ദക്ഷിണ ചൈനാ കടലിൽ യുഎസ് സൈനിക വിമാനം ചൈനീസ് യുദ്ധ വിമാനം വെടി വെച്ചിട്ടു

വാഷിംഗ്ടൺ: ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ പറന്ന യുഎസ് സൈനിക വിമാനത്തിന്റെ 20 അടിയോളം അടുത്തെത്തിയ ചൈനീസ് നാവിക സേനയുടെ ജെ-11 യുദ്ധവിമാനം സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിന് വെടിവെച്ച് വീഴ്ത്തിയതായി പ്രദേശത്തെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുഎസ് ഇൻഡോ-പസഫിക് കമാൻഡിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുഎസ് എയർഫോഴ്‌സിന്റെ RC-135 വിമാനത്തിന്റെ 20 അടിയോളം അടുത്ത് പറന്നതുകൊണ്ട് “ഒരു കൂട്ടിയിടി ഒഴിവാക്കാൻ” ഒഴിഞ്ഞുമാറാന്‍ സന്ദേശം നല്‍കിയിട്ടും അവഗണിച്ചപ്പോള്‍ വെടിവെയ്ക്കാന്‍ നിര്‍ബ്ബന്ധിതരാക്കി എന്ന് പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്‌ട്ര വ്യോമാതിർത്തിയിൽ യുഎസ് വിമാനം “നിയമപരമായി പതിവ് പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു” എന്ന് കമാന്‍ഡ് പറഞ്ഞതായി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. “യുഎസ് ഇൻഡോ-പസഫിക് ജോയിന്റ് ഫോഴ്‌സ് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ, അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള എല്ലാ കപ്പലുകളുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് കടലിലും അന്താരാഷ്ട്ര വ്യോമാതിർത്തിയിലും പറക്കുന്നതും കപ്പൽ കയറുന്നതും പ്രവർത്തിക്കുന്നതും…

കൊവിഡ്-19: ലോകാരോഗ്യ സംഘടന ആദ്യമായി ഇതിനെ ‘വൈറൽ ന്യുമോണിയ’ എന്ന് വിളിച്ച ദിവസം; ഇത് എങ്ങനെ പകർച്ചവ്യാധിയായി എന്നതിന്റെ ടൈംലൈൻ

കൃത്യം മൂന്ന് വർഷം മുമ്പാണ് ലോകാരോഗ്യ സംഘടന ആദ്യമായി കോവിഡ്-19 നെ “വൈറൽ ന്യുമോണിയ” എന്ന് വിളിച്ചത്. പൊട്ടിപ്പുറപ്പെടല്‍ ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്, ആ സമയത്ത്, ഇത് ഒരു പകർച്ചവ്യാധിയായി മാറുമെന്ന് വ്യക്തമായിരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ, വൈറസ് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു, സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും ഉയർത്തി. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതിന്റെ ഒരു ടൈംലൈനാണ് താഴെ: ജനുവരി 7: ലോകാരോഗ്യ സംഘടന ആദ്യം വൈറൽ ന്യുമോണിയ എന്ന് വിളിച്ച ദിവസം ചൈനീസ് നഗരമായ വുഹാനിൽ അസാധാരണമായ ന്യൂമോണിയ കേസുകളുടെ ഒരു പ്രളയത്തോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ജനുവരി 7-ഓടെ, ഇതിനകം 59 സ്ഥിരീകരിച്ച കേസുകൾ ഉണ്ടായിരുന്നു, കൂടാതെ “വൈറൽ ന്യുമോണിയ” പൊട്ടിപ്പുറപ്പെട്ടതായി ഔദ്യോഗികമായി ലേബൽ ചെയ്യാൻ ലോകാരോഗ്യ സംഘടന വേണ്ടത്ര ശ്രദ്ധിച്ചിരുന്നു. ജനുവരി 11: ചൈനീസ് അധികൃതർ പുതിയ വൈറസിനെ തിരിച്ചറിഞ്ഞു ഒരു പുതിയ…

ട്രാഫിക്ക് സ്റ്റോപ്പിനിടയില്‍ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു; ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു

റിവര്‍സൈഡ് (കാലിഫോര്‍ണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തിയ കാറിലെ ഡ്രൈവര്‍ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പില്‍ റിവര്‍സൈഡ് ‘കൗണ്ടി ഷെറിഫ്’ ഡെപ്യൂട്ടി ഐശയ  കോര്‍ഡറൊ (32) കൊലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമി വില്യം ഷെമെക്കെ (44) പോലീസുമായുണ്ടായ ഷൂട്ടൗട്ടില്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് ജുറുഫ വാലിയില്‍ വെച്ചായിരുന്നു സംഭവം. വെടിയേറ്റ ഡപ്യൂട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2014 ല്‍ ആണ് ഐശയ  സര്‍വീസില്‍ പ്രവേശിച്ചത്. 2018 ഡെപ്യൂട്ടി ഷെറിഫായി ഉദ്യോഗ കയറ്റം ലഭിച്ചതിനുശേഷം 2020ലാണ് ജുറൂഫാ സ്റ്റേഷനിലേക്ക് മാറിയത്. ഡപ്യൂട്ടിയെ വെടിവെച്ച ശേഷം രക്ഷപ്പെട്ട വില്യം ഷെയെ നീണ്ട കാര്‍ ചെയ്‌സിനുശേഷം 1-15ല്‍  വെച്ചാണ് തടഞ്ഞു നിര്‍ത്താനായത്. ഇതിനിടെ പരസ്പരം വെടിയുതിര്‍ത്തിരുന്നു. നാല്‍പതോളം വാഹനമാണ് പ്രതിയെ പിടികൂടാനായി പുറകില്‍ ഉണ്ടായിരുന്നത്. നിരവധി കേസ്സുകളില്‍ പ്രതിയാണ് വില്യം ഷെ. തട്ടികൊണ്ടു പോകല്‍,…

ബാറിലുണ്ടായ ക്രൂരപീഡനം: ഫെലിക്‌സിനു 82 വര്‍ഷവും, കൂട്ടുകാരി രേിയലിന് 20 വര്‍ഷവും ജയില്‍ ശിക്ഷ

ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍): നോര്‍ത്ത് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയിലെ ബാറില്‍ നാല്‍പത്തിയഞ്ചുകാരനെ അരമണിക്കൂറോളം ക്രൂരമായി ആക്രമിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത പിയര്‍ലാന്റില്‍ നിന്നുള്ള ഫെലിക്‌സ് വേയിലിന് 82 വര്‍ഷം തടവും, കൂട്ടുകാരി ഏരിയലിനു 20 വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. 2021 ഫെബ്രുവരി 17നായിരുന്നു സംഭവം. ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഫെലിക്‌സും, ഏരിയലും പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായ 49 കാരനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇരുവരും ബാറില്‍ നിന്നും പുറത്തു പോയി 10 മിനിട്ടിനു ശേഷം തിരിച്ചുവരികയും പെട്ടെന്ന് ഇയാള്‍ക്കു നേരെ അക്രമണം നടത്തുകയുമായിരുന്നു. ആദ്യത്തെ അഞ്ചുമിനിട്ട് ആക്രമണത്തില്‍ അബോധാവസ്ഥയിലായ ഇരയെ ഇരുവരും ചേര്‍ന്ന് കൈകൊണ്ടും, കാലുകൊണ്ടും ബാര്‍ സ്റ്റൂളുകൊണ്ടും മുപ്പതുമിനിട്ടോളം മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനം അവസാനിച്ചു പുറത്തുപോകുമ്പോള്‍ ഇയാളുടെ വാലറ്റും മോഷ്ടിച്ചു. പരിസരമാകെ രക്തത്തില്‍ കുളിച്ചു കിടന്നിരുന്നയാളെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക്…

അരിസോണ അറ്റോര്‍ണി തിരഞ്ഞെടുപ്പ് : വീണ്ടും വോട്ടെണ്ണലില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസിന് നേരിയ വിജയം

അരിസോണ: അരിസോണ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും പൂര്‍ത്തീകരിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് മെയ്‌സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്നു ക്രിസ് 2019ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. .5 ശതമാനത്തിന് താഴെയായിരുന്നു നേരത്തെ ക്രിസ്സിന് ലഭിച്ചിരുന്ന വോട്ടിന്റെ ഭൂരിപക്ഷം. .5 ശതമാനത്തില്‍ താഴെയാണെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. നവംബറില്‍ ക്രിസിന് 511 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതു വീണ്ടും എണ്ണിയപ്പോള്‍ 280 വോട്ടുകളുടെ ഭൂരിപക്ഷമായി ചുരുങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്രഹാം ഹമദയെയാണ് ക്രിസ് പരാജയപ്പെടുത്തിയത്. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ക്രിസിന് 196 വോട്ടും, അബ്രഹാമിന് 427 വോട്ടും ലഭിച്ചിരുന്നു. പിനല്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം ഉണ്ടായത്. അരിസോണ അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയുടെ പരാജയം ട്രമ്പിന് വലിയ തിരിച്ചടിയായിരുന്നു.…

