പാലക്കാട്: നിലവിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന ജി. പ്രഭാകരൻ (69) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 8 മണിയോടെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്രവാഹനത്തിൽ പോകുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ‘ദി ഹിന്ദു’ പത്രത്തിൽ തിരുവനന്തപുരത്തും പാലക്കാടും സേവനമനുഷ്ഠിച്ച പ്രഭാകരൻ, വാർത്താ റിപ്പോർട്ടറായും ലേഖകനായും ദീർഘവും വിശിഷ്ടവുമായ ഔദ്യോഗിക ജീവിതം നയിച്ചു. പ്രഭാകരൻ 2013-ൽ വിരമിക്കുന്നതുവരെ പാലക്കാട് ജില്ലാ ലേഖകനായി രണ്ടു ദശാബ്ദത്തോളം ദി ഹിന്ദുവിൽ പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവർത്തിക്കുന്നു. കടുത്ത ട്രേഡ് യൂണിയൻ പ്രവർത്തകനായ പ്രഭാകരൻ ഇന്ത്യൻ ജേണലിസ്റ്റ് യൂണിയന്റെ വൈസ് പ്രസിഡന്റും മുമ്പ് അതിന്റെ സെക്രട്ടറി ജനറലുമായിരുന്നു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ അംഗമായിരുന്ന അദ്ദേഹം കേരള പത്രപ്രവർത്തക യൂണിയന്റെ (കെജെയു) സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. ഭാര്യ വാസന്തിയും…
Category: KERALA
പീഡനക്കേസിൽ ബ്ലോഗർ ഷാക്കിർ സുബാന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി.
എറണാകുളം : പ്രമുഖ ബ്ലോഗറും യൂട്യൂബറുമായ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബാന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. സെപ്തംബർ 13ന് നടന്ന സംഭവത്തെ തുടർന്ന് സൗദി യുവതി നൽകിയ പീഡനക്കേസുമായി ബന്ധപ്പെട്ടാണ് തീരുമാനം. സൗദി യുവതിയെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് മല്ലു ട്രാവലർ ഇന്റർവ്യൂവിന് ക്ഷണിച്ചുവെന്നും അതിനിടെ തന്നെ പീഡിപ്പിച്ചുവെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. യുവതി ഉടൻ തന്നെ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി. കൂടാതെ, നിയമനടപടികളുടെ ഭാഗമായി അവർ മജിസ്ട്രേറ്റിന് മുമ്പാകെ ഒരു രഹസ്യമൊഴിയും സമർപ്പിച്ചു.
സുമനസ്സുകളുടെ കാരുണ്യത്താൽ അനാഥത്വം വഴിമാറി; സഞ്ചന മോളുടെ മൂന്നാം ജന്മദിനം ആഘോഷിച്ചു
പുറക്കാട്: സഞ്ചന മോളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്നതിന് അനാഥത്വം തടസ്സമായില്ല. 2021 ജൂൺ 6ന് ആണ് സഞ്ചനയുടെ അമ്മ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തൻ്റെയും വത്സലകുമാരിയുടെ മകൾ ആയിരുന്നു ജയന്തി. ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ജയന്തി മരിക്കുമ്പോൾ സഞ്ജനയ്ക്ക് 6 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് ജയന്തിയുടെ പിതാവിൻ്റെ ജീവനും കോവിഡ് അപഹരിച്ചു. വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ ചെറുമകൾ സഞ്ചനയോടൊപ്പം പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി. ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സൗഹൃദ വേദി രണ്ടര വർഷം മുമ്പ് സഹായഹസ്തവുമായി എത്തിയത്. സഞ്ചനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ഇടം പിടിക്കാഞ്ഞതിനെ തുടർന്ന് സൗഹൃദ വേദിയുടെ ഇടപെടലിലൂടെ ആലപ്പുഴ ജില്ലാ ലീഗൽ സർവീസ്…
വിയോജിപ്പിന്റെ ശബ്ദങ്ങളെ ഭരണകൂടം വേട്ടയാടുന്നത് ഭീരുത്വം : വെൽഫെയർ പാർട്ടി
മലപ്പുറം : ഭരണകൂട വിമർശനവും വിലയോജിപ്പുകളും ചേർന്നതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അത്തരം വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്നത് ഭീരുത്വവും ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് സ്വഭാവം വെളിവാക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ഷംസീർ ഇബ്രാഹീം. ന്യൂസ് ക്ലിക്ക് ജേണലിസിറ്റുകളെ ഡൽഹി പോലീസ് വേട്ടയാടുന്നതെനിരെ വെൽഫെയർ പാർട്ടി മലപ്പുറം ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.നൗഷാദലി അരീക്കോട് , ഉസ്മാൻ താമരത്ത്, സിദ്ദീഖ് കാപ്പൻ , ബാസിത് താനൂർ, ഇബ്രാഹിംകുട്ടി മംഗലം, മുനീബ് കാരക്കുന്ന്, നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ,അഷറഫ് അലി കട്ടുപ്പാറ,നസീറ ബാനു, ശരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു.
