മഴ മധുരിമ (കവിത): ജയൻ വർഗീസ്

മേടക്കാറ്റിന്‌ നാണപ്പുലരിയിൽ മാനത്താറാട്ട് ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര്‌ ! തളിരിടും യൗവന നിറ കാന്തിയിൽ പുളകമായ് വിരിയുമീ മൃദു ചോദനം പ്രണയമായ് പൂക്കുമോ പ്രിയ കാമിനീ അണയുമൊ പിടയുമെൻ സവിധങ്ങളിൽ ? പുതുമഴ പൂവിളി പുളകാരവം രതിയുടെ ചലനമായ്‌ ഇള മാരുതൻ വിശറിക്ക് പകരമായ് നറു ചേമ്പില പുളകങ്ങൾ പൂക്കുന്ന ലത മാനസം പ്രിയ സഖീ നിറ മാറിൽ അധരാർപ്പണം ഇണകളിൽ നിറയുന്ന രതി മാധുര്യം. അകലത്തിൽ അലിയുന്ന മഴ മേഘമായ് പെയ്തൊഴിയുമീ പ്രകൃതി തൻ വിജയോത്സവം

പുൽക്കൊടിയുടെ ദുഃഖം (കവിത): അബ്ദുൾ പുന്നയൂർക്കുളം

വാടിക്കിടക്കുന്നു പുൽക്കൊടികൾ നിമ്‌നോന്നതമാം ധരണിയിൽ… സ്വാസ്ഥ്യവുമാനന്ദവും നടനമാടിയിരുന്ന സൗധങ്ങൾ, ഇന്നെവിടെയും ഇഷ്ടികക്കൂനകൾ..! ധരയിലെങ്ങും പ്രിയരുടെ വിലാപം… കാളമേഘങ്ങൾ മാരിവർഷിക്കാൻ മടിച്ച്, ഊഴിയിലെ ദൗർഭാഗ്യരെ നോക്കിച്ചിരിക്കുന്നു പുതുനാമ്പുകൾ കിളിർക്കാതിരിക്കാനെന്നപോൽ! പുൽപ്പരപ്പെങ്ങും കേഴുന്നു അല്പം ദാഹജലത്തിനായ്- വിധ്വംസകർ വംശവെറിയാൽ വെട്ടിവീഴ്ത്തിയ മർത്ത്യരക്തം കഴുകിക്കളയാനുമായ്! തമസ്സിനെ കീറിമുറിച്ചുവരും ഉഷസ്സിൻകതിരൊളി കാണ്മാൻ… മനസ്സിൽ ദുന്ദുഭികൊട്ടുo സ്നേഹസുദിനമാസ്വദിക്കാൻ… പൈതലിൻ പുഞ്ചിരി ഒരുനാൾ നുകരാനായ് ആശ്വാസനിശ്വാസത്തിൻ കുളിർതെന്നനിലായ്….

ശിശിരം (കവിത): ജയൻ വർഗീസ്

പുലരിപ്പൂം പുഴയോരത്ത് തിരുതാളി വേലിക്കാട്ടിൽ തുണിയലക്കി വിരിക്കുന്നു വൃശ്ചികപ്പെപെണ്ണ് നിറമാറിൽ നീലാംബര ഞൊറിവുകൾ മറയ്ക്കും ര – ണ്ടിള മാനിൻ കിടാവുകൾ തുള്ളി നിൽക്കുന്നു ! അത് കാണാൻ ചെല്ലക്കാറ്റിൻ തേരിലേറി വന്നെത്തുന്നു മഴമേഘ മദനൻ തൻ വില്ലിൽ അമ്പുമായ്‌ ! ! മഴത്തുള്ളി സ്ഖലിക്കുന്ന മദപ്പാടായ് തുടുക്കുമ്പോൾ ചുവക്കുന്ന ചുണ്ടിൽ ഞാനോ – രുമ്മ വച്ചോട്ടേ ?

