പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

  ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് തെന്നിമാറിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാര്‍ച്ച് 24 വ്യാഴാഴ്ച ടാമ്പയില്‍ നിന്ന് 20 മൈല്‍ സൗത്ത് ഈസ്റ്റിലുള്ള ലിത്തിയായിലാണ് സംഭവം. 59 വയസ്സുള്ള ജോണ്‍ ഹോപ്കിന്‍സാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. വെളിച്ചക്കുറവ് മൂലമാണെന്ന് പറയപ്പെടുന്നു റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാന്‍ കഴിയാത്തതായിരിക്കും അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം. റോഡില്‍ നിന്നും തെന്നിപ്പോയ കാര്‍ നോര്‍ത്ത് സൈഡ് റോഡിലുള്ള കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ അതുവഴി വന്ന മറ്റു യാത്രക്കാരാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ കാറില്‍ മരിച്ചിരിക്കുന്നതും അല്പം മാറി ചീങ്കണ്ണി ചത്തുകിടക്കുന്നതും കണ്ടെത്തി. ഇത്തരത്തിലുള്ള അപകടം ആദ്യമായാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹൈവേ പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡ് മന്‍ജുഷ കുല്‍ക്കര്‍ണിക്ക്

ലോസ് ആഞ്ചലസ് (കാലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത മന്‍ജുഷ കുല്‍ക്കര്‍ണിയും. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐലന്റേഗാര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടാണ് മന്‍ജുഷ. 1.5 മില്യണ്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വര്‍ഗീയ ചേരിതിരിവുകള്‍, സാമ്പത്തിക അസമത്വം, എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന സംഘടന എന്ന നിലയിലാണ് ബാങ്ക് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 200,000 ഡോളറാണ് അവാര്‍ഡ് തുക. ബാങ്കിന്റെ ഈ അവാര്‍ഡ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് എന്ന സംഘടനയ്ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്‍ജു പറഞ്ഞു. രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഏഷ്യന്‍ അമേരിക്ന്‍…

വധശിക്ഷയ്ക്ക് വിധേയനാകുന്ന പ്രതിയുടെ സമീപം പാസ്റ്റര്‍ക്ക് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന് സുപ്രീം കോടതി അനുമതി

വാഷിംഗ്ടണ്‍ ഡി.സി: വധശിക്ഷയ്ക്കുള്ള വിഷമിശ്രിതം ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ േചംബറില്‍ വധശിക്ഷക്ക് വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വല്‍ അഡ്‌വൈസര്‍ക്ക് പ്രവേശിക്കുന്നതിനും പ്രതിക്കു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്‍കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി മാര്‍ച്ച് 24 വ്യാഴാഴ്ച പ്രത്യേക വിധി പുറപ്പെടുവിച്ചത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ പാസ്റ്റര്‍ക്ക് ചേംബറില്‍ പ്രവേശിക്കാമെന്നും എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിനോ പ്രതിയെ സ്പര്‍ശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്ന ടെക്‌സസ് സംസ്ഥാനത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയില്‍ ഒമ്പത് ഡ്ജിമാരില്‍ എട്ട് പേരുടെ പിന്തുണയോടെ തള്ളിയത്. വധശിക്ഷ എന്ന് നടപ്പാക്കണമെന്നതില്‍ തീരുമാനമായില്ല. ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്‌സിന്റെ അഭിപ്രായത്തെ എട്ടു പേര്‍ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് ക്ലേരന്‍സ് തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചു. വിഷമിശ്രതം സിരകളിലേക്ക് പ്രവഹിക്കുമ്പോള്‍ പ്രതിയെ സ്പര്‍ശിക്കുന്നത് തടസ്സപ്പെടുത്തും എന്ന ടെക്‌സസിന്റെ വാദം ചീഫ് ജസ്റ്റീസ് തള്ളി.…

