ശനി, ഞായർ ദിവസങ്ങളിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ കാമ്പസിൽ നടന്ന എസ്.ഐ.ഒ സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് സമാപിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച കോൺഫറൻസ് ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. 2021- 2022 പ്രവർത്തന കാലയളവിലെ റിപ്പോർട്ട് വായനയും ചർച്ചയും നടന്നു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് മുസക്കിർ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈബ് സി.ടി, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീൻ നദ്വി,…
Category: KERALA
ഒരു മാസം മുമ്പ് കടയില്‍ നിന്ന് സാരി മോഷ്ടിച്ചു; വീണ്ടും കടയിലെത്തിയ യുവതിയെ കടയുടമ പിടികൂടി
തൃശൂർ: കടയില്‍ നിന്ന് സാരി മോഷ്ടിച്ച യുവതി ഒരു മാസത്തിന് ശേഷം വീണ്ടും കടയിലെത്തിയപ്പോള്‍ സിസിടിടി ക്യാമറയിൽ പതിഞ്ഞ മുഖം ഓർത്തെടുത്ത കടയുടമ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള തുണിക്കടയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തൃപ്രയാർ സ്വദേശിനിയാണ് ഭർത്താവിനൊപ്പം കടയില്‍ വെച്ച് അറസ്റ്റിലായത്. കഴിഞ്ഞ മാസവും ഇവർ ഭർത്താവിനോടൊപ്പം കടയിൽ വന്ന് മോഷണം നടത്തിയിരുന്നു. ഈ സമയം കടയിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നതെന്ന് കടയുടമ പറഞ്ഞു. ഇവര്‍ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചത്. അന്ന് പോലീസില്‍ വിവരം സൂചിപ്പിച്ചിരുന്നു. ദ്യശ്യം മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോള്‍ സംശയം തോന്നിയ കടയുടമ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പു വരുത്തുകയായിരുന്നു. ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍…
അമ്മയെയും മകനെയും വീട്ടില്‍ കയറി മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിൽ കയറി അമ്മയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ വീട്ടിൽ അഖിൽ (27), കുന്നന്താനം മാന്താനം വള്ളിക്കാട് വള്ളിക്കാട്ടിൽ പുതുപ്പറമ്പിൽ അനന്തു ബിനു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറയുന്നു. കുന്നന്താനം മധുക്കകാട് ഇളപ്പുങ്കൽ വീട്ടിൽ ജെനുവിന്റെ ഭാര്യ സുജയ്ക്കും മകൻ അഭിജിത്തിനും മർദ്ദനമേറ്റു. ശനിയാഴ്ച രാത്രി അഖിൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. സുജ ധരിച്ചിരുന്ന നൈറ്റി വലിച്ച് കീറുകയും ചെയ്തു. തടസം പിടിച്ച മകൻ അഭിജിത്തിനെ ഇരുവരും ചേർന്ന് മർദിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ തലേ ദിവസം വഴിയിൽവച്ച് അഖിലിനെ കണ്ടപ്പോൾ അഭിജിത് ഇയാളുടെ ഇരട്ടപ്പേര് വിളിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.…
ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ മുതിർന്ന അംഗം വടക്കനടിയിൽ പൈലി പത്രോസ് അന്തരിച്ചു
തൃശ്ശൂര്‍: വെള്ളാനിക്കോട് വടക്കനടിയിൽ പൈലി പത്രോസ് (പത്രോസേട്ടൻ -107) നിര്യാതനായി. സംസ്ക്കാരം നവംബർ 29 ചൊവ്വാഴ്ച 11 മണിക്ക് ഇമ്മാനുവേൽ നർക്കല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെമിത്തേരിയിൽ നടക്കും. പരേതയായ പിറവം മാറിക മീമനാ മറ്റത്തിൽ കുടുംബാംഗം അന്നമ്മയാണ് ഭാര്യ. മക്കൾ: വത്സ ജേക്കബ്, ജോസ്, (റിട്ട. പോലീസ് ), ഡെയ്സി ഫ്രാൻസിസ്, ബെന്നി, റോയി (വിജയഗിരി പബ്ലിക്ക് സ്കൂൾ), ബാബു, റീന കെൽസി. മരുമക്കൾ: ലിസി, നടത്തറ അറയ്ക്കൽ ഫ്രാൻസിസ്, റോസിലി, ജോളി, ഷീല, ആറന്മുള തെങ്ങുംചേരിൽ കെൽസി, പരേതനായ കല്ലൂർ നമ്പാടൻ വീട്ടിൽ ജെയ്ക്കബ്. സഭയുടെ ഏറ്റവും മുതിർന്ന അംഗമായ വി.പി പത്രോസിൻ്റെ നിര്യാണത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷന്‍ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത, കേരള ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ അനുശോചനം രേഖപെടുത്തി. ബിലീവേഴ്സ്…