ചുവക്കുന്ന ചക്രവാളങ്ങൾ (കവിത): ജയൻ വർഗീസ്

ചുവക്കുന്ന നീലാകാശം ചുരത്തുന്ന രക്തം പോലെ പരക്കുന്നു പച്ചപ്പിൻമേൽ അഗ്നി മേഘങ്ങൾ മനുഷ്യനാം ശിശുവിനെ കിടത്തുവാൻ കാലം തീർത്ത മൃദു വായു കുമിളയിൽ തുള വീഴ്ത്തുന്നു. അതിരുകൾ വരയ്ക്കുമ്പോൾ അതുവരെ സഹോദരൻ അറിയാത്ത രിപുവായി അന്യനാകുന്നു ? അപരന്റെ തല വെട്ടി അതും കൊണ്ട് ചെന്നീടേണം പെരുമുല പെണ്ണായ് വാഴും ഹൂറിയെക്കാണാൻ മനസ്സിന് മതിൽ കെട്ടി മനുഷ്യനെ തരം തിരി – ചിറച്ചിയായ് വിൽക്കുന്നുണ്ടീ മത കശാപ്പുകാർ മനസ്സിന് മതിലില്ലാ മനുഷ്യനായ് വരവേല്‍ക്കൂ പുതു യുഗ പുലരിപ്പൂ സുപ്രഭാതങ്ങൾ !

സ്ത്രീ ! (കവിത): ജയൻ വർഗീസ്

എത്ര മനോഹര രൂപം വിടാരുമി – തെത്ര മദാലസ ഭാവം ! ആദിശില്പി തീർത്ത വിശ്വ ലാവണ്യമേ നിന്റെ ആരാമ സൗകുമാര്യം എനിക്ക് വേണ്ടി – എന്നും എനിക്ക് വേണ്ടി ! പത്മദളങ്ങൾ തഴുകീയൊഴുകും പമ്പാ നദിക്കരയിൽ പുഷ്പ ദളാകാര നർത്തന വടിവിൽ എന്നെ തപസ്സുണർത്തീ ! മേനകേ, മേനകേ നിൻ മുന്നിൽ താപസണല്ലാ – ഞാൻ മനുഷ്യൻ വിശ്വാമിത്രൻ – വെറും വിശ്വാമിത്രൻ ! സ്നിഗ്ദ മഞ്ഞല നൂപുരമണിയും ഹിമവൽത്തിരുനടയിൽ ഉഗ്ര തപോമയ ശിൽപ്പ ശിലയായയ് എന്നെ മനം മയക്കീ ! പാർവ്വതീ , പാർവ്വതീ നിൻ മുന്നിൽ ഈശ്വരനല്ലാ ഞാൻ മനുഷ്യൻ ! പരമേശ്വരൻ – വെറും പരമേശ്വരൻ !

കുരങ്ങും പൂമാലയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

കഴുത്തിൽ ചാർത്തുമെന്ന പ്രത്യാശയോടെയൊരു കുരങ്ങിൻ കയ്യിലൊരു പൂമാല കൊടുത്തൂ ഞാൻ! തികഞ്ഞ ജിജ്ഞാസയോടുടനെയതാഹാരം തിരിച്ചു മറിച്ചാകെ വീക്ഷിച്ചൂ പലവട്ടം! തിന്നുവാനെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ ഒന്നൊന്നായോരോ പൂവായ് കടിച്ചു നോക്കീ മെല്ലെ! ഒന്നുമില്ലതിലെന്ന വാസ്തവമറിഞ്ഞപ്പോൾ വന്നതിനരിശവും, കടുത്ത വൈരാഗ്യവും! ഉടനെ മടിക്കാതാ പൂമാല കൂച്ചിക്കൂട്ടി ഊക്കോടെ യെറിഞ്ഞെന്റെ നേർക്കതു പകയോടെ! ഉൾപ്പൊരുളറിയുവാനാവാത്ത മൂഢന്മാർക്കു ഉള്ളതു നശിപ്പിപ്പാൻ മാത്രമേയറിയുള്ളൂ! കേമമായിരുന്നോരാ പൂമാല നിമിഷത്തിൽ കേവലമൊരു വാഴനാരാക്കി മാറ്റീയവൻ! സ്വപ്നത്തിൽ പോലും നിനച്ചില്ല ഞാൻ അവനതി- സുന്ദരമാമാ മാല നൂലാക്കി മാറ്റും ക്ഷിപ്രം! അജ്ഞതയ്ക്കളവില്ലാ തുഴലുന്നവർ സ്വയം അഹഭംഭാവിപ്പൂ തങ്ങൾ അറിവാളികളായി! അവർക്കു സദ്ബുദ്ധിയും വേദവും ചൊല്ലിക്കൊടു- ത്തവരെ ഉദ്ധരിപ്പാൻ ഉദ്യമിപ്പതു മൗഢ്യം!