ഉക്രെയ്നിനുള്ള സഹായം നേറ്റൊ വര്‍ദ്ധിപ്പിക്കുന്നു

ബ്രസൽസ്: ബൾഗേറിയ, ഹംഗറി, റൊമാനിയ, സ്ലൊവാക്യ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന്റെ കിഴക്കൻ ഭാഗത്ത് നാല് പുതിയ യുദ്ധ ഗ്രൂപ്പുകളെ വിന്യസിക്കാൻ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നേറ്റോ) അനുമതി നൽകിയതായി നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. നേറ്റോ സഖ്യത്തിന്റെ കിഴക്കൻ ഭാഗത്ത് വിന്യസിച്ചിരിക്കുന്ന നാല് പുതിയ യുദ്ധ യൂണിറ്റുകൾക്ക് വ്യാഴാഴ്ച അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ബാൾട്ടിക് കടൽ മുതൽ കരിങ്കടൽ വരെ, സഖ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ മൊത്തം എട്ട് നേറ്റോ യുദ്ധ ഗ്രൂപ്പുകൾ നിലയുറപ്പിക്കും. ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഉക്രെയ്നിനുള്ള അധിക പിന്തുണയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് സംഘടനയുടെ രാഷ്ട്രത്തലവന്മാരെ ഉച്ചകോടിയിലേക്ക് വിളിപ്പിച്ചത്. അതേസമയം, നേറ്റോയുടെ ഉന്നത സൈനിക കമാൻഡർ സഖ്യത്തിന്റെ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ ഡിഫൻസീവ് ഘടകങ്ങൾ സജീവമാക്കി. സഖ്യകക്ഷികൾ അധിക രാസ, ജൈവ, റേഡിയോളജിക്കൽ, ആണവ…

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സുവര്‍ണ്ണ ജൂബിലി നിറവിൽ

ന്യൂയോർക്ക്: ന്യൂയോർക്കിൽ അമ്പതു വർഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. ഒക്ടോബർ 29 നു ന്യൂയോർക്കിൽ വച്ച് നടത്തപ്പെടുന്ന സുവർണ്ണജൂബിലി സമ്മേളനത്തിൽ കേരളത്തിൽനിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ കർമ്മപരിപാടികളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പിനായി 50 പേരടങ്ങുന്ന വിപുലമായ ജൂബിലി ആഘോഷകമ്മറ്റിക്കു രൂപം നൽകി. ജൂബിലി കമ്മറ്റിയുടെ പ്രഥമയോഗം ന്യൂയോർക്കിലുള്ള സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ടു. അൻപതു വർഷത്തിനു മുമ്പ് കേരള സമാജത്തിനു ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ഡോ. ജോസഫ് ചെറുവേലി മുതൽ പിന്നീട് സാരഥികളായ ചേർന്ന ഒട്ടധികം പേരും കമ്മറ്റികളിൽ സജീവമായി പ്രവർത്തിക്കുന്നു. എഴുപതുകളുടെ ആദ്യപാദത്തിൽ കേരളത്തിനു പുറത്തു വിരലിലെണ്ണാവുന്ന മലയാളി സംഘടനകൾ മാത്രമുണ്ടായിരുന്ന കാലത്തു ന്യൂയോർക്കിൽ മലയാളത്തിനു…

ഉക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് യുഎസ് തടസ്സം നിൽക്കുന്നു; സംഘർഷം നീട്ടാൻ ശ്രമിക്കുന്നു: റഷ്യന്‍ വിദേശകാര്യ മന്ത്രി

ഉക്രെയ്നിലെ സൈനിക സംഘർഷം നീട്ടുന്നതിൽ അമേരിക്കയ്ക്ക് താൽപ്പര്യമുണ്ടെന്നും, മോസ്കോയും കിയെവും തമ്മിലുള്ള “ദൃഢമായ” സമാധാന ചർച്ചകൾ എന്ന് താൻ വിശേഷിപ്പിച്ചതിനെ തടസ്സപ്പെടുത്തുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു. “ചർച്ചകൾ ദൃഢവും ക്രിയാത്മകവുമാണ്, ഉക്രേനിയൻ ഭാഗം നിരന്തരം അതിന്റെ സ്ഥാനം മാറ്റുന്നു. ഞങ്ങളുടെ അമേരിക്കൻ സഹപ്രവർത്തകർ അവര്‍ക്ക് ഒത്താശ ചെയ്യുന്നു എന്ന ധാരണ ഒഴിവാക്കാൻ പ്രയാസമാണ്,” ലാവ്‌റോവ് ബുധനാഴ്ച മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ സ്റ്റാഫുകളോടും വിദ്യാർത്ഥികളോടും പറഞ്ഞു. “ഈ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നത് അമേരിക്കക്കാര്‍ക്ക് ദോഷകരമാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രെയ്നിനെ ആയുധങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് തുടരാമെന്ന് അവര്‍ കണക്കുകൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ഞങ്ങളെ കഴിയുന്നിടത്തോളം സൈനിക നടപടിയുടെ അവസ്ഥയിൽ നിർത്താൻ ആഗ്രഹിക്കുന്നതായും ലാവ്‌റോവ് ആരോപിച്ചു. നേറ്റോയുമായി നേരിട്ട് ഏറ്റുമുട്ടുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകുന്നു ഉക്രെയ്നിലേക്ക് സമാധാന സേനയെ അയക്കുന്നത് റഷ്യയും…

