ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ “ഫ്ലൂ” പ്രസിദ്ധീകരിച്ചു

നോവലിനെക്കുറിച്ച്: കോവിഡ്‌ മഹാമാരിക്കാലത്താണ്‌ ഞാനിത്‌ എഴുതുന്നത്‌. രണ്ടായിരത്തി പത്തൊമ്പത്‌ ആഘോഷപൂര്‍വ്വം എന്റെ മുമ്പിലൂടെ കടന്നുപോയി. പക്ഷേ, രണ്ടായിരത്തി ഇരുപതിന്റെ പിറവി ലോക ചരിത്രത്തെ തന്നെ മാറ്റി എഴുതി. പൂുതിയ ന്യായപ്രമാണങ്ങളുടെ കാലം! അതു ലോകത്തെ കീഴ്‌മേല്‍ മറിച്ചു. ചൈനയിലെ വുഹാനില്‍ നിന്നടിച്ച കൊണോറാ വൈറസ്‌ അപ്പൂപ്പന്‍ താടികളെപോലെ പറന്ന്‌ ലോകത്തെ കീഴടക്കി. കിഴക്കുനിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങള്‍ ലോകം മുഴവന്‍ നീണ്ടു പരന്നു വ്യാപിച്ചു. ഭാരതത്തില്‍ ആയിരക്കണക്കിന്‌ പോത്തുകളില്‍ കയറി മരണപാശവുമായി കാലന്‍ വിളയാടി, കൊട്ടാരം മുതല്‍ കുടില്‍വരെ. പാശ്ചാത്യ നാടുകളില്‍, ഗ്രീക്ക് മിത്തോളജിയിലെ അധോലോകരാജാവ്‌ ‘ഹെയിഡ്‌സിന്റെ കുതിര കുളമ്പടി മുഴങ്ങി. ‘ഡ്രാക്കുള’ എന്ന രക്തരക്ഷസുകള്‍ പാഞ്ഞുവന്ന്‌ പാശ്ചാത്യ ലോകത്തെ കീഴടക്കി. ‘കോവിഡ്-19’ എന്ന്‌ വൈദ്യശാസ്ത്രം പേര് കല്പിച്ച മഹാവ്യാധി. ലോക ചരിത്രത്തില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെ കോറിയിടാന്‍ ശ്രമിക്കുകയാണ്‌. മഹാമാരികള്‍…

ട്രംപ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അർക്കൻസാസ് ഗവർണർ ആസാ ഹച്ചിന്‍സണ്‍

അര്‍ക്കന്‍സാസ്: ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ വെള്ളക്കാരനായ നിക്ക് ഫ്യൂന്റസിനൊപ്പം അത്താഴം കഴിച്ചതിന് ശേഷം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അർക്കൻസാസ് റിപ്പബ്ലിക്കൻ ഗവർണർ ആസാ ഹച്ചിൻസൺ ആരോപിച്ചു. “രാജ്യത്തിനും പാർട്ടിക്കും മാതൃക കാട്ടേണ്ട ഒരു നേതാവ് വംശീയവാദിയോ യഹൂദ വിരോധികളോ ആയ ഒരാളുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ല ആശയമാണെന്ന് ഞാൻ കരുതുന്നില്ല,” ഹച്ചിൻസൺ ഞായറാഴ്ച സി‌എന്‍‌എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാൽ, സംഭവം മനഃപ്പൂര്‍‌വ്വമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു.  റാപ്പറായ യെ (കാൻയെ വെസ്റ്റ്) ഒരു വെള്ളക്കാരനെ അത്താഴവിരുന്നിന് കൂട്ടിക്കൊണ്ടുവന്നതിനെ ട്രം‌പ് കുറ്റപ്പെടുത്തി. തീവ്ര വലതുപക്ഷ പ്രവർത്തകനായ നിക്ക് ഫ്യൂന്റസിനെ ചൊവ്വാഴ്ച രാത്രിയാണ് അത്താഴത്തിന് കൊണ്ടുവന്നതെന്നും, ഫ്യൂൻറസ് ആരാണെന്ന് തനിക്കറിയില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. “ഗുരുതരമായ പ്രശ്നത്തില്‍ പെട്ട ഒരു മനുഷ്യനെ ഞാൻ സഹായിച്ചു, കറുത്തവനായ കാൻയെ വെസ്റ്റ് അദ്ദേഹത്തിന്റെ ബിസിനസ്സിലും ഫലത്തിൽ…

അമേരിക്കയിലെ തുടർച്ചയായ വെടിവയ്പ്പുകൾ: ആക്രമണ ആയുധങ്ങള്‍ നിരോധിക്കണമെന്ന ഡമോക്രാറ്റുകളുടെ ആവശ്യം പുതുക്കി

