യുഎസ് അതിർത്തി നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമെന്ന് റോണ്‍ ഡിസാന്റിസ്

ഫ്ലോറിഡ: താന്‍ യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസ് അതിർത്തി നിയമം നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ് വ്യക്തമാക്കി. “ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ, സംസ്ഥാനങ്ങള്‍ക്ക് ഇമിഗ്രേഷൻ നിയമം നടപ്പിലാക്കുന്നതിന് തുല്ല്യ അവകാശം നല്‍കും. ഇക്കാര്യം ഞാന്‍ ഇതിനകം പറഞ്ഞിട്ടുണ്ട്,” ഡിസാന്റിസ് പറഞ്ഞു. ടെക്സസിൽ ആരെങ്കിലും അനധികൃതമായി നദി കുറുകെ കടന്ന് സംസ്ഥാനത്ത് പ്രവേശിച്ചാല്‍ അവരെ തിരിച്ചയക്കാൻ ടെക്സസിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. “മറ്റുള്ളവര്‍ കോടതികളില്‍ കേസുമായി പോകുന്നതുപോലെ എന്തിന് ഈ അനധികൃത കുടിയേറ്റക്കാര്‍ കോടതിയില്‍ പോകണം? അത് അസംബന്ധമാണ്,” അദ്ദേഹം പറഞ്ഞു. ഡിസാന്റിസ് പറയുന്നതനുസരിച്ച്, ടെക്‌സാസിലും അരിസോണയിലും നീതിന്യായ വകുപ്പിന്റെ എതിർപ്പിന്റെ സമ്മർദ്ദവും ഭീഷണിയും കാരണം ബൈഡൻ ഭരണകൂടം തുറന്ന അതിർത്തി നയങ്ങൾ നടപ്പിലാക്കാന്‍ നിര്‍ബ്ബന്ധിതരാകുകയാണ്. “അവർ കൂടുതലെന്തെങ്കിലും ചെയ്താൽ, അവര്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനെ അഭിമുഖീകരിക്കേണ്ടിവരുമെന്നതാണ് യാഥാർത്ഥ്യം,” പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള…

ഇന്ത്യൻ നിർബന്ധം വകവയ്ക്കാതെ ഖാലിസ്ഥാൻ ഹിതപരിശോധന തുടരുമെന്ന് എസ്എഫ്ജെ നേതാവ്

ലണ്ടൻ: പഞ്ചാബിലെ തന്റെ സ്വത്ത് കണ്ടുകെട്ടലിലൂടെയും തെറ്റായ കേസുകളിലൂടെയും എസ്എഫ്‌ജെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂണിനെ നിശ്ശബ്ദനാക്കാനും നിർബന്ധിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഖാലിസ്ഥാൻ റഫറണ്ടം പ്രസ്ഥാനത്തെ തടസ്സപ്പെടുത്തില്ലെന്ന് യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തറപ്പിച്ചുപറഞ്ഞു. ഖാലിസ്ഥാൻ അനുകൂല കനേഡിയൻ നേതാവും പന്നൂനിന്റെ സുഹൃത്തും മിത്രവുമായിരുന്ന ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരസ്യവും ഞെട്ടിപ്പിക്കുന്നതുമായ ആരോപണത്തെത്തുടർന്ന്, തീവ്രവാദ പ്രവർത്തനങ്ങൾ ആരോപിക്കുന്ന പന്നൂണിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇന്ത്യയുടെ ഫെഡറൽ തീവ്രവാദ വിരുദ്ധ ഏജൻസി അറിയിച്ചതിന് പിന്നാലെയാണ് പന്നൂൻ സംസാരിച്ചത്. ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ പഞ്ചാബിൽ പന്നൂന്റെ ഉടമസ്ഥതയിലുള്ള ഒരു വീടും സ്ഥലവും പിടിച്ചെടുത്തത് “കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ, വിഘടനവാദ ശൃംഖലയ്‌ക്കെതിരായ രാജ്യം അടിച്ചമർത്തുന്നതിന് വലിയ ഉത്തേജനം നൽകുന്നു”…

ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ ഒരിറ്റു ചോര ചീന്താതെ (ലേഖനം): ജയൻ വർഗീസ്

