രഹസ്യമായി ലോബിയിംഗ് നടത്തിയ പാക്കിസ്താനിലെ മുൻ യുഎസ് അംബാസഡർ കുറ്റസമ്മതം നടത്തി

വാഷിംഗ്ടൺ: സർവീസിലിരിക്കെ ഖത്തറിനുവേണ്ടി രഹസ്യമായി ലോബിയിംഗ് നടത്തിയതിന് പാക്കിസ്താനിലേയും യു എ ഇയിലേയും മുൻ യുഎസ് അംബാസഡറായ റിച്ചാർഡ് ഓൾസൺ കുറ്റസമ്മതം നടത്തിയതായി കോടതി രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ട്. പാക്കിസ്താനിലെ യുഎസ് പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ തന്നെ ഖത്തറിലേക്കുള്ള ആഡംബര യാത്ര ആസ്വദിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ നൽകിയ ഒരു അനുമതി കത്തിൽ, “കുറ്റം ഏറ്റുപറയാനും കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ വിചാരണ ഉപേക്ഷിക്കാനും കൊളംബിയ ഡിസ്ട്രിക്റ്റിൽ കേസ് തീർപ്പാക്കാനും ഞാൻ ആഗ്രഹിക്കുന്നു.” അഫ്ഗാനിസ്ഥാന്റെയും പാക്കിസ്താന്റെയും പ്രത്യേക യു എസ് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഓൾസൺ, സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോഴും വിരമിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഒരു വിദേശ രാജ്യത്തിന് വേണ്ടി ലോബി ചെയ്ത് നിയമം ലംഘിച്ചുവെന്ന് ഫെഡറൽ കോടതിയിൽ ആരോപിക്കപ്പെട്ടു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സുപ്പീരിയർ ഓണർ അവാർഡ് മൂന്ന് തവണ നേടിയിട്ടുള്ള ഓൾസൺ, പ്രസിഡന്റിന്റെ വിശിഷ്ട…

പക്ഷിപ്പനിയുടെ ആദ്യ കേസ് അമേരിക്ക സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: കൊളറാഡോ സംസ്ഥാനത്തെ ഒരു വ്യക്തിയിൽ ആദ്യമായി H5 പക്ഷിപ്പനി ബാധിച്ചതായി യുഎസ് സ്ഥിരീകരിച്ചതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. ഏവിയൻ ഇൻഫ്ലുവൻസ എ (എച്ച് 5) വൈറസിന് പോസിറ്റീവ് പരീക്ഷിച്ച വ്യക്തിക്ക് എച്ച് 5 എൻ 1 പക്ഷിപ്പനി ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തി കോഴി ഫാമിലെ ജീവനക്കാരനായിരുന്നു എന്ന് സിഡിസിയെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. രോഗിക്ക് കുറച്ച് ദിവസത്തേക്ക് ക്ഷീണം മാത്രമാണ് ലക്ഷണമായി കണ്ടതെന്നും പിന്നീട് സുഖം പ്രാപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഡിസി അനുസരിച്ച്, രോഗിയെ ക്വാറന്റൈന്‍ ചെയ്യുകയും ഇൻഫ്ലുവൻസ ആൻറിവൈറൽ മരുന്ന് ഒസെൽറ്റാമിവിർ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്തു. 2021 അവസാനം മുതൽ കാട്ടുപക്ഷികളിലും കോഴിയിറച്ചികളിലും ഇത് കണ്ടെത്തിയതുമുതൽ, എച്ച്5എൻ1 വൈറസ് ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കിടയില്‍ അസുഖം ഉണ്ടോയെന്ന് CDC നിരീക്ഷിച്ചുവരികയാണ്. ഇന്നുവരെ, 29…

