കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലായിരിക്കെ, നടൻ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മഞ്ജു നൃത്തം ചെയ്യാൻ പോകുന്നത് പോലും ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അർദ്ധരാത്രിയിൽ ദിലീപ് എന്നെ വിളിച്ച് ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി ഒരു ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഭാഗ്യ ലക്ഷ്മി പറഞ്ഞത്: കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചത്. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നു. ‘ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.…
Author: .
കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ച യൂണിയൻ നേതാവിന് ആറ് ലക്ഷം രൂപ പിഴ
തിരുവനന്തപുരം: കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചതിന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴ ചുമത്തി ഉത്തരവ്. ഇത് സംബന്ധിച്ച് ബോർഡ് ചെയർമാൻ ബി അശോക് ഉത്തരവിറക്കി. കെ.എസ്.ഇ.ബി.യുടെ നിരോധനാജ്ഞ ലംഘിച്ചതിന് പ്രോസിക്യൂട്ട് ചെയ്യപ്പെട്ട യൂണിയൻ നേതാവാണ്. എം എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുരേഷ് കുമാര്‍. ഈ കാലയളവില്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടു ഉത്തരവിറങ്ങിയത്. ഇതേസമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ച നടന്നിരുന്നു. പ്രതികാര നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. 2020-ലാണ് ഹൂസ്റ്റണിൽ മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ യാത്ര. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി ഏപ്രില്‍ 23-നാണ് അമേരിക്കയിലേക്ക് പോകുന്നത്. അദ്ദേഹത്തിനു പിന്നാലെ കോടിയേരിയും പോകുമെന്നാണ് വിവരം. രണ്ടാമത്തെ ചികിത്സ കഴിഞ്ഞേ അദ്ദേഹം മടങ്ങൂ. ഏപ്രിൽ 23ന് അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി മെയ് മാസത്തിൽ തിരിച്ചെത്തും. അമേരിക്കയിലെ മിനസോട്ടയില്‍ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.
ജോർജ് പണിക്കർ ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു
ചിക്കാഗോ: ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയി ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സീനിയർ നേതാവ് ജോർജ് പണിക്കർ മത്സരിക്കുന്നു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കൂടിയായ ജോർജ് പണിക്കർ ചിക്കാഗോ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ്. നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗം കൂടിയായ ജോർജ് പണിക്കർ മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. ചിക്കാഗോയിലെ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഗായകൻ കൂടിയായ ജോർജ് നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ജോർജ് 37 വർഷമായി അമേരിക്കയിലെത്തിയിട്ട്. യൂ. എസ്. പോസ്റ്റൽ സർവീസിൽ നിന്നു വിരമിച്ച ശേഷം സജീവ സംഘടനാ – രാഷ്ട്രീയ പ്രവർത്തനവും സാമുദായിക സേവനങ്ങളും നടത്തിവരികയാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിലും സോഷ്യോയോളജിയിലും ബിരുദാനന്തര ബിരുദം നേടിയ ശേഷം ബാംഗ്ലൂർ…
മെയ് 20 മുതൽ 22 വരെ ബൈഡൻ ദക്ഷിണ കൊറിയ സന്ദർശിക്കുമെന്ന് റിപ്പോർട്ട്
വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോളുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മെയ് 20 മുതൽ 22 വരെ സിയോൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, മെയ് 24 ന് ജപ്പാനിൽ നടക്കുന്ന ചതുർഭുജ സുരക്ഷാ ഡയലോഗ് മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മുമ്പോ ശേഷമോ ബൈഡൻ ദക്ഷിണ കൊറിയയിലേക്ക് പോകാനാണ് സാധ്യത. സ്രോതസ്സുകൾ പ്രകാരം, സിയോളിലെയും വാഷിംഗ്ടണിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണങ്ങളിൽ, മെയ് 20-22 വരെ അദ്ദേഹത്തിന്റെ സന്ദർശനത്തിന് ഏറ്റവും സാധ്യതയുള്ള തീയതിയായി കണക്കാക്കുന്നു. ദക്ഷിണ കൊറിയയുമായുള്ള സഖ്യ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം ആസൂത്രണം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. യൂൻ പ്രസിഡൻഷ്യൽ ഓഫീസ് ചിയോങ് വാ ഡേയിൽ നിന്നും ഇപ്പോൾ പ്രതിരോധ മന്ത്രാലയ കെട്ടിടത്തിലേക്കും മാറ്റുമെന്നതിനാൽ, ബൈഡൻ സിയോളിലെത്തുന്ന സമയം, ഉച്ചകോടി നടക്കുന്ന സ്ഥലം തുടങ്ങിയ വിശദാംശങ്ങൾ…
ഒക്കലഹോമയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചു
ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്തു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. 1909 ഓഗസ്റ്റ് 26 ന് ജനിച്ച ഈതന്‍ ബോവന്‍സ് ആണ് നൂറ്റിപ്പന്ത്രണ്ടാം വയസിൽ അന്തരിച്ചത്. ബോവന്‍റെ ഭര്‍ത്താവ് ലോഗന്‍ കൗണ്ടിയിലെ കൃഷിക്കാരനായിരുന്നു. ഇരുവരും വിവാഹിതരായത് അവരുടെ അറുപത്തഞ്ചാം വയസിലാണ്. കോവിഡ് 19-നെ അതിജീവിച്ച ഇവര്‍ കഴിഞ്ഞ വര്‍ഷം നൂറ്റിപ്പതിനൊന്നാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നു. നഴ്‌സിങ് ഹോമില്‍ കഴിഞ്ഞിരുന്ന ഇവരെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല. ജനലില്‍ കൂടി മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.ഇവര്‍ക്ക് ആറു മക്കളും 50 പേരക്കുട്ടികളുമാണ് ഉള്ളത്. ഭര്‍ത്താവിനെ കുറിച്ചു നല്ല ഓര്‍മ്മകളാണ് ഇവര്‍ പങ്കുവെച്ചിരുന്നത്. ഭര്‍ത്താവിനെ ശുശ്രൂഷിച്ചു ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം എന്നെ ജോലി ചെയ്യുന്നതിന് അനുവദിച്ചിരുന്നില്ലെന്നും ബോവന്‍സ് പറഞ്ഞിരുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുവാന്‍ കഴിഞ്ഞുവെന്നതാണു തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നും ഇവര്‍ പറഞ്ഞിരുന്നു. സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്നു. പളളിയില്‍…
റഷ്യയുടെ RS-28 ICBM ന് എല്ലാ ആധുനിക മിസൈൽ വിരുദ്ധ പ്രതിരോധങ്ങളും തുളച്ചുകയറാൻ കഴിയും
മോസ്‌കോ: റഷ്യയുടെ പുതിയ ആർഎസ്-28 സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള പ്ലെസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ചത്തെ പരീക്ഷണ വിക്ഷേപണം റഷ്യയുടെ തന്ത്രപ്രധാനമായ സേനയ്ക്ക് പുതിയ ആയുധം സ്വീകരിക്കുന്നതിന് ആവശ്യമായ പരീക്ഷണ പരമ്പരയിലെ ആദ്യത്തേതായിരുന്നു. റഷ്യയുടെ ഫാർ ഈസ്റ്റിൽ പരീക്ഷണ സ്ഥലത്ത് ഇറങ്ങുന്നതിന് മുമ്പ് മിസൈൽ രാജ്യത്തുടനീളം പറന്നു. “കാംചത്ക പെനിൻസുലയിലെ കുറ പരിശീലന ഗ്രൗണ്ടിലെ തിരഞ്ഞെടുത്ത സ്ഥലത്ത് അത് ഇറങ്ങി,” റിപ്പോർട്ടുകളില്‍ പറയുന്നു. R-36M/R-36M2 Voevoda ICBM-കൾക്ക് പകരം പുതിയ സൈലോ അധിഷ്ഠിത സ്ട്രാറ്റജിക് മിസൈൽ വരും. സൈന്യത്തിന്റെ അഭിപ്രായത്തിൽ, അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, സർമാറ്റിന് കൂടുതൽ ആയുധങ്ങൾ വഹിക്കാനും “ഹൈപ്പർസോണിക് ഗ്ലൈഡർ യൂണിറ്റുകൾ” പോലുള്ള പുതിയ തരം വാർഹെഡുകൾ കൊണ്ട് സജ്ജീകരിക്കാനും കഴിയും. വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈന്യത്തെ പ്രശംസിച്ചു, ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം…
ഇന്ത്യന്‍ അമേരിക്കന്‍ ശാന്തി സേഥി കമലാ ഹാരിസിന്‍റെ ഡിഫന്‍സീവ് അഡ്വൈസര്‍
