യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

ആണവായുധങ്ങളും ശത്രുതയും വെച്ചുപുലര്‍ത്തുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തുടർച്ചയായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ദക്ഷിണേഷ്യയുടെ സമാധാനം അപകടത്തിലായിരിക്കുകയാണ്. അത് പലരുടെയും മനസ്സിൽ നാശത്തിന്റെയും തിരസ്ക്കരണത്തിന്റെയും ഇരുണ്ട ചിത്രമാണ് വരച്ചുകാട്ടുന്നത്. മാത്രമല്ല, ഒരു വികലമായ വിധിയെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഭാവിയിൽ ഭയാനകമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക. യുദ്ധം എന്നത് അരാജകത്വത്തിൽ നിന്നും താൽപ്പര്യ സംഘർഷത്തിൽ നിന്നും ജനിക്കുന്ന ഒരു അവസ്ഥയാണ്. അത് രക്തച്ചൊരിച്ചിലിലും, പരിക്കുകളിലും, കഷ്ടപ്പാടുകളിലും കലാശിക്കുകയേ ഉള്ളൂ. ചരിത്രം പരിശോധിച്ചാല്‍ ദീർഘകാല യുദ്ധങ്ങൾ മനുഷ്യ സ്വഭാവത്തിന്റെ ഒരു സ്ഥിരമായ സ്വഭാവമായി നമുക്കു കാണാന്‍ കഴിയും. യുദ്ധം പലപ്പോഴും നാശത്തിലും നിരാശയിലും അവസാനിച്ചിട്ടേ ഉള്ളൂ. മുപ്പതു വർഷത്തെ യുദ്ധം (1618-1648), പ്രധാനമായും ഒരു മതപരമായ സംഘർഷമായിരുന്നു. അത് യൂറോപ്പിലുടനീളം വൻ നാശത്തിനും ജീവഹാനിക്കും കാരണമായി. മഹായുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ലോക മഹായുദ്ധം (1914-1918) തന്നെ പരിശോധിച്ചാല്‍, അത് വ്യാപകമായ…

പ്രിയപ്പെട്ട മാതാവേ, “സ്നേഹപൂർണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി”: ബാബു പി സൈമൺ

ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തിൽ മുറിയുടെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഒരു വിടുതലിന്റെ നെടുവീർപ്പ് ഉയർന്നു. “ഇനി കാണാം” എന്ന വാക്ക് നൽകി പിരിയുമ്പോൾ, അടുത്ത ക്ലാസ്സിൽ വീണ്ടും ഒന്നിക്കുമോ എന്നത് കാലം കാത്തുവെച്ച ഒരു ചോദ്യചിഹ്നമായിരുന്നു. ഭാഗ്യത്തിന്റെ കരം പിടിച്ചും, പരീക്ഷാഹാളിലെ നല്ല സൗഹൃദങ്ങളുടെ സഹായത്താലും, ഉയർന്ന ക്ലാസ്സുകളിലേക്കുള്ള വാതിൽ തുറന്നു കിട്ടി. രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികൾ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നിൽ നീണ്ടു നിവർന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം വർണ്ണാഭമായ ഓർമ്മകൾ മനസ്സിൽ ഒരു മായിക ലോകം തീർത്തു. തിരികെ വീട്ടിലെത്തിയപ്പോൾ, ആളൊഴിഞ്ഞ മൈതാനം പോലെ ഹൃദയം ശൂന്യമായി തോന്നി. അത്രമേൽ ആഹ്ലാദകരമായിരുന്നു ആ ദിനങ്ങൾ. അമ്മാവന്റെയും അമ്മായിമാരുടെയും മക്കളോടൊപ്പമുള്ള മീൻപിടുത്തവും, മാങ്ങയും ചക്കയുമെറിഞ്ഞു വീഴ്ത്തുന്ന വീരന്മാരായ ചേട്ടന്മാരും, ഉയരമുള്ള മരക്കൊമ്പിലെ ഊഞ്ഞാലാട്ടവും, എല്ലാം മധുരിക്കുന്ന ഓർമ്മകളായി…

അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു (മാതൃദിന ചിന്തകൾ): ജയൻ വർഗീസ്

അമ്മയുടെ അപ്പൻ ആയിരുന്നു എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ആദർശ പുരുഷൻ. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിർമ്മലതയും, ദയയും നിറഞ്ഞഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയഅറിവ് കൊണ്ട് പതിവായി പള്ളിയിൽ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയിൽഅതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികൾ ചികിൽസിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരുപൈസ പോലും അതിന്റെ പേരിൽ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. (അപ്പനിൽ നിന്ന് ലഭിച്ച അറിവ് വച്ച് കൊണ്ട്എന്റെ അമ്മയും പലരുടെയും രോഗങ്ങൾ ചികിൽസിച്ചു മാറ്റിയിട്ടുണ്ട്. ) തന്റെ അമ്മയും സഹോദരങ്ങളുംഅടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അമരക്കാരനായിരുന്നു ഇദ്ദേഹവും. ചാത്തമറ്റത്തു തന്നെ പതിനെട്ടേക്കർവരുന്ന ഭൂമിയും വീടും ഇവർക്കുണ്ടായിരുന്നു. ഇവിടെ ജീവിക്കുമ്പോൾ, വല്യാപ്പന്റെ ഒരനുജൻ പ്രമാദമായ ഒരു കേസിൽ പ്രതിയാവുകയും, ആ കേസ് നടത്തപ്പിനായി കടം വാങ്ങിയ തുകകൾ…

ആദർശ ജീവിതത്തിന്റെ എൺപത്തിമൂന്നാണ്ടുകൾ (ലേഖനം): സിബി ഡേവിഡ്

ചിന്തകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഒരു ശുദ്ധ ഗാന്ധിയനായിരിക്കുക അത്ര എളുപ്പമല്ല. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നവരുണ്ട്. നീട്ടിപ്പിടിച്ച് എഴുതുന്നവരുണ്ട്. എന്നാൽ ജീവിതത്തിന്റെ നിസ്സാരവും വലുതുമായ ഓരോ ഘട്ടങ്ങളിലും മൂല്യബോധത്തോടെ ആദർശങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരുണ്ട്, ചുരുക്കം ചിലർ. അങ്ങനെയൊരാളാണ് കുഞ്ഞുമോൻ ടി. ഓമല്ലൂർ എന്നറിയപ്പെടുന്ന മാത്യു ഈശോ. ധീരമായ മാധ്യമപ്രവർത്തനവും, കറ കളഞ്ഞ സാമൂഹ്യ സേവനങ്ങളും ശുദ്ധമായ രാഷ്ട്രീയ ഇടപെടലുകളും ഒരേപോലെ സമന്വയിപ്പിച്ച ഒരു ഭൂതകാലം അഭിമാനത്തോടെ അയവിറക്കി ഒരു വിശ്രമജീവിതം ആസ്വദിക്കുകയാണ് ഇന്നദ്ദേഹം. അൻപതുകളിൽ ബാലജനസഖ്യത്തിലൂടെ സാമൂഹ്യ സേവനത്തിന്റെ ആദ്യപടികൾ. പിന്നീട് നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകൻ. വിദ്യാഭ്യാസാനന്തരം ദേശീയതലത്തിൽ മാധ്യമ മേഖല. അങ്ങനെ കേരളത്തിലെയും ദേശീയതലത്തിലെയും മുതിർന്ന നേതാക്കൾക്കൊപ്പം അചഞ്ചലമായ മൂല്യബോധത്തോടെയുള്ള മുഴുവൻ സമയ പ്രവർത്തനങ്ങൾ. മാനവികതയെന്ന മൂല്യം അക്ഷരാർത്ഥത്തിൽ ജീവിത വ്രതമാക്കിയ നേർസാക്ഷ്യമാണ് കുഞ്ഞുമോൻ ടി. ഓമല്ലരിന്റേത്. ചൂടുപിടിച്ച രാഷ്ട്രീയ സംവാദങ്ങളിലും ആക്ടിവിസത്തിലും പാത…

