ന്യൂജേഴ്സി: 2025 സെപ്റ്റംബര്‍ 16-ന് ന്യൂജേഴ്സിയിലുള്ള പരാമസില്‍ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ സെന്റ് ജോണ്‍സ് തിയോളജിക്കല്‍ സെമിനാരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇത് അമേരിക്കന്‍ അതിഭദ്രാസന സുറിയാനി സഭാ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറി. പാത്രിയര്‍ക്കല്‍ കേന്ദ്രവും ഭദ്രാസന തലസ്ഥാനവുമായ മോര് അഫ്രേം സെന്ററില്‍ വെച്ചാണ് ഈ സെമിനാരിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. പതിറ്റാണ്ടുകളായിട്ടുള്ള വൈദികരുടെയും വിശ്വാസികളുടെയും പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ഇങ്ങനെയൊരു സെമിനാരിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായത്. ഈ സംരംഭം ദൈവ വിശ്വാസത്തിന്റെയും ആത്മീയ വിദ്യാഭ്യാസത്തിന്റെയും പ്രകാശസ്തംഭമായി നിലകൊള്ളും. ഈ സെമിനാരിയുടെ പ്രസിഡണ്ടും ചെയര്‍മാനും നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര് തീത്തോസ് തിരുമേനിയാണ്. വൈസ് പ്രസിഡണ്ട് അഭിവന്ദ്യ ആര്‍ച്ച്ബിഷപ് മോര് ദീവന്നാസിയോസ് കാവാക്കും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റവ.ഫാ. ഡോ. ജെറി ജേക്കബ് എംഡി, പിഎച്ച്.ഡിയും ,…
Category: AMERICA
ഫെന്റനൈൽ കടത്തൽ ആരോപിക്കപ്പെടുന്ന നിരവധി ഇന്ത്യൻ ബിസിനസ് എക്സിക്യൂട്ടീവുകൾക്കും കോർപ്പറേറ്റ് നേതാക്കൾക്കും യുഎസ് എംബസി വിസ നിഷേധിക്കുന്നു
വാഷിംഗ്ടൺ:ഫെന്റനൈൽ കടത്തിയതായി ആരോപിക്കപ്പെടുന്ന നിരവധി ഇന്ത്യൻ ബിസിനസ് എക്സിക്യൂട്ടീവുകൾക്കും കോർപ്പറേറ്റ് നേതാക്കൾക്കും യുഎസ് എംബസി വിസ നിഷേധിക്കുന്നു. . ആഗോള മയക്കുമരുന്ന് വ്യാപാരത്തിനെതിരായ കർശനമായ നിലപാടിന്റെ ഭാഗമായി ന്യൂ ഡൽഹിയിലെ യുഎസ് എംബസി ഈ നീക്കത്തെ വിശേഷിപ്പിച്ചു. ആ വ്യക്തികളുടെ അടുത്ത കുടുംബാംഗങ്ങളെയും യുഎസിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയേക്കാം,. ഫെന്റനൈൽ കടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവുകൾ ഇപ്പോൾ വിസ പ്രക്രിയയിൽ കൂടുതൽ പരിശോധന നേരിടേണ്ടിവരുമെന്ന് എംബസി സ്ഥിരീകരിച്ചു. “നിയമവിരുദ്ധ മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ന്യൂഡൽഹിയിലെ യുഎസ് എംബസി ഉറച്ചുനിൽക്കുന്നു,” ചാർജ് ഡി അഫയേഴ്സ് ജോർഗൻ ആൻഡ്രൂസ് പറഞ്ഞു. “അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് നിയമവിരുദ്ധ ഉൽപ്പാദനത്തിലും കടത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സംഘടനകളും അവരുടെ കുടുംബങ്ങളും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള അനന്തരഫലങ്ങൾ നേരിടേണ്ടിവരും.” യുഎസിൽ ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്ന മാരകമായ ഫെന്റനൈൽ…
ഗാസയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നു. മാർത്തോമാ മെത്രാപ്പോലീത്ത