വിഴിഞ്ഞം സംഘർഷം: സര്‍വ്വ കക്ഷിയോഗത്തില്‍ തീരുമാനമായില്ല; ഏത് സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമെന്ന് കമ്മീഷണര്‍
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വക്ഷി യോഗത്തില്‍ തീരുമാനമായില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിളിച്ചുകൂട്ടിയ യോഗത്തിൽ സമര സമിതി ലത്തീൻ നേതാക്കളുടെ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. അക്രമം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തിൽ അവതരിപ്പിച്ചു. അക്രമത്തെ രാഷ്ട്രീയ പാർട്ടികളും അപലപിച്ചു. എന്നാൽ, വിഴിഞ്ഞത്ത് നടന്നത് സ്വാഭാവിക പ്രതികരണമാണെന്നാണ് സമര സമിതി അംഗങ്ങളുടെ നിലപാട്. തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്ന് പാര്‍ട്ടികള്‍ അറിയിച്ചു. എന്നാൽ, സമരമിതി ഇതിന് വഴങ്ങിയില്ല. പോലീസ് നടപടിയെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരസമിതി നിലപാട് കടുപ്പിച്ചതോടെ സര്‍വ്വ കക്ഷിയോഗം തീരുമാനമാകാതെ പിരിയേണ്ടി വന്നു. അതേസമയം, വിഴിഞ്ഞത്ത് ഏത് സാഹചര്യത്തെയും നേരിടാന്‍ പോലീസ് സജ്ജമാണെന്നും നിയമനടപടിയുമഅയി മുന്നോട്ടു പോകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
വാട്ടർ ബിൽ: സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജനുവരി 1 മുതൽ ഓൺലൈൻ പേയ്മെന്റ് നിർബന്ധം
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ ഗാർഹിക ഇതര ഉപഭോക്താക്കൾക്ക് ജനുവരി ഒന്നിന് കുടിവെള്ള ബിൽ കുടിശ്ശിഖ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ. സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കെഡബ്ല്യുഎയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ, അവർ പൊതുമേഖലാ സ്ഥാപനത്തിന് 300 കോടി രൂപയോളം കടമുണ്ട്. ഗാർഹിക ഇതര ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ പേയ്മെന്റ് വർധിപ്പിക്കാനുള്ള തീരുമാനം കെഡബ്ല്യുഎയുടെ ബോർഡ് യോഗത്തിലാണ് എടുത്തത്. കാമ്പസിൽ കൂടുതൽ ക്യാഷ് കൗണ്ടറുകൾ ഉണ്ടെങ്കിൽ ഒരു ക്യാഷ് കൗണ്ടർ നിലനിർത്താനും ബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ, അക്ഷയ സെന്ററുകൾക്ക് സമീപം പ്രവർത്തിക്കുന്ന കെഡബ്ല്യുഎയുടെ ക്യാഷ് കൗണ്ടറുകൾ പൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, 500 രൂപയിൽ താഴെയുള്ള വാട്ടർ ബില്ലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ക്യാഷ് കൗണ്ടർ വഴി പണമടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പണമടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഒരു മുതിർന്ന KWA ഉദ്യോഗസ്ഥൻ പറഞ്ഞു. “എല്ലാവരും…
എട്ടാം ക്ലാസ്സ് വരെ സ്കോളർഷിപ്പ് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള വെല്ലുവിളി: ഹമീദ് വാണിയമ്പലം
മലപ്പുറം: ക്രൈസ്തവ – മുസ്ലിം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് ഒഴിവാക്കിയ നടപടി ന്യൂനപക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം പറമ്പിൽ പീടികയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കോളർഷിപ്പിന് വേണ്ടി എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സ്കൂൾ, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകൾ നടത്തി അപേക്ഷ നൽകേണ്ട അവസാന തീയതിയും കഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ തികച്ചും ന്യൂനപക്ഷ വിരുദ്ധമായ തീരുമാനം പ്രഖ്യാപിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി വരുമാന സർട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷന്റെ നിർദ്ദേശം നിഗൂഢമായ താല്പര്യങ്ങളുടെ പുറത്തായിരുന്നു എന്നാണ് മനസ്സിലാകുന്നത്. കേന്ദ്ര ഫാസിസ്റ്റ് സർക്കാറിന്റെ ന്യൂനപക്ഷ സമൂഹത്തോടുള്ള വിരോധമാണ് സ്കോളർഷിപ്പ് തടസ്സപ്പെടുത്തുന്നതിലൂടെ…
