തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തി

എടത്വ: തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മൂർത്തീഭാവമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ അനുശോചന പ്രമേയം വായിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, കെ.സി.സി സോൺ ചെയർമാൻ പ്രകാശ് പനവേലി, വറുഗീസ് കോലത്തു പറമ്പിൽ, ബിജു പാലത്തിങ്കൽ, ഡോ. ജോൺസൺ വി. ഇടിക്കുള, രാജേഷ് കണ്ണാട്ടുപറമ്പിൽ, സന്തോഷ് പറത്തറപറമ്പ്, രമേശ് കുളക്കരോട്ട്, മനോഹരൻ വെറ്റിലകണ്ടം, ഗിരിജ ആനന്ദ്, ജ്യോതി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

“ഗോകുലിൻ്റെ വംശീയ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം നടത്തണം”; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

കൽപ്പറ്റ: മാർച്ച് 31ന് രാത്രി കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിൻ്റെ മരണം വംശീയ കൊലപാതകമാണെന്നും ഭരണകൂടവും പോലീസുമാണ് പ്രതികളെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് കുറ്റപ്പെടുത്തി. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ രക്ഷിതാക്കളെയറിയിക്കണമെന്നതടക്കമുള്ള നിയപരമായ കാര്യങ്ങളൊന്നും പോലീസ് ചെയ്തില്ല. ഒരു പഴിനേഴുകാരനെ പാതിരാത്രിക്ക് എന്തടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലെത്തിച്ചത്. സംഭവത്തിൽ അടിമുടി ദുരൂഹതകളുണ്ട്. ഗോകുൽ ആത്മഹത്യ ചെയ്തെന്ന പോലീസ് ഭാഷ്യം ഒരു നിലക്കും വിശ്വാസ്യയോഗ്യമല്ല. പോലീസിന് വീഴ്ച പറ്റിയെന്ന് ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. അട്ടപ്പാടി മധു, കൽപ്പറ്റയിലെ വിശ്വനാഥൻ അടക്കമുള്ള ആദിവാസി ജീവനുകളോട് അധികാര വിഭാഗവും പോലീസും പുലർത്തിയ നീതിനിഷേധങ്ങൾ തന്നെയാണ് ഗോകുലിൻ്റെ വിഷയത്തിലും നടക്കുന്നത്.…

സേവനം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ മാർപാപ്പ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: സേവനകാലം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ നേതാവായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അഭയാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള ഇടപെടലുകൾ, മതസൗഹാർദ്ദത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ, യുദ്ധങ്ങൾക്കെതിരായ നിലപാടുകൾ ഉൾപ്പെടെ അദ്ദേഹം നടത്തിയ മാനുഷികവും സാമൂഹികവുമായ അനേകം ശ്രദ്ധേയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എക്കാലവും അവ ഓർക്കപ്പെടുമെന്നും കാന്തപുരം പറഞ്ഞു. അറബ് സമൂഹവുമായും മുസ്‌ലിം ജനതയുമായും വളരെ അടുത്ത ബന്ധം തന്നെ അദ്ദേഹം പുലർത്തി. ഏറ്റവുമൊടുവിലെ ഈസ്റ്റർ ദിനത്തിൽ നൽകിയ സന്ദേശത്തിൽ പലസ്തീനിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് ആവശ്യപ്പെട്ടിരുന്നു. സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു – അനുശോചന കുറിപ്പിൽ ഗ്രാൻഡ് മുഫ്തി പറഞ്ഞു. 2019 ൽ അബുദാബിയിലും 2022 ൽ ബഹ്‌റൈനിലും നടന്ന അന്താരാഷ്ട്ര…