മൊഞ്ചത്തികൾ (കവിത): ജയശങ്കർ പിള്ള

മണൽ മഴക്കാടുകൾ പെയ്തൊഴിയുന്നൊരാ മധ്യാഹ്ന രേഖയിലൊരു പുണ്യ ഭൂമി അതിൻ മരതക ചെപ്പിലൊരു മന്ദാര പുഷ്പമായി മനസ്സിന്റെ മണിയറ, മറ നീക്കി എത്തുമ്പോൾ മണൽക്കാടുകൾ പൂത്തു സുവർണ്ണരേഖയാൽ കൊലുസിട്ടു സ്വപ്‌ന വീഥികൾ തരളിതമാകുമ്പോൾ ഏകനായ് വെയിൽ ചൂട് തീർത്തൊരാ എണ്ണക്കിണറുകളിൽ ദാഹ ജലത്തിനായ് കേഴുമ്പോൾ മുന്നിലായ് കാരാഗൃഹത്തിലെ കൈപ്പുനീർ പാത്രത്തിൽ ദാഹം ശമിപ്പിയ്ക്കാൻ വ്യഗ്രത പൂണ്ടവൾ തേടി അലയുന്നു ഈ സ്വർണ്ണ രാജിയിൽ കയ്‌പ്പുനീർ മോന്തും കറുപ്പിന്റെ മക്കളെ മണൽ ആഴിയായ് കാറ്റുയർന്നു മറ തീർത്തു കറുപ്പിന്റെ ആവരണം വീണുടയുമ്പോൾ ഈന്തപ്പന കാടുകളിൽ കാറ്റിന്റെ മർമ്മരം കനലായ് എരിയുന്ന നാളം തീർത്ത ചൂടിൽ കത്തി അമർന്നു കുതറി ഓടുന്ന യുവത്വം പകലിന്റെ ഇരുളിൽ ലയിച്ചലിയുന്നു. നാസാഗ്ര നാളികളിളെ തുളയ്ക്കുന്ന ഊദും പിന്നെ ഈന്തപ്പനക്കാട്ടിൽ,താററ്റു പോയൊരാ മേനിയും തരളിതമായൊരാ തന്മാത്ര വേളയിൽ കരിമ്പട കൂട്ടിലെ സ്വർണ്ണ മൽസ്യങ്ങളുടെ തോരാത്ത…

നവനീതം (കവിത): തൊടുപുഴ കെ. ശങ്കർ അയ്യർ, മുംബൈ

(പ്രണയ സുദിനത്തിൽ രാധാകൃഷ്ണന് നവനീത നിവേദ്യം അർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള എന്റെ വായനക്കാർക്ക് പ്രണയദിനാശംസകൾ!) ഹൃദയകമലത്തിൽ കാർവർണ്ണൻ നിക്ഷേപിച്ച ഹൃദ്യമാം നവനീതം “ഭക്തി”യെന്നതാം ഗുണം! ഗ്രഹിക്കാതതുനാമും കുങ്കമം ചുമക്കുന്ന ഗർദഭാസമാനരായ് കഴിക്കുന്നല്ലോ കാലം! മറക്കാത്തനുദിനമെത്രതാൻ തിരക്കേലും മുടങ്ങാതടിക്കടി ഭക്ഷണം കഴിപ്പു നാം! മനുഷ്യജന്മം നേടി ജീവിതം നയിക്കുമ്പോൾ മനസ്സിൽ വിളങ്ങുമാചൈതന്യം സ്മരിക്കേണം അമ്മതൻ ഗർഭത്തിലെ ശിശുവെന്നപോലല്ലോ നമ്മുടെ ചിത്തങ്ങളിൽ വിളങ്ങും ഭഗവാനും ശിശുവിൻ ഹിതം നോക്കിയുണ്ണുമമ്മയെപ്പോലെ – യീശനുഹിതമാകും ഭക്തി നാം സമർപ്പിക്കാം! മതമേതെന്നാലും ജാതിയേതാണെന്നാലും മനുഷ്യരൊന്നാണെന്ന ചിന്ത താൻ സർവ്വോത്തമം യുഗങ്ങൾ നാലുണ്ടേലും ഭക്തിതൻ വളർ ച്ച യ്ക്കാ യുത്തമയുഗം കലി യുഗമായ് കരുതുന്നു കലിതൻ വിളയാട്ടവീര്യത കുറയ്ക്കുവാൻ കഴിയും ഭഗവാന്റെ കാരുണ്യ മുണ്ടേൽ നൂനം ഭഗവത്‌കൃപയേറ്റം മുഖ്യമെന്നറികവേ ഭക്തിയൊന്നുതാനത് നേടുവാനാവും മാർഗ്ഗം! സ്വത:സ്സിദ്ധമായുള്ളിൽ ഭക്തിയങ്കുരിപ്പതും സ്വസ്ഥത ലഭിപ്പതും മുജ്ജന്മ സുകൃതം താൻ! ഈശ്വരകാരുണ്യവും ഭക്തിയും, വിരക്തിയും…