ഹോമോ സാപ്പിയൻസ് എന്നറിയപ്പെടുന്ന മനുഷ്യാവസ്ഥയുടെ ചരിത്രത്തിന് ഏകദേശം രണ്ടു ലക്ഷംവർഷങ്ങളുടെ പഴക്കമേയുള്ളുവെന്ന് ശാസ്ത്രം പറയുന്നു. കൃത്യമായിപ്പറഞ്ഞാൽ 190000 വർഷത്തിനും 135000 വർഷത്തിനും ഇടയിലുള്ള ഒരു കാലഘട്ടത്തിലാണ് ആദിമ മനുഷ്യൻ പ്രത്യക്ഷപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ആഫ്രിക്കൻ വൻകരയുടെ എത്യോപ്യൻ മേഖലയിൽ എവിടെടോ ഉടലെടുത്ത ഈ പ്രത്യേക ജീവി വർഗ്ഗത്തിൽനിന്ന് രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് നടന്നു തുടങ്ങിയവർ വന്നത് മുപ്പത്തഞ്ച് ലക്ഷം വർഷങ്ങൾക്ക്മുൻപായിരുന്നു എന്ന മുൻ നിഗമനം തിരുത്തിക്കുറിച്ചു കൊണ്ടാണ് ഈ പുത്തൻ കാലഗണന. വെട്ടലുംതിരുത്തലും ശാസ്ത്ര നിഗമനങ്ങളുടെ കൂടപ്പിറപ്പ് ആയതു കൊണ്ടു തന്നെ ഇതൊന്നുമല്ലാത്ത പുത്തൻ കാലഗണന ഇനിയും വന്നേക്കാം. അലഞ്ഞ് നടന്ന് ആഹാരം കണ്ടെത്തിയിരുന്ന ആദിമ അവസ്ഥയിൽ നിന്ന് ഒരിടത്ത് നിന്ന് ആഹാരംഉൽപ്പാദിപ്പിക്കാവുന്ന സൂത്രമായ കൃഷി കണ്ടെത്തി പ്രയോഗിച്ചു തുടങ്ങിയിട്ട് പതിനായിരം വർഷങ്ങൾആയിട്ടേയുള്ളുവത്രേ ! എന്നിരുന്നാലും ഈയൊരു വഴിത്തിരിവിന് ശേഷമാണ് മനുഷ്യ മുന്നേറ്റത്തിലെമഹത്തായ…

നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ഷിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റീനിയല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. പ്രഡിസന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രേയ മഹേഷ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ഏവരേയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ഓണാഘോഷ പരിപാടികള്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച ഏവരോടും നന്ദി അറിയിക്കുകയും ചെയ്തു. പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂവിടല്‍, തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ മുഖ്യ സ്്‌പോണ്‍സറും കമ്മറ്റി മെമ്പറുമായ എം.ആര്‍.സി. പിള്ളയെ അനില്‍കുമാര്‍ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. മറ്റു വിവിധ പരിപാടികള്‍ക്ക് രാജഗോപാലന്‍ നായര്‍ രാധാകൃഷ്ണന്‍ നായര്‍, വിജി നായര്‍, രഘുനാഥന്‍ നായര്‍, സതീശന്‍…

ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു

ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ ചാരിറ്റി സെന്റർ ഒരുക്കിയ വിരുന്നിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അഹോരാർത്ഥം പ്രവർത്തിക്കുന്ന ഡോക്ടർ ഗോപിനാഥ് മുതുകാടിനെ ഗാര്ലാണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ പതിനൊന്നിന് അരങ്ങേറിയ നിറഞ്ഞ സദസ്സിൽ ആദരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പണ ബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് “ഭിന്നശേഷിക്കാരുടെ പ്രവാചകന്” ഈ അംഗീകാരം ഇന്ത്യക്കാരുടെ ഒരു ഗ്ലോബൽ നെറ്റ്‌വർക്ക് സംഘടന എന്ന നിലയിൽ അമേരിക്കയിൽ വച്ച് നൽകിയത്. സെപ്റ്റംബർ പതിനൊന്നിന് ഒഹായോ യിൽ നിന്നും രാവിലെ ഡി. എഫ്. ഡബ്ല്യൂ എയർപോർട്ടിൽ എത്തിയ മുതുകാടിന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവും പ്രോഗ്രാം കൂട്ടാളിയായി പ്രവർത്തിച്ച ജിമ്മി കുളങ്ങരയും ഊഷ്മളമായ വരവേൽപ് നൽകിയാണ് സ്വീകരിച്ചത്. ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ലോഗോ പതിച്ച ഫല ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഇന്ത്യ പ്രസ്സ…

