ഭൂമി സ്വർഗ്ഗം (കവിത): ജയൻ വർഗീസ്

അങ്ങങ്ങാകാശത്തിൻ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വർഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടർത്തും ചെടികളുണ്ടോ ? തേനൂറുമരുവികൾ ക്കരികിലായ് നുരയുന്ന ലഹരിയിൽ ഉലയുന്ന മുലകളുണ്ടോ ? ചിറകുകൾ കുടയുന്നോ – രരയന്ന നടയുമായ് പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ? അവളുടെ മൃദു ചുണ്ട് മൊഴിയുന്ന സംഗീത ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ? പുളകങ്ങൾ പൂക്കുന്ന വഴി താണ്ടിയെത്തുമ്പോൾ അവിടെയൊരപ്പാപ്പൻ ദൈവമുണ്ടോ ? തലവരയെഴുതിയ തടിയനാം ഗ്രന്ഥച്ചുരുൾ വിടരുമ്പോൾ നരകമോ നൻ നാകമോ ? നരകത്തിൽ ഉണരുമോ പിടയുന്ന മനുഷ്യന്റെ തെറിവിളിയഭിഷേകം: “ ഭൂമി സ്വർഗ്ഗം “

ഒരു സുന്ദര ഗ്രാമ സന്ധ്യ (കവിത): ഗംഗാധര൯ ചെറിയാനവട്ടത്ത്‌

രാപ്പകല്‍ മദ്ധ്യേ മദാലസയായനു- രാഗവിവശയാം സിന്ദൂര സന്ധ്യയെ ശ്യാമാംബരത്താല്‍ പുതപ്പിച്ചുറക്കുവാ൯ ശീതാനില൯ നേര്‍ത്ത താരാട്ടു മൂളവേ ഞാ൯ നടന്നെത്തിയെ൯ പാട വരമ്പിലെ ഞാവല്‍ മരത്തിന്റെ കീഴിലേകാകിയായ്‌ പ്രാലേയ മാമല സാനുവില്‍ ശാന്തമായ്‌ പ്രാദുഷ്ക്കരിയ്ക്കും കുളി൪ നീ൪ പ്രവാഹങ്ങള്‍ സൂര്യ൯ സുരതാഭിലാഷനായ്‌ സാഗര മാറിലലിയുന്നു ബുദ്ബുദം മാതിരി കാദം‌ബിനീ നിര സൂര്യാംശു പൂശിയ മേദുര വര്‍ണ്ണാഭമേറും കമാനങ്ങള്‍ കാരണ്ഡവങ്ങള്‍ ചിലയ്ക്കുന്ന സൈകത തീരം പ്രശാന്ത പ്രഭവ താഴ്‌വാരങ്ങള്‍ താമരച്ചോലയില്‍ സ്വര്‍ണ്ണ മരാളങ്ങള്‍ കാമാന്ധരായി തിരയുന്നിണകളേ ചഞ്ചരീകങ്ങലുല്‍ഫുല്ല പൂഷ്പങ്ങളെ കൊഞ്ചിച്ചു ചുംബിച്ചുറക്കുന്നു വാടിയില്‍ ആഭോഗി രാഗത്തിലെന്റെ കര്‍ണ്ണങ്ങളില്‍ ആഭൃംഗമോതിത൯ ഭോഗാനൂഭൂതികള്‍ ശാര്‍ദൂലവിക്രീഡിതത്തില്‍ പികയുഗം ആര്‍ദ്രമായ്‌ ചൊല്ലുന്നു പ്രേമ കാവ്യാമൃതം വസ്ത്രം ശിലയിലലക്കും ചലശ്രോണി വസ്ത്ര രഹിതം ചലിയ്ക്കും കുചദ്വയം എത്ര മനോജ്ഞമാണീ മലനാടിന്റെ ചിത്രമുല്‍കൃഷ്ടമസുലഭ സുന്ദരം എത്ര ജന്മങ്ങളിനിയുമുണ്ടെങ്കിലും അത്രയുമീ കൊച്ചു ഗ്രാമത്തിലാകണേ…    

ദൈവം (കവിത): ജയൻ വർഗീസ്

കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ ബോധം ! മായാ പ്രപഞ്ചമേ, നിന്റെ നിരാമയ നായകനല്ലയോ ദൈവം ! കാല പ്രവാഹ വഴി – കളിൽ ഉണ്മയാം സ്നേഹ സ്വരൂപമീ ദൈവം ! കാണാത്തൊരാത്മ – പ്രഭാവമനശ്വര താള സംഗീതമെൻ ദൈവം ഭൂമിയിൽ ഞാനായ മൺ കട്ടയിൽ ജീവ സാര സമ്പൂർണ്ണത ദൈവം ഞാനും പ്രപഞ്ചവും വർത്തമാനത്തിന്റെ താള നിരാമയ ബോധം ദ് വൈതമല്ലദ്വൈത തത്വത്തിൽ ഒന്ന് ചേർ – ന്നിത്തിരി പൂവായ് വിടർന്നു ! ,ആനന്ദ ദായക മാ ദിവ്യ സ്രോതസ്സിൽ ഞാനായി ‌ ചേർന്നിരിക്കുമോൾ ! നാളെകൾ താണ്ടും പ്രപഞ്ച സമുദ്രത്തിൽ ഞാനെന്നും മറ്റൊരു തുള്ളി !

