മലപ്പുറം: സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളിലെ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നതുമൂലം അംശാദായം അടച്ച തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് ഉള്ളതെന്നും ഇത്തരം അവകാശ നിഷേധത്തിന് കാരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണന്നും ഈ സാഹചര്യത്തിൽ ക്ഷേമനിധി ബോർഡുകൾ ഓഡിറ്റുചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ. മലപ്പുറത്ത് നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. അബ്ദു റസാക്ക് (എഐടിയുസി), ബഷീർ എടവണ്ണ (ഐഎൻടിയുസി), മുഹമ്മദലി (യുടിയുസി), എൻ കെ റഷീദ് (ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ), സെയ്താലി വലമ്പൂർ (ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ യൂണിയൻ),…
Category: KERALA
ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തില്‍ രക്തദാനം നടത്തി
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് ഫിറോസ് എഫ് റഹ്മാൻ പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി. മധുര വിതരണം നടന്നു. സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. സമര പോരാളികളെ സന്ദർശിക്കലും ജില്ലയിൽ സംഘടിപ്പിച്ചു.
കേരളം കാത്തിരിക്കുന്നത് അതികഠിനമായ ചൂട്; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി ഉയർന്ന താപനില ഇതുവരെ 41 ഡിഗ്രി സെൽഷ്യസിൽ താഴാത്ത പാലക്കാട്ട് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുന്നതോടെ സംസ്ഥാനത്തെ ജനങ്ങൾക്ക് മെയ് കടുത്ത ചൂട് ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ന് (മെയ് 1ന്) മേയ് ഒന്നിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തിറക്കിയ കാലാവസ്ഥാ ബുള്ളറ്റിൻ മുന്നറിയിപ്പ് നൽകി പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടും വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ താപനിലയിൽ കൂടുതൽ താപനില ഉയരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ്, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ്, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ്, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് പരമാവധി…
ആ മെമ്മറി കാര്‍ഡ് ആരാണ് ‘മുക്കിയത്’? മേയര്‍ ആര്യാ രാജേന്ദ്രന് വിഷയത്തില്‍ ബസ്സിലുണ്ടായിരുന്ന സിസിടിവി ക്യാമറകളുടെ മെമ്മറി കാര്‍ഡ് കാണാനില്ല
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ്സിനെ നടുറോഡില്‍ അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കുറുകെ തടഞ്ഞുവെച്ച സംഭവത്തിൽ ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങളില്ലെന്ന് പൊലീസ്. പരിശോധനയിൽ മെമ്മറി കാർഡ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറഞ്ഞത്. കൻ്റോൺമെൻ്റ് സിഐ ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡിവിആറിൽ മെമ്മറി കാർഡ് ഇല്ലെന്ന് കണ്ടെത്തി. മെമ്മറി കാർഡ് മാറ്റിയതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ബസിനുള്ളിൽ മൂന്ന് സിസിടിവി ക്യാമറകളുണ്ട്. ഈ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നും സംഭവം നടക്കുമ്പോൾ മെമ്മറി കാർഡ് ഉണ്ടായിരുന്നുവെന്നും യദു പറഞ്ഞു. എന്നാല്‍, പ്രസ്തുത മെമ്മറി കാർഡ് ഇപ്പോൾ നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. ബസിനുള്ളിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഇതിനായി ബസ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് പൊലീസ് നേരത്തെ കത്ത് നൽകിയിരുന്നു. അതു പ്രകാരം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ്…
പ്രതിഷേധങ്ങൾക്കിടയില്‍ സംസ്ഥാനത്ത് മെയ് രണ്ടിന് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറ്റുന്നു
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ പരിഷ്കരിച്ച ഫോർമാറ്റിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലും സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി) മെയ് രണ്ടിന് ഡ്രൈവിംഗ് ടെസ്റ്റിൻ്റെ പുതിയ ഫോർമാറ്റിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, പരിഷ്കരിച്ച ടെസ്റ്റ് നടപടിക്രമങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ പരിഷ്കാരങ്ങളും വകുപ്പ് നടപ്പാക്കില്ല. പരിഷ്കരിച്ച ടെസ്റ്റ് ഫോർമാറ്റിന് ആവശ്യമായ ലൈറ്റ് വാഹനങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് വേദികൾ അധികൃതർ ഇതുവരെ ക്രമീകരിച്ചിട്ടില്ലാത്തതാണ് കാരണം. ഗ്രൗണ്ട് ടെസ്റ്റിൻ്റെ ഭാഗമായി പ്രത്യേക ട്രാക്കുകളിൽ നടത്തുന്ന ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ അവതരിപ്പിച്ചുകൊണ്ട് എംവിഡി അടുത്തിടെ ഒരു സർക്കുലറിൽ ഡ്രൈവിംഗ് ടെസ്റ്റ് ഫോർമാറ്റ് നവീകരിച്ചിരുന്നു. അതിനുപകരം, എംവിഡി ആദ്യം റോഡ് ടെസ്റ്റുകൾ നടത്തും, റോഡ് ടെസ്റ്റ് വിജയിക്കുന്നവരെ ഡ്രൈവിംഗ് ടെസ്റ്റ് വേദികളിൽ ‘എച്ച്’ ടെസ്റ്റിൽ പങ്കെടുക്കാൻ അനുവദിക്കും. റോഡ് ടെസ്റ്റിൽ ചില മാറ്റങ്ങളുണ്ടാകും, റോഡ് ടെസ്റ്റുകളിൽ മാറ്റങ്ങൾ നിർദേശിച്ച്…