അമ്മയോര്‍മ്മകള്‍ (ലേഖനം): രാജു മൈലപ്ര

‘അമ്മ’- എത്ര സുന്ദരമായ പദം. ഓമനപ്പൈതലിന്‍റെ ഇളംചുണ്ടുകളില്‍ ആദ്യം വിരിയുന്ന വാക്ക്. ഏതു തെറ്റിനും മാപ്പു കൊടുക്കുന്ന കോടതി. പിറന്ന വീടിനോടും വളര്‍ന്ന നാടിനോടും നമ്മളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന സ്നേഹച്ചരട്. മക്കളുടെ തളര്‍ച്ചയില്‍ ആത്മാര്‍ത്ഥമായി ദുഃഖിക്കുകയും വളര്‍ച്ചയില്‍ അളവില്ലാതെ ആഹ്ലാദിക്കുകയും ചെയ്യുന്ന കാപട്യമില്ലാത്ത ഹൃദയത്തിന്‍റെ ഉടമ. മരണത്തിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് പരലോകത്തു ചെല്ലുമ്പോള്‍, മക്കളെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗവാതില്‍ക്കല്‍ കാത്തിരിക്കുന്ന കാവല്‍മാലാഖ – അമ്മ. അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് രണ്ട് ദശകങ്ങള്‍ കഴിയുന്നു. അവസാന നിമിഷങ്ങളില്‍ അമ്മയോടൊപ്പം ചെലവഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. ആ തണുത്തു വിറങ്ങലിച്ച മുഖത്ത് അന്ത്യചുംബനം അര്‍പ്പിച്ച് തൃപ്തിപ്പെടുവാനുള്ള അവസരമേ ലഭിച്ചുള്ളൂ. എങ്കിലും ശാന്തത നിഴലിച്ചിരുന്ന ആ മുഖത്ത് ‘ഏതായാലും നീ വന്നല്ലോ’ എന്നുള്ളൊരു സംതൃപ്തി ഞാന്‍ തിരിച്ചറിഞ്ഞു. അമേരിക്കയില്‍ വന്നു കുറച്ചുകാലം കഴിഞ്ഞതിനു ശേഷമാണ് ‘മദേഴ്സ് ഡേ’ എന്ന ആഘോഷദിനം എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അങ്ങനെ…

സതീശനെ ക്ഷണിച്ചു…. ക്ഷണിച്ചില്ല (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ക്ഷണക്കത്തു കിട്ടിയിരിക്കുന്നത് തൃപ്പൂണിത്തുറ എം ൽ എ യും കോൺഗ്രസ്‌ നേതാവും ആയ കെ ബാബുവിനാണ്. കല്യാണം,മമ്മോദീസ, നൂലുകെട്ടു, വീട് താമസം തുടങ്ങിയ ദൈനം ദിന ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡും ബാബുവിന്റെ പേരിലാണ്. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ആയ കാലം മുതൽ ഇപ്പോൾ ഏതാണ്ട് മുപ്പതു വർഷത്തോളമായി എം ൽ എ ആയി തുടരുമ്പോഴും ഏതു ചടങ്ങുകളിൽ സംബന്ധിക്കുന്നതിനും ബാബുവിന് മടിയില്ല. എ കെ ആന്റണിയുടെ പിൻബലത്തിൽ ആദ്യമായി കമ്മ്യൂണിസ്റ് കോട്ടയായ തൃപ്പുണിത്തുറയിൽ സീറ്റ് കിട്ടുവാൻ പിടിവലി കൂടിയപ്പോൾ ചടങ്ങുകൾ കൂടുവാൻ ബാബുവിന് ക്ഷണക്കത്തു നിർബന്ധം ഇല്ലായിരുന്നു.തൃപ്പൂണിത്തുറമണ്ഡലത്തിൽ എവിടെ കല്യാണം ഉണ്ടെന്നറിഞ്ഞാൽ ബാബു അവിടെ എത്തിയിരിക്കും. എം ൽ എ ആയതിനു ശേഷം ബാബു ക്ഷണക്കത്തു നിർബന്ധം ആക്കി. അനൗദ്യോഗിക കണക്കനുസരിച്ചു ബാബു ഒരു ദിവസം അൻപത്തി മൂന്നു കല്യാണം…