ഭരണകൂട ഭീകരതക്ക് മുന്നിൽ വിധേയപ്പെടാതെ നിൽക്കുക : ഗ്രോ വാസു
മലപ്പുറം : ഭരണകൂടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര വേട്ടകൾക്ക് മുന്നിൽ വിധേയപ്പെടാതെ നിൽക്കുക എന്ന് ഗ്രോ വാസു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം മമ്പുറം തങ്ങൾ നഗറിൽ സംഘടിപ്പിച്ച കാമ്പസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് പറഞ്ഞത്. ” വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം, ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം ” എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ യു.പി ഭരണകൂട ഭീകരതക്ക് ഇരയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ , സാമുഹ്യ പ്രവർത്തകയും ആദിവാസി മേഖലകളിൽ സജീവ സാനിദ്ധ്യവുമായ ചിത്ര നിലമ്പൂരും മുഖ്യതിഥികളായി പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മുൻ ദേശിയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് , വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്റഫ്, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറിമാരായ ബാസിത്…
സേവന വിവരങ്ങളും എസ്എംഎസ് അലേർട്ടുകളും പ്രാദേശിക ഭാഷകളിൽ നൽകണമെന്ന് കേരളത്തിലെ ഉപഭോക്തൃ അവകാശ പാനൽ ബാങ്കുകളോട് ആവശ്യപ്പെട്ടു
എറണാകുളം: അക്കൗണ്ട് തുറക്കുന്ന ഘട്ടത്തിൽ തന്നെ എസ്എംഎസ് അലേർട്ടുകൾക്കായി ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുള്ള പ്രാദേശിക ഭാഷകളിൽ ഫോമുകളും സേവന വ്യവസ്ഥകളും മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിക്കണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബാങ്കുകളോട് നിർദ്ദേശിച്ചു. പ്രസിഡൻറ് ഡി.ബി.ബിനു, അംഗങ്ങളായ വി.രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവരടങ്ങിയ കമ്മീഷൻ ഉത്തരവ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആർ.ബി.ഐ.) പങ്കിടാൻ നിർദേശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെറിയപ്പിള്ളി ശാഖയുടെ അശ്രദ്ധയും കാര്യക്ഷമതയില്ലായ്മയും സേവന പോരായ്മയും ചൂണ്ടിക്കാട്ടി, 2019 ഫെബ്രുവരിയില്‍ ഒഡീഷ ദിയോഗർ ജില്ലയിലെ മൂന്ന് എടിഎം ഇടപാടുകളിൽ നിന്ന് 45000 രൂപ നഷ്ടപ്പെട്ടതായി ആരോപിച്ച് വടക്കൻ പറവൂരിലെ അംബിക ഗോപി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഓരോ ഇടപാടിന് ശേഷവും ബാങ്കിൽ നിന്ന് ഇംഗ്ലീഷിലുള്ള എസ്എംഎസ് അലേർട്ടുകൾ എങ്ങനെ പരിശോധിക്കണമെന്ന് പരാതിക്കാരിക്ക് അറിയില്ലായിരുന്നു, മൂന്ന് മാസത്തിന് ശേഷം,…
ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎൽ
തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ വിതരണം ഏറ്റെടുത്ത് ആരെൻഖ് ഇന്ത്യ ഒട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ, ആഫ്രിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെഎഎല്ലിന്റെ വണ്ടികൾ കയറ്റുമതി ചെയ്യുന്ന കാര്യം പരിഗണനയിലാണ്. ”കെഎഎൽ ഓട്ടോകൾ മികച്ചതാണ്. ഇപ്പോൾ കന്യാകുമാരി മുതൽ കാശ്മീർ വരെ ഈ വാഹനങ്ങൾ വിൽക്കുവാനും സർവീസ് നടത്തുവാനും ആരൻഖിന് കഴിയും. മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസ്സിസ്റ്റൻസും ഞങ്ങൾ നൽകും.…
പുതുവൈപ്പിലെ ഐ ഒ സി പ്ലാൻ്റ് വാതക ചോർച്ച.വൈപ്പിൻ നിവാസികളുടെ ആശങ്ക പരിഹരിക്കുക: വെൽഫെയർ പാർട്ടി
