കൊണ്ടോട്ടി : ഫ്രറ്റേണൽ ബ്രിഗേഡ്സ് എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യത്യാസ്ഥ കാമ്പസ് ഇലക്ഷന് മത്സരിച്ചു വിജയിച്ച പോരാളികൾക്ക് സ്വീകരണം നൽകി. കൊണ്ടോട്ടി മർകസ് സ്കൂൾ വെച്ച് നടന്ന സ്വീകരണത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെ പി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്റഫ്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വിമൻസ് ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം നാജിയ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ലയിലെ…
Category: KERALA
ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്സിക്കോളജിയുടെ വാർഷിക ശാസ്ത്രീയ സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്സിക്കോളജിയുടെ (എപിഎഎംടി 2023) 21-ാമത് വാർഷിക വാർഷിക ശാസ്ത്രീയ സമ്മേളനം നവംബർ 10ന് സമാപിച്ചു. നവംബർ 7ന് ഹോട്ടൽ ഓബൈ താമരയിൽ ആരംഭിച്ച സമ്മേളനത്തിൽ കേരള സര്‍ക്കാര്‍ ഡിഎംഇ ഡോ തോമസ് മാത്യുവായിരുന്നു മുഖ്യാഥിതി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് & റിസർച്ച് ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ ഡോ മനോജൻ കെ കെ, തിരുവനന്തപുരം ജിജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം എച്ച്ഒഡി ഡോ ലിനു എം ശേഖറായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. നവംബര്‍ 6ന് കേരളത്തിൽ തന്നെ ആദ്യമായി ടോക്സിക്കോളജി സിമുലേഷൻ ഏകദിന ശില്പശാല ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യുഷണൽ സ്കിൽസ് ലാബിൽ അത്യാധുനിക സൗകര്യങ്ങളോടെ സംഘടിപ്പിച്ചു. അക്യൂട്ട്…
കടക്കെണിയില്‍ ആത്മഹത്യ ചെയ്ത കര്ഷകന് പ്രസാദിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വന്‍വീഴ്ചയാണുള്ളതെന്നും പ്രസാദിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുകയും കൃഷിവകുപ്പിനെയും സപ്ലൈകോയെയും പ്രതിയാക്കി നരഹത്യയ്ക്ക് മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതും സപ്ലൈകോയുടെ തുടര്‍ച്ചയായ നീതി നിഷേധവും മൂലം ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടാതെ വന്നതുമാണ് ആത്മഹത്യയുടെ കാരണമെന്ന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ സമീപനം തുടര്‍ന്നാല്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കും. പ്രസാദിന്റെ അനന്തരാവകാശിക്ക് സര്‍ക്കാര്‍ ജോലിയും ഉറപ്പാക്കണം. കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കടംവാങ്ങി ആഘോഷങ്ങളിലും ധൂര്‍ത്തിലും ആറാടുന്ന സംസ്ഥാന സര്‍ക്കാരിനെ കുറ്റവിചാരണ നടത്താന്‍ മനുഷ്യാവകാശ കമ്മീഷനും കര്‍ഷകസമൂഹവും തയ്യാറാകണമെന്നും ഈ നില തുടര്‍ന്നാല്‍ കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്തുകൊണ്ട്…
മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു
കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ പതിനൊന്ന് മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. കാന്തപുരത്തിന്റെ സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്നും തിരക്കുകൾക്കിടയിലും സന്ദർശിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചതായും സന്ദർശനത്തിന് ശേഷം കാന്തപുരം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ…
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്ക് കോഴിക്കോട് നടക്കാവ് പോലീസ് നോട്ടീസ് അയച്ചു. ഒരു ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാരോപിച്ചാണ് നടനെതിരെ കേസ്. ഈ മാസം 19 ന് മുൻപ് നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെയും സാക്ഷികളായ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ ആ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ പ്രവൃത്തി മാധ്യമ പ്രവർത്തകയെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. എങ്കിലും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. അതേസമയം, ഇടത് അനുഭാവമുള്ള മാധ്യമ പ്രവർത്തകർ പിന്തുടരുന്നതായി ആരോപണം ഉയർന്നപ്പോഴാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മാധ്യമ റിപ്പോര്‍ട്ടര്‍മാരോട്…
ആഘോഷം പൊടിപൊടിക്കാന്‍ ഇഷ്ടം പോലെ പണമുണ്ട്; ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും പൊതുജനങ്ങള്‍ക്ക് റേഷന്‍ കൊടുക്കാനും പണമില്ല; സംസ്ഥാന സർക്കാരിനെ പരിഹസിച്ച് ഗവര്‍ണ്ണര്‍
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നീന്തൽക്കുളങ്ങൾക്കും ആഘോഷങ്ങൾക്കും ഫണ്ട് അനുവദിച്ചത് ഉയർത്തിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങളെ വിമർശിച്ചു. അനാവശ്യ ചെലവുകൾക്കായി സർക്കാർ അമിതമായ തുക ചെലവഴിക്കുന്നുണ്ടെങ്കിലും റേഷൻ, ശമ്പളം തുടങ്ങിയ അവശ്യ പേയ്മെന്റുകൾക്ക് ആവശ്യമായ ഫണ്ട് ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലതാമസം നേരിട്ട ബിൽ പേയ്മെന്റുകളെ അഭിസംബോധന ചെയ്യുന്ന ഹൈക്കോടതി ഹിയറിംഗിനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടായാൽ തെളിവ് നൽകേണ്ടതിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു. രാജ്ഭവനെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കർഷകത്തൊഴിലാളികൾക്കുള്ള ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നതും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽ അനിശ്ചിതത്വവും നിലനിൽക്കുന്നതും ശ്രദ്ധേയമാണ്. തലസ്ഥാനത്ത് കേരളീയം പരിപാടി പൊടിപൊടിക്കാന്‍ പണം ചെലവഴിക്കുന്നതിനിടെ, സംസ്ഥാനം വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകൾ ഉയർത്തിയ സമയത്താണ് ഗവര്‍ണ്ണറുടെ വിമര്‍ശനം.
