സിനഗോഗ് നേതാവ് സാമന്ത വോളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഡിട്രോയിറ്റ്:കഴിഞ്ഞ മാസം ഡിട്രോയിറ്റ് സിനഗോഗ് പ്രസിഡന്റ് സാമന്ത വോളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഡിട്രോയിറ്റ് പോലീസ് ബുധനാഴ്ച അറിയിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ രഹസ്യമായി തുടരുമെന്ന് പോലീസ് മേധാവി ജെയിംസ് ഇ വൈറ്റ് പറഞ്ഞു. അന്വേഷണവുമായി പരിചയമുള്ള ഒരു നിയമപാലക പറയുന്നതനുസരിച്ച്, സാമന്തയുടെ മരണം ഒരു ആഭ്യന്തര തർക്കത്തിൽ നിന്നുണ്ടായതാണെന്നും തീവ്രവാദമല്ലെന്നും അന്വേഷകർ കണക്കാക്കുന്നു.വോളിന്റെ കൊലപാതകത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. പ്രതി നേരിടുന്ന കുറ്റങ്ങൾ എന്താണെന്നും വ്യക്തമല്ല. ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗൺടൗൺ സിനഗോഗിന്റെ ബോർഡ് പ്രസിഡന്റായ വോളിനെ, ഒക്‌ടോബർ 21 ന് രാവിലെ 6:30 ന്, ഒരു വിവാഹത്തിൽ നിന്ന് വീട്ടിലെത്തിയ ഏകദേശം ആറ് മണിക്കൂറിന് ശേഷം, അവരുടെ വീടിന് പുറത്ത് ഒന്നിലധികം കുത്തേറ്റ മുറിവുകളോടെ കണ്ടെതുകയായിരുന്നു , പോലീസ് പറഞ്ഞു. സാമന്ത വോളിനു യഹൂദ സമൂഹത്തിൽ പ്രധാന സ്ഥാനം ഉണ്ടായിരുന്നിട്ടും, കൊലപാതകം…

ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിനു കീഴടങ്ങി

ഇന്ത്യാന: ഇന്ത്യാനയിലെ ഒരു ജിമ്മില്‍ വച്ച് തലയ്ക്ക് കുത്തേറ്റ വാല്‍പരാസോ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണ്‍ രാജ് പുച്ച (24) മരണത്തിനു കീഴടങ്ങി. ഫോര്‍ട്‌വെയ്ന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്. 2022 ഓഗസ്റ്റിലാണ് വരുണ്‍ ഉപരിപഠനത്തിന് അമേരിക്കയിലെത്തിയത്. ആന്ധ്രപ്രദേശിലെ ഖമ്മം മാമിലിഗുഡെം സ്വദേശിയായ വരുൺ രാജ് ക്രൂരമായ ആക്രമണത്തെ തുടർന്ന് ജീവനുവേണ്ടി പോരാടുകയായിരുന്നു. ഇൻഡ്യാനയിലെ വാൽപാറൈസോയിൽ സ്ഥിതി ചെയ്യുന്ന പ്ലാനറ്റ് ഫിറ്റ്‌നസ് ക്ലബിലെ ഒരു പൊതു ജിമ്മിന്റെ മസാജ് റൂമിൽ വെച്ച് ജോർദാൻ ആൻഡ്രേഡ് എന്നയാള്‍ വരുണിന്റെ തലയിൽ കുത്തുകയായിരുന്നു. ദി ടൈംസ് ഓഫ് നോർത്ത് വെസ്റ്റ് ഇന്ത്യാന റിപ്പോർട്ട് ചെയ്ത പ്രകാരം ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന ഈ അക്രമം നടന്നത്. സംഭവത്തിൽ 24 കാരൻ ജോർദാൻ ആൻഡ്രേഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോർട്ടർ ടൗൺഷിപ്പിലെ താമസക്കാരനാണ് ഇയാൾ.…

