ചലച്ചിത്ര-സീരിയൽ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തയായ നടി കനകലത തിങ്കളാഴ്ച അന്തരിച്ചു. 63 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ രണ്ട് വർഷമായി താരം ഡിമെൻഷ്യയും പാർക്കിൻസൺസ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ച കനകലത, മലയാളത്തിലും തമിഴിലുമായി 350-ലധികം സിനിമകളിലും നിരവധി ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ നാടകാഭിനയത്തോടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം അവരുടെ കുടുംബത്തിൻ്റെ വരുമാന സ്രോതസ്സുകളിൽ ഒന്നായിരുന്നു സ്റ്റേജ്. കനകലതയുടെ ഒരു പ്രകടനം കണ്ട ചലച്ചിത്ര നിർമ്മാതാവ് പി എ ബക്കറാണ് തൻ്റെ ‘ഉണർത്തുപാട്ട്’ എന്ന സിനിമയിൽ പ്രധാന വേഷം നല്‍കിയത്. നിർഭാഗ്യവശാൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തില്ലെങ്കിലും, അതിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ചലച്ചിത്ര നിർമ്മാതാവ് ലെനിൻ രാജേന്ദ്രൻ അവരെ തൻ്റെ ‘ചില്ല്’ (1982) എന്ന സിനിമയിൽ കാസ്റ്റ് ചെയ്തു, അത് കനകലതയുടെ…

പത്തനം‌തിട്ടയില്‍ പശുവും കിടാവും ചത്തത് അരളിച്ചെടിയില തിന്നതുകൊണ്ടാണെന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ തെങ്ങമത്ത് മഞ്ജു വീട്ടിൽ പങ്കജവല്ലിയമ്മയുടെ പശുവും കിടാവും ചത്തത് അരളിച്ചെടിയുടെ ഇല തിന്നതുകൊണ്ടാണെന്ന് നിഗമനം. അയല്‍‌വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളിയില അബദ്ധത്തില്‍ കാലിത്തീറ്റയ്ക്കൊപ്പം പശുവിന് നല്‍കിയതാണ് അപകട കാരണമെന്ന് പറയുന്നു. രണ്ട് ദിവസം മുമ്പ് പശുക്കുട്ടിയും പിന്നീട് പശുവും ചത്തു. പശുവിന് ദഹനക്കേടുണ്ടെന്ന് കരുതിയാണ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയത്. ചക്ക കഴിച്ച് ദഹനക്കേട് ഉണ്ടായെന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പങ്കജവല്ലിയമ്മ മരുന്നുമായി വീട്ടിലെത്തിയപ്പോൾ പശുക്കുട്ടിയെ ചത്ത നിലയിൽ കാണുകയായിരുന്നു. അടുത്ത ദിവസം തള്ള പശുവും ചത്തു. പക്ഷേ എന്താണ് കാരണമെന്ന് ആദ്യം മനസ്സിലായില്ല. സാധാരണ ദഹനക്കേട് ഉണ്ടാകുമ്പോൾ മരുന്ന് കൊടുത്ത് ശമിപ്പിക്കാറാണ് പതിവ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പശുവിന് കുത്തിവെപ്പ് നൽകി. സബ്‌സെൻ്ററിൽ നിന്ന് കുത്തിവയ്‌പ്പെടുക്കാൻ ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ വീടിന് സമീപം അരളിച്ചെടി കണ്ടിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പശുക്കളുടെ…

പ്രശസ്ത മലയാള സിനിമാ സം‌വിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം ഉൾപ്പെടെ പതിനെട്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്‌ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍ തുടങ്ങിയവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഒരു സ്വകാര്യം, പുലി വരുന്നേ പുലി, ‌അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകൻ, സ്വയംവര പന്തൽ, പുലർവെട്ടം, പറഞ്ഞു…

ആത്മീയാനന്ദമായി ഗ്രാൻഡ് മുഫ്തിയുടെ ബുഖാരി ദർസ്

സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ സമർഖന്ദ് (ഉസ്ബസ്‌കിസ്ഥാൻ): സ്വഹീഹുൽ ബുഖാരി അധ്യാപന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമർഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തിൽ മഹാ പണ്ഡിതരെയും 20 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെയും സാക്ഷി നിർത്തി ബുഖാരിയിലെ ഹദീസ് വാചകങ്ങൾ ചൊല്ലിക്കൊടുത്തപ്പോൾ പുലർന്നത് ചരിത്രം. വിശുദ്ധ ഖുർആന് ശേഷം ഇസ്‌ലാം മത വിശ്വാസികൾ പവിത്രവും ആധികാരികവുമായി കരുതുന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാച രണത്തിന്റെ ഭാഗമായി ഇന്നലെ(ഞായർ)യാണ് ലോക പ്രശസ്ത പണ്ഡിതർ ഒരുമിച്ചുകൂടിയ ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്. ഉസ്ബസ്കിസ്ഥാൻ മതകാര്യ വകുപ്പിന്റെയും മുഫ്തിമാരുടെയും വിവിധ പണ്ഡിത കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പണ്ഡിത സംഗമത്തിൽ നിരവധി…

ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തെരഞ്ഞെടുത്തത്. ഇവര്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഓട്ടോമേഷനിലേക്ക് ധാരാളം മാനുവല്‍ ജോലികള്‍ ചെയ്യാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.ടീമിന് നാല്‍പതിനായിരം രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു. കാസര്‍കോഡ് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അന്‍ഷിഫ് ഷഹീര്‍,ആസിഫ് എസ് എന്നിവര്‍ അടങ്ങിയ ടീം ടെക് ടൈറ്റന്‍സ് ഒന്നാം റണ്ണര്‍ അപ്പും പാലാ സെന്റ്. ജോസഫ്‌സ്…