കൊച്ചി : പുതുവൈപ്പിലെ ഐ ഒ സി വാതക പ്ലാൻ്റിൽ നിന്ന് വാതകം ചോർന്ന സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ഫലമായി രൂക്ഷ ഗന്ധം അനുഭവപ്പെടുകയും, മുതിർന്നവർക്കും, കുട്ടികൾക്കും ശാരീരിക അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്തത് ഗൗരവതരമാണ്. ഐ ഒ സി യുടെ പ്രവർത്തന പരീക്ഷണം ആരംഭിച്ച് ആദ്യമായി ഐ ഒ സി ടെർമിനലിൽ എത്തിയ കപ്പലിൽ നിന്നു തന്നെ പ്രദേശത്തെമ്പാടും മെർക്യാപ്റ്റൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടത് ആശങ്ക ഉയർത്തുന്നതാണ്. വൈകീട്ട് 5 മണി മുതൽ പരിസര പ്രദേശത്തെ ജനങ്ങൾക്ക് വീടിനകത്ത് പോലും ഇരിക്കാൻ കഴിയാത്ത തരത്തിൽ രൂക്ഷഗന്ധം പരന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം പ്ലാൻ്റുകൾ സ്ഥാപിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് കമ്പനിയുടെ നിർമാണ ഘട്ടത്തിൽ തന്നെ വെൽഫെയർ പാർട്ടി അധികാരികളെ ബോധ്യപ്പെടുത്തിയതാണ് . വികസനത്തിൻ്റെ പേര് പറഞ്ഞ് ജനങ്ങളുടെ ജീവന് യാതൊരു…
ബിജെപിയുമായി കൈകോർക്കാനുള്ള ദേവഗൗഡയുടെ തീരുമാനം തള്ളി ജെഡിഎസ് കേരള ഘടകം; ഇടതു മുന്നണിയുമായുള്ള സഖ്യം തുടരും
കൊച്ചി: ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) കൈകോർക്കാനുള്ള പാർട്ടി അദ്ധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ തീരുമാനം ഒക്ടോബർ 7 ന് ജനതാദൾ (എസ്) [ജെഡി (എസ്)] ന്റെ കേരള ഘടകം നിരസിക്കുകയും ഭരണകക്ഷിയായ ഇടതുപക്ഷവുമായുള്ള സഖ്യം തുടരാൻ തീരുമാനിക്കുകയും ചെയ്തു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായ പ്രമേയം കൊച്ചിയിൽ ചേർന്ന കേരള ഘടകം നിർവാഹക സമിതി യോഗം ഏകകണ്ഠമായി അംഗീകരിച്ചു. “മതനിരപേക്ഷത, സോഷ്യലിസം, ജനാധിപത്യം എന്നീ ആശയങ്ങളോട് പ്രതിജ്ഞാബദ്ധമായതിനാൽ ജനതാദൾ (എസ്) ന്റെ കേരള ഘടകം ഇടതുമുന്നണിയുമായി നാലര പതിറ്റാണ്ട് നീണ്ട സഖ്യം തുടരും. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി സംഘടനാ തലത്തില്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായില്ല. ബിജെപിയുമായി കൂട്ടുകൂടാനുള്ള തീരുമാനത്തിൽ ദേവഗൗഡ ചൂണ്ടിക്കാണിച്ച കാരണങ്ങൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടില്ല,” എംഎൽഎയും ജെഡി(എസ്) കേരള പ്രസിഡന്റുമായ മാത്യു ടി. തോമസ് പറഞ്ഞു.…
ഭാര്യ ഒളിച്ചോടിപ്പോയത് ആഘോഷമാക്കി യുവാവ്
കോഴിക്കോട്: ഭാര്യ സുഹൃത്തിനൊപ്പം ഒളിച്ചോടി പോയ സംഭവം ആഘോഷമാക്കിയ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചും ഭാര്യയുടെ ഒളിച്ചോട്ടം ഭർത്താവ് ആഘോഷിച്ചു. എല്ലാ അയൽവാസികളെയും സുഹൃത്തുക്കളെയും ആഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് യുവാവ് സംഭവം കെങ്കേമമാക്കിയത്. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തൻറെ ഭാര്യ ഇറങ്ങിപ്പോയ സന്തോഷത്തിൽ പങ്കെടുക്കാനെത്തിവർക്ക് യുവാവ് മദ്യവും വിളമ്പി. പാട്ടും നൃത്തവും കൊഴുത്തതോടെ വീട് ഒരു കല്യാണ വേദി പോലെ ആയി മാറുകയായിരുന്നു.പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം പാട്ടിന് ചുവട് വെച്ച് ഭർത്താവ് ആടിത്തിമിർത്തു. അതേസമയം, ഭാര്യ പോയതിന്റെ പേരിൽ മാനസികമായി വിഷമിച്ചെന്നും തന്റെ മനസ്സിലെ വിഷമം ഇല്ലാതാക്കാനാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നും ഭർത്താവ് വിശദീകരിച്ചു.
