എം എസ് സ്വാമിനാഥന്‍ – ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവ്

പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങിയ നാടിനെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുവന്നത് എം എസ് സ്വാമിനാഥനാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന് ഭാരതരത്നം നല്‍കി ആദരിക്കുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. 1960കളില്‍ ദാരിദ്ര്യത്തിൻ്റെ ഏറ്റവും മോശമായ രൂപമായ പട്ടിണിയിലേക്ക് രാജ്യം നീങ്ങിയപ്പോള്‍ ദുരിതകാലത്തിന് അറുതി വരുത്തി, വിശപ്പിൻ്റെ കാഠിന്യത്തിൽ നിന്ന് കൈപിടിച്ചുയർത്തി രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച ഹരിത വിപ്ലവ നായകനാണ് എം.എസ്.സ്വാമിനാഥൻ. നാടിന്‍റെ പട്ടിണി മാറ്റാന്‍ കൈമെയ് മറന്ന് അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കുമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന ഗവേഷകനായിരുന്നു എം എസ് സ്വാമിനാഥന്‍. അതിന്‍റെ ഉത്തരമായിരുന്നു ഇന്ത്യയുടെ ഹരിത വിപ്ലവം. 1925 ഓഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ച് കേരളത്തിലെ കുട്ടനാട്ടില്‍ വളര്‍ന്ന സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായിരുന്ന നാളുകളാണ് ഇന്ത്യന്‍ കാര്‍ഷിക…

ഭാരതരത്നം ലഭിച്ച എം എസ് സ്വാമിനാഥന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ഹരിത വിപ്ലവത്തിൻ്റെ പിതാവായി വാഴ്ത്തപ്പെടുന്ന എംഎസ് സ്വാമിനാഥന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകിയതിൽ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് നടൻ സുരേഷ് ഗോപി. “ഭാരതരത്‌ന ലഭിച്ചതിൽ ഇതിഹാസനായ എംഎസ് സ്വാമിനാഥൻ സാറിന് ഹൃദയംഗമമായ കൃതഞ്ജത! കൃഷിക്കും സുസ്ഥിര വികസനത്തിനും നിങ്ങൾ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ നമ്മുടെ രാജ്യത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ ദർശനത്തിന് അർഹമായ ബഹുമതി! നമ്മുടെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ബഹുമതി. ജയ് ഹിന്ദ്!” സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. എം എസ് സ്വാമിനാഥൻ്റെ ജന്മനാടായ ആലപ്പുഴയിലെ മങ്കൊമ്പുമായുള്ള തൻ്റെ പൂർവിക ബന്ധം ചൂണ്ടിക്കാട്ടി മലയാളി എന്ന നിലയിലുള്ള അഭിമാനവും സുരേഷ് ഗോപി പ്രകടിപ്പിച്ചു. മങ്കൊമ്പ് സ്വദേശിയായ ഒരാൾക്ക് ഇത്തരമൊരു മഹത്തായ ബഹുമതി ലഭിച്ചതിൽ അദ്ദേഹം അതിയായ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. https://www.facebook.com/ActorSureshGopi/posts/930930085068676?ref=embed_post

പെൻഷൻ വൈകി; നടുറോഡില്‍ 90-കാരിയുടെ പ്രതിഷേധം

ഇടുക്കി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് 90-കാരി പ്രതിഷേധവുമായി രംഗത്തെത്തി . വണ്ടിപ്പെരിയാറിനു സമീപം കറുപ്പുപാലം സ്വദേശിയായ പൊന്നമ്മയാണ് വണ്ടിപ്പെരിയാറിനെയും വള്ളക്കടവിനെയും ബന്ധിപ്പിക്കുന്ന റോഡിനു നടുവിൽ കസേരയിലിരുന്ന് ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ ഒൻപതുവരെ സമരം നടത്തിയത്. വിവരമറിഞ്ഞ് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയതിനെത്തുടര്‍ന്നാണ് പൊന്നമ്മ സമരം അവസാനിപ്പിച്ചത്. സെപ്തംബർ മുതലുള്ള പെൻഷൻ ലഭിച്ചില്ലെന്ന് ദിവസ വേതന തൊഴിലാളിയായ മകൻ മായനൊപ്പം താമസിക്കുന്ന പൊന്നമ്മ പറഞ്ഞു. പെൻഷനും തൻ്റെ കൂലിയുമാണ് കുടുംബത്തിൻ്റെ ഏക വരുമാനമെന്ന് മായൻ പറഞ്ഞു. പെൻഷൻ വിതരണം വൈകുന്നത് മൂലം അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുകയാണെന്നും മായന്‍ പറഞ്ഞു.

ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മണിപ്പൂർ വിഷയം ചർച്ച ചെയ്തില്ല

ന്യൂഡൽഹി: സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരമായിരുന്നുവെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച നടന്നില്ല. എന്നാൽ, ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി എന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലും മറ്റും ക്രിസ്ത്യാനികൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരെ നടന്ന അക്രമങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് “അത്തരം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയ അവസരമല്ല ഇത്” എന്നായിരുന്നു ആർച്ച് ബിഷപ്പിൻ്റെ മറുപടി. കത്തോലിക്കാ സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും, ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സൗഹൃദ സന്ദര്‍ശനമായിരുന്നു ഇതെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രധാനമന്ത്രി അങ്ങേയറ്റം സൗഹാര്‍ദത്തോടെയാണ് പെരുമാറിയതെന്നും ലോക് സഭ തെരഞ്ഞടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ വിഷയമായില്ലെന്നും…

ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 1663 ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന 1,663 ഭക്ഷ്യ വ്യാപാര ശാലകൾ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചു പൂട്ടിച്ചു. ഓപ്പറേഷൻ ഫോസ്‌കോസിൻ്റെ (ഫുഡ് സേഫ്റ്റി ആൻഡ് കംപ്ലയൻസ് സിസ്റ്റം) ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 13,100 ഫുഡ് ബിസിനസ് ഔട്ട്‌ലെറ്റുകളിൽ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണ് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാന്‍ നോട്ടീസ് നൽകിയത്. ഉദ്യോഗസ്ഥര്‍ 103 സ്‌ക്വാഡുകളായി നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് കുറ്റം കണ്ടെത്തിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ലൈസൻസിന് ഉടൻ അപേക്ഷിക്കാൻ നിര്‍ദ്ദേശം നല്‍കി രജിസ്ട്രേഷനോടെ മാത്രം പ്രവർത്തിക്കുന്ന 1,000 ഫുഡ് ബിസിനസുകൾക്ക് നോട്ടീസ് നൽകി. സംസ്ഥാനത്തെ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാരെയും എഫ്എസ്എസ്എഐയുടെ ലൈസൻസിംഗ് സംവിധാനത്തിൻ്റെ പരിധിയിൽ കൊണ്ടുവരുന്നതിനാണ് ഓപ്പറേഷൻ ഫോസ്കോസ് നടത്തിയത്. FSSAI നിയമം 2006, സെക്‌ഷന്‍ 31 അനുസരിച്ച്, എല്ലാ…

ഐസിസ് കേസിൽ റിയാസ് അബൂബക്കറിന് 10 വർഷം കഠിന തടവ്

എറണാകുളം: നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതിനും, കേരളത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടതുൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്ന പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ന് (ഫെബ്രുവരി 9 വെള്ളിയാഴ്ച) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ സംഘടനയിൽ അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തന (യുഎപിഎ) നിയമത്തിലെ (യുഎപിഎ) സെക്‌ഷന്‍ 38 പ്രകാരവും, തീവ്രവാദ സംഘടനയെ പിന്തുണച്ചതിന് സെക്‌ഷന്‍ 39 പ്രകാരവും അബൂബക്കർ കുറ്റക്കാരനാണെന്ന് പ്രത്യേക ജഡ്ജി മിനി എസ്. ദാസ് കണ്ടെത്തിയിരുന്നു . ക്രിമിനൽ ഗൂഢാലോചനയ്ക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 120 ബി വകുപ്പ് പ്രകാരമാണ് അബൂബക്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു, കേരളത്തിൽ സ്‌ഫോടനം…

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; റൂട്ട് പ്രഖ്യാപിച്ചു

കൊച്ചി: ഫെബ്രുവരി 11ന് നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട് അനാവരണം ചെയ്തു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ഇത്തവണ ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 1.3 കിലോമീറ്റര്‍ സ്പെഷ്യല്‍ റണ്‍ നടക്കും. വെള്‍ഡ് അത്ലറ്റിക്സ് അംഗീകൃത റൂട്ടിലാണ് മാരത്തണ്‍ നടക്കുക. മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്ളാഗ് ഓഫ് ചെയ്യും. എം ജി റോഡ് വഴി തേവര ജംഗ്ഷന്‍, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനില്‍ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംഗ്ഷനില്‍ നിന്നും…

