രണ്ടായിരത്തില് ലോകം അവസാനിക്കുമെന്ന് നമ്മൾ പറഞ്ഞു… ഇന്ന് 2025 ആയി… സമയം പോകുന്നതറിയുന്നില്ല… പുറകോട്ടു നോക്കുമ്പോൾ.. മേരിക്കുട്ടി, ലീലാമ്മ കൊച്ചമ്മ, അച്ചൻ കുഞ്ഞിച്ചായൻ, ജോയിച്ചായൻ, ബേബിച്ചായൻ, തങ്കച്ചായൻ, അന്നമ്മ… അങ്ങനെ ജീവിതത്തിന്റെ ഓരോ പേജുകൾ മാറി മറയുന്നു.. അവിടെ വിട്ടുപോയ ഒരു കണ്ണി ഉണ്ടായിരുന്നു…. മേരിക്കുട്ടിയുടെ മകൾ മിനു… എവിടെയാണ് എന്തെന്നറിയാത്ത … ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് ഓർത്ത നിമിഷങ്ങൾ…. രാജസ്ഥാൻ ഉണ്ടായിരുന്ന മറിയാമ്മയാണ് കോൺടാക്ട് അഡ്രസ്സ് തന്നത്. ഞാനും എന്റെ കുടുംബവും മാത്രമേ അന്ന് നാട്ടിലുള്ളു ബാക്കിയെല്ലാവരും അമേരിക്കയിലേക്ക് ചേക്കേറിയുന്നു. ലീലാമ്മ കൊച്ചമ്മയുടെ ഇളയ മകൻ സണ്ണിക്ക് ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്. ഏതാണ്ട് നാലുവർഷത്തെ ഞങ്ങളുടെ അന്വേഷണത്തിനുശേഷം , മീനുവിനെയും യാഷിനെയും രണ്ടു പെൺമക്കളും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. വർഷങ്ങൾക്കുശേഷം നേരിൽ കാണുമ്പോൾ… ഉണ്ടാകുന്ന പ്രതികരണം എന്തെന്ന് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല…
Category: AMERICA
കോട്ടയം ക്ലബ് ഹൂസ്റ്റൺ ഫാമിലി നൈറ്റ് വർണ്ണാഭമായി
ഹൂസ്റ്റൺ : ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബ് ഹൂസ്റ്റൺ നടത്തിയ ഫാമിലി നൈറ്റ് ജന പങ്കാളിത്തത്തോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി നടത്തപ്പെട്ടു. ഒക്ടോബർ 18 ശനിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് സ്റ്റാഫോർഡിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ് ) ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഫാമിലി നൈറ്റിൽ നിരവധി കലാകാരൻമാരുടെയും കലാകാരികളുടെയും കലാ പരിപാടികൾ നടത്തപ്പെട്ടു. വേണുനാഥ് ഗോപിയുടെ ഈശ്വരപ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഷിബു കെ മാണി സ്വാഗതം പറഞ്ഞു. കോട്ടയം ക്ലബ്ബിന്റെ ആരംഭം മുതൽ ഇതുവരെയും പ്രവർത്തിച്ചവരെ അനുസ്മരിച്ചുകൊണ്ടും ഭാവി പരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സ്വാഗത പ്രസംഗം. സ്വാഗത പ്രസംഗത്തിനുശേഷം വിശിഷ്‌ഠാതിഥി ആയിരുന്ന സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു പ്രമുഖ മാധ്യമ പ്രവർത്തകനും കോളമിനിസ്റ്റുമായ ബ്ലെസ്സൺ ഹൂസ്റ്റൺ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അതിനുശേഷം കോട്ടയം ജില്ലയുടെ പൈതൃകത്തേയും പൗരാണികത്തെയും പ്രതിപാതിച്ചുകൊണ്ടും തൃഷ…
അറ്റ്ലാന്റായിലെ സെൻ്റ്. അൽഫോൻസാ ഫൊറോന പള്ളിയിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരം
രജത ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കൺവെൻഷന്റെ കിക്കോഫ് അറ്റ്ലാന്റായിലെ സെൻ്റ്. അൽഫോൻസാ ഫൊറോന പള്ളിയിൽ നടന്നു. കൺവെൻഷൻ കൺവീനർ ഫാദർ തോമസ് കടുകപ്പിള്ളിൽ, ആൻഡ്രൂസ് തോമസ്, സജി വർഗീസ് എന്നിവരെ ഇടവകാംഗങ്ങൾ ഹാർദ്ദവമായി സ്വീകരിച്ചു. സെൻ്റ്. അൽഫോൻസാ പള്ളി വികാരിഫാ: റൂബൻ താന്നിക്കൽ ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളായ അബ്രഹാം ആഗസ്തി (ട്രസ്റ്റി), ജൂലി സോജൻ, റെജിമോൻ മാത്യു, സിസ്റ്റർ അഞ്ജലി എന്നിവർ കൺവെൻഷൻ കിക്കോഫിന് നേതൃത്വം നൽകി. ആൻഡ്രൂസ് തോമസും സജി വർഗീസും കൺവെൻഷൻ രജിസ്ട്രേഷൻ നടപടികൾ വിശദമായി അവതരിപ്പിച്ചു. ട്രസ്റ്റിമാരായ സോജൻ തോമസ്, തോമസ് ജോബ്, ഡെറിൻ സാജ് എന്നിവർ കൺവെൻഷൻ ടീമിനോട് ചേർന്ന് സഹകരിച്ചു. ഇടവകയിലെ ആവേശകരമായ പ്രതികരണം ടീം അംഗങ്ങൾക്ക് വളരെ സന്തോഷം പകർന്നു. സ്പോൺസർഷിപ്പ് ഉൾപ്പെടെ രജിസ്ട്രേഷനിൽ പങ്കുചേർന്ന ഇടവകയിലെ യുവജനങ്ങളുടെ…
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു
ഡാളസ്: മലയാളത്തിലും ഇoഗ്‌ളീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 14th ദ്വൈവാർഷികത്തിൽ വച്ചു സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ്, സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു പുസ്തകത്തിന്റെ ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. തദവസരത്തിൽ നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു. ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന ശീർഷകം അർത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്. സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളo നന്ദിയും പറഞ്ഞു. എച്&സി പബ്ലിക്കേഷൻ ആണ് ഈ പുസ്തകം…
MAGH തിരഞ്ഞെടുപ്പിന് ആവേശത്തിരയിളക്കം; അംഗത്വത്തിൽ റെക്കോർഡ് വർദ്ധനവും സാമ്പത്തിക നേട്ടവും
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ (MAGH) ഡിസംബർ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, ഹൂസ്റ്റൺ മലയാളി കമ്മ്യൂണിറ്റിയിൽ ആവേശത്തിരയിളക്കത്തിന് തുടക്കമിട്ടിരിക്കുന്നു. രണ്ട് ശക്തമായ പാനലുകൾ തമ്മിലുള്ള വാശിയേറിയ മത്സരം സംഘടനയിൽ പുതിയ ഉണർവ് നൽകുകയും, ചരിത്രപരമായ അംഗത്വ വർദ്ധനവിനും ഗണ്യമായ സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കുകയും ചെയ്തു. ഒക്ടോബർ 11 നു ന്യൂജേർസിയിൽ വച്ച് നടന്ന അന്താരാഷ്ട്ര മീഡിയ കോൺഫെററെൻസിനോടനുബന്ധിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) അമേരിക്കയിലെ ഏറ്റവും മികച്ച സംഘടനക്കുള്ള അവാർഡ് ഏറ്റുവാങ്ങി അഭിമാനത്തോടെ നിൽക്കുമ്പോഴാണ് ഒരു തിരഞ്ഞെടുപ്പ് സമാഗതമാകുന്നത്. റോയി മാത്യുവിൻ്റെയും (ടീം യുണൈറ്റഡ്) ചാക്കോ തോമസിന്റെയും (ടീം ഹാർമണി) നേതൃത്വത്തിലുള്ള പാനലുകൾ തമ്മിലുള്ള തീവ്രമായ മത്സരം, ഈ സമയത്ത് സംഘടനാ ശാക്തീകരണത്തിനുള്ള ശക്തമായ ഉത്തേജകമാക്കി മാറ്റിയിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുമായും…