കാരുണ്യത്തിന്റെ കരസ്പർശവുമായി മാപ്പ് ചാരിറ്റി വീണ്ടും

ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (MAP) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏഴംകുളം പഞ്ചായത്തിൽ, കഴിഞ്ഞ 5 വർഷങ്ങളായി കിഡ്നി സംബന്ധമായ ചികിത്സയുടെ ഭാഗമായി ആഴ്ചയിൽ മൂന്നു ദിവസം തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റൽ ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്ന രതീഷ് നായർ എന്ന 36 വയസ്സുകാരന് ആവശ്യമായ സാമ്പത്തിക സഹായം മാപ്പ് കൈമാറി. മാപ്പ് കമ്മറ്റി മെമ്പർ സോബി ഇട്ടിയെ മാപ്പ് നേതൃത്വം ഏൽപ്പിച്ച തുകയുമായി രതീഷിന്റെ ഏഴംകുളത്തുള്ള ഭവനത്തിൽ എത്തുകയും, ആ തുക ഏഴംകുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ലിജി ഷാജിയും സോബി ഇട്ടിയും ചേർന്ന് രതീഷിന് കൈമാറുകയും ചെയ്തു. സർക്കാരിൽ നിന്ന് കിട്ടിയ 3 സെൻറ് സ്ഥലത്തെ…

ഫോമാ ഇടക്കാല പൊതുയോഗം: പ്രതിനിധികളെ വരവേല്‍ക്കാന്‍ റ്റാമ്പയില്‍ വിപുലമായ സജ്ജീകരണങ്ങള്‍

2022 ഏപ്രില്‍ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായില്‍ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ സുനില്‍ വര്‍ഗ്ഗീസിന്റെയും, സായി റാമിന്റെയും നേതൃത്വത്തില്‍ വിവിധ സമിതികളാണ് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളത്. ഷീല ഷാജു, അഞ്ജന കൃഷ്ണന്‍, നെവിന്‍ ജോസ്, സ്മിതാ നോബിള്‍ എന്നിവരെയാണ് കലാപരിപാടികളും മറ്റു പരിപാടികളുടെ സമയവും നിശ്ചയിച്ച രീതിയില്‍ ഏകോപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ടിറ്റോ ജോണും, സജി കരിമ്പന്നൂരുമാണ് പ്രതിനിധികളെ സമ്മേളനസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. സമ്മേളന സ്ഥലത്തു് എത്തിച്ചേരുന്ന പ്രതിനിധികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ സുനിലും, ജോമോന്‍ ആന്റണിയും ഏകോപിപ്പിക്കും. പ്രതിനിധികളുടെ സുരക്ഷിതത്വവും, മറ്റും ക്രമീകരിക്കുന്നതിന് ടോമി മ്യാല്‍ക്കരയെയും ബിജു ലൂക്കോസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ പരസ്യവും വാര്‍ത്താ ക്രമീകരണങ്ങളും സജി കരിമ്പന്നൂര്‍ നിര്‍വഹിക്കും. ഫിലിപ് ബ്ലെസ്സണ്‍, അരുണ്‍ ഭാസ്‌കര്‍ എന്നിവര്‍ക്കാണ് ഉച്ചഭാഷിണിയുടെയും,…

പത്തു വയസുകാരിയുടെ മരണത്തിനു പിന്നില്‍ പതിനാലുകാരന്റെ ക്രൂരത

വിസ്‌കോന്‍സിന്‍: യുഎസിലെ വിസ്‌കോണ്‍സിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരിയുടെ മരണത്തിനു പിന്നില്‍ പരിചയക്കാരനായിരുന്ന പതിനാലുകാരന്റെ വന്‍ ക്രൂരതയെന്നു റിപ്പോര്‍ട്ട്. ലില്ലി പീറ്റേഴ്‌സ് എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്. ചിപ്വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം. പ്രാഥമിക ഓട്ടോപ്‌സി റിപ്പോര്‍ട്ടിലാണു ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിട്ടുള്ളത്. സംഭവത്തില്‍ അറസ്റ്റിലായ പതിനാലുകാരന്‍ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷനിബിഡമായ പ്രദേശത്തേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു എന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു. റോഡിലൂടെ അല്‍പദൂരം നടന്നതിനു ശേഷം കുട്ടിയെ ഒരു വശത്തേക്കു തള്ളി താഴെയിടുകയായിരുന്നു. നിലത്തു വീണ ലില്ലിയുടെ തലയിലും ശരീരത്തിലും മര്‍ദിക്കുകയും വയറ്റില്‍ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്നാണു ലൈംഗീകമായി പീഡിപ്പിച്ചത്.ഒടുവില്‍ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസവും നിലച്ചതായി ഉറപ്പുവരുത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര്‍ വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണു ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഫസ്റ്റ് ഡിഗ്രി സെക്ഷ്വല്‍ അസോള്‍ട്ട്, 13 വയസ്സിനു…