ഡൊണാൾഡ് ട്രംപ് വിജയിക്കുന്നത് രാജ്യത്തിന്റെ അന്ത്യമാകുമെന്ന് ഹിലരി ക്ലിന്റൺ

ന്യൂയോർക് :2024ൽ ഡൊണാൾഡ് ട്രംപ് വിജയിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ അന്ത്യമാകുമെന്നും അവശിഷ്ടങ്ങൾ ഏതാണ്ട് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാകുമെന്നും ബുധനാഴ്ച ” എബിസിയുടെ “ദി വ്യൂ” എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ മുൻ പ്രഥമ വനിതയും സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിന്റൺ പറഞ്ഞു. മാത്രമല്ല 2016 ലെ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച മുൻപ്രസിഡണ്ട് ട്രംപിനെ ജർമ്മനിയിൽ “യഥാക്രമം തിരഞ്ഞെടുക്കപ്പെട്ട” അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തുകൊണ്ടാണ് 76-കാരി ക്ലിന്റൺ അഭിമുഖം ആരംഭിച്ചത്. അടുത്തിടെ നടന്ന പ്രസിഡന്റ് പോളിംഗ്, പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങൾ, ഇസ്രായേൽ-ഹമാസ് യുദ്ധം എന്നിവയും സ്വാഭാവികമായും, ഒരു ഘട്ടത്തിൽ, ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ചുള്ള അവരുടെ ആശങ്കകളെക്കുറിച്ചും എബിസി ടോക്ക് ഷോ എപ്പിസോഡിൽ ക്ലിന്റനോട് ചോദിച്ചു. “എനിക്ക് അത് ചിന്തിക്കാൻ പോലും കഴിയില്ല, കാരണം നമുക്ക് അറിയാവുന്നതുപോലെ ഇത് നമ്മുടെ രാജ്യത്തിന്റെ അവസാനമാകുമെന്ന് ഞാൻ കരുതുന്നു, ഞാൻ അത്…

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ അമേരിക്കന്‍ ഗായിക മേരി മില്‍ബെനും രംഗത്ത്

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ കടുത്ത വിമർശനമാണ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും അതിന്റെ പ്രതിധ്വനി അലയടിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പ്രശസ്ത ഗായികയും ആഫ്രിക്കൻ-അമേരിക്കൻ നടിയുമായ മേരി മിൽബെൻ രംഗത്തെത്തിയത്. അവര്‍ നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെടുക മാത്രമല്ല താൻ ഒരു ഇന്ത്യൻ പൗരയായിരുന്നെങ്കില്‍ കിഴക്കൻ സംസ്ഥാനത്തേക്ക് മാറി മുഖ്യമന്ത്രി സ്ഥാനത്തേക്ക് (നിതീഷിനെതിരെ) മത്സരിക്കുമെന്നും പറഞ്ഞു. “സ്ത്രീകളുടെ മൂല്യത്തെ വെല്ലുവിളിക്കപ്പെടുന്ന ബീഹാറിൽ ഇന്ന് ഇന്ത്യ ഒരു നിർണായക നിമിഷത്തെ അഭിമുഖീകരിക്കുകയാണ്. ഈ വെല്ലുവിളിക്ക് ഒരേയൊരു ഉത്തരമേയുള്ളൂവെന്ന് ഞാൻ വിശ്വസിക്കുന്നു. കുമാർ ജിയുടെ അഭിപ്രായത്തിന് ശേഷം ധീരയായ ഒരു സ്ത്രീ മുന്നോട്ട് വന്ന് ബീഹാർ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ഇന്ത്യൻ പൗരയായിരുന്നെങ്കില്‍ തീര്‍ച്ചയായും ബീഹാറിൽ പോയി തെരഞ്ഞെടുപ്പിൽ മത്സരിക്കുമായിരുന്നു,” മേരി മില്‍ബെന്‍ പറഞ്ഞു. അടുത്തിടെ…

മനംകവർന്ന സർഗ്ഗം 2023 – ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്

ടെക്സസിലെ ഓസ്റ്റിൻ ആസ്ഥാനമായ ‘ദിവ്യം സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സി’ന്റെ കലോത്സവമായ ‘സർഗ്ഗം 2023’ ഇക്കഴിഞ്ഞ ഒക്ടോബർ 29 ന് ജോർജ് ടൗണിലെ ഈസ്റ്റ് വ്യൂ തിയേറ്ററിൽ വച്ച് അരങ്ങേറി. ‘സർഗ്ഗം’ കലോത്സവം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കലാവിരുന്നാണ്. അന്നേ ദിവസം വൈകിട്ട് 4 മണിക്ക് സരസ്വതീ വന്ദനത്തോടെ കലോത്സവത്തിന് തുടക്കം കുറിച്ചു. ‘ദിവ്യം’ സ്‌കൂളിലെ 120-ഓളം വിദ്യാർഥികൾ ഭരതനാട്യം അരങ്ങിൽ അവതരിപ്പിച്ചു. കുട്ടികളുടെ സരസ്വതീ വന്ദനത്തോടെയായിരുന്നു തുടക്കം. തുടർന്ന്, മുതിർന്ന വിദ്യാർത്ഥികളുടെയും അരങ്ങേറ്റത്തിനായി തയ്യാറാകുന്ന വിദ്യാർത്ഥികളുടെയും നടനങ്ങൾ രംഗത്തരങ്ങേറി. ഏകദേശം രണ്ടരമണിക്കൂറിലധികം നീണ്ടുനിന്ന തുടർച്ചയായ നൃത്തപരിപാടികൾ കാണികൾക്ക് ആനന്ദമേകുന്നവയായിരുന്നു. ഏറ്റവും കൗതുകമേറിയത് ‘ദിവ്യം’ സ്‌കൂളിലെ ആഫ്രിക്കൻ-അമേരിക്കൻ വിദ്യാർത്ഥിയായ അഡെമിഗ്‌വ വിറ്റ്സ്റ്റാക്ക് ആദ്യമായി അരങ്ങത്ത് അവതരിപ്പിച്ച ഭരതനാട്യമായിരുന്നു എന്നത് എടുത്തുപറയേണ്ടുന്ന ഒന്നുതന്നെയായിരുന്നു. ഭർത്താവും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഒരു മകനുമടങ്ങിയ കുടുംബിനിയായ അഡെമിഗ്‌വ, ഭരതനാട്യം കലാരൂപത്തോടുള്ള അതിയായ…