ഭൂമി സ്വർഗ്ഗം (കവിത): ജയൻ വർഗീസ്

അങ്ങങ്ങാകാശത്തിൻ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വർഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടർത്തും ചെടികളുണ്ടോ ? തേനൂറുമരുവികൾ ക്കരികിലായ് നുരയുന്ന ലഹരിയിൽ ഉലയുന്ന മുലകളുണ്ടോ ? ചിറകുകൾ കുടയുന്നോ – രരയന്ന നടയുമായ് പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ? അവളുടെ മൃദു ചുണ്ട് മൊഴിയുന്ന സംഗീത ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ? പുളകങ്ങൾ പൂക്കുന്ന വഴി താണ്ടിയെത്തുമ്പോൾ അവിടെയൊരപ്പാപ്പൻ ദൈവമുണ്ടോ ? തലവരയെഴുതിയ തടിയനാം ഗ്രന്ഥച്ചുരുൾ വിടരുമ്പോൾ നരകമോ നൻ നാകമോ ? നരകത്തിൽ ഉണരുമോ പിടയുന്ന മനുഷ്യന്റെ തെറിവിളിയഭിഷേകം: “ ഭൂമി സ്വർഗ്ഗം “

ഒരു സുന്ദര ഗ്രാമ സന്ധ്യ (കവിത): ഗംഗാധര൯ ചെറിയാനവട്ടത്ത്‌

രാപ്പകല്‍ മദ്ധ്യേ മദാലസയായനു- രാഗവിവശയാം സിന്ദൂര സന്ധ്യയെ ശ്യാമാംബരത്താല്‍ പുതപ്പിച്ചുറക്കുവാ൯ ശീതാനില൯ നേര്‍ത്ത താരാട്ടു മൂളവേ ഞാ൯ നടന്നെത്തിയെ൯ പാട വരമ്പിലെ ഞാവല്‍ മരത്തിന്റെ കീഴിലേകാകിയായ്‌ പ്രാലേയ മാമല സാനുവില്‍ ശാന്തമായ്‌ പ്രാദുഷ്ക്കരിയ്ക്കും കുളി൪ നീ൪ പ്രവാഹങ്ങള്‍ സൂര്യ൯ സുരതാഭിലാഷനായ്‌ സാഗര മാറിലലിയുന്നു ബുദ്ബുദം മാതിരി കാദം‌ബിനീ നിര സൂര്യാംശു പൂശിയ മേദുര വര്‍ണ്ണാഭമേറും കമാനങ്ങള്‍ കാരണ്ഡവങ്ങള്‍ ചിലയ്ക്കുന്ന സൈകത തീരം പ്രശാന്ത പ്രഭവ താഴ്‌വാരങ്ങള്‍ താമരച്ചോലയില്‍ സ്വര്‍ണ്ണ മരാളങ്ങള്‍ കാമാന്ധരായി തിരയുന്നിണകളേ ചഞ്ചരീകങ്ങലുല്‍ഫുല്ല പൂഷ്പങ്ങളെ കൊഞ്ചിച്ചു ചുംബിച്ചുറക്കുന്നു വാടിയില്‍ ആഭോഗി രാഗത്തിലെന്റെ കര്‍ണ്ണങ്ങളില്‍ ആഭൃംഗമോതിത൯ ഭോഗാനൂഭൂതികള്‍ ശാര്‍ദൂലവിക്രീഡിതത്തില്‍ പികയുഗം ആര്‍ദ്രമായ്‌ ചൊല്ലുന്നു പ്രേമ കാവ്യാമൃതം വസ്ത്രം ശിലയിലലക്കും ചലശ്രോണി വസ്ത്ര രഹിതം ചലിയ്ക്കും കുചദ്വയം എത്ര മനോജ്ഞമാണീ മലനാടിന്റെ ചിത്രമുല്‍കൃഷ്ടമസുലഭ സുന്ദരം എത്ര ജന്മങ്ങളിനിയുമുണ്ടെങ്കിലും അത്രയുമീ കൊച്ചു ഗ്രാമത്തിലാകണേ…