കാനഡയില്‍ ജസ്റ്റിന്‍ ട്രുഡൊ 2025 വരെ അധികാരത്തില്‍ തുടരുന്നതിന് എന്‍.ഡി.പി.യുമായി ധാരണ

ഒട്ടാവ (കാനഡ): കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊയുടെ ലിബറല്‍ പാര്‍ട്ടി ജഗ്‌മീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി (എന്‍ഡി‌പി) 2025 വരെ അധികാരത്തില്‍ തുടരുന്നതിന് ധാരണയായതായി മാര്‍ച്ച് 22ന് ജസ്റ്റിന്‍ ട്രുഡൊയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്ക് 2025 വരെ അധികാരത്തില്‍ തുടരണമെങ്കില്‍ എന്‍.ഡി.പി.യുടെ പിന്തുണ ആവശ്യമാണ്. ആകെയുള്ള 338 സീറ്റില്‍ 159 സീറ്റ് മാത്രമാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. എന്‍.ഡി.പി.ക്ക് 25 സീറ്റും. 2022 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ നാല് ബഡ്ജറ്റ് സമ്മേളനങ്ങളാണ് നടക്കേണ്ടത്. ബഡ്ജറ്റ് സമ്മേളനങ്ങളില്‍ ആരെങ്കിലും അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ത്തു വോട്ടു ചെയ്യുന്നതിനും എന്‍ഡിപി, ലിബറല്‍ പാര്‍ട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. വളരുന്ന സാമ്പത്തികരംഗം, ഗ്രീന്‍ ജോബ്, കാലാവസ്ഥാ വ്യകതിയാനം തുടങ്ങിയ നയപരമായ വിഷയങ്ങളില്‍ സാധാരണ ജനങ്ങളുടെ ജീവിതക്ഷേമത്തിനുതകുന്ന തീരുമാനങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആലോചിച്ചു തീരുമാനിക്കും. ശിശുക്ഷേമം, ഹെല്‍ത്ത്കെയര്‍,…

അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആള്‍ബ്രൈറ്റ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലിന്‍ ആള്‍ബ്രൈറ്റ് (84) അന്തരിച്ചു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 1996-ല്‍ അന്നത്തെ ബില്‍ ക്ലിന്റണ്‍ അഡ്മിനിസ്ട്രേഷനില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. അതിനു മുന്‍പ് യുണൈറ്റഡ് നേഷന്‍സിലെ യുഎസ് അംബാസഡറായും സേവനമനുഷ്ഠിച്ചു. 2001-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച മെഡലിന്‍, അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വനിതയായിരുന്നു. 2012ല്‍ പ്രസിഡന്റ് ബറാക് ഒബാമ ഫ്രീഡം മെഡല്‍ നല്‍കി ആദരിച്ചിരുന്നു. സ്ത്രീകളോട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു മെഡലിന്‍ ഉപദേശിച്ചിരുന്നു. മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പു ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് സ്ത്രീകളെ ഉപദേശിച്ചിരുന്നു. 1959-ല്‍ വെല്ലസ്ലി കോളജില്‍ നിന്നു ബിരുദവും, 1968ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും, 1976ല്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ജിമ്മി കാര്‍ട്ടര്‍ അഡ്മിനിസ്ട്രേഷനില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍…