ക്രിസ്മസ് മുഖമുദ്രകൾ (കവിത): എ.സി. ജോര്‍ജ്

ആഴിയിലെങ്ങും മാനവ കോപതാപങ്ങൾ തണുക്കും കാലം മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ മുഴങ്ങട്ടെ ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ കൊല്ലും കൊലയും…

യുവതി (നർമ്മ കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

“പറയൂ സഹോദരാ, അകലെക്കാണും ബ്യൂട്ടി- പാർലറിൽ നിന്നും വരും യുവതിയാരാണെന്ന്‌? കവികൾ അതുപോലെ ചിത്രകാരൻമാർ കണ്ടാൽ കാവ്യമായ് ഒരു നല്ല ചിത്രമായ് മാറ്റും രൂപം! താരു പോൽ വികസിച്ചു നിൽക്കുമാ നയനങ്ങൾ ആരു കണ്ടാലും നോക്കി നിന്നുപോം കപോലങ്ങൾ! അത്രമേൽ മനോഹരം മോഹനം കർണ്ണങ്ങളും നിറമോ ചെമ്പകപ്പൂ തോറ്റു പിന്മാറും പോലെ! മരാളം പോലും ക്ഷിപ്രം ലജ്ജിച്ചു വിട വാങ്ങും മന്ദമാം ഗമനവും വശ്യമാം കടാക്ഷവും, രാത്രി തൻ നിറമാർന്ന കേശവും അതിലെഴും രാകേന്ദു സമാനമാം ശുഭ്രമാം മുല്ലപ്പൂവും, കിളിക്കൊഞ്ചൽപോലുള്ളശബ്ദവും, അതിനൊപ്പം കളിയും ചിരിയുമായ് ഭാഷിക്കും പ്രകൃതവും, രമ്യമായ് ആരും കേട്ടാൽ മയങ്ങും പടുത്വവും ഗണ്യമായ്മേളിച്ചൊരീസ്ത്രീരത്ന, മാരാണിവൾ? തത്തമ്മച്ചുണ്ടുപോലെ ശോണമാം ചുണ്ടുകളും മൊത്തത്തിലൊരപ്സര കന്യതൻ ഭാവങ്ങളും, സർവ്വവും സമന്വയിച്ചഴകിൽ കുളിച്ചൊരീ സൗന്ദര്യധാമമാരെന്നറിയാൻ ജിജ്ഞാസയായ്”! “പറയാം, ക്ഷമിക്കുകെൻ സോദരാ, പറയാതെ മറഞ്ഞു നിൽപ്പാനെനിയ്കാവുകില്ലൊരിക്കലും! അമ്മട്ടു മനോഹരിയാമൊരീ യുവതി നിൻ…

പറയും, പിന്നെ ചെമ്പരത്തി പൂവ് മൗനവും (കവിത): ലാലി ജോസഫ്

പറ, പറ, പറ, പറ നെല്ല് അളക്കുന്ന പറ അല്ല, നിങ്ങള്‍ പറയുന്ന പറ തന്നെയാണ് ഞാന്‍ പറയാന്‍ പോകുന്ന പറ. പക്ഷെ പറഞ്ഞാലും പറഞ്ഞാലും അവന് മനസിലാകുന്നത് വേറെയാണ.് പലവട്ടം പലരീതിയില്‍ പറഞ്ഞു നോക്കി, ഒടുവില്‍ മനസ്സിലായി ഫലം ഇല്ലെന്ന്. അവസാനം കിതച്ചും വിതുമ്പിയും പറയാനുള്ളത് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: എന്‍റെ രക്തസമ്മര്‍ദ്ദം ഉയരുന്നു! അപ്പോള്‍ ഞാന്‍ പറച്ചില്‍ നിര്‍ത്തി കാരണം പറഞ്ഞിട്ടും ഫലം ഇല്ലെന്ന് മനസ്സിലായി. എന്നിട്ടും അവന്‍ പിന്നേയും പറയുന്നു: പറ, പറ, പറ, പറ ഞാന്‍ കേള്‍ക്കട്ടെ. ഇനി എന്ത് പറയും? മൗനമായ് ഞാന്‍ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ്.

