അഞ്ചു വയസുകാരി ചാന്ദിനിയുടെ കൊലപാതകം: മുഖ്യമന്ത്രി മൗനം പാലിച്ചു; സംസ്ക്കാര ചടങ്ങില്‍ മന്ത്രിസഭയിലെ ആരും പങ്കെടുത്തില്ല

ആലുവ: ആലുവയില്‍ അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയെ അതിക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കേരളം ഒന്നടങ്കം ഞെട്ടിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനിയായി. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചതിന് ശേഷവും കൊലപാതകത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പെൺകുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല. കുട്ടിയെ രക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസിനെതിരെ വിമർശനം ഉയരുമ്പോൾ അദ്ദേഹത്തിന്റെ മൗനം ആശ്ചര്യപ്പെടുത്തുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പോലീസിനെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഈ മൗനം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് ചാന്ദിനിയുടെ സംസ്കാര ചടങ്ങിൽ ഒരു മന്ത്രിയും എന്തുകൊണ്ട് അനുഗമിക്കാത്തത് എന്ന ചോദ്യത്തിന്, മന്ത്രിമാർ എല്ലായിടത്തും എത്തേണ്ടത് ആവശ്യമാണോ എന്ന് ചോദിച്ചാണ് അവർ മറുപടി നൽകിയത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും…

മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; സൗഹൃദ നഗറിൽ വികസനത്തിൻ്റെ കാലൊച്ച; സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു

എടത്വ: അവികസത മേഖലയായ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിൽ താമസിക്കുന്നവർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാക്ലേശം, ശുദ്ധജല ക്ഷാമം എന്നിവ ഉൾപ്പെടെയുള്ള ദുരിതങ്ങളുടെ പരിഹാരത്തിന് സാധ്യത തെളിയുന്നു. ശനിയാഴ്ച ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു. പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ പ്രദേശവാസികൾ ജൂലൈ 16ന് യോഗം ചേർന്ന് സൗഹൃദ നഗർ റോഡ് സമ്പാദക സമിതി രൂപികരിച്ചിരുന്നു. ജൂലൈ 21ന് ഈ പ്രദേശത്ത് ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ വീണ രാജു ദാമോദരനെ (55) റോഡിൻ്റെ ശോചനീയാവസ്ഥ മൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണപെട്ടു. റോഡിൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ തോമസ് കെ. തോമസ് എംഎൽഎ യും ജില്ലാ പ്രിൻസിപ്പൾ ജഡ്ജി ചെയർമാൻ ആയ ഡിസ്ടിക്ട് ലീഗൽ…

പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റ : സി.ടി. സുഹൈബ്

പൊന്നാനി : കലുഷിതമായ രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തിൽ പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റയെന്നും ആധുനിക കാലത്തും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്ന് വിമോചനം സാധ്യമാക്കാൻ ഹിജ്റയെക്കുറിച്ച സ്മരണകൾ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മുഹർറം : വിമോചനത്തിലേക്കുള്ള പലായനങ്ങൾ’ എന്ന തലക്കെട്ടിൽ പൊന്നാനിയിൽ ഇസ്‌ലാമിക സദസ്സ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ഡോക്ടർ അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ ഫാറൂഖി സമാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് ഉമൈമത്ത് ടീച്ചർ, ജി ഐ ഒ ഏരിയ പ്രസിഡൻറ് മുബഷിറ, എസ്…

മമ്പുറം തങ്ങൻമാർ സ്ത്രീകളുടേയും കീഴാളരുടേയും വിമോചകർ: പി. സുരേന്ദ്രൻ

ചെമ്മാട്: ദളിത് സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിന് വേണ്ടി നേരിട്ട് സമരം നയിക്കുകയും, കുടിയാന്മാരുടെ ഭൂ അധികാരത്തിനും വേണ്ടി പോരാടിയ ആത്മീയ രാഷ്ട്രീയമായിരുന്നു മമ്പുറം തങ്ങൻമാരുടെ മികച്ച സംഭാവനകളെന്ന് പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മറ്റി ചെമ്മാട് മമ്പുറം തങ്ങൾ – ചരിത്രം വർത്തമാനം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യൻ ദേശരാഷ്ട്രത്തിനകത്ത് മമ്പുറം തങ്ങളുടെ മനുഷ്യൻ്റെ വിമോചന രാഷ്ട്രീയം ചർച്ച ചെയ്യാൻ പോലും കഴിയുമോ എന്നതാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രതിസന്ധിയെന്ന് ചരിത്രകാരൻ കെ.ടി. ഹുസൈൻ പറഞ്ഞു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹംസ വെന്നിയൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ…