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് പകരം ജനങ്ങളുടെ പ്രശ്‌നങ്ങളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത്: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: ഓരോ മണ്ഡലത്തിലും ഏത് സ്ഥാനാർത്ഥിയെ നിർത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസ് പാർട്ടിക്കാണെന്നും, രാഹുൽ ഗാന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മാധ്യമങ്ങൾ ജനങ്ങളുടെ ജീവനോപാധി, ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്നും അഖിലേന്ത്യാ കോൺഗ്രസ് സമിതി (എഐസിസി) ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ശനിയാഴ്ച ഇവിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത വേണുഗോപാൽ, ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ മാധ്യമങ്ങളും എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിൽ നിന്ന് മത്സരിപ്പിക്കുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചോദിച്ചു. “മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി മത്സരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി. എന്തുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് അവിടെ നിന്ന് മത്സരിച്ചുകൂടാ? പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് മണ്ഡലങ്ങളിൽ നിന്നും അന്തരിച്ച എ ബി വാജ്‌പേയി മൂന്ന് മണ്ഡലങ്ങളിൽ നിന്നും ഒരേസമയം മത്സരിച്ചപ്പോള്‍ മാധ്യമങ്ങൾ എന്തുകൊണ്ട് മൗനം പാലിച്ചു?,” വേണുഗോപാൽ…

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: സി.എ, സി.എം.എ സ്കോളർഷിപ്പ് പരീക്ഷ നാളെ (തിങ്കൾ)

കോഴിക്കോട്: സി.എ , സി.എം.എ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിനായുള്ള പരീക്ഷ നാളെ (തിങ്കൾ) നടക്കും. മർകസ് നോളജ് സിറ്റിയിലെ ഹിൽസിനായി കാമ്പസിലാണ് പരീക്ഷ സെൻ്റർ. ഓൺലൈൻ മുഖാന്തിരം നേരത്തെ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത നിലവാരം കാഴ്ച വെക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി സി.എ സി എം എ ഫൗണ്ടേഷൻ പഠിക്കാനുള്ള സാമ്പത്തിക സഹായം ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നൽകും. പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ മേഖലയിൽ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവരെ ഉന്നത തലങ്ങളിൽ എത്തിക്കാനുള്ള സാമ്പത്തിക സഹായങ്ങളും സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്. എട്ടാം ക്ലാസിൽ നിന്ന് തന്നെ മിടുക്കരെ കണ്ടെത്തി പി.ജി പഠനം വരെ വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച സ്കോളർ സ്പാർക്ക് ടാലൻ്റ്…

കുഴിപ്പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ; പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു

തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ( കുഴിപ്പള്ളി ) നാളെ മുതൽ നടക്കുന്ന പെരുന്നാളിന് മൂന്നോടിയായി പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു. വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ തെളിയിച്ച ആദ്യ ദീപത്തിൽ നിന്ന് വിശ്വാസികൾ 163-ാം കല്ലിട്ട പെരുന്നാൾ പ്രതീകമായി 163 ദീപങ്ങൾ തെളിയിച്ചു, മെയ് 13 വരെ നടക്കുന്ന പെരുന്നാളിന് നാളെ കൊടിയേറും. വിശുദ്ധ കുർബാനയ്ക്ക് ശേഷം നാളെ രാവിലെ 10ന് ഇടവക വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ, ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്കും.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് ബുഖാറയുടെ ആദരം;ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ

ബുഖാറ (ഉസ്‌ബസ്‌കിസ്ഥാൻ): ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദിന് (കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്) ഇമാം ബുഖാരിയുടെ ജന്മനാടിന്റെ ആദരം. ബുഖാറയിലെ സറഫ്ഷോൻ കൺവെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ മുഫ്തിമാരും ഖാളിമാരും ചേർന്ന് ആദരസൂചകമായി ഗ്രാൻഡ് മുഫ്തിയെ ‘ഹിർഖത്തുൽ ബുഖാരിയ്യ’ വസ്ത്രം അണിയിച്ചു. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു മുസ്‌ലിം പണ്ഡിതൻ ഇതാദ്യമായാണ് ഒരു മധ്യേഷ്യൻ രാജ്യത്ത് ഇത്തരമൊരു ആദരം ഏറ്റുവാങ്ങുന്നത്. വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നൽകിയ സേവനങ്ങളും, ഇന്ത്യ കേന്ദ്രീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഗ്രാൻഡ് മുഫ്തിക്ക് ആദരം നൽകിയത്. പ്രമുഖ യമനി പണ്ഡിതനും ദാറുൽ മുസ്തഫ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ശൈഖ് ഉമർ ഹഫീളും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. ഹദീസ് പഠനത്തിനു നൽകിയ സവിശേഷ സംഭാവനകളും അന്താരാഷ്ട്ര തലത്തിൽ പുതിയ…

ഓൺലൈൻ ആപ്പിലൂടെ 25 കോടിയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ സാഹസികമായി പിടികൂടി

തൃശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ സൂത്രധാരനായ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. മൈ ക്ലബ് ട്രേഡ്സ് എന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് 256 ദിവസത്തിനുള്ളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആളുകളിൽ നിന്ന് നേരിട്ട് പണം വാങ്ങി പണം നിക്ഷേപിക്കുമ്പോൾ മൊബൈൽ ഫോണിൽ തുല്യമായ ഡോളര്‍ കാണിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഫ്ലാറ്റിലുണ്ടായിരുന്ന ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇതേ തട്ടിപ്പ് സംബന്ധിച്ച് രാജേഷ്, അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത ജോബി…