വാഷിംഗ്ടന്‍: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്‍റെ ഡിഫന്‍സീവ് അഡ്വൈസറായി ഇന്ത്യന്‍ അമേരിക്കന്‍ നേവി വെറ്ററന്‍ ശാന്തി സേഥിയെ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കമലാ ഹാരിസിന്‍റെ സീനിയര്‍ അഡൈ്വസര്‍ ഹെര്‍ബി സിക്കന്‍റ് ഔദ്യോഗികമായി പുറത്തുവിട്ടു. എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ശാന്തി പ്രവര്‍ത്തിക്കും. നേവി സെക്രട്ടറി കാര്‍ലോസ് ഡെല്‍ ജോറോയുടെ സീനിയര്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ശാന്തി സേഥി 29 വര്‍ഷമായി യുഎസ് നേവി അംഗമായിരുന്നു. ക്യാപ്റ്റന്‍ പദവിയില്‍ നിന്നാണു വിരമിച്ചത്. റെനോ (നെവാഡ)യില്‍ ജനിച്ചു വളര്‍ന്ന ശാന്തിയുടെ പിതാവ് വിദ്യാര്‍ഥിയായി അമേരിക്കയില്‍ എത്തി. പിന്നീട് അമേരിക്കക്കാരിയെ വിവാഹം ചെയ്തു. മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം അഞ്ചു വയസു മുതല്‍ നാസയില്‍ എഞ്ചിനീയറായിരുന്ന മാതാവിന്റെ സംരക്ഷണത്തിലായിരുന്നു. നോര്‍വിച്ചു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സില്‍ ബിരുദം നേടി. യൂണിവേഴ്‌സിറ്റി വാഷിങ്ടന്‍ കോളജില്‍ നിന്നു മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍…
2021ല്‍ കമലാ ഹാരിസിനു ബൈഡനേക്കാള്‍ ഇരട്ടി വരുമാനം
വാഷിങ്ടന്‍: ഏപ്രില്‍ 18ന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്‍റെ അവസാന ദിവസം കഴിഞ്ഞതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റേയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റേയും ഫെഡറല്‍ ടാക്‌സ് വിവരങ്ങള്‍ പുറത്തുവിട്ടു. ഫെഡറല്‍ ടാക്‌സ് സമര്‍പ്പിക്കുന്നതിന്‍റെ അവസാന രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണു സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവരുടെ നികുതി വിവരങ്ങള്‍ പരസ്യമാക്കാറുള്ളത്. പ്രസിഡന്‍റ് ബൈഡനും ഭാര്യ ജില്‍ ബൈഡനും 6,10,702 ഡോളറാണ് 2021 ല്‍ സമ്പാദിച്ചത്. 1,50,439 ഡോളറില്‍ ഫെഡറല്‍ ഇന്‍കം ടാക്‌സ് നല്‍കി. ടാക്‌സ് റേറ്റ് 24.6 ശതമാനമായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് 2021 ല്‍ ബൈഡനും ഭാര്യയും കൂടി നല്‍കിയത് 17394 ഡോളറാണ്. കമലാ ഹാരിസും ഭര്‍ത്താവും ചേര്‍ന്നു 2021 ല്‍ സമ്പാദിച്ച ഗ്രോസ് ഇന്‍കം 16,55,563 ഡോളറാണ്. ബൈഡന്റേതിനേക്കാള്‍ രണ്ടിരട്ടിയിലധികം. ഇവര്‍ ഫെഡറല്‍ ടാക്‌സായി നല്‍കിയിരിക്കുന്നത് 523,371 ഡോളറാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നല്‍കിയത് 2,21,006 ഡോളറാണ്.…
ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വർഗീയ കലാപത്തിന്റെ പേരില്‍ മുസ്ലീംകളുടെ സ്വത്തുക്കൾ നശിപ്പിക്കുന്നു
ന്യൂഡല്‍ഹി: തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ വര്‍ഗീയ കലാപത്തില്‍ ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം, സുപ്രീം കോടതി ബുധനാഴ്ച പൊളിച്ചുമാറ്റൽ നിർത്തിവയ്ക്കുന്നതിന് ഉത്തരവിടുന്നതിന് മുമ്പ്, ന്യൂഡൽഹിയിലെ മുസ്ലീം ഉടമസ്ഥതയിലുള്ള നിരവധി കടകൾ ബുൾഡോസർ ഉപയോഗിച്ച് അധികൃതര്‍ തകർത്തു. കടയുടമകൾക്ക് അവരുടെ സാധനങ്ങൾ ശേഖരിക്കാൻ പോലും സമയം നല്‍കാതെയായിരുന്നു കടകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ഉപയോഗിച്ചത്. എന്നാൽ, പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷവും ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ പള്ളിയിലേക്കുള്ള പ്രവേശന കവാടവും കോണിപ്പടികളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് തുടർന്നു. മസ്ജിദിൽ നിന്ന് 50 മീറ്റർ (160 അടി) അകലെയുള്ള ഒരു ഹിന്ദു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് പുറത്ത് അവർ ബുൾഡോസറുകൾ നിർത്തി പിൻവാങ്ങാൻ തുടങ്ങി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം മുസ്ലീം വിരുദ്ധ വികാരവും ആക്രമണങ്ങളും ഉയർന്നുവരികയാണ്. മതപരമായ ഘോഷയാത്രകൾക്കിടയിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിൽ…