അല്മായ സമൂഹത്തെ ചേര്‍ത്തുപിടിച്ച പിതാവ്: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സഭയിലെ അല്മായ വിശ്വാസിസമൂഹത്തെ എക്കാലവും ഏറെ സ്‌നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്തുപിടിച്ച പിതാവായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ആത്മീയ സാമൂഹ്യ മേഖലകളില്‍ ആഗോളതലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും മാനവരാശിയുടെ നന്മയ്ക്കും സ്‌നേഹത്തിനും സമാധാനത്തിനുംവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വേര്‍പാട് കത്തോലിക്കാസഭയ്ക്കു മാത്രമല്ല ലോകസമൂഹത്തിനൊന്നാകെ തീരാനഷ്ടമാണ്. യുവജനങ്ങള്‍, കുടുംബങ്ങള്‍, സര്‍വ്വോപരി ദൈവജനമൊന്നാകെ ഒരുമിച്ചുള്ള യാത്ര എന്നിങ്ങനെ കത്തോലിക്കാസഭയുടെ വളര്‍ച്ചയുടെ പാതയില്‍ സ്‌നേഹത്തിന്റെ നീര്‍ച്ചാലുകള്‍ ഒഴുക്കി ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതതുറന്ന വ്യക്തിത്വം. 2013ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റതിനുശേഷം ഇന്ത്യയില്‍ നിന്ന് ആദ്യമായി ഫ്രാൻസിസ് മാർപാപ്പ, അല്മായവർക്ക് ആഗോള കത്തോലിക്കാ സഭ നൽകുന്ന പരമോന്നത അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേർപാട് കൂടുതല്‍ നൊമ്പരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: കാരുണ്യം, ഉൾക്കൊള്ളൽ, സാമൂഹിക നീതിയോടുള്ള അഗാധമായ പ്രതിബദ്ധത എന്നിവയുടെ ഒരു പൈതൃകമാണ് ഫ്രാൻസിസ് മാർപാപ്പ അവശേഷിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളോടുള്ള ഗണ്യമായ ഇടപെടൽ, മതാന്തര സംവാദം, ആഗോള മുതലാളിത്തത്തിനെതിരായ നിർണായക നിലപാട് എന്നിവ ഫ്രാൻസിസ് മാർപാപ്പയുടെ പാപ്പത്വത്തിന്റെ സവിശേഷതയായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശക്തമായി വാദിച്ച വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭവനരഹിതരും ദരിദ്രരുമായ ജനവിഭാഗങ്ങൾ ഉൾപ്പെടെ സമൂഹത്താൽ “തള്ളപ്പെട്ട”വരെ സേവിക്കാനുള്ള സഭയുടെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും ഊന്നിപ്പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബ്യൂണസ് ഐറിസിലെ പോപ്പിന്റെ അനുഭവങ്ങൾ ദാരിദ്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയെ രൂപപ്പെടുത്തി, “നിസ്സംഗതയുടെ ആഗോളവൽക്കരണത്തെ” ആവശ്യക്കാരായ ആളുകളോടുള്ള സജീവമായ അനുകമ്പയോടെ നേരിടണമെന്ന് പ്രഖ്യാപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കൂടുതൽ ഉൾക്കൊള്ളുന്ന ഒരു സഭയെ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ പാപ്പയുടെ കാലത്ത് LGBTQ+ അവകാശങ്ങളോടുള്ള പ്രതിബദ്ധത…

കേന്ദ്രം കേരളത്തെ ‘വ്യവസ്ഥാപിതമായി അവഗണിക്കുന്നു’: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍ഗോഡ്: നിർണായക സമയങ്ങളിൽ കേരളത്തെ “വ്യവസ്ഥാപിതമായി അവഗണിക്കുന്നു” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇന്ന് (ഏപ്രിൽ 21, തിങ്കളാഴ്ച) കാസർകോട് കാലിക്കടവിൽ എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷവും എന്റെ കേരളം പ്രദർശന-വിപണന മേളയും ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. പ്രകൃതിദുരന്തങ്ങൾ, നിപ്പ, കോവിഡ്-19 പകർച്ചവ്യാധി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ സഹായം നൽകാൻ വിസമ്മതിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കേരളത്തോട് “പൂർണ്ണമായും നിഷേധാത്മക നിലപാട്” സ്വീകരിച്ചു എന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ പ്രതീക്ഷിച്ചതും അർഹിക്കുന്നതുമായ പിന്തുണ ഒരിക്കലും ലഭിച്ചില്ല. വാസ്തവത്തിൽ ഞങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നവർ നിരുത്സാഹപ്പെട്ടു. കേരളം വീണ്ടെടുക്കുന്നതിനെക്കാൾ തകരുന്നത് കാണുന്നതിലാണ് കേന്ദ്രത്തിന് കൂടുതൽ താൽപ്പര്യം,” അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ നിസ്സംഗത ഉണ്ടായിരുന്നിട്ടും, “ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തി” കൊണ്ടാണ് കേരളത്തെ രക്ഷിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. “പൗരന്മാർക്കിടയിലുള്ള ഐക്യവും…

ലോകം കണ്ടതിൽ വച്ച് ഏറ്റവും പുരോഗമന ചിന്തയുള്ള മാർപാപ്പയെ ആണ് നഷ്ടമായിരിക്കുന്നത്: തോമസ് കെ തോമസ് എം.എൽ.എ