ജാന്‍വി കണ്ടുലയുടെ മരണം; ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം രേഖപ്പെടുത്തി

ഷിക്കാഗോ: സിയാറ്റില്‍ പോലീസ് ഓഫീസറുടെ കാറിടിച്ച് ജീവന്‍ പൊലിഞ്ഞ 23-കാരി ജാന്‍വിയുടെ വേര്‍പാടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം അറിയിച്ചു. കൊല്ലപ്പെട്ട ജാന്‍വിയുടെ ജീവന് 11,000 ഡോളര്‍ വിലയിട്ട പോലീസ് ഉദ്യോഗസ്ഥന്റെ നീചവും പൈശാചികവുമായ സംഭാഷണം വളരെ ക്രൂരമായിപ്പോയെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു. ഡാനിയല്‍ ഓഡറല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തു വന്നിരിക്കുന്നത്. ഈ സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ആവശ്യപ്പെട്ടു. നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസ്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജാന്‍വിയോടുള്ള വംശീയവും, മനുഷ്യത്വരഹിതവും, അധാര്‍മ്മികവുമായ പരാമര്‍ശങ്ങള്‍ക്കും പെരുമാറ്റത്തിനും ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കേണ്ടതാണെന്നും, ഇനിയും ഇതുപോലെയുള്ള നീച പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍…

ബൈഡൻ ഉക്രെയ്‌നിന് 325 മില്യൺ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്നിനായി 325 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു, ഈ സഹായ പാക്കേജിൽ വ്യോമ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ വാഷിംഗ്ടൺ സന്ദർശനത്തിനിടെയാണ് ബൈഡൻ പാക്കേജ് പ്രഖ്യാപിച്ചത്. കൌണ്ടർ എയർസ്ട്രൈക്ക് സംവിധാനങ്ങൾ, ഇരട്ട-ഉദ്ദേശ്യ നൂതന പരമ്പരാഗത യുദ്ധോപകരണങ്ങൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, പാക്കേജിൽ 300 കിലോമീറ്റർ വരെ ആക്രമണം നടത്താൻ കഴിയുന്ന ദീർഘദൂര എടിഎസിഎംഎസ് മിസൈലുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഉക്രെയ്‌നിന് കൂടുതൽ സഹായം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സെലെൻസ്‌കി നേരത്തെ ബൈഡൻ, യുഎസ് കോൺഗ്രസ് അംഗങ്ങൾ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില റിപ്പബ്ലിക്കൻ പ്രതിനിധികളുടെ എതിർപ്പുകൾ അവഗണിച്ച് ഉക്രെയ്നിനായി കോൺഗ്രസ് അംഗീകരിക്കണമെന്ന് ബൈഡൻ ആഗ്രഹിക്കുന്ന 24 ബില്യൺ…

ഞാൻ മഹാത്മാഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ല: ഒഐസിസി ഹൂസ്റ്റൺ സമ്മളനത്തിൽ രമേശ് ചെന്നിത്തല

ഹൂസ്റ്റണ്‍: ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് രമേശ് ചെന്നിത്തല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എയുടെ (ഒഐസിസി യൂഎസ്എ) നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബർ 22 നു വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫോഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിലായിരുന്നു സ്വീകരണ ചടങ്ങുകൾ. എല്ലാ മതങ്ങളേയും അംഗീകരിക്കുകയും അതില്‍ വിശ്വാസിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍ അതെല്ലാം തകര്‍ത്തെറിഞ്ഞ് മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം വര്‍ഗീയതയാണെന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നത് ദു:ഖകരമാണ്. ന്യൂനപക്ഷത്തെ ചൂഷണം ചെയ്തും മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും നീങ്ങുന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി നമുക്ക് നേരിടണം. മതേതരത്വമെന്ന ഇന്ത്യന്‍ മൂല്യത്തെ…