സുധാകരന്റെ വീര്യം കെടുത്തരുത്: ജെയിംസ് കൂടൽ

പിണറായി ഭരണം കണ്ടുമടുത്ത കേരളത്തിലെ ജനങ്ങൾ എത്രയും വേഗം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി ഭരണത്തിന് ചുട്ട അടി നൽകാനുള്ള ഒരുക്കത്തിലാണ് വോട്ടർമാർ. പകരം ആര് എന്ന ചിന്തയ്ക്ക് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് എന്ന ഒറ്റ മറുപടിയേ ഉള്ളൂ. അതിന് കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണം. തിരഞ്ഞെടുപ്പ് നടന്നാൽ വൻ തിരിച്ചടി നേരിടുമെന്ന ഭയം പിണറായിക്കും സി.പി.എമ്മിനുമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിൽ നേതാക്കളുടെ കൂട്ടയടി എന്ന പ്രതീതി സൃഷ്ടിക്കാൻ സി.പി.എം നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിനാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റുന്നു എന്ന പ്രചരണം നടത്തുന്നത്. സി.പി എമ്മിനു വേണ്ടി പണിയെടുക്കുന്ന ചാനൽ മുതലാളിമാരെയും മാധ്യമ പ്രവർത്തകരെയും ഉപയോഗിച്ചാണ് കെ. സുധാകരനെ താറടിക്കുന്നത്. ഇതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താനാവില്ല. സി.പി.എമ്മിന്റെ ഗുണ്ടായിസത്തെ നെഞ്ചുവിരിച്ച് നേരിട്ടയാളാണ് സുധാകരൻ. അടുത്ത കാലത്ത്…

നമുക്കായി രൂപപ്പെട്ട ഫൈൻ ട്യൂണിംഗുകൾ (ലേഖനം): ജയൻ വർഗീസ്

ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായി അറിയപ്പെടുന്ന ആൽബർട് ഐൻസ്റ്റൈൻ മരണപ്പെട്ട ശേഷവും അദ്ദേഹത്തിന്റെ തലച്ചോർ വേർപെടുത്തിയെടുത്തു പരീക്ഷണങ്ങൾ നടത്തിയവരാണ് ശാസ്ത്രജ്ഞന്മാർ. ഇത്രമേൽ പ്രതിഭാ ശാലിയായ അദ്ദേഹത്തിന്റെ തലച്ചോറിന് മറ്റുള്ളവരുടേതിനേക്കാൾ എന്തെങ്കിലുംപ്രത്യേകതകൾ കണ്ടെത്താനാവും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാൽ മറ്റുള്ളവരുടേതിൽ നിന്ന്വിഭിന്നമായി യാതൊരു പ്രത്യേകതയും അദ്ദേഹത്തിന്റെ തലച്ചോറിനും ഉണ്ടായിരുന്നില്ല എന്ന നഗ്ന സത്യം തന്നെ കണ്ടെത്തിക്കൊണ്ടാണ് വിഖ്യാതമായ ആ പരീക്ഷണങ്ങൾ അവസാനിപ്പിക്കപ്പെട്ടത്‌. ഇതിനർത്ഥം നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതുമായ ഏതൊരു പ്രപഞ്ച വസ്തുവിലും അതിന്റെ ദൃശ്യമോ സ്പർശ്യമോ അനുഭവേദ്യമോ ആയ ഏതൊരു പ്രാഥമിക അവസ്ഥയിലും അതിനു വ്യത്യസ്തമായ യാതൊരു പ്രത്യേകതയും ഉൾക്കൊള്ളാനാവുന്നില്ല എന്ന സത്യമാണ്. നാം കാണുന്ന പുല്ലിലും പുഴുവിലും മണ്ണിലും മരത്തിലും മനുഷ്യനിലും എന്നല്ല, താരാ പഥങ്ങളിലും നക്ഷത്ര രാശികളിലും ഈ വസ്തുത ഒരേപോലെ ബാധകമാണ് എന്ന് കാണാവുന്നതാണ്. എന്നാൽ ഇവയെല്ലാം ആനുപാതികമായി…

എന്തുകൊണ്ട് പാക്കിസ്താനെ തിരിച്ചടിക്കുന്നില്ല? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഇന്ത്യക്ക് ഏൽപ്പിച്ച മുറിവ് വളരെ വലുതായിരുന്നു. ശാന്തമായിക്കൊണ്ടിരുന്ന കശ്മീർ താഴ്‌വരകളിൽ വീണ്ടും വെടിയൊച്ചയുടെ ഭയപ്പെടുത്തുന്ന ഒച്ചയും മണ്ണുകൾക്ക് രക്തമയവും അന്തരീക്ഷത്തിൽ പോലും അതിന്റെ മണവും ആകുന്നു. ഇന്ത്യയെ മാത്രമല്ല ലോകത്ത് മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു പഹൽ ഗാമിൽ ഭീകരർ സഞ്ചാരികളുടെ മേൽ നടത്തിയ ആക്രമണം. പതിനഞ്ചോളം പേർക്ക് ആ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. അവരെല്ലാവരും മാറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കശ്മീർ താഴ്‌വരയിൽ തങ്ങളുടെ വിനോദ സഞ്ചാരം ആഘോഷമാക്കാൻ എത്തിയതായിരുന്നു. എന്നാൽ അതവരുടെ അവസാനമായിരുന്നു എന്ന് അവരഞ്ഞില്ല. നിരപരാധികളായ പതിനഞ്ചോളം പേരെയാണ് തീവ്രവാദികൾ തങ്ങളുടെ പ്രതികാരത്തിനുവേണ്ടി തോക്കിനിരയാക്കിയത്. ഭൂമിയിലെ സ്വർഗ്ഗമെന്നും ഇന്ത്യയിലെ സ്വിറ്റ്സർലൻഡിനും ലോകം വിശേഷിപ്പിക്കുന്ന കാശ്മീരിൽ ഭീകരാക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. ഇതിനുമുൻപ് പല പ്രാവശ്യം കശ്മീർ താഴ്‌വര പാകിസ്ഥാൻ ഭീകരർ അക്രമിച്ചിട്ടുണ്ട്. അതിൽ അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ കാശ്മീരികളും മറ്റ് സംസ്ഥാനക്കാരുംഉണ്ടായിരുന്നു.…

മനുഷ്യരാശിക്കെതിരായ ആക്രമണം; ഭീകരതയെ വേരോടെ പിഴുതെറിയണം: സതീശന്‍ നായര്‍

 ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്കു നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് ശക്തമായ മറുപടി തന്നെ കൊടുത്തേ പറ്റുകയുള്ളൂ. ആക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യന്‍ മണ്ണില്‍ മാരകമായ ഈ നീചപ്രവൃത്തി നടത്തുവാന്‍ ഗൂഢാലോചന നടത്തിയവരെയും കണ്ടുപിടിച്ച് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഇനി ജാഗ്രതയോടെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ തീവ്രവാദി ആക്രമണം. സാധാരണ നിത്യജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു കശ്മീര്‍ ജനത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്ക സഞ്ചാരികളുടെ തിരക്കായിരുന്നു. കശ്മിരിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ഏകദേശം രണ്ടു കോടിയിലധികം സഞ്ചാരികളാണ് പഹല്‍ഗാം സന്ദര്‍ശിച്ചത്. കശ്മീരിലെ ഭീകരവാദമെല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അവിടുത്തെ ജനങ്ങളെയും സഞ്ചാരികളുടെയുമൊക്കെ ഉറക്കം കെടുത്തുന്ന ഈ ആക്രമണം ഉണ്ടായത്. കശ്മീരിലെ ടൂറിസം നല്ല രീതിയില്‍ വന്നുകൊണ്ടിരിക്കവെയാണ് ഈ ഭീകരാക്രമണം നടന്നത്. അവിടുത്തെ ടൂറിസം സാധാരണക്കാര്‍ക്ക് നല്ലൊരു…