ജേക്കബ് വർഗീസ് 70 (ജോസ്സി) അന്തരിച്ചു

ഡാളസ്: ഡാളസ്സിലെ ആദ്യകാല മലയാളിയും കൊടുകുളഞ്ഞി സ്വദേശിയുമായ വരിക്കേൽ ജേക്കബ് വർഗീസ് (ജോസ്സി 70) നവംബർ അഞ്ചാം തീയതി കേരളത്തിൽ അന്തരിച്ചു. ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ നിന്നും ഒരു മാസം മുൻപാണ് കേരളത്തിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിനെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: ത്രേസ്യാമ്മ ജേക്കബ് (ഡാളസ് ) മക്കൾ: രോഷൻ, ജെസ്സൻ, ബ്ലെസ്സൻ മരുമക്കൾ: ലോറൻ (എല്ലാവരും യുഎസ് ) 1974 അമേരിക്കയിലെത്തിയ അദ്ദേഹം ദീർഘകാലമായി ഡാളസ്സിൽ താമസിക്കുകയും 1998 രൂപീകൃതമായ സിഎസ്ഐ കോൺഗ്രിഗേഷൻ സ്ഥാപക അംഗവും വളരെക്കാലം സഭയുടെ നേതൃത്വം സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു. ജേക്കബ് വർഗീസിന്റെ ആകസ്മിക വിയോഗത്തിൽ സിഎസ്ഐ കോൺഗ്രിഗേഷൻ ഇടവക വികാരി റവ രജീവ് സുഗു കുടുംബാങ്ങങ്ങളെ അനുശോചനം അറിയിച്ചു. ഡാളസ്സിൽ സിഎസ്ഐ സഭയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ജോസ്സിച്ചായൻ എല്ലാവരുടെയും സ്നേഹാദരങ്ങൾ നേടുകയും ചെയ്ത…

ആദ്യരാത്രിയിലെ കുമ്പസാരം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവവധുവിന്റെ എല്ലാ ഭാവഹാദികളോടുംകൂടി മന്ദംമന്ദം നടന്നുവന്ന്‌ അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച്‌ അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു… “നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്‌. നിനക്കത്‌ കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന്‌ ഞാന്‍ ഊഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക്‌ എല്ലാം കേട്ടതിനുശേഷം നിനക്കൊരു തീരുമാനമെടുക്കാം ….” “എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കിരുവര്‍ക്കും പറയാനുള്ളതെല്ലാം ഈ രാത്രി തന്നെ പറഞ്ഞു തീര്‍ക്കാം.” അവള്‍ പറഞ്ഞു. അയാള്‍ തൂടങ്ങി… “എനിക്കൊരു പ്രേമബന്ധമുണ്ട്‌” “ഞാനൂഹിച്ചു.” അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍…

ബെർണി സാൻഡേഴ്‌സിന്റെ എതിർപ്പിനെ മറികടന്നു ഡോ. മോണിക്ക എം. ബെർടാഗ്‌നോളിയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി അംഗീകരിച്ചു

വാഷിംഗ്‌ടൺ ഡി സി:സെനറ്റ് ഹെൽത്ത് ചെയർമാനുമായ വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്‌സിന്റെ എതിർപ്പുകൾ മറികടന്ന്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അടുത്ത ഡയറക്ടറായി, നിലവിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന ക്യാൻസർ സർജൻ ഡോ. മോണിക്ക എം. ബെർടാഗ്‌നോളിയെ ചൊവ്വാഴ്ച സെനറ്റ് കമ്മിറ്റി സ്ഥിരീകരിച്ചു. 36നെതിരെ 62  വോട്ടിനായിരുന്നു ബെർടാഗ്‌നോളിയെ സെനറ്റ് കമ്മിറ്റി അംഗീകരിച്ചത് .എൻഐഎച്ചിനെ നയിക്കുന്ന രണ്ടാമത്തെ വനിതയായി ഡോ. ബെർടാഗ്‌നോളി മാറും. ഡോ.മോണിക്ക ഒരു “ബുദ്ധിമതിയും  കരുതലുള്ള വ്യക്തിയും” ആണെങ്കിലും താൻ അവർക്കെതിരെ വോട്ട് ചെയ്യുമെന്ന് ബെർണി പറഞ്ഞു, കാരണം “മരുന്ന് കമ്പനികൾ   ആരോഗ്യ സംരക്ഷണ വ്യവസായത്തിലുള്ള  അത്യാഗ്രഹവും അധികാരവും നിയന്ത്രിക്കാൻ തയ്യാറാണെന്ന് അവർ  എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. “കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ ബെർണി സാൻഡേഴ്‌സ് പറഞ്ഞിരുന്നു “അവസാന കോവിഡ് പാൻഡെമിക്കിന്റെ യഥാർത്ഥ ഉത്ഭവം ബയോമെഡിക്കൽ റിസർച്ച് കമ്മ്യൂണിറ്റിയേക്കാൾ കൂടുതൽ അറിയാൻ ആരും…