സ്വകാര്യ-വിദേശ സർവ്വകലാശാലകൾ സാമൂഹ്യ നീതി ഉറപ്പാക്കുന്ന ശക്തമായ നിയമ നിർമാണം നടത്തിയതിന് ശേഷം മാത്രം നടപ്പിലാക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ – വിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിന് ബജറ്റ് വിഹിതം ഉൾപ്പെടെ അനുവദിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണ ശ്രമങ്ങൾ ശക്തമായ നിയമനിർമാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്. കാലോചിതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും മറ്റേത് മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ മേഖലയിലും നടപ്പിൽ വരുത്തേണ്ടത് തന്നെയാണ്. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തോടൊപ്പം (quality ) അതിന്റെ നീതി പൂർവകമായ ലഭ്യതയാണ് (access & equity) വളരെ പ്രധാനം. സമൂഹത്തിലെ പിന്നാക്ക പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ സാമൂഹ്യനീതി ഉറപ്പ് വരുത്തികൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ നടപ്പിലാക്കേണ്ടത്. സംസ്ഥാനത്ത് നിലവിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലകൊള്ളുന്ന സ്വകാര്യ- എയ്ഡ്‌ഡ് മേഖലയിലെല്ലാം സംവരണങ്ങൾ പാലിക്കാതെ സാമ്പത്തികമായും സാമൂഹ്യമായും മുന്നാക്കാം നിൽക്കുന്നവരുടെ മാത്രം ഇടങ്ങളായി ചുരുങ്ങുന്ന അനീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പുറംതള്ളപ്പെടുന്ന സാമൂഹ്യ ജനവിഭാഗങ്ങളെ കൂടുതൽ മാറ്റി നിർത്തപെടുകയും, സംവരണമുൾപ്പടെ…

പൈനാവ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് സൗജന്യ വിര നിവാരണ ഗുളിക നൽകി

സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് നിര്‍വഹിച്ചു. ഗുളിക കഴിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ നന്നായി കഴുകുന്നതും നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുന്നതും വിരയെ തടയാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. പി അഞ്ജലി അധ്യക്ഷത വഹിച്ചു. പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 322 കുട്ടികള്‍ക്കാണ് വിരഗുളിക സൗജന്യമായി നല്‍കിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികള്‍ക്ക് സൗജന്യമായി വിരഗുളിക വിതരണം ചെയ്തു. വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ഒന്നു മുതല്‍ 19 വയസ് വരെ പ്രായമുള്ളവർക്ക് വിര നശീകരണ ഗുളിക നല്‍കി വിര രോഗനിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ…

86 MLD പ്ലാൻ്റിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയായി; ശനിയാഴ്ചകളില്‍ ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങളില്‍ മാറ്റം വരും

തിരുവനന്തപുരം: അരുവിക്കരയിലെ 86 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണികള്‍ അമ്പലമുക്കിൽ കഴിഞ്ഞ ദിവസമുണ്ടായ ചോർച്ചയോടനുബന്ധിച്ചു നടത്തിയ പ്രവൃത്തികൾക്കൊപ്പം പൂർത്തിയാക്കിയതിനാൽ 10/02/2024 ശനിയാഴ്ച 74 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തുന്നതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അതിനാല്‍ നേരത്തെ നൽകിയ അറിയിപ്പിൽനിന്നു വ്യത്യസ്തമായി, 10/02/2024 ശനിയാഴ്ച രാവിലെ 7 മണി മുതല്‍ കുര്യാത്തി-വണ്ടിത്തടം സെക്ഷനുകളുടെ പരിധിയില്‍ വരുന്ന വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്‌, പൂന്തുറ, മുട്ടത്തറ, പുത്തന്‍പള്ളി, കുര്യാത്തി, മണക്കാട്‌, മാണിക്കവിളാകം, വള്ളക്കടവ്‌, കമലേശ്വരം, ആറ്റുകാല്‍, കളിപ്പാങ്കുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പുങ്കുളം, വെങ്ങാനൂര്‍ പഞ്ചായത്ത്‌ , തിരുമല-കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി.ടി.പി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്‌. വട്ടിയൂര്‍ക്കാവ്‌, നെട്ടയം, മുന്നാംമൂട്‌, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവന്‍കോട്‌, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്‌, കുണ്ടമന്‍കടവ്‌, കുലശേഖരം, തിരുമല,…