കൈരളി കരയുന്നു! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

കൈരളി കരയുന്നൂ, കണ്ണുനീർ പൊഴിക്കുന്നു കൈതവം തെല്ലുമേശാ കാരുണ്യസ്വരൂപിണി! കേരളമക്കൾക്കെന്നും മാതാവാണവൾ, സദാ കേരവൃക്ഷം പോലല്ലോ നന്മ പേറുന്നു തന്നിൽ! കൽപ്പനയ്ക്കതീതമാം കല്പവൃക്ഷമാണവൾ കാമധേനുവാണവൾ, ചിന്താമണിയാണവൾ! അക്ഷരപുഷ്പങ്ങളാൽ അഴകിൽ കൊരുത്തൊരാ അക്ഷയഹാരം തന്റെകണ്ഠത്തിലണിയുന്നോൾ! സ്വരങ്ങൾ അവളുടെ മണിവേണുവിൽ മേവും സ്വർഗ്ഗകന്യകൾരാഗ വിസ്മയം വിരചിപ്പോൾ! വാചസ്പതി തൻ പുത്ര പത്നിയാണവൾ സദാ, വാഗ്ദേവതയായി ധരയിൽ വിരാജിപ്പോൾ! പണ്ഡിതസദസ്സിലെ, സംഗീത വിദ്വാന്മാരിൽ പാണ്ഡിത്യം വിളിച്ചോതും ഗീതമായ്വിലസുന്നോൾ! ഭക്തരാം പ്രഭാഷക വൃന്ദത്തിൻ കണ്ഠങ്ങളിൽ ശക്തമാം അമേയമാം വാക്സ്രോതസ്സരുളുന്നോൾ! മൂകാംബികയാണവൾ, കോലാസുരനെ, യൊരു മൂകാസുരനായ്, തന്റെ ഭക്തനായ്‌ മാറ്റിയവൾ! സരസ്വതിയാണവൾ സരസവാണിയവൾ സന്തതം ജിഹ്വാഗ്രത്തിൽ സ്വരമായ് വർത്തിപ്പവൾ! ഹസ്താമലകനു തൻ വാഗ്‌വിലാസവും നൽകി വിസ്മയഭരിതമാം വാഗ്മിയുമാക്കി ദേവി! ആശയവിനിമയം ചെയ്യുവാൻസർവ്വർക്കുമേ ആശ്രയമായല്ലയോവർത്തിപ്പൂ, നിരന്തരം! കല്പവൃക്ഷമാണവൾ! ചിന്താമണിയാണവൾ അല്പത്വമേശാതെന്നും സർവ്വർക്കു മന്നം നൽകും, അക്ഷയപാത്രമവൾ, വിദ്യാധനം നേടുവാൻ അക്ഷര സൗഭാഗ്യവും, നിർല്ലോഭം നല്‍കുന്നവൾ! കൈതവമല്പം…

മഹാബലിക്കാലം (ചരിത്ര സാധ്യതകൾ): ജയൻ വർഗീസ്

മകരക്കുളിർ വീണ നാട്ടിൽ ഇളം മഞ്ഞിൽ മാമ്പൂ മണക്കുന്ന വീട്ടിൽ മാവേലിയെന്ന മനുഷ്യ സ്നേഹിക്കൊരു മൺ സ്വർഗ്ഗമുണ്ടായിരുന്നു. മലയാളപ്പെരുമയിൽ മനുഷ്യാഭിലാഷങ്ങൾ ഇതളിതളായി വിരിഞ്ഞു അപരന്റെ വേദനയ്‌ക്കൊരു നുള്ള്‌ സാന്ത്വന- മവിടെ നിറം ചൂടി നിന്നു ! അടിമകളില്ലാത്ത- യവിടുത്തെ രാജാവ് യജമാനനായിരുന്നില്ല, പ്രജകളിൽ ഒരുവനായ് സ്വയമറിഞ്ഞവരുടെ പ്രിയ സഖാവായി നിന്നു ! ജന മനസ്സാനന്ദ നടന ത്തിൽ ആ നാട് പറുദീസ പോലായിരുന്നു. മതമില്ല വെറിയില്ല മനുഷ്യനും മനുഷ്യനും ഒരുപോലെ തോൾ ചേർന്ന് നിന്നു ! ചതിയില്ല പൊളിയില്ല ചെറുനാഴി യളവില്ല കൊടി വച്ച കാറുകളില്ലാ. ഒരുമിച്ചു നിന്നവർ വിഭവങ്ങൾ കൊയ്തെടു – ത്തൊരു പോലെ ജീവിച്ചു പൊന്നു.. എവിടെയും മനുഷ്യനെ ചെറുതായി യെണ്ണുന്ന യജമാന വർഗ്ഗപ്പുളപ്പിൽ ഇവനാര് ? നമ്മൾക്ക് കഴിയാത്ത കാര്യങ്ങൾ – ക്കിവനെ യിനി മേലിൽ വേണ്ട. തിരുമേനിമാരുടെ തിരുസഭ ചേർന്നിടം തൃപ്പൂണിത്തുറയായി…