സ്വര്‍ഗീയാനുഭൂതിയേകി ഫിലാഡല്‍ഫിയയില്‍ “കുട്ടി വിശുദ്ധ”രുടെ പരേഡും ഹോളിവീനും

ഫിലാഡല്‍ഫിയ: സ്വര്‍ഗ്ഗത്തിലെ സകല വിശുദ്ധരെയും അനുസ്മരിക്കുന്നതിനും, അവരുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാള്‍ സീറോമലബാര്‍ പള്ളിയില്‍ സമുചിതമായി ആഘോഷിച്ചു. ഒക്ടോബര്‍ 29 ഞായറാഴ്ച്ച ദിവ്യബലിക്കു മുമ്പായി ക്രമീകരിക്കപ്പെട്ട വിശുദ്ധരുടെ പരേഡ് മികവുറ്റതായിരുന്നു. വിശുദ്ധവേഷമിട്ട “കുട്ടിപ്പട്ടാളം” വിശുദ്ധപാത തീര്‍ത്ത് സ്വര്‍ഗത്തിലെ പുണ്യാത്മാക്കള്‍ക്കു വരവേല്‍പ്പു നല്‍കി. നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ, വിശുദ്ധിയില്‍ ജീവിക്കണമെന്നു മാത്രം. സ്വര്‍ഗീയവിശുദ്ധരുടെ ഗണത്തില്‍ പേരുചേര്‍ക്കപ്പെടാന്‍ മാര്‍പാപ്പയോ, കര്‍ദ്ദിനാളോ, മെത്രാനോ, വൈദികനോ, കന്യാസ്ത്രീയോ, സന്യസ്തനോ ആകണമെന്നില്ല. ദൈവഹിതത്തിനനു സൃതമായി കുടുംബജീവിതം നയിക്കുന്ന ഏതൊരു വിശ്വാസിക്കും വിശുദ്ധ പദവിക്ക് അര്‍ഹതയുണ്ട്. അതിനുള്ള കൃപാവരം മാമ്മോദീസായിലൂടെ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. സീറോ മലബാര്‍ പള്ളി വികാരിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന ചിക്കാഗോ സീറോമലബാര്‍ രൂപതാ പ്രോക്യുറേറ്റര്‍ റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കാര്‍മ്മികനായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്തരെയും…

മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് സ്പോർട്സ് ടൂർണമെൻറ് നവംബർ 11ന്

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് സൗത്ത് വെസ്റ്റ് ” സെന്റർ എ” സ്പോർട്സ് ടൂർണമെൻറ് നവംബർ 11ന് ശനിയാഴ്ച ഡാളസിൽവച്ചു നടത്തപ്പെടുന്നു. മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്സ് ബ്രാഞ്ച് യൂത്ത് ഫെലോഷിപ്പ് സ്പോർട്സ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും. കരോൾട്ടണിൽ ഉള്ള “മക്കിന്നിഷ് സ്പോർട്സ് കോംപ്ലക്സ് ” (2335 Sandy Lake Road, Carrollton, TX 75006) ആകുന്നു കായിക മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന കായികമത്സരങ്ങളിൽ മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് , സെഹിയോൻ മാർത്തോമ ചർച്ച്, സെന്റ് പോൾസ് മാർത്തോമ ചർച്ച്, ഒക്ലഹോമ മാർത്തോമ ചർച്ച് , ഹ്യൂസ്റ്റൺ ഇമ്മാനുവൽ ചർച്ച് എന്നിവിടങ്ങളിൽ നിന്നുള്ള യൂത്ത് ഫെലോഷിപ്പ് അംഗങ്ങൾ പങ്കെടുക്കും. ടൂർണമെന്റിനോട് അനുബന്ധിച്ച് കരോൾട്ടൺ മാർത്തോമ ചർച്ച് യൂത്ത് ഫെല്ലോഷിപ്പ് അംഗം സാം സജിയുടെ സ്ഥാപനമായ “സാം’സ്…