ഇതിഹാസ ബ്രസീലിയൻ ഫുട്ബോൾ താരം പെലെ (82) അന്തരിച്ചു

ദാരിദ്ര്യത്തിൽ നിന്ന് വളര്‍ന്ന് ആധുനിക ചരിത്രത്തിലെ ഏറ്റവും മികച്ചതും അറിയപ്പെടുന്നതുമായ അത്‌ലറ്റുകളിൽ ഒരാളായി മാറിയ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസ താരം പെലെ വ്യാഴാഴ്ച 82-ാം വയസ്സിൽ അന്തരിച്ചു. “വൻകുടലിലെ ക്യാൻസര്‍ രോഗം മൂലമുണ്ടായ ഒന്നിലധികം അവയവങ്ങളുടെ പരാജയം കാരണം” വ്യാഴാഴ്ച വൈകുന്നേരം 3:27 നാണ് അന്തരിച്ചതെന്ന് അദ്ദേഹം ചികിത്സയിലായിരുന്ന സാവോ പോളോയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച, കൗമാരപ്രായത്തിൽ കളിക്കാൻ തുടങ്ങുകയും പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്ത പെലെയുടെ ജന്മനാട്ടിലെ ബ്രസീലിയൻ ക്ലബ്ബ് സാന്റോസ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ വില ബെൽമിറോയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കും. അടുത്ത ദിവസം, അദ്ദേഹത്തിന്റെ ശവപ്പെട്ടി വഹിച്ചുകൊണ്ടുള്ള ഒരു പരേഡ് സാന്റോസിന്റെ തെരുവുകളിലൂടെ കടന്നുപോകും, ​​അദ്ദേഹത്തിന്റെ 100 വയസ്സുള്ള അമ്മ താമസിക്കുന്ന അയൽപക്കത്തിലൂടെ കടന്നുപോകുകയും എക്യുമെനിക്കൽ മെമ്മോറിയൽ നെക്രോപോളിസ് സെമിത്തേരിയിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസ്കരിക്കും.…

തുടര്‍ച്ചയായ അപകടങ്ങള്‍: യുഎസും ഇസ്രായേലും എഫ്-35 യുദ്ധവിമാനങ്ങൾ നിലത്തിറക്കി

വാഷിംഗ്ടണ്‍: ടെക്സാസിലെ നേവൽ എയർ സ്റ്റേഷൻ ജോയിന്റ് റിസർവ് ബേസ് ഫോർട്ട് വർത്തിലെ റൺവേയിൽ F-35B തകര്‍ന്നു വീണതിനെത്തുടര്‍ന്ന് അമേരിക്കയും ഇസ്രായേൽ ഭരണകൂടവും തങ്ങളുടെ നിരവധി എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിലത്തിറക്കി. ഡിസംബർ 15-ലെ സംഭവത്തിന് ശേഷം യുഎസ് സൈന്യം അജ്ഞാതമായ എണ്ണം വിമാനങ്ങൾ നിലത്തിറക്കിയതായി എഫ്-35 ജോയിന്റ് പ്രോഗ്രാം ഓഫീസിലെ ( ജെപിഒ ) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ടെക്സാസിലെ നേവൽ എയർ സ്റ്റേഷൻ ജോയിന്റ് റിസർവ് ബേസ് ഫോർട്ട് വർത്തിലെ റൺവേയിൽ F-35B തകരുന്നത് സോഷ്യൽ മീഡിയയിലുടനീളം വ്യാപകമായി ഷെയർ ചെയ്യപ്പെട്ട സംഭവമായിരുന്നു. വിമാനം ലംബമായി ലാൻഡു ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് മുമ്പ് പൈലറ്റ് സുരക്ഷിതമായി ഇജക്റ്റ് ചെയ്തിരുന്നു. ജെ‌പി‌ഒ നൽകിയ ശുപാർശകളെ തുടർന്ന് തങ്ങളുടെ 11 എഫ് -35 യുദ്ധവിമാനങ്ങൾ നിലത്തിറക്കിയതായി ഞായറാഴ്ച ഇസ്രായേൽ ഭരണകൂടത്തിന്റെ വ്യോമസേനയും പറഞ്ഞതായി മാധ്യമങ്ങള്‍…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ ജനു 6 ന് സമ്മാനിക്കും

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ ജനു 6 ന് വൈകീട്ട് 6 മണിക്ക് എറണാകുളം ബോൾഗാട്ടി പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും. മന്ത്രിമാരായ എം.ബി രാജേഷ് , റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.പിമാരായ ഹൈബി ഈഡൻ,ബെന്നി ബഹനാൻ, എം.എൽ.എ മാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, അൻവർ സാദത്ത്, റോജി എം ജോൺ, ഡോ. മാത്യു കുഴൽനാടൻ, വി.ആർ സുനിൽകുമാർ, കെ.എൻ ഉണ്ണികൃഷ്ണൻ, ഉമാ തോമസ് തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷം രൂപയും , പ്രശംസാപത്രവും സമ്മാനത്തുകയുള്ള മാധ്യമശ്രീയും 50,000 രൂപയും പ്രശംസാപത്രവും സമ്മാനത്തുകയുള്ള മാധ്യമരത്നയും കേരളത്തിൽ അച്ചടി-ദൃശ്യ-റേഡിയോ-ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡുകളാണ്. കേരളത്തിലെ 4 മുതിർന്ന മാധ്യമപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. കൂടാതെ മാധ്യമരംഗത്തെ…

ഫൊക്കാന അന്തർദേശിയ കണ്‍വെൻഷൻ 2024 ജൂലൈ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി.സി യിൽ

2024 ജൂലൈയിൽ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി സി യിൽ വെച്ച് നടത്തുന്ന ഫൊക്കാനാ അന്തർദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ആയ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ ,ബെഥേസ്‌ഡേ ( bethesda) , ഗ്രേറ്റർ വാഷിങ്ങ്ടൺ ഡി സി യിൽ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി കല ഷഹി കൺവെൻഷൻ ചെയർ വിപിൻ രാജ് എന്നിവർ നേതാക്കൾ സന്ദർശിച്ചു കോൺട്രാക്ടിൽ ഒപ്പുവെച്ചു. ചരിത്രത്തിൽ ആദ്യമായാണ് കൺവെൻഷന് ഒന്നരവർഷം മുമ്പുതന്നെ കോൺട്രാക്ട് സൈൻ ചെയ്യാൻ കഴിഞ്ഞത്. ഒരു ചരിത്ര കൺവെൻഷൻ ആണ് 2024 ഫൊക്കാന പ്ലാൻ ചെയ്യുന്നത്. ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പ്രവർത്തകരെയും ഗസ്റ്റുകളെയും ഈ കൺവെൻഷനിലേക്ക് പ്രതിഷിക്കുന്നുണ്ട് . വാഷിങ്ങ്ടൺ ഏരിയയിൽ ഏറ്റവും കൂടുതൽ ആളെ ഉൾകൊള്ളാൻ കഴിയുന്ന കൺവെൻഷൻ സെന്റർ ആണ്…

ക്യാന്‍സര്‍ രോഗം ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസം മരിച്ചു

സൗത്ത് ഡക്കോട്ട: ക്യാന്‍സര്‍ രോഗം ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസം മരണത്തിനു കീഴടങ്ങി. സ്റ്റീവ് ഹോക്കിന്‍സ് (58), ഭാര്യ വെന്‍‌ഡി ഹോക്കിന്‍സ് (52) എന്നിവരാണ് രോഗം ബാധിച്ച് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഒരേ ആശുപത്രിയിലാണ് ഇരുവരുടെയും അന്ത്യം സംഭവിച്ചത്. യാംഗ്ടണ്‍ കൗണ്ടി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേറ്ററായിരുന്നു സ്റ്റീവ്. ഭാര്യ വെന്‍ഡി ജോലിയൊന്നും ചെയ്തിരുന്നില്ല. അഞ്ചു വര്‍ഷമായി സ്റ്റീവ് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഈയ്യിടെയാണ് ക്യാന്‍സര്‍ രോഗബാധിതയാണെന്ന് കണ്ടെത്തിയത്. ഇരുവരും ഒരേ ദിവസം 10 മണിക്കൂര്‍ വ്യത്യാസത്തിലാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഡിസംബര്‍ 28ന് ആരംഭിച്ച ഗോ ഫണ്ട് മീയില്‍ പറയുന്നു. ഇരുവരുടെയും സംസ്‌ക്കാര ചടങ്ങുകള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുന്നത്. ഇരുപതിനോടടുത്ത് പ്രായമുള്ള മൂന്നു മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ക്രിസ്തുമസിന് രണ്ടു ദിവസം മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടതില്‍ മക്കള്‍ അതീവ…