ടിറ്റ് ഫോർ ടാറ്റ്: യുഎസ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി

മോസ്‌കോ: ഐക്യരാഷ്ട്ര സഭയിലേക്കുള്ള മോസ്‌കോയുടെ 12 പ്രതിനിധികളെ പുറത്താക്കിയ വാഷിംഗ്ടണിന്റെ നടപടിക്ക് പ്രതികാരമായി യുഎസ് നയതന്ത്രജ്ഞരെ പുറത്താക്കുന്നതായി റഷ്യ അറിയിച്ചു. മാർച്ച് 23 ന്, പുറത്താക്കപ്പെടുന്ന അമേരിക്കൻ നയതന്ത്രജ്ഞരുടെ പട്ടിക അമേരിക്കൻ നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി നല്‍കിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ന്യൂയോർക്കിലെ യുഎന്നിലെ റഷ്യൻ നയതന്ത്രജ്ഞരെ വാഷിംഗ്ടൺ പുറത്താക്കിയതിന് മറുപടിയായാണ് തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. “റഷ്യയ്‌ക്കെതിരായ യുഎസിന്റെ ഏത് ശത്രുതാപരമായ നടപടിക്കും ദൃഢവും ഉചിതമായതുമായ മറുപടി നൽകുമെന്ന് യുഎസ് പക്ഷത്തിന് ഉറച്ച അറിയിപ്പ് നൽകിയിട്ടുണ്ട്,” പ്രസ്താവന കൂട്ടിച്ചേർത്തു. മോസ്കോയിൽ നിന്ന് പട്ടിക ലഭിച്ചിരുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് സ്ഥിരീകരിച്ചു. “നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ റഷ്യയുടെ ഏറ്റവും പുതിയ സഹായകരമല്ലാത്തതും ഉൽപ്പാദനക്ഷമമല്ലാത്തതുമായ ചുവടുവയ്പ്പാണിത്. യുഎസ് നയതന്ത്രജ്ഞരെയും ജീവനക്കാരെയും ന്യായീകരിക്കാതെ പുറത്താക്കുന്നത് അവസാനിപ്പിക്കാൻ ഞങ്ങൾ റഷ്യയോട് ആവശ്യപ്പെടുന്നു,” ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ എന്നത്തേക്കാളും,…

ഉക്രെയ്നിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോട് വീണ്ടും യു എന്‍ ആവശ്യപ്പെട്ടു

യുണൈറ്റഡ് നേഷൻസ്: യുഎൻ പൊതുസഭ വ്യാഴാഴ്ച പുതിയ നോൺ-ബൈൻഡിംഗ് പ്രമേയത്തിൽ വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിപക്ഷം അംഗരാജ്യങ്ങളും അംഗീകരിച്ചാൽ, ഉക്രെയ്‌നിലെ യുദ്ധം “ഉടൻ” റഷ്യ നിർത്തണമെന്ന് ആവശ്യപ്പെടും. 141 രാജ്യങ്ങൾ മാർച്ച് 2 ന് പ്രമേയം അംഗീകരിച്ചതിന് പിന്നാലെയാണ് ഉക്രെയ്‌നിനെതിരായ ബലപ്രയോഗം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. ആ വോട്ടെടുപ്പിൽ റഷ്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങള്‍ എതിർത്ത് വോട്ട് ചെയ്യുകയും 35 രാജ്യങ്ങള്‍ വിട്ടുനിൽക്കുകയും ചെയ്തു. പ്രമേയം നോൺ-ബൈൻഡിംഗ് ആയിരുന്നു, ലോക വേദിയിൽ റഷ്യയുടെ ഒറ്റപ്പെടൽ പ്രകടമാക്കുന്നതല്ലാതെ, പോരാട്ടത്തെ സ്വാധീനിക്കുന്നതായി തോന്നിയില്ല. ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന ജനറൽ അസംബ്ലിയുടെ മറ്റൊരു അടിയന്തര സെഷനിൽ ഉക്രെയ്ൻ പുതിയ പ്രമേയം മുന്നോട്ടുവച്ചു. നോൺ-ബൈൻഡിംഗ് ആയ വാചകം, “ഉക്രെയ്നിനെതിരായ റഷ്യൻ ഫെഡറേഷന്റെ ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു, പ്രത്യേകിച്ചും സിവിലിയന്മാർക്കും സിവിലിയൻ വസ്തുക്കൾക്കും എതിരായ ആക്രമണങ്ങൾ.” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ…