സാഹിത്യവേദി ഫെബ്രുവരി 6-ന്, കവി പദ്മദാസ്‌ അക്കിത്തം കവിതകൾ ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) അശ്രു, ധർമ്മപരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ കണ്ണുനീർ വിശ്ലേഷണ വിധേയമാക്കുന്ന ഒരു ദാർശനികവീക്ഷണം അക്കിത്തം കവിതകളിലുണ്ട്. സുധയായും, വെണ്ണക്കല്ലായും, ഭൂമി എന്ന വലിയ ഒറ്റത്തുള്ളി കണ്ണുനീർ തന്നെയായും അത് അദ്ദേഹത്തിൻ്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. ഭരണകൂടമോ, പ്രത്യയശാസ്ത്രങ്ങളോ, ന്യായശാസനങ്ങൾ തന്നെയോ ന്യായപുസ്തകങ്ങളിൽ എഴുതി വെച്ച നീതിയോ, ഭൂരിപക്ഷജനത സൗകര്യാർത്ഥം പിന്തുടരുന്ന സാമാന്യനീതിയോ അല്ല അക്കിത്തത്തിൻ്റെ ധർമ്മസങ്കല്പത്തിൻ്റെ ആധാരശില. അത് ഒരു പരിധി വരെ വൈദികധർമ്മാധിഷ്ഠിതവും അതിലുമേറെ മാനുഷികവുമാണ്. അക്കിത്തം കവിതകളിലെ ഈ രണ്ടു ഘടകങ്ങൾ, എങ്ങനെ ആ കവിതയ്ക്കെന്നതു…

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘MAGH’ ആഘോഷ പൂർവ്വം കൊണ്ടാടി

ഹൂസ്റ്റൺ: മാതൃ രാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ബിക്ക് ദിനം ആഘോഷപൂർവം കൊണ്ടാടി. അതിശൈത്യ കാലാവസ്ഥായിട്ടും ശനിയാഴ്ച രാവിലെ കേരള ഹൗസിൽ എത്തിച്ചേർന്ന നൂറു കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവർ ചേർന്ന് അമേരിക്കൻ പതാക ഉയർത്തി. അംഗങ്ങളുടെ “ബോലോ ഭാരത് മാതാ കി ജയ് ” മുദ്രാവാക്യത്തോടെ മാഗ് പ്രസിഡൻ്റ് റോയി മാത്യു ഭാരതത്തിൻ്റെ ദേശീയ പതാക ഉയർത്തി. തുടർന്ന് മാഗ് ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥികളും അർജ്ജുന അവാർഡ് ജേതാവും പ്രശസ്ത…

ജോർജിയയിൽ പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ  പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്‌സ്പ്രസ്  ഹോട്ടലീലാണ് സംഭവം നടന്നത്. ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസർമാർ ഹോട്ടലിലെത്തിയത്. 35-കാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിക്കുകയും നിലവിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടൽ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രദീപ് തമാങ്ങ് കഴിഞ്ഞ വർഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്. ഭൂട്ടാനിൽ ജനിച്ച് പത്ത് വർഷം മുമ്പ് അമേരിക്കയിലേക്ക്…

എബ്രഹാം മണലൂർ ഡാലസിൽ അന്തരിച്ചു

ഡാലസ്: തിരുവല്ലാ തടിയൂർ മണലൂർ കുടുംബാംഗം എബ്രഹാം ജോൺ മണലൂർ (മോനിച്ചൻ 85) ഡാലസിൽ അന്തരിച്ചു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യക്കാല സഭാ കൗൺസിൽ അംഗവും, ഡാലസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും, റിയൽ  എസ്റ്റേറ്റ് , സ്റ്റോക്ക് ബ്രോക്കറേജ് തുടങ്ങിയ ബിസിനസ് രംഗത്തെ അതികായകനും ആയിരുന്നു. കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് സഹധർമ്മിണി. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐ.ടി പ്രൊഫഷണൽ). മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ്.ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാലസ് ), ഡോ.ജിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ് ). കൊച്ചുമക്കൾ: ജെസിക്ക, ഹാന്ന, ഐസയ , ഫെയിത്ത്, ജെറമയ, സെറിന,…

42 കോടിയുടെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ്; നോർത്ത് കരോലിനയിലെ മുത്തശ്ശിക്ക് 5 വർഷം തടവ്

ഫയെറ്റെവിൽ (നോർത്ത് കരോലിന): നോർത്ത് കരോലിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസിൽ 60-കാരിയായ സിന്തിയ ഡെനീസ് മെൽവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 80 പേരെ “വ്യാജ വിദ്യാർത്ഥികളായി” ഉപയോഗിച്ച് 5 മിലിയൻ ഡോളറിലധികം (ഏകദേശം 42 കോടി രൂപ) തട്ടിയെടുത്തു എന്നതാണ് കേസ്. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് വെയ്ക്ക് ടെക്, കേപ്പ് ഫിയർ കമ്മ്യൂണിറ്റി കോളേജ് തുടങ്ങി വിവിധ കോളേജുകളിൽ ഫെഡറൽ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു.പണം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പകരം ഇവർ ഓൺലൈനായി ക്ലാസുകളിൽ ഹാജരാവുകയും കോഴ്സുകൾ പൂർത്തിയാക്കുകയും ചെയ്തു.ആകെ 5 മിലിയൻ ഡോളർ അനുവദിച്ചതിൽ 3.5 മിലിയൻ ഡോളറിലധികം ഇവർ കൈപ്പറ്റി. സിന്തിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിദ്യാർത്ഥികളുടെ ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ…

ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം

ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള  സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ് മെട്രോപ്ലെക്സിന്റെ ഹൃദയഭാഗത്തുള്ള ഭാരതീയ നിവാസ് ഗ്രാന്റ് ബാർ റൂമിൽ വിപുലമായ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു .ഈ ഒത്തുചേരലിനു ഡോ എ കെ മംഗോ  നേതൃത്വം നൽകി. യുഎസിൽ നിയമപരമായി താമസിക്കുന്ന ഓരോ പൗരനും അർഹമായ എല്ലാ സംരക്ഷണവും സുരക്ഷയും നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അമേരിക്കയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെനറ്റർ ജോൺ കോൺയൺ  ഓർമ്മിപ്പിച്ചു. ഇമിഗ്രേഷൻ വകുപ്പിന്റെ നിലവിലെ കെടുകാര്യസ്ഥതകൾ തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക ലാഭത്തിനായി വാർത്തകൾ വളച്ചൊടിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ഭീതി പടർത്തി വ്യൂവർഷിപ്പ് കൂട്ടുന്നതുമായ പ്രവണതകൾ അവസാനിപ്പിക്കണം.അദ്ദേഹം ആവശ്യപ്പെട്ടു വിദ്യാർത്ഥി വിസയിലെ നിയന്ത്രണങ്ങൾ: വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരുന്ന കുറവിനെക്കുറിച്ച് നോർത്ത് ടെക്സസ്…

ഡാളസ് പാലത്തിലെ വെടിവെപ്പ്: പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി

ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ  നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത കേസിലെ പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി. ഗ്രാൻഡ് പ്രേരി സ്വദേശിയായ 18-കാരൻ ജോസ് അലാർക്കൺ-സാഞ്ചസിനെതിരെയുള്ള അന്വേഷണത്തിലാണ് നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നത്. 2025 മെയിൽ താൽക്കാലിക വിസയിൽ അമേരിക്കയിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയുധം കൈവശം വെക്കുന്നത് കടുത്ത ഫെഡറൽ കുറ്റമാണ്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ-47 മാതൃകയിലുള്ള റൈഫിൾ, മൂന്ന് എആർ-15 പിസ്റ്റളുകൾ, മറ്റ് തോക്കുകൾ എന്നിവ കണ്ടെടുത്തു. പാലത്തിൽ നിന്ന് ലഭിച്ച 100-ഓളം വെടിയുണ്ടകളുടെ തോടുകൾ ഇയാളുടെ തോക്കുകളിൽ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയിൽ തെളിഞ്ഞു. പാലത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിർക്കുന്നതിന്റെയും ഇത്…

ആയുധ വില്പന ലോക സമാധാനം കൊണ്ടുവരുമോ?

ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഭീതിയുടെ നിഴലിലാണ് ഇന്ന് ലോക ജനത ജീവിക്കുന്നത്. എന്നാൽ, 2026 ൽ വൻ ശക്തികൾ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുമെന്നുമാണ് ചില വിദഗ്ദ്ധർ വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആഗോളതലത്തിൽ യുദ്ധഭീതി വർദ്ധിച്ചുവരികയാണ്. ഉക്രെയ്നിൽ പോരാട്ടം തുടരുന്നു, ഗാസയിൽ സംഘർഷം നിലനിൽക്കുന്നു, തായ്‌വാനെ ചുറ്റിപ്പറ്റിയും വാചാടോപങ്ങളുണ്ട്. പലരും മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലാകട്ടേ പലരും പലവിധത്തിലുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അവയെല്ലാം ഷെയര്‍ ചെയ്തും അഭിപ്രായങ്ങള്‍ എഴുതിയും എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ ചിലര്‍. വൻശക്തികൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ജിയോപൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് സ്ട്രാറ്റജിക് ദീർഘവീക്ഷണ വിദഗ്ദ്ധയുമായ വെലിന ചക്കരോവ (Velina Tchakarova) പറയുന്നു. അമേരിക്ക, ചൈന, റഷ്യ എന്നിവ തീർച്ചയായും ശത്രുക്കളാണ്. യുദ്ധം സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുമെന്നും ആണവ ഭീഷണി വർദ്ധിപ്പിക്കുമെന്നും ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തുമെന്നും അവർക്കറിയാം. ഇപ്പോൾ ഏറ്റവും സെൻസിറ്റീവ് വിഷയങ്ങളിലൊന്നായി തായ്‌വാന്‍…

റെയ്ച്ചൽ ജോൺ ഡാളസിൽ അന്തരിച്ചു

ഡാളസ് : കോഴഞ്ചേരി വെട്ടൊലിൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (89 വയസ്സ്) ഡാളസിൽ അന്തരിച്ചു. പരേത കുഴിക്കാല ചരുവുപറമ്പിൽ കുടുംബാംഗമാണ്. മകൻ, ജയ്‌മോൻ ജോൺ (ഡാളസ് ) ബിജിന (മരുമകൾ ). മകൾ. ജിനി ജെയിംസ്.(ഡാളസ്) കൊച്ചു മക്കൾ. ജൂലിയ, രൂപേൻ, ക്രിസ്, ക്രിസ്റ്റൽ. മെമ്മോറിയൽ സർവീസ്. ഫെബ്രുവരി 02 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 9 വരെ മാർത്തോമാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ച് (11550 Luna Road, Dallas, Tx 75234). സംസ്ക്കാര ശുശ്രൂഷ. ഫെബ്രുവരി 03 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ മാർത്തോമാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ ആരംഭിച്ച് തുടർന്ന് 12 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ വച്ചു നടക്കുന്നതാണ്. (400 Freeport Pkwy, Coppell, TX 75019).

ബുർജ് ഖലീഫ മുതൽ ഫ്രീഡം ടവർ വരെ

മൻഹാട്ടനിൽ ഞങ്ങൾ അങ്ങനെ അധികം പോകാറില്ല . ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടിൽ നിന്നോ മറ്റോ വരുമ്പോൾ ന്യുയോർക് നഗരി കാണിക്കലിന്റെ ഭാഗമായി മൻഹാട്ടനിൽ എത്തുമ്പോളാണ് ഒരിക്കൽ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ ഒരു കോവണി പോലെ നിന്നിരുന്ന ട്രേഡ് സെന്റര് കെട്ടിട സമുച്ഛയങ്ങൾ വീണു മരിച്ച ശ്മശാന ഭൂവിൽ വീണ്ടും കാലുകുത്തുന്നത് . അമേരിക്ക കാരന്റെ തന്നെയല്ല , എഞ്ചിനീറിങ് വൈദഗ് ധ്യത്തിന്റെ തന്നെ അഭിമാനമായി നട്ടെല്ലുയർത്തി ഒരു കാലത്തു വിലസിച്ചിരുന്ന മനോഹര സൗധങ്ങൾ . ഇന്നിവിടെ ഓർമ്മകൾ ഉറങ്ങുന്ന ഈ അക്കല്ദാമയിൽ, ചോരയുടെ മണമുള്ള , പുകയും ചാരവും അന്തരീക്ഷത്തിൽ ഒരു മേഘം പോലെ തളം കെട്ടി നിൽക്കുന്ന , ഏതോ ശോകഗാനത്തിന്റെ അകമ്പടിയോടെ മനസിനെ വിഷാദത്തിന്റെ ഗർത്തങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു അജ്ഞാത മായ ഏതോ വികാര വേലിയേറ്റം മനസ്സിൽ മൂടൽ മഞ്ഞു പൊതിയുന്ന പ്രതീതി…