രാജ്യാന്തര വിഷയങ്ങള്‍ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു: അഡ്വ.വി.സി.സെബാസ്റ്റിയന്
കൊച്ചി: രാജ്യാന്തരവിഷയങ്ങള്‍ മറയാക്കി കേരളസമൂഹം അനുദിനം നേരിടുന്ന ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും ഭീകരവാദ അജണ്ടകളും രാഷ്ട്രീയ വിവേചനവും കേരളഭരണത്തിന്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു. 1600 രൂപ സാമൂഹ്യ ക്ഷേമപെന്‍ഷനും രോഗികള്‍ക്കുള്ള കാരുണ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടു. സാമൂഹ്യ ക്ഷേമപെന്ഷന് ലഭിക്കാതെ മരുന്നിനും ചികിത്സയ്ക്കുമായി വയോധികര്‍ ഭിക്ഷാടനം നടത്തുന്ന സാഹചര്യം കേരളത്തെ ലജ്ജിപ്പിക്കുന്നു. കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയില്‍ വിറ്റ നെല്ലിന് നല്കാന് സര്‍ക്കാരിന് പണമില്ല. വന്യജീവി അക്രമങ്ങള്‍ നിത്യസംഭവമായി മനുഷ്യനെ കൊല്ലുന്നു. സ്കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും പ്രതിസന്ധിയില്‍. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വെള്ളക്കരം വര്‍ദ്ധിപ്പിച്ചു. വികസനങ്ങള്‍ മുരടിച്ചു. തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുന്നു.…
സാമൂഹിക സമത്വം പുലരണമെങ്കിൽ ജാതി സെൻസസ് നടപ്പാക്കണം: വെൽഫെയർ പാർട്ടി
തിരുവക്കാട്: ഭൂമിയും വിഭവങ്ങളും ഒക്കെ ഇവിടുത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജാതി സെൻസസിലൂടെ മാത്രമേ സാമൂഹിക നീതി പുലരുകയൊള്ളൂ. പ്രതിപക്ഷ മുഖ്യമന്ത്രിമാരുള്ള പല സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്തുവാൻ തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിലും ഉടനെ നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന മങ്കട മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെപി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി എച്ച് സലാം മാസ്റ്റർ സ്വാഗതവും, അഷ്റഫ് കുറുവ നന്ദിയും പറഞ്ഞു. എം. കെ ജമാലുദ്ദീൻ, നസീമ സിഎച്,…
നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് (61) എറണാകുളത്ത് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ്, കൊച്ചിൻ കലാഭവനിലെ പ്രമുഖനായിരുന്നു. കൂടാതെ, നിരവധി ജനപ്രിയ സിനിമകളിൽ പ്രധാന ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഏകദേശം നൂറ്റമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്റെ ജനനം. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് നാടക വേദികളിലും സജീവ സാന്നിധ്യമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലേക്ക് എത്തിക്കുന്നത്. ക്രമേണ കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി ഹനീഫ് മാറി. സെയിൽസ്മാനായി ജോലി നോക്കവെയാണ് മിമിക്രി കലാവേദിയിലേക്ക് ഹനീഫ് കടന്നുവരുന്നത്. ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത് 1990ല്‍ പുറത്തിറങ്ങിയ ‘ചെപ്പുകിലുക്കണ ചങ്ങാതി’ എന്ന സിനിമയിലൂടെയാണ്. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’, ‘ഈ പറക്കും തളിക’, ‘കട്ടപ്പനയിലെ ഹൃത്വിക്…
ആലുവയില്‍ കുടിയേറ്റ തൊഴിലാളിയുടെ മകള്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷ നവംബർ 14ന് പ്രഖ്യാപിക്കും
എറണാകുളം: ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. നവംബർ 14 ന് കോടതി ശിക്ഷ വിധിച്ചേക്കും. കേസിലെ ഏക പ്രതിയായ അസ്ഫാഖ് ആലം കുറ്റക്കാരനാണെന്നാണ് എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയത്. ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറഞ്ഞത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ 16 കുറ്റങ്ങളിലും…
