന്ന ചൈനീസ് പദ്ധതി…

ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

ഉക്രേനിയൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. മോസ്കോയുമായി ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഉക്രെയ്നും രംഗത്ത്. റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ചർച്ചകളിൽ ഇടപെടണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ശനിയാഴ്ച ഇക്കാര്യം പറഞ്ഞത്. “ഉക്രേനിയൻ സർക്കാർ സഹായകരമാകുമെന്ന് വിശ്വസിക്കുന്ന നയതന്ത്ര നടപടികളുണ്ടെങ്കിൽ, അവ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്,” വക്താവ് പറഞ്ഞു. ഉക്രെയ്‌നിലെ സൈനിക നടപടികൾക്ക് മറുപടിയായി ബൈഡൻ ഭരണകൂടം റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക, ബാങ്കിംഗ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡോളർ, യൂറോ, പൗണ്ട്, യെൻ എന്നിവയിൽ ബിസിനസ് ചെയ്യാനുള്ള റഷ്യയുടെ കഴിവിനെ ഉപരോധം പരിമിതപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ “ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം” എന്ന വ്യാപാര പദവി റദ്ദാക്കാൻ യുഎസ് കോൺഗ്രസുമായും മറ്റ് ഗ്രൂപ്പ്…

അവാർഡ് ജേതാവായ യുഎസ് ജേണലിസ്റ്റ് ബ്രെന്റ് റിനൗഡ് ഉക്രെയ്നിൽ വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: യു‌എസ് ആസ്ഥാനമായുള്ള പത്രപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ ബ്രെന്റ് റിനൗഡ് ഞായറാഴ്ച ഉക്രെയ്നിലെ വടക്ക് പടിഞ്ഞാറൻ പ്രാന്തപ്രദേശമായ കൈവിലെ ഇർപിനിൽ വെടിയേറ്റ് മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാരും ദൃക്‌സാക്ഷികളും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റിനൗഡിനൊപ്പം മറ്റൊരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. ബ്രെറ്റ് റെനൗഡ് തൽക്ഷണം മരിച്ചുവെന്നും, മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ ചികിത്സിച്ചുവെന്നും ഉക്രേനിയൻ ടെറിട്ടോറിയൽ ഡിഫൻസിൽ സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവ് പറഞ്ഞു. ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള ഒരു ഐഡി കാർഡ് ബ്രെന്റ് റെനോഡ് ധരിച്ചിരുന്നുവെങ്കിലും അദ്ദേഹം വാർത്താ ഓർഗനൈസേഷന്റെ അസൈൻമെന്റിൽ ആയിരുന്നില്ലെന്ന് എന്‍ വൈ ടി റിപ്പോർട്ട് ചെയ്തു. “ഉക്രെയ്നിലെ ഒരു അമേരിക്കൻ പത്രപ്രവർത്തകൻ ബ്രെന്റ് റെനൗഡിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. ബ്രെന്റ് കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായിരുന്നു, പക്ഷേ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന്റെ അസൈന്മെന്റില്‍ ആയിരുന്നില്ല,” ന്യൂയോർക്ക് ടൈംസിന്റെ ഡെപ്യൂട്ടി…

ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഇനി ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ എത്തിയതോടെ ക്ലിഫ് ഹൗസിലെ സുരക്ഷാ ചുമതല ഇനി സംസ്ഥാന വ്യവസായ സുരക്ഷാ സേന കൈകാര്യം ചെയ്യും. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ ദ്രുതകര്‍മ്മ സേനയെ മാറ്റാനും ക്ലിഫ് ഹൗസിന്റെ സുരക്ഷ എസ്‌ഐഎസ്‌എഫിന് കൈമാറാനും തീരുമാനിച്ചു. പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷ സേനയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. പ്രതിഷേധക്കാര്‍ എത്തിയ സംഭവം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്‌ഹൌസിന്റെ സുരക്ഷയും സര്‍ക്കാര്‍ എസ്‌ഐഎസ്എഫിനെ ഏല്‍പ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ്…

ഉക്രേനിയന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യുദ്ധം മടുത്തു; ഏതു വിധേനയും നാട്ടിലെത്തിയാല്‍ മതിയെന്ന്

ചെന്നൈ: ഉക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി സായ് നികേഷിന് യുദ്ധം മടുത്തു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇപ്പോള്‍ പറയുന്നത്. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രേനിയൻ സൈന്യത്തോടൊപ്പം ചേർന്നുവെന്ന വിവരമറിഞ്ഞ തമിഴ്‌നാട് കോയമ്പത്തൂർ ഗൗണ്ടം പാളയം സ്വദേശി സായ് നികേഷാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു സായ്. വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ സായി നികേഷ് ചേര്‍ന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യത പരിശോധനയില്‍ പരാജയപ്പെട്ടു. സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോള്‍ തന്നെ ഉക്രൈന്‍ സൈന്യത്തില്‍ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു. യുദ്ധഭൂമിയുടെ നിരവധി ചിത്രങ്ങൾ സായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി…

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ പരിശീലനത്തിനിടെ കൊല്ലപ്പെട്ട നജീബ് മലപ്പുറം സ്വദേശി