പുരാവസ്തു തട്ടിപ്പ് കേസ്: കൊച്ചി കൊച്ചി മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

കൊച്ചി: മോന്‍സൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ  കൊച്ചി മുന്‍ ഡിഐജി  എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനായി കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി നേരത്തെ മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. മോന്‍സൺ മാവുങ്കലിൽ നിന്ന് പലപ്പോഴായി സുരേന്ദ്രൻ പണം വാങ്ങിയിരുന്നു. ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴും പണം എത്തിയിരുന്നു. ഇതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് സുരേന്ദ്രന്റെ വീട്ടിൽ വെച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് എന്നായിരുന്നു മാവുങ്കലിനെതിരെ പരാതി നല്‍കിയ സ്ത്രീ പറഞ്ഞിരുന്നു. സുരേന്ദ്രൻറെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതൽ 2021 വരെ ഒന്നര ലക്ഷം രൂപ മോൻസൺ മാവുങ്കലും അദ്ദേഹത്തിൻറെ ജീവനക്കാരും അയച്ചു. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന്…

അഞ്ചു വയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കുറ്റവാളി അസ്ഫാഖ് ആലം കുറ്റം സമ്മതിച്ചതായി പോലീസ്

എറണാകുളം: അഞ്ചുവയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി അസ്ഫാഖ് കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി വിവേക് ​​കുമാർ അറിയിച്ചു. അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് അസ്ഫാഖ് ആലം. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന അസ്ഫാഖിന്റെ മൊഴി അന്വേഷണത്തെ അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന് എസ്പി പറഞ്ഞു. അസ്ഫാഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അസ്ഫാഖ് തന്നെയാണ് മൃതദേഹം കാണിച്ചു തന്നതെന്ന് റൂറൽ എസ്പി വിവേക് ​​കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ ഒന്നും പറയാനാകില്ല. അസ്ഫാഖാണ് കുറ്റം ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തെളിവെടുപ്പിനായി അസ്ഫാഖിനെ കൊണ്ടുവന്നപ്പോൾ പരിസരവാസികൾ പോലീസിനെ വളഞ്ഞ് പ്രതിഷേധിച്ചു. ആൾക്കൂട്ടത്തിന്റെ രോഷം കണക്കിലെടുത്താണ് പോലീസ് സംഘത്തിന് പ്രതിയുമായി മടങ്ങേണ്ടി വന്നത്. ബിഹാറി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ചാന്ദിനി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അസ്ഫാഖ്…

രക്തസാക്ഷി ഫണ്ട് തട്ടിയെടുത്ത സിപിഐ‌എം അംഗത്തെ സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി മുഖം രക്ഷിക്കുന്നതായി ആരോപണം

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വിനിയോഗം വിവാദമായതോടെ മുഖം രക്ഷിക്കാൻ പാർട്ടി അംഗത്തെ സിപിഐഎം സസ്‌പെൻഡ് ചെയ്തു. സിപിഐ എം തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തിന് നൽകാനായി പിരിച്ചെടുത്ത തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ പാർട്ടി പിരിച്ചെടുത്തെങ്കിലും 11 ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് കൈമാറിയത്. വൻതുക പിരിച്ചെടുത്തെങ്കിലും തുകയുടെ കൃത്യമായ കണക്ക് പാർട്ടിയുടെ പക്കലില്ല. കൈതമുക്ക് ചുമട്ടുതൊഴിലാളി സഹകരണസംഘത്തിന്റെ അക്കൗണ്ടിൽ നിയമസഹായനിധി എന്ന പേരിൽ 11 ലക്ഷത്തിനുപുറമെ പിരിച്ചെടുത്ത തുകയും ഉള്‍പ്പെടും. അതിന്റെ പ്രസിഡന്റും രവീന്ദ്രൻ നായരാണ്. എട്ട് ലക്ഷം രൂപ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നു. ഇതിൽ നിന്ന് അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ കൈപ്പറ