ഖത്തറിൽ കാൽപന്ത് ഉരുളുമ്പോൾ നെഞ്ചുരുകി പ്രാർത്ഥനയോടെ ആരാധകർ
എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്കിയ ഫുട്ബോൾ പ്രേമികൾ വീടിനുള്ളിലെ പ്രാർത്ഥനാമുറിയിലും മെസ്സിയുടെ ചിത്രം പതിപ്പിച്ചു .ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ, ഡാനിയേൽ എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായവർ പ്രാർത്ഥന മുറിയിൽ സ്ഥാപിച്ചിരിക്കുന്ന രൂപകൂടിന് സമീപം തങ്ങളുടെ ഇഷ്ടതാരത്തിൻ്റെ ചിത്രം പതിപ്പിച്ചാണ് ലോകകപ്പിൽ മുത്തമിടാൻ പ്രാർത്ഥിക്കുന്നത്. മെക്സിക്കോയ്ക്കെതിരെ ഉണ്ടായ വിജയത്തിൽ ആഹ്ളാദത്തിലാണ് ഇരുവരും. മക്കളുടെ താത്പര്യങ്ങൾക്ക് വേണ്ടി മതിലിനും വീടിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.അനേകം ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ഫോട്ടോ പകർത്തുകയും ചെയ്തിരുന്നു.”കളി തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യട്ടെ.അതിരുകൾക്കപ്പുറം ആവേശമായി ഞങ്ങൾ എന്നും ഉണ്ടാകുമെന്ന് കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ ദാനിയേൽ പറയുന്നു.പൊതുപ്രവർത്തകനായ…
ശശി തരൂരിന്റെ വർദ്ധിച്ചുവരുന്ന പിന്തുണ തിരിച്ചറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഭിന്നതയ്ക്ക് മാധ്യമങ്ങളെ കുറ്റപ്പെടുത്തി
കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എഐപിസി) ഞായറാഴ്ച കൊച്ചിയിൽ സംഘടിപ്പിച്ച ‘ഡീകോഡ്’ കോൺക്ലേവിൽ ശശി തരൂർ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തരൂരിന് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്ന പിന്തുണ തിരിച്ചറിഞ്ഞ് സതീശൻ ചുവടു മാറ്റി. കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ തർക്കത്തിന് സതീശനെ കുറ്റപ്പെടുത്തിയതോടെ, തരൂരിനെതിരായ മുൻ ആക്രമണാത്മക നിലപാടിൽ നിന്ന് അദ്ദേഹം പിന്‍വാങ്ങി. പകരം, തന്നെ ഒരു ‘വില്ലൻ’ ആയി ചിത്രീകരിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. “ഞങ്ങൾ ഇരുവരും പരിപാടിയിൽ ഒരുമിച്ച് വേദി പങ്കിടുമെന്നും വിദ്വേഷത്തിന്റെ മറ്റൊരു കഥ മെനയാൻ അവർക്ക് അവസരം ലഭിക്കുമെന്നും മാധ്യമങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ നിർഭാഗ്യവശാൽ തരൂരിന്റെ സെഷൻ രാവിലെയും എന്റേത് വൈകുന്നേരവും ആയിരുന്നു. ഞാനും തരൂരും എതിർദിശയിലേക്ക് നോക്കുന്ന ഒരു ദൃശ്യം മാധ്യമങ്ങൾ തിരയുകയായിരുന്നു,” സതീശൻ കോൺക്ലേവിൽ സമാപന സമ്മേളനത്തിൽ…
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആക്രമണം: യുവ ഡോക്ടർമാര്‍ ആശങ്കയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം മെഡിക്കൽ പ്രൊഫഷനിലേക്ക് ഒരുങ്ങുന്ന ഡോക്ടർമാരെ ആശങ്കയിലാഴ്ത്തി. നവംബർ 23 ന് അർദ്ധരാത്രി ഐസിയുവിന് മുന്നിൽ വെച്ച് ഒരു വനിതാ ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാരന് അടിവയറ്റില്‍ ചവിട്ടുകയായിരുന്നു. ഒരു കൂട്ടം ആളുകൾ ഡോക്ടറെ വളഞ്ഞു വെച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണിച്ചു. ആക്രമണത്തിൽ നിന്ന് ഡോക്ടര്‍ ഒരുവിധം രക്ഷപ്പെട്ടെങ്കിലും സംഭവം അവരെ ആകെ തകർത്തു.”ഒരു ന്യൂറോ സർജൻ ആകാനുള്ള എന്റെ ആഗ്രഹം പുനർവിചിന്തനം ചെയ്യുകയാണിപ്പോള്‍. കൂടാതെ, ഒരു ഡോക്ടറുടെ കരിയർ പോലും,” അവരെ ആശുപത്രിയിൽ സന്ദർശിച്ച ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി പറഞ്ഞു. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഡോക്ടറുടെ പ്രശ്നം ഏറ്റെടുക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം ആക്രമണങ്ങൾ ഇനിയും ആവർത്തിക്കുമെന്നും പുതിയൊരു ഇര ഉണ്ടാകുമോയെന്നും അവർ ആശങ്കപ്പെടുന്നു. “സുരക്ഷിത കേന്ദ്രമെന്നു കരുതപ്പെടുന്ന മെഡിക്കൽ…