കുട്ടനാട് : മാറ്റങ്ങളുടെ പാപ്പാ വിട പറയുമ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും പുരോഗമന ചിന്തയുള്ള മാർപാപ്പയെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എൻ.സി.പി (എസ് ) സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ തോമസ് എം.എൽ.എ. യാഥാസ്ഥിതികൻ ആയിരിക്കുമ്പോഴും തന്റെ കാഴ്ചപ്പാടുകളിൽ സമൂലമായ പുരോഗമന നിലപാട് ഉണ്ടായിരുന്ന മാർപാപ്പ എന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ സ്വീകാര്യത. പാരമ്പര്യത്തിന്റെ കാർക്കശ്യത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുവാൻ മറന്നു പോകരുതെന്നതടക്കമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഓർമ്മപ്പെടുത്തൽ ലോകം ഇന്നോളം കേൾക്കാത്ത വലിയ സന്ദേശമായിരുന്നു. സ്വയം എളിമപ്പെടുക എന്ന ക്രിസ്തുവചനത്തിന്റെ നേർസാക്ഷ്യം ആകുവാൻ തന്റെ പ്രവർത്തി വഴി സാധിച്ചതിലൂടെ ഫ്രാൻസിസ് മാർപാപ്പയെ ലോകത്തിൻറെ തന്നെ പാപ്പയാക്കി. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള യഥാർത്ഥ ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ : ഡോ. ജോൺസൺ വി ഇടിക്കുള

എടത്വ: ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ ആയിരുന്നുവെന്ന് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള . ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത്. സ്നേഹം, കാരുണ്യം, കരുണ, നീതി, സമാധാനം, എളിമ എന്നിവയുടെ വിളനിലമായിരുന്നു സമാനതകളില്ലാത്ത ആ സവിശേഷമായ വൃക്തിത്വം. എപ്പോഴും നിരാലംബർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം നിന്ന യഥാർത്ഥ ഇടയ ശ്രേഷ്ഠൻ ആയിരുന്നു അദ്ദേഹം. പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു. ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള വലിയ ഇടയൻ ഇനി ജനഹൃദയങ്ങളിൽ.

സമൂഹ മാധ്യമങ്ങളിൽ തരംഗമായ വേറിട്ട ഈസ്റ്റർ ആശംസ

എടത്വ: പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ ഈസ്റ്റർ ആശംസ കൗതുകവും വേറിട്ടതുമാകുന്നു. “യേശു ക്രിസ്തു ആടുകൾക്ക് വേണ്ടി അവിടുത്തെ സ്വന്ത ജീവൻ കാൽവറി ക്രൂശിൽ അവസാന തുള്ളി രക്തവും മറുവിലയായി നൽകി അവയെ വീണ്ടെടുത്തവനും ആടുകളുടെ നല്ല ഇടയനും അവയുടെ വാതിലുമാകുന്നു” എന്നും “ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നത് പോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.” എന്ന ബൈബിൾ വചനം ആണ് ഈസ്റ്റർ ദിനത്തിൽ ഒരു ആട്ടിൻകുട്ടിയെ ഇടതു കൈയ്യിൽ എടുത്ത് ഉള്ള ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലെ തിരു ഉയിര്‍പ്പിന്റെ തിരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തതിന് ശേഷം മകനോടൊപ്പം മടങ്ങി വരവെ സഹോദരി മറിയാമ്മ…

മുനമ്പം ഭൂമി തർക്കം: ബിജെപി നേതാക്കൾ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിനും 2025 ലെ വഖഫ് (ഭേദഗതി) നിയമം തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമോ ഇല്ലയോ എന്ന നിവാസികളുടെ ആശങ്കകൾക്കും ഇടയിൽ, കേരളത്തിലെ ഉന്നത ബിജെപി നേതാക്കൾ ഈസ്റ്റർ ഞായറാഴ്ച ക്രിസ്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട് പള്ളികൾ സന്ദർശിക്കുകയും സംസ്ഥാനത്തുടനീളമുള്ള പ്രമുഖ സമൂഹ നേതാക്കളെ കാണുകയും ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചപ്പോൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊച്ചിയിൽ തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തും പിന്നീട് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ മേധാവി ബസേലിയോസ് ജോസഫ് ഒന്നാമനുമായി കൂടിക്കാഴ്ച നടത്തി. 2025 ലെ മുനമ്പം ഭൂമി തർക്കം നേരിട്ട് അഭിസംബോധന ചെയ്യാൻ 2025 ലെ നിയമം സഹായിച്ചേക്കില്ല എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി സൂക്ഷ്മമായി…