ന്യൂയോർക്/തിരുവല്ല :ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവും പ്രതിഷേധം ഉയരണമെന്നു ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത.സെപ്തംബര്‍ 19 നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു ഗാസയിലെ സംഘർഷത്തിന് അയവു വരുന്നതിനും ആ മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിന് വേണ്ടി 2025 സെപ്റ്റംബർ 23 ഞായറാഴ്ച മർത്തോമ സഭയുടെ എല്ലാ ദേവാലയങ്ങളിലും ആരാധന മധ്യേ പ്രത്യേക പ്രാർത്ഥന നടത്തുന്നതാണെന്നും ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത അറിയിച്ചു തുടർച്ചയായ ആക്രമണങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറാതെ കടുത്ത രീതിയിലുള്ള കര,വ്യോമ ആക്രമണങ്ങൾ തുടരുകയാണ് 24 മണിക്കൂറിനുള്ളിൽ എഴുപത്തഞ്ചിലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത് പതിനായിരങ്ങൾ പലായനം ചെയ്തുകൊണ്ടിരിക്കുന്നു കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഏകദേശം 67000 ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി അവിടുത്തെ ആശുപത്രികളിൽ ആവശ്യം വേണ്ട മരുന്നുകൾ ഇല്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാൻ മനുഷ്യാവകാശ…
എഡ്മന്റൺ മലയാളി അസ്സോസിയേഷൻ നേർമ്മ ഓണം ആഘോഷിച്ചു
എഡ്മന്റൺ: എഡ്മന്റൺ മലയാളി അസ്സോസിയേഷൻ (NERMA) ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കാനഡ എം.പി. സിയാദ് അബുൾത്തൈഫ്, എഡ്മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീഷാ സന്ധു, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഓണാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാദ് അബുൾത്തൈഫ് എം.പി. കേരളീയ സംസ്കാരത്തെയും ഓണത്തിന്റെ പ്രാധാന്യത്തെയും പ്രശംസിച്ചു. തുടർന്ന് ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ഓണാശംസകൾ നേർന്നു. പരിപാടിയുടെ ഭാഗമായി ഓണം കളികൾ, താലപ്പൊലി, തിരുവാതിരക്കളി, വടം വലി, നാദം കലാസമിതിയുടെ ചെണ്ടമേളം, തുടങ്ങിയ വിവിധതരം കലാപരിപാടികൾ അരങ്ങേറി. ഏവർക്കും ആവേശമായി മാറിയ വടം വലി മത്സരത്തിന് കാണികളുടെ വലിയ പിന്തുണ ലഭിച്ചു. വർണ്ണാഭമായ സാംസ്കാരിക പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. എഡ്മന്റണിലെ മലയാളി സമൂഹത്തിന് ഒരുമിച്ചു കൂടാനും കേരളീയ…
പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഊഷ്മള സ്വീകരണം
ഇർവിങ് :കിഴക്കിന്ടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവക്കു ഇർവിങ്ങിലുള്ള സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചതിനു ശേഷം കൂടിയ സ്വീകരണ സമ്മേളനത്തിൽ വികാരി വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു അനുഗ്രഹ പ്രഭാഷണത്തിൽ തിരുമേനി അമേരിക്കയിലെ പ്രവാസികളിൽ പ്രകടമായ ഐക്യത്തിലും ഭക്തിയിലും സന്തോഷം പ്രകടിപ്പിച്ചു. വിശ്വാസ ബന്ധം കൂടുതൽ ഉറപ്പിക്കുവാനും ആത്മീയജീവിതം കൂടുതൽ പുതുക്കി ജാതി മത വർണ്ണ വ്യത്യാസം കൂടാതെ ലോകത്തിലുള്ള എല്ലാവരും ഏകോദര സഹോദരങ്ങളായി സ്നേഹത്തോടും ഒരുമയോടെ സമാധാനത്തോടെ ജീവിക്കുവാൻ ഇടയാകട്ടെ എന്ന് ബാവ ആശംസിച്ചു പ്രസ്തുത മീറ്റിംഗിൽ അമേരിക്ക, മെക്സിക്കോ, സൗത്താഫ്രിക്ക മുതലായ രാജ്യങ്ങളിൽ പ്രിയപ്പെട്ടവരുടെ വേദന അകറ്റുന്നതിനും സാമ്പത്തിക സഹായം ചെന്നതിനും ലക്ഷ്യം വെച്ച് ആരംഭിച്ച സെൻതോമസ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.സെൻതോമസ്…
ഹൈഡ്രോളിക് തകരാര്‍; ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി
ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററാണ് പ്രദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കിയത്. തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്ററില്‍ ട്രംപും ഭാര്യ മെലനിയയും യാത്ര തുടരുകയായിരുന്നു. ഹൈഡ്രോളിക് സംവിധാനത്തില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് പൈലറ്റുമാര്‍ സമീപത്തുള്ള ഒരു പ്രദേശിക എയര്‍ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നെന്നും പ്രസിഡന്റ് ട്രംപും ഭാര്യ മെലനിയയും മറ്റൊരു ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടര്‍ന്നെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരോലിന് ലീവിറ്റ് പ്രതികരിച്ചു. സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇരുപതു മിനിറ്റില്‍ എത്തേണ്ടിയിരുന്ന ട്രംപ്, ഹെലികോപ്റ്ററിന്റെ തകരാറിനെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് എത്തിയത്. തുടര്‍ന്ന് പ്രസിഡന്റിന്റെ…
സൗത്ത് കരോലിനയിൽ ഗുജറാത്തി വനിത വെടിയേറ്റ് മരിച്ചു
സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ മുഖംമൂടി ധരിച്ച അക്രമി ഗുജറാത്തി ബിസിനസുകാരിയായ കിരൺ ബെൻ പട്ടേലിനെ വെടിവച്ചു കൊന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ബൊർസാദില്‍ നിന്നുള്ള കിരൺ ബെൻ പട്ടേൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുഎസിൽ താമസിച്ച് സ്വന്തമായി ഒരു കട നടത്തിവരികയായിരുന്നു. രാത്രിയിൽ കട അടയ്ക്കുന്നതിന് മുമ്പ് പണം എണ്ണിക്കൊണ്ടിരുന്നപ്പോഴാണ് അവര്‍ക്ക് വെടിയേറ്റത്. മുഖംമൂടി ധരിച്ച ഒരാൾ കടയിൽ കയറി അവരെ വെടിവച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ കിരൺ കടയിൽ നിന്ന് പുറത്തേക്കോടിയെങ്കിലും അക്രമി പിന്തുടര്ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് വെടിയുണ്ടകളാണ് അവര്‍ക്കേറ്റത്. സംഭവസ്ഥലത്തു വെച്ചു തന്നെ അവര്‍ മരണപ്പെടുകയും ചെയ്തു. കിരൺ ബെന്നിന്റെ മകൻ യുകെയിലും മകൾ കാനഡയിലുമാണ്. 23 വർഷമായി യുഎസിൽ ബിസിനസ്സ് നടത്തി വരികയായിരുന്ന കിരണിന്റെ പെട്ടെന്നുള്ള മരണം അമേരിക്കയില്‍ വംശീയാക്രമണങ്ങള്‍ വർദ്ധിച്ചുവരുന്നതിൽ തദ്ദേശീയരും ഇന്ത്യൻ സമൂഹവും ആശങ്ക പ്രകടിപ്പിച്ചു. ഈ സംഭവത്തിന് പുറമേ,…
ട്രംപിന് താലിബാന്റെ താക്കീത്: ബഗ്രാം വ്യോമതാവളം തിരികെ പിടിച്ചെടുക്കാനുള്ള മോഹം അതിമോഹമാണെന്ന്
ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ നിരസിച്ചു. അഫ്ഗാൻ മണ്ണിൽ ഇനിയൊരിക്കലും യുഎസ് സൈനികരെ വീണ്ടും വിന്യസിക്കാൻ അനുവദിക്കില്ലെന്നും, പരസ്പര ബഹുമാനത്തിൽ മാത്രമേ യുഎസുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ കെട്ടിപ്പടുക്കുകയുള്ളൂവെന്നും താലിബാന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ, ബഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് തിരികെ നൽകണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം പൂർണ്ണമായും തള്ളിക്കളഞ്ഞു. ട്രംപിന്റെ ആഗ്രഹം അതിരു കടന്നതാണെന്നും അവര്‍ പറഞ്ഞു. ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കണക്കിലെടുക്കുമ്പോൾ വ്യോമതാവളം തന്ത്രപരമായി നിർണായകമാണെന്നും യുഎസിന് ഗുണകരമാകുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍, അഫ്ഗാൻ മണ്ണിൽ യുഎസ് സൈനികരെ വീണ്ടും വിന്യസിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അമേരിക്കയുമായി സൗഹാർദ്ദപരവും സഹകരണപരവുമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സാക്കിർ ജലാൽ സോഷ്യൽ മീഡിയയിൽ പ്രസ്താവന ഇറക്കി. അമേരിക്കയുമായുള്ള ബന്ധം പരസ്പര…
‘കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നു, നിങ്ങൾ ഇസ്രായേലിനെ സംരക്ഷിക്കുകയാണ്’: എപ്സ്റ്റൈൻ ഫയലുകളിൽ കാഷ് പട്ടേലിന് അമേരിക്കയില്‍ എതിര്‍പ്പുകള്‍ ശക്തമായി
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ അവഗണിക്കുകയും ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് വാഷിംഗ്ടണിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. വാഷിംഗ്ടണ്‍: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വീണ്ടും വിവാദത്തിൽ അകപ്പെട്ടു. വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോളില്‍ ആക്ടിവിസ്റ്റുകളുടെ കടുത്ത പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകൾ ഗൗരവമായി എടുക്കുന്നില്ലെന്നും അമേരിക്കൻ പൊതുജനങ്ങളെക്കാൾ ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്കാണ് മുന്‍ഗണന കൊടുക്കുന്നതെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ മേൽ കുറ്റം ചുമത്തിയത്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ജെഫ്രി എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് പട്ടേലിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ഒരു വൈറലായ വീഡിയോയിൽ, ഒരു ആക്ടിവിസ്റ്റ് പട്ടേലിനോട് “കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിങ്ങൾക്ക് പ്രശ്നമല്ല” എന്ന് പറയുന്നത് വ്യക്തമായി കാണാം. പട്ടേൽ നിശബ്ദത പാലിക്കുകയും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും…
എയര്‍ ഇന്ത്യാ അഹമ്മദാബാദ് വിമാനാപകടം; ബോയിംഗ്-ഹണിവെൽ കമ്പനികൾക്കെതിരെ കേസ്
വാഷിംഗ്ടൺ: ഈ വർഷം ജൂണിൽ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങൾ അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിനും വിമാന ഘടക നിർമ്മാതാക്കളായ ഹണിവെൽ ഇന്റർനാഷണലിനുമെതിരെ യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ടെക്സസിലെ ലാനിയർ ലോ ഫേം വഴി ഫയൽ ചെയ്ത കേസിൽ, വിമാനത്തിലെ ഇന്ധന സ്വിച്ചിന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് ആരോപിക്കുന്നു. ബോയിംഗും ഹണിവെല്ലും ഈ അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കുടുംബങ്ങൾ ആരോപിച്ചു. എന്നാല്‍, കമ്പനി ഒരു തെറ്റും സമ്മതിച്ചിട്ടില്ല. ഫ്ലൈറ്റ് 171 ലെ മരണപ്പെട്ട നാല് യാത്രക്കാരുടെ കുടുംബാംഗങ്ങളാണ് നഷ്ടപരിഹാരവും ശിക്ഷാനടപടികളും ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ലാനിയർ ലോ ഫേം പ്രസ്താവനയിൽ പറഞ്ഞു. ത്രസ്റ്റ് ലിവറിന് തൊട്ടുപിന്നിലാണ് സ്വിച്ച് സ്ഥാപിച്ചിരുന്നതെന്നും, കോക്ക്പിറ്റ് പ്രവർത്തനത്തിനിടെ ഇന്ധനം അബദ്ധത്തിൽ കട്ട് ഓഫ് ആകാൻ ഇത്…