വാഷിംഗ്ടണ്‍: രാജ്യത്തുടനീളമുള്ള തോക്ക് അക്രമ സംഭവങ്ങൾ ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് പ്രമുഖ ഡമോക്രാറ്റുകളും വീണ്ടും ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിർജീനിയയിലും കൊളറാഡോയിലും നടന്ന വെടിവയ്പ്പുകൾക്ക് ശേഷം, ‘റെഡ് ഫ്ലാഗ് നിയമങ്ങൾ’ (Red Flag Laws) എന്ന് വിളിക്കപ്പെടുന്ന നിയമങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന സ്ഥലങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുടെ ധനസഹായത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. കൊളറാഡോ സ്പ്രിംഗ്സിലെ ഒരു ക്ലബിൽ നടന്ന വെടിവയ്പ്പിൽ ആക്രമണ രീതിയിലുള്ള ആയുധവും കൈത്തോക്കുമാണ് ഉപയോഗിച്ചത്. അതേസമയം, കഴിഞ്ഞയാഴ്ച വിർജീനിയയിലെ ചെസാപീക്കിലെ വാൾമാർട്ടിൽ വെടിവച്ചയാൾ കൈത്തോക്കും ഒന്നിലധികം മാസികകളും ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തോക്ക് നിയമങ്ങൾ പാസാക്കുന്നത് രാജ്യത്ത് കൂട്ട വെടിവയ്പ്പുകളുടെ എണ്ണം കുറയ്ക്കുമെന്ന് കണക്റ്റിക്കട്ടിലെ ഡെമോക്രാറ്റിക് യുഎസ് സെനറ്ററും പ്രമുഖ തോക്ക് നിയന്ത്രണ അഭിഭാഷകനുമായ ക്രിസ് മർഫി ചൂണ്ടിക്കാട്ടി. “നിങ്ങൾ…

മൈത്രേയ ചിന്തകൾ മാനം മുട്ടുമ്പോൾ? (ലേഖനം)

പ്രായോഗിക ദാർശനികതയുടെ ചിന്താ സരണികളുമായി ‘മൈത്രേയൻ‘ എന്ന ചിന്തകന്റെ കണ്ടെത്തലുകൾ മലയാള സാംസ്കാരിക രംഗത്ത് തുടിച്ചു നിൽക്കുന്ന ഒരു കാലമാണിത്. നമ്മൾ അറിഞ്ഞുവച്ചു എന്ന് അവകാശപ്പെട്ടിരുന്ന പലതിനെയും വർത്തമാന ബോധത്തിന്റെ ചാണയിൽ ഉരച്ച് ആവശ്യമായ മാറ്റില്ലാതെ അദ്ദേഹം തള്ളിക്കളഞ്ഞു കഴിഞ്ഞു. ശാസ്ത്ര ബോധത്തിന്റെ അസാമാന്യതയിൽ നിന്ന് അദ്ദേഹം രൂപപ്പെടുത്തുന്ന സിദ്ധാന്തങ്ങൾ പലതും പുതിയതും, പ്രായോഗികവും ആണ് എന്നതിനാൽ പൊതു സമൂഹത്തിൽ അംഗീകാരം നേടുന്നുമുണ്ട്. ഏതൊരു ശാസ്ത്ര ബോധവും രൂപപ്പെടുന്നത് വെറും സാമാന്യനായ മനുഷ്യൻ എന്ന പ്രതിഭാസത്തിൽ നിന്നായതിനാൽ അതിന് സാമാന്യത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് അസ്സാമാന്യത്തിന്റെ അതിവിശാലങ്ങളിലേക്ക് കടക്കാനാവുന്നില്ല എന്ന എന്റെ കണ്ടെത്തൽ മൂലം അദ്ദേഹത്തോട് പൂർണ്ണമായി യോജിക്കാൻ എനിക്ക് സാധിക്കുന്നില്ല. എങ്കിലും ഓരോ ജീവിയും തന്റെ ജീവിതം സ്വന്തം സന്തതിപരമ്പരകളിലൂടെ തുടരുകയാണ് എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം ഇതുവരെ ആരും കണ്ടെത്താത്ത യാഥാർത്ഥ്യ ബോധത്തിൽ അധിഷ്ഠിതമായ ആശയവിസ്‌ഫോടനമാണ് അടിസ്ഥാന…

സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാഡമി വൈലോപ്പള്ളി ഹാളില്‍ വെച്ചു നവംബര്‍ ആറിന് (11/06/20222) നടന്ന ചടങ്ങില്‍ സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍, പ്രശസ്ത എഴുത്തുകാരനും, കേരള സാഹിത്യ അക്കാഡമി മുന്‍പ്രസിഡന്‍റുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ശ്രി. ടി.ഡി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ആര്‍. ടോണി (മോശയുടെ വഴികള്‍), സുരേന്ദ്രന്‍ മങ്ങാട്ട് (വെനീസിലെ പെണ്‍കുട്ടി), പി. എന്‍. സുനില്‍ (ഉഷ്ണക്കാറ്റ് വിതച്ചവര്‍) എന്നിവര്‍ പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തെ സ്വാഗതം ചെയ്ത സെബാസ്റ്റ്യന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി. ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാംസി കൊടുമണ്‍ പ്രവാസ ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരനാണെന്നും, മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പാകമായ ഭാഷാ ശൈലിയുടെ ഉടമയാണെന്നും പറഞ്ഞു. ഉഷ്ണക്കാറ്റു വിതച്ചവര്‍ എന്ന ചെറു നോവലിന്‍റെ ഇതിവൃത്തം ചിരപരിചിതമാണെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ അതില്‍…

MASWO യുടെ “സിനർജി 2022” ഒന്റാരിയോയില്‍ നടന്നു

ഒന്റാരിയോ: മലയാളി അസ്സോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഇൻ ഒന്റാരിയോ (MASWO) ആണ് “സിനർജി 2022” സംഘടിപ്പിച്ചത്.  നവംബർ 12ന് മിസ്സിസ്സാഗ ജോൺ പോൾ 2 പോളിഷ് കൾചറൽ സെന്ററിൽ വെച്ചായിരുന്നു പരിപാടി. ഒന്റാറിയോ ഭവന വൈവിദ്ധ്യ സാംസ്‌കാരിക മന്ത്രി ശ്രീ അഹ്‌മദ്‌ ഹുസൈൻ, എംപിപി മാരായ ദീപക് ആനന്ദ്, ഡോളി ബീഗം, വിജയ് തനികസാലം, പാട്രിസ് ബാർനെസ് എന്നിവരും, യോർക്ക് റീജിയൻ ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി CEO ജിനേൽ സ്കേരിട് എന്നിവരും, സാമൂഹിക പ്രവർത്തന രംഗത്തെ വിദഗ്ധരും പരിപാടിയിൽ  പങ്കെടുത്തു. മാസോയുടെ പ്രസിഡന്റ് ജോജി എം ജോൺ, വൈസ് പ്രസിഡന്റ് അലൻ തയ്യിൽ, സെക്രട്ടറി കുസുമം ജോൺ, ജോയിന്റ് സെക്രട്ടറി അരുൺ ബാലകൃഷ്ണൻ, ട്രെഷറർ ചാൾസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സിനെർജി 2022 സംഘടിപ്പിച്ചത്. മലയാളി സോഷ്യൽ വർക്കർമാർക്കായുള്ള നെറ്റ്‌വർക്കിംഗ് സെഷനും തുടർന്ന് മാസ്സോ അംഗങ്ങളും കുടുംബാംഗങ്ങളും…

38 വർഷത്തിന് ശേഷം ഹവായിയിലെ മൗന ലോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ഹവായി: ഹവായിയിലെ അഞ്ച് അഗ്നിപർവ്വതങ്ങളിൽ ഒന്നായ മൗന ലോവ, 38 വർഷത്തിന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചു. ഇതുവരെ ആളുകളെ ഒഴിപ്പിക്കലിനൊന്നും ഉത്തരവിട്ടിട്ടില്ല. അഗ്നിപർവ്വതത്തിന്റെ ഉയര്‍ന്ന കൊടുമുടിയായ കാൽഡെറയായ മൊകുവാവിയോയിൽ ഞായറാഴ്ച രാത്രി 11:30 ഓടെയാണ് പൊട്ടിത്തെറി ആരംഭിച്ചതെന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച അപകട സൂചന പുറപ്പെടുവിച്ചതായി അറിയിച്ചു . “സ്ഫോടനം നിലവിൽ കൊടുമുടിയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു, മാഗ്മ വിള്ളൽ മേഖലകളിലേക്ക് നീങ്ങുന്നതായി സൂചനയില്ല,” യുഎസ് ജിയോളജിക്കൽ സർവേ ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു. USGS പരിപാലിക്കുന്ന വെബ്‌ക്യാമുകൾ കാൽഡെറയുടെ വിള്ളലുകളിൽ നിന്ന് ലാവ ഒഴുകുന്നത് കാണിക്കുന്നുണ്ട്. വിള്ളലുകള്‍ കൊടുമുടി പ്രദേശത്തേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിലും ലാവാ പ്രവാഹം ദൃശ്യമായിരുന്നു എന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണാലയം തിങ്കളാഴ്ച പുലർച്ചെ 2:43 ഓടെ ഒരു അപ്‌ഡേറ്റിൽ പറഞ്ഞു. കാറ്റിൽ ചാരവും ലാവയും താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ…

വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂജഴ്‌സി: ബെർഗെൻഫീൽഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേൾഡ് മലയാളി കൗൺസിൽ ഇരുപത്തിയേഴു വർഷം പിന്നിടുമ്പോൾ ജന്മഭൂമി ആയ ന്യൂജേഴ്‌സിയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ശ്രദ്ധയാകർഷിച്ചു. ചെയർമാൻ സ്റ്റാൻലി തോമസ് സ്വാഗത പ്രസംഗത്തിൽ സമൂഹത്തിന് ഗുണകരമായ പരിപാടികള്‍, ന്യൂജേഴ്‌സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസ്താവിച്ചു. അമേരിക്കയിൽ വളർന്നുവരുന്ന നമുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളർന്നുവരേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്‌ക്കാരിക നേതാക്കളോട് ലോകമലയാളി കൗണ്‍സിലുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അംഗത്വം എടുക്കുണമെന്നും അഭ്യര്‍ത്ഥിച്ചു . ചെയർമാൻ (സ്റ്റാൻലി തോമസ്) അധ്യക്ഷനായ ഈ യോഗത്തിൽ മുൻ റീജനൽ പ്രസിഡന്റ്…

“സാധനം” എന്ന ഹ്രസ്വചിത്രം നിറഞ്ഞ സദസ്സിൽ പ്രിവ്യൂ അവതരിപ്പിച്ചു

ഡാളസ്: അമേരിക്കൻ മലയാളികൾക്ക്, പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക്, അഭിമാന മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമ്മിച്ച ജിജി പി സ്കറിയ സംവിധാനം ചെയ്ത “സാധനം” (handle with care ) എന്ന ഹ്രസ്വചിത്രം, ഡാളസ് ഫൺ ഏഷ്യ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രിവ്യൂ അവതരിപ്പിച്ചു. മൊബൈൽ ഫോൺ കൈയ്യിൽ വെച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ ആശയവിനിമയങ്ങൾ ചെയ്യുമ്പോൾ നമ്മെ വേട്ടയാടുന്ന സൈബർ അറ്റാക്കിനെ എങ്ങനെ നേരിടണമെന്ന് പച്ചയായ തൃശൂർ ഭാഷയിൽ പറഞ്ഞ ഈ ചിത്രം ലോക മലയാളികൾ നെഞ്ചിലേറ്റുമെന്നുറപ്പാണ്. മലയാള സിനിമയിലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷാജി എം അമേരിക്കൻ മണ്ണിലുള്ള കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും അവരുടെ തിരക്കിനിടയിൽ ഇതുപോലൊരു സൃഷ്ടി ചെയ്തതിൽ സന്തോഷം അർപ്പിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ 14-ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം

ന്യൂയോർക്ക്: 2022 നവംബര്‍ 26 ന് മുംബൈ ഭീകരാക്രമണത്തിന്റെ 14-ാം വാര്‍ഷികത്തില്‍ ന്യൂയോര്‍ക്കിലെ 12E 65-ാം സ്ട്രീറ്റിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റേയും ദക്ഷിണേഷ്യന്‍ പ്രവാസികളുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. നിരവധി പേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. പാക്-ഐഎസ്ഐ ഭീകരതയ്ക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് ലഷ്‌കര്‍-ഇ-തൊയ്ബയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘടിത ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ ലോകശക്തികളോട് ഒന്നിക്കണമെന്ന് സംഘം ആഹ്വാനം ചെയ്തു. ‘പാകിസ്ഥാന്‍-ഭീകര രാഷ്ട്രം, ഞങ്ങള്‍ക്ക് നീതി വേണം, പാകിസ്ഥാന്‍ പരാജയപ്പെട്ട രാഷ്ട്രം, പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ (FATF Grey) ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത് തെറ്റ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. അന്താരാഷ്ട്ര ഭീകരര്‍ക്ക് അഭയം നല്‍കാനുള്ള പാക്കിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരം യുഎന്‍ പ്രമേയങ്ങളെ പരാജയപ്പെടുത്താന്‍ ചൈന…