ഡാളസ് എ.ജി. ഫെലോഷിപ്പ് ഏകദിന സമ്മേളനം നവംബർ 8ന്
ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ ഒരു ഏകദിന സ്പെഷ്യൽ മീറ്റിംഗ് നവംബർ 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ കരോൾട്ടണിൽ ഉള്ള ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് (2405 E. Beltline Road, Carrollton, TX 75006) സഭാ മന്ദിരത്തിൽ വെച്ച് നടക്കുന്നതാണ്. പാസ്റ്റർ ജെസ്റ്റിൻ സാബു, ഡോ. കോശി വൈദ്യൻ എന്നിവർ തിരുവചന പ്രഭാഷണം നടത്തും. ഈ ആത്മിക കൂടി വരവിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോയി തോമസ് (972-983-4698) ഷാജു ഏബ്രഹാം (469-441-0042)
സീറോ മലബാർ കൺവെൻഷന് ന്യൂയോർക്ക് ലോംഗ് ഐലന്റ് പള്ളിയിൽ ഉജ്ജ്വല കിക്കോഫ്
ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ദേശീയ കൺവെൻഷന്റെ പ്രചരണാർത്ഥം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് സെൻ്റ്. മേരീസ് സീറോ മലബാർ ദേവാലയം സന്ദർശിച്ച കൺവെൻഷൻ ടീമിന് സ്നേഹപൂർവ്വമായ സ്വീകരണം ഇടവകാംഗങ്ങൾ നൽകി. ഇടവക വികാരി ഫാദർ ജോൺസ്റ്റി തച്ചാറ, ട്രസ്റ്റിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ,ഇടവകജനം എന്നിവർ ജൂബിലി കൺവീനർ ഫാദർ ജോൺ മേലേപ്പുറം ജൂബിലി ചെയർമാൻ ജോസ് ചാമക്കാല, ബിജി സി. മാണി എന്നിവരെ സ്വാഗതം ചെയ്തു. ഫാദർ ജോൺ മേലേപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങൾ നൽകി. ജോസ് ചാമക്കാലയും, ബിജി സി. മാണിയും കൺവെൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ഡിസംബർ 31ന് മുൻപ് രജിസ്ട്രേഷൻ നടത്തി ഏർലി ബേർഡ് നിരക്കുകൾ ഉപയോഗപ്രദമാക്കുവാൻ…
വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും
വിർജീനിയ:ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം ഏൾ-സിയേഴ്സിനെതിരെ നടക്കുന്ന വിർജീനിയ ഗവർണർ തിരഞ്ഞെടുപ്പിൽ 10 പോയിന്റുകൾക്ക് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു: 55%-44%. വോട്ടെടുപ്പിലുടനീളം സ്ഥിരമായി ലീഡ് നിലനിർത്തിയ സ്പാൻബെർഗറിനെ വിർജീനിയയുടെ ആദ്യ വനിതാ ഗവർണറാക്കും. വിർജീനിയ ഗവർണർ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ — വർഷത്തിൽ ഒരു തിരഞ്ഞെടുപ്പ് സമയത്ത് വരുന്ന — അടുത്ത വർഷത്തെ മിഡ്‌ടേമുകളിൽ മത്സര മത്സരങ്ങൾക്കുള്ള ഒരു രാഷ്ട്രീയ മണിനാദമായി പലപ്പോഴും കണക്കാക്കപ്പെടുന്നു. ഈ വർഷത്തെ ഗവർണറുടെ തിരഞ്ഞെടുപ്പ് പ്രത്യേക താൽപ്പര്യമുള്ളതാണ്, കാരണം വിർജീനിയ 300,000-ത്തിലധികം ഫെഡറൽ തൊഴിലാളികളുടെ വാസസ്ഥലമാണ്, അവരിൽ പലരെയും ട്രംപ് ഭരണകൂടത്തിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് ഫെഡറൽ വർക്ക്ഫോഴ്‌സ് വെട്ടിക്കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളും അവസാനമില്ലാത്ത നിലവിലെ ഗവൺമെന്റ് ഷട്ട്ഡൗണും ബാധിച്ചിരിക്കാം. എബിസി ന്യൂസിന്റെ പ്രാഥമിക എക്സിറ്റ് പോൾ ഡാറ്റ പ്രകാരം, കോമൺവെൽത്ത് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം…