സര്‍ഗം ഉത്സവ് സീസണ്‍-3: രാജ്യാന്തര ഭരതനാട്യ മത്സരം അവസാന ഘട്ടത്തിലേക്ക്

കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) -ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഉത്സവ് സീസന്‍ -3’ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം അവസാനഘട്ടങ്ങളിലേക്ക്. രണ്ട് റൗണ്ടുകളിലായി വിധി നിര്‍ണയിക്കുന്ന ഈ പരിപാടിയുടെ പ്രദര്‍ശനവും, മികച്ച 10 പേരുടെ പ്രഖ്യാപനവും ഏപ്രില്‍ 16 (സബ് ജൂണിയര്‍), ഏപ്രില്‍ 23 (ജൂണിയര്‍), ഏപ്രില്‍ 30 (സീനിയര്‍), മെയ് 1 (അഡള്‍ട്ട്) എന്നീ തീയതികളിലായി നടത്തുന്നു. പരിപാടിയുടെ വിജയികളെ ഗ്രാന്റ് ഫൈനല്‍ ദിനമായ മെയ് 15-ന് പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ ഈ മത്സരത്തില്‍ ഭരതനാട്യ രംഗത്തെ പ്രഗത്ഭരായ ഗുരുക്കള്‍ വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാല്‍പ്പത്തേഴ് വര്‍ഷത്തിലേറെയായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ…

നാമെല്ലാവരും ഒരു ദിവസം മരിക്കും; ആണവ യുദ്ധത്തിന് സൂചന നല്‍കി റഷ്യന്‍ സ്റ്റേറ്റ് ടിവി

വാഷിംഗ്ടണ്‍: റഷ്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉക്രയ്ന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നതിന് 33 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഇതുവരെ ഉക്രയ്നു അനുവദിച്ച 16 ബില്യണ്‍ ഡോളറിന് പുറമെയാണ് പുതിയ സഹായം തേടി ബൈഡന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചിരിക്കുന്നത്. ലക്ഷകണക്കിന് ഡോളര്‍ വില വരുന്ന യുദ്ധോപകരണങ്ങളും അമേരിക്ക ഉക്രയ്ന് നല്‍കിയിട്ടുണ്ട്. ബൈഡന്റെ പുതിയ സാമ്പത്തിക സഹായാഭ്യര്‍ത്ഥന റഷ്യയെ പ്രകോപിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഉക്രയ്ന്‍ തലസ്ഥാനത്തു റഷ്യ നടത്തുന്ന അക്രമണം ശക്തിപ്പെടുത്തി. ഇന്ന് തലസ്ഥാനത്ത് റഷ്യന്‍ വിമാനങ്ങള്‍ ശതകണക്കിന് ബോബുകള്‍ വര്‍ഷിച്ചതോടെ കീവില്‍ അഗ്‌നിനാളങ്ങള്‍ ആകാശത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനം പിടിച്ചടക്കി ഉക്രയ്നെ അടിയറവു പറയിക്കാനാണ് റഷ്യന്‍ നീക്കം. അമേരിക്ക സാമ്പത്തികമായും, യുദ്ധോപകരണങ്ങള്‍ നല്‍കിയും ഉക്രയ്നെ സഹായിച്ചിട്ടും, ഉക്രയ്ന്‍ പരാജയപ്പെട്ടാല്‍ ്അതിന്റെ ഉത്തരവാദിത്വവും ബൈഡന്‍ ഏറ്റെടുക്കേണ്ടിവരും. അതേ സമയം ഒരു ന്യൂക്ലിയര്‍ വാറിന് സൂചന…