മലപ്പുറം: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ പരിശീലനത്തിനിടെ കൊല്ലപ്പെട്ട മലയാളി ഭീകരൻ നജീബ് അൽ ഹിന്ദി മലപ്പുറം പൊന്മള സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അഞ്ച് വർഷം മുമ്പ് പൊന്മളയിൽ നിന്ന് കാണാതായ എംടെക് വിദ്യാർത്ഥി നജീബ് തന്നയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട ചിത്രത്തിലുള്ളതെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യയിലെ പോലീസോ അന്വേഷണ ഏജൻസികളോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. 2017ലാണ് പൊന്മള സ്വദേശി നജീബിനെ കാണാതായത്. 2017ൽ നജീബിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് മലപ്പുറം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെല്ലൂർ കോളേജിലെ എം.ടെക് വിദ്യാർത്ഥിയായ നജീബിനെ കാണാതാകുമ്പോൾ 23 വയസ്സായിരുന്നു പ്രായം. കോളേജിൽ നിന്ന് കാണാതായെന്നായിരുന്നു പരാതി. എന്നാൽ, ഇയാൾക്കെതിരെ എൻഐഎ അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതോടെ പൊലീസ് കേസ് അവസാനിപ്പിച്ചു. ഇയാള്‍ ഐഎസില്‍ ചേര്‍ന്നതായും നേരത്തേ കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോള്‍ വീണ്ടും ഐഎസ് മുഖപത്രത്തില്‍ വന്നതെന്നാണ് പോലീസ് നിഗമനം. തമിഴ്നാട്…

ഉക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ അദ്ധ്യാപകർ യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്നു

ഉക്രെയ്നിലെ റഷ്യൻ ആക്രമണത്തിന് ശേഷം, ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇന്ത്യ മിക്കവാറും എല്ലാ പൗരന്മാരെയും ഒഴിപ്പിച്ചു. ഈ പൗരന്മാരിൽ ഭൂരിഭാഗവും മെഡിസിൻ പഠിക്കാൻ ഉക്രെയ്നിലേക്ക് പോയ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ വിദ്യാർത്ഥികൾ പോയതോടെ അവരുടെ അദ്ധ്യാപകർ യുദ്ധമുഖത്ത് വിവിധ തലങ്ങളില്‍ സേവനം ചെയ്യുന്നു. ഏകദേശം രണ്ടാഴ്ച മുമ്പ് വരെ, നതാലിയ കല്യാണിയുക്ക് പടിഞ്ഞാറൻ ഉക്രെയ്നിലെ ടെർനോപിൽ മെഡിക്കൽ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഫോറൻസിക് മെഡിസിനെക്കുറിച്ചും മെഡിക്കൽ നിയമത്തെക്കുറിച്ചും ക്ലാസെടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ, 37-കാരിയായ അസോസിയേറ്റ് പ്രൊഫസർ ഉക്രേനിയൻ സൈന്യത്തിന് വേണ്ടി കാമോഫ്ലോഗ് വലകൾ നെയ്യുന്നു. കൂടാതെ, യുദ്ധമേഖലകളിലെ സാധാരണക്കാർക്കും സൈനികർക്കും മെഡിക്കൽ സപ്ലൈകളും ഭക്ഷണവും ക്രമീകരിക്കാൻ സഹായിക്കുന്നു. അവര്‍ ചോദിക്കുന്നു, “ഞങ്ങളുടെ വീട് നശിപ്പിക്കുന്നത് ഞങ്ങൾ എങ്ങനെ കാണും, ഒന്നും ചെയ്യാതിരിക്കുന്നതെങ്ങനെ?” റഷ്യൻ അധിനിവേശത്തെത്തുടർന്ന് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി. ഉക്രെയ്നിലെ അവരുടെ അദ്ധ്യാപകരാകട്ടേ യുദ്ധഭൂമിയിലേക്കിറങ്ങി. യുദ്ധം കൂടുതല്‍…

പഞ്ചാബില്‍ വിജയിച്ചതിന് പിന്നാലെ ദക്ഷിണേന്ത്യയിൽ ആം ആദ്മി പാർട്ടി പിടിമുറുക്കാനൊരുങ്ങുന്നു

ബംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിൽ നിരവധി പ്രമുഖർ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേരാൻ പോകുന്നതായി എഎപി നേതാവ് പൃഥ്വി റെഡ്ഡി പറഞ്ഞു. നാലോ ആറോ ആഴ്ചകൾക്കുള്ളിൽ കർണാടകയിലെ നിരവധി പ്രമുഖർ പാർട്ടിയിൽ ചേരുമെന്നും, അതിനുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “എഎപിയുടെ ന്യൂഡൽഹി മോഡൽ തലസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. പഞ്ചാബ് ഫലം പുറത്തുവന്നതിന് ശേഷം ഈ സംശയങ്ങൾ നീങ്ങി. സമാനമായ മാറ്റം തീർച്ചയായും ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കർണാടകയിലും സംഭവിക്കും” റെഡ്ഡി പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പാർട്ടി എത്രയും വേഗം ഷോർട്ട്‌ലിസ്റ്റ് ചെയ്യുമെന്നും, അതിലൂടെ അവർക്ക് അതത് മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്താൻ ഒമ്പത് മുതൽ പത്ത് മാസം വരെ സമയം നൽകും. കോൺഗ്രസ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ട്…