മണ്ണിൽ പൂക്കുന്ന മനുഷ്യ സ്വപ്‌നങ്ങൾ (കവിത): ജയൻ വർഗീസ്

എന്താണ് ജീവിത മെന്തിനോജാഗരി ച്ചൊന്നുമേ നേടാത്ത പാഴ്ശ്രമങ്ങൾ ? എന്തിനായ് ഞാനറി യാതെ ഞാൻ മണ്ണിന്റെ ബന്ധുരകൂട്ടിൽ കിളിമകളായ് ? നേരറിവിന്റ മനയോല – യിൽ പത – മേറിയ നാവുമായ് ഹൃസ്വകാലം ആരോ പഠിപ്പിച്ച പല്ലവി പാടുന്ന ശാരിക ത്തേങ്ങൽ മനുഷ്യ ജന്മം ! എങ്കിലുമെങ്ങും പ്രകാശം നിറച്ചാർത്തായ് എന്നെ പൊതിയുന്ന മോഹങ്ങളിൽ പൊന്നണിഞ്ഞെത്തും പ്രഭാതത്തുടിപ്പുകൾ ക്കെന്തൊരു ചന്ദന ച്ചാർ സുഗന്ധം ! ഒന്ന് പുണർന്നുറ ങ്ങട്ടെ ഞാൻ എന്റെയീ മണ്ണിൻ മനോഹര സ്വപ്നങ്ങളിൽ എങ്ങും തുടിക്കുന്ന ജീവന്റെ താളമായ് എന്റെയും ചുംബന സൗകുമാര്യം ? ഇല്ല – വിടർന്നാൽ കൊഴിയണമെന്നതീ മണ്ണിൻ മനം പോലെ ന്യായ സൂത്രം ഏതോ നിയമക നീതി പീഠങ്ങളായ്‌ എന്റെയും പിന്നിൽ ഞാൻ കണ്ടു നിന്നെ ? കൊന്നും കൊലവിളി – ച്ചാർത്തുമീ മണ്ണിലെ പുണ്ണായ് വളർന്ന തലമുറകൾ ഒന്നൊഴിയാതെ…

ഒരു തീവണ്ടി യാത്ര (കവിത): റമീഹ സി

മണ്ണും മലയും പാടവും പുഴകളും ഇലകളും മരങ്ങളും മയങ്ങുമീ രാത്രിയിൽ ഞാൻ ഒരു തീവണ്ടി യാത്രയിൽ….. ഇരുളടഞ്ഞ വഴികളിലെ നിശ്ശബ്ദതയെ ഭേദിച്ചു കൂകിയോടുന്ന ഈ വണ്ടിയിൽ ഞാൻ ഇരിക്കവേ… അങ്ങു ദൂരെ അംബര മുറ്റത്ത് ഉദിച്ചിരിക്കുന്ന അംബിളി മാമന്റെ നനുത്ത നിലാ വെളിച്ചമെനിക്ക് കൂട്ടായിരുന്നു… എങ്ങു നിന്നോ എന്നിലേക്കു ഓടിയടുക്കുന്ന ഇളം കാറ്റുമുണ്ടായിരുന്നു കൂട്ടിനു…… നീല നിലാവെളിച്ചത്തിൽ, കണ്ടു ഞാൻ അവളെ മണവാട്ടിയെ പോൽ തല കുനിച്ച് നാണിച്ചു ഒരില പോലുമനക്കാതെ രാത്രിയുടെ നിറവിൽ മയങ്ങുന്ന മരങ്ങളെ… കണ്ടു ഞാൻ അവളെ ഇളം കാറ്റിലിളകുന്ന ഓളങൾ അല തല്ലും നദീ തടങളെ…. കണ്ടു ഞാൻ അവളെ കന്നി കൊയ്ത്തിനായ് അണിഞ്ഞൊരുങ്ങിയ നെൽ പാടങ്ങളെ…. നിലാ വെയിലുമ്മ വെച്ച ഭൂമി മണവാട്ടിയെ…. പാട വരമ്പുകൾക്കപ്പുറം ചില വീടുകളിൽ ഇനിയുമണയാതെ എരിയുന്ന വെളിച്ചങ്ങള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുന്നതാവാം അങ്ങനെ അങ്ങനെ ഒരായിരം…