ഉക്രെയ്ൻ-റഷ്യ യുദ്ധം ഒഴിവാക്കുന്നതിൽ പരാജയപ്പെട്ടതിന് രക്ഷാസമിതിയെ യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചു

യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ കിയെവിനെതിരെ റഷ്യ നടത്തുന്ന യുദ്ധം തടയുന്നതിനോ അവസാനിപ്പിക്കുന്നതിനോ പരാജയപ്പെട്ടതിന് 15 അംഗ സുരക്ഷാ കൗൺസിലിനെ വിമർശിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മോസ്‌കോ സന്ദര്‍ശിച്ച ശേഷം ബുധനാഴ്ച വൈകുന്നേരം ഉക്രെയ്‌നിലെത്തിയ ഗുട്ടെറസ് വ്യാഴാഴ്ച വൈകുന്നേരം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു: “ഞാൻ വളരെ വ്യക്തമായി പറയട്ടെ – ഈ യുദ്ധം തടയുന്നതിനും ഒഴിവാക്കുന്നതിനുമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടു. ഇത് വലിയ സങ്കടത്തിനും നിരാശയ്ക്കും ക്രോധത്തിനും കാരണമായി,” അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതിന് ശേഷം സെക്യൂരിറ്റി കൗൺസിൽ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് സെക്രട്ടറി ജനറൽ നിരാശ പ്രകടിപ്പിച്ചു. ഉക്രെയിനിന് സഹായവും ഭക്ഷണവും പണവും (കൂടാതെ) മറ്റ് തരത്തിലുള്ള പിന്തുണയും നൽകാൻ ശ്രമിക്കുന്ന 1,400 സ്റ്റാഫ് അംഗങ്ങളാണ് യുഎൻ എന്ന് ഗുട്ടെറസ് പറഞ്ഞു. മാരിയുപോളിൽ…

സാബു ആൻറണിയുടെ പൊതുദർശനം മെയ് 2 തിങ്കളാഴ്ച

ഡാളസ്: ഈസ്റ്റർ ഞായറാഴ്ച രാത്രി റോക്ക് വാൾ ലേക്ക് റേ ഹബാർഡിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച സാബു ആൻറണിയുടെ പൊതുദർശനം മേയ് 2 തിങ്കളാഴ്ച രാവിലെ 10 മുതൽ 10:30 വരെ കോപ്പേൽ റോളിങ് ഓക്സ് സെമിട്രിയിൽ വെച്ച് നടക്കും. തുടര്‍ന്ന് സംസ്ക്കാരം. എറണാകുളം കലൂർ പരേതരായ കോട്ടയ്ക്കൽ ജോസഫ് ആൻറണിയുടെയും കല്യാണി അമ്മയുടെയും മകനാണ് ഡാളസ് നോർത്തു വെസ്റ്റ് ഹൈവേ അൾട്ട മെസ്സാ കോർട്ടിൽ താമസിച്ചിരുന്ന സാബു ആൻറണി. രണ്ടു മക്കളുടെ പിതാവുകൂടിയാണ് സാബു. സാബു ആന്റണിയെ കൂടാതെ അതേ ബോട്ടപകടത്തിൽ മരിച്ച ബിജു അബ്രഹാമിന്റെ സംസ്കാരം കഴിഞ്ഞ ശനിയാഴ്ച നടത്തിയിരുന്നു. ഗിരിജ പ്രദീപ്, ബേബി ശശി, ബീന വിജയൻ, ബാബു ആൻറണി, ഷീബ സാബു, ഷാജി ആൻറണി എന്നിവർ സഹോദരങ്ങളാണ്.

ഇ.യു. ദേവസ്യായുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: ഡാളസ് മലയാളി അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യയുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് സാം മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ, രവികുമാർ എടത്വാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.