താര-മേളപ്പൊലിമയോടെ കെ എച്ച് എന്‍ എ കണ്‍‌വന്‍ഷന്‍; വിവേക് രാമസ്വാമി ഉദ്ഘാടനം ചെയ്യും

ഹ്യൂസ്റ്റൺ: നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റണ്‍ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷൻ താരനിബിഡമായിരിക്കും. കേരളത്തിൽ വേരുകളുള്ള അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി കൺവെൻഷൻ ഉത്ഘാടനം ചെയ്യും. മിസോറി സിറ്റിയിലെ അപ്‌നാബസാർ ഓഡിറ്റോറിയത്തിൽ കെ എച് എൻ എ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജി കെ പിള്ളയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ജി കെ യോടൊപ്പം കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള, കൺവീനർ അശോകൻ കേശവൻ, മീഡിയ ചെയർ അനിൽ ആറന്മുള, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സോമരാജൻ നായർ, ഡയറക്ടർ ബോർഡ് അംഗം ഡോ. ബിജു പിള്ള എന്നിവരും സന്നിഹിതരായിരുന്നു. സനാതന ധർമത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ഹിന്ദുവാണ് താൻ എന്നാൽ മറ്റു മതങ്ങളോട് ബഹുമാനം മാത്രമേയുള്ളു എന്ന് സധൈര്യം പ്രഖ്യാപിച്ച വിവേക് രാമസ്വാമി തന്നെയാണ്…

ആദ്യത്തെ യുഎസ് അബ്രാംസ് ടാങ്കുകൾ അടുത്തയാഴ്ച യുക്രെയ്നിലെത്തും: ബൈഡൻ

വാഷിംഗ്ടണ്‍: യുക്രെയ്‌നിനായി അനുവദിച്ച ആദ്യത്തെ യുഎസ് അബ്രാംസ് ടാങ്കുകൾ അടുത്തയാഴ്ച അവിടെ എത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യയ്‌ക്കെതിരായ യുദ്ധത്തെ പിന്തുണയ്ക്കുന്നത് തന്റെ ഭരണകൂടം തുടരുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലന്‍സ്കിയുമായുള്ള വ്യാഴാഴ്ചത്തെ വൈറ്റ് ഹൗസ് മീറ്റിംഗിൽ ബൈഡന്‍ പ്രഖ്യാപിച്ചു. അധിക പീരങ്കികളും വെടിക്കോപ്പുകളും ലോഞ്ചറുകളും ഇന്റർസെപ്റ്ററുകളും കൂടുതൽ ടാങ്ക് വിരുദ്ധ ആയുധങ്ങളും ഉൾപ്പെടുന്ന കിയെവിനുള്ള സൈനിക സഹായത്തിന്റെ അടുത്ത ഘട്ടം താൻ അംഗീകരിച്ചതായി ബൈഡന്‍ പറഞ്ഞു. ഉക്രെയ്നിലേക്ക് അബ്രാംസ് ടാങ്കുകൾ അയക്കുമെന്ന് ജനുവരിയില്‍ ബൈഡന്‍ സമ്മതിച്ചിരുന്നു. അതിനുമുമ്പ്, യുഎസ് ടാങ്കുകൾ ഉക്രെയ്നിന് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് യുഎസ് സൈന്യം വാദിച്ചിരുന്നു. കിയെവിനുള്ള അമേരിക്കൻ നേതൃത്വത്തിന്റെ പിന്തുണ “സ്വാതന്ത്ര്യത്തിന്റെ ഭാവി”യെക്കുറിച്ചാണെന്ന് സെലെൻസ്‌കിയെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡൻ പറഞ്ഞു. “അമേരിക്കയ്ക്ക് ഒരിക്കലും അതിൽ നിന്ന് പിന്മാറാൻ കഴിയില്ല. അതുകൊണ്ടാണ് 575 ദിവസങ്ങൾക്ക് ശേഷം, ഞങ്ങൾ ഉക്രെയ്നിനൊപ്പം…