മുൻ യുഎസ് വൈസ് പ്രസിഡന്റും ഇറാഖ് യുദ്ധ തന്ത്രജ്ഞനുമായ ഡിക്ക് ചെനി (84) അന്തരിച്ചു
മുൻ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ പങ്ക് പുനർനിർവചിക്കുകയും നാല് പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. വാഷിംഗ്ടണ്‍: മുൻ യുഎസ് വൈസ് പ്രസിഡന്റും ഇറാഖ് യുദ്ധ തന്ത്രജ്ഞനുമായ ഡിക്ക് ചെനി തിങ്കളാഴ്ച അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയയും ഹൃദയ, രക്തചംക്രമണ പ്രശ്‌നങ്ങളും മൂലമാണ് അദ്ദേഹം മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. നാല് പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ചെനി, തന്റെ നയങ്ങളിലൂടെ വൈസ് പ്രസിഡന്റിന് അഭൂതപൂർവമായ അധികാരം നൽകി. അദ്ദേഹത്തിന്റെ സേവനത്തെയും ദേശസ്‌നേഹത്തെയും അനുസ്മരിച്ച് കുടുംബം അദ്ദേഹത്തെ “മഹാനായ, ധീരനായ മനുഷ്യൻ” എന്നാണ് വിശേഷിപ്പിച്ചത്. 40 വർഷത്തിലേറെ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതമായിരുന്നു ചെനിയുടേത്. പ്രസിഡന്റുമാരായ ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെയും മകൻ ജോർജ്ജ് ഡബ്ല്യു ബുഷിന്റെയും കീഴിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നെടുംതൂണായി അദ്ദേഹം…
ട്രംപിന്റെ താരിഫ് കേസുകള്‍ നവംബര്‍ 5ന് സുപ്രീം കോടതി പരിഗണിക്കും; അദ്ദേഹം തോറ്റാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കോടിക്കണക്കിന് ഡോളർ തിരികെ നൽകേണ്ടിവരും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം സുപ്രീം കോടതിയിൽ വിവാദ വിഷയമായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫ് ചുമത്താനുള്ള തന്റെ അധികാരം അദ്ദേഹം ശരിയായി വിനിയോഗിച്ചോ എന്ന് കോടതി തീരുമാനിക്കും. ട്രംപ് ഭരണകൂടം പരാജയപ്പെട്ടാൽ, അവർക്ക് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കാം. വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. നാളെ (നവംബർ 5 ബുധനാഴ്ച) യുഎസ് സുപ്രീം കോടതിയിൽ കേസ് പരിഗണിക്കും. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരം പ്രസിഡന്റിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്തതാണ് കേസ്. മറ്റ് രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ ട്രംപ് തന്റെ അധികാരം ഉചിതമായി വിനിയോഗിച്ചോ എന്ന് കോടതി തീരുമാനിക്കും. ട്രംപ് ഭരണകൂടം മുമ്പ് കീഴ്‌ക്കോടതികളിൽ തോറ്റിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫോർബ്‌സ് റിപ്പോർട്ട് അനുസരിച്ച്, പ്രസിഡന്റ്…