“ആര്യയെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി”; വെല്ലുവിളിച്ച് ഡി വൈ എഫ് ഐ നേതാവ് സനോജ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് ഡിവൈഎഫ്ഐ. മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള ആസൂത്രിത നീക്കമാണിതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയത്. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ആര്യക്കെതിരായ ആക്രമണത്തെ ഡിവൈഎഫ്ഐ ശക്തമായി നേരിടുമെന്നും വികെ സനോജ് സൂചിപ്പിച്ചു. ആര്യയുടെ പ്രതികരണം ശരിയായിരുന്നു. ലൈംഗികാതിക്രമം ഉണ്ടായാൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ആര്യ പ്രതികരിച്ചതുപോലെ എല്ലാ പെൺകുട്ടികളും പ്രതികരിക്കണം. തെമ്മാടിത്തരം കാണിക്കുന്നവരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയാണ്. എന്നാൽ, ആര്യക്കെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും വികെ സനോജ് അഭിപ്രായപ്പെട്ടു. മറ്റേതെങ്കിലും പെൺകുട്ടി ഇതുപോലെ പ്രതികരിച്ചിരുന്നെങ്കിൽ അവൾ ഒരു വീരവനിതയാകുമായിരുന്നു. എന്നാൽ എല്ലാവരും ആര്യയെ ആക്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആര്യക്കെതിരെ സംഘടിതമായാണ് ആക്രമണം നടക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, മേയര്‍…
അറബിക്കടൽ തിളച്ചുമറിയുന്നു; സംസ്ഥാനത്ത് പ്രളയം രൂപപ്പെടാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്
തിരുവനന്തപുരം; സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. ചൂട് കൂടിയതോടെ പലയിടത്തും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി പുറത്തുവിട്ട റിപ്പോർട്ട് ചർച്ചയാകുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം വരുംവർഷങ്ങളിലെ വേനലിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. അറബിക്കടല്‍ ഉള്‍പ്പടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചുതുടങ്ങിയത് കേരളത്തിലും മറ്റും ചൂട് വർധിപ്പിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചില ആഗോള ഗവേഷകര്‍ ചേർന്ന് നടത്തിയ പഠനം എൽസെവിയർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടൽ തിളച്ചുമറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങ് വർധിച്ച് 220 മുതൽ 250 ദിവസം വരെയാകും. നിലവിൽ വർഷത്തിൽ 20 ദിവസം മാത്രമേ സമുദ്ര താപനില പരിധിക്ക് മുകളിൽ ഉയരാറുള്ളൂ. എന്നാൽ കരയിൽ നിന്നുള്ള എല്ലാ ചൂടും കടലിന് ലഭിക്കുന്നതോടെ സ്ഥിതി മാറും. അറബിക്കടലിൻ്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിയിൽ…
തലവടി സിഎംഎസ് ഹൈസ്ക്കൂൾ ആഗോള പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം; ‘വീണ്ടും കാൽപാടുകൾ’ ലോഗോ പ്രകാശനം ചെയ്തു
എടത്വ: തലവടി സെന്റ് തോമസ് സി.എസ്ഐ പള്ളിയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 1841ൽ സ്ഥാപിച്ച സിഎംഎസ് സ്കൂളിന്റെ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥികളുടെ മഹാ സംഗമത്തിന്റെ ലോഗോ ‘വീണ്ടും കാൽപാടുകൾ’ പ്രകാശനം ചെയ്തു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്ററുമായ റവ. ഡോ. കെസി ജോൺ ഇടയത്ര പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരി സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മന്‍ നല്കി പ്രകാശനം ചെയ്തു. ഭാരവാഹികളായ ട്രഷറാർ എബി മാത്യു ചോളകത്ത്, ഡോ.ജോൺസൺ വി.ഇടിക്കുള,ബെറ്റി ജോസഫ്, സജി ഏബ്രഹാം,വി. പി. സുജീന്ദ്ര ബാബു,ജിബി ഈപ്പൻ എന്നിവർ സംബന്ധിച്ചു.റവ. ഡോ. കെസി ജോണിനെ ഭാരവാഹികൾ ഷാൾ അണിയിച്ച് ആദരിച്ചു.ലോഗോ തയ്യാറാക്കിയ പൂർവ്വ വിദ്യാർത്ഥിയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനുമായ…
ഒമാനില്‍ ഡി.എ.സി മാതൃക നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി വികസിപ്പിച്ചെടുത്ത ഇന്ദ്രജാലാധിഷ്ഠിതമായ ബോധന മാതൃക ഒമാനില്‍ നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചു. ഒമാന്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓട്ടിസം അവബോധ പരിപാടിയില്‍ ഡി.എ.സി ബോധന മാതൃക അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഡി.എ.സി മാതൃക ഒമാനിലും നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ഒമാന്‍ സോഷ്യല്‍ ഡെവലപ്മെന്റ് അണ്ടര്‍ സെക്രട്ടറി റാഷിദ് ബിന്‍ അഹമ്മദ് അല്‍ ഷംസി, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സിലര്‍ ഡോ. അലിഅല്‍ ബിമാനി, ഓട്ടിസം സൊസൈറ്റി ചെയര്മാന് പ്രൊഫ. യഹിയ അല്‍ഫാരിസി, ഗള്‍ഫാര്‍ മുഹമ്മദാലി, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്മാന് ബാബു രാജേന്ദ്രന്, ലോകാരോഗ്യസംഘടന നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു.…
ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്സ് കാഞ്ഞിരവില്ല ചാമ്പ്യന്‍
തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കൽ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നും എൻ. ആർ. പറഞ്ഞു. ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാംപ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശൻ കരസ്ഥമാക്കി. അൺറേറ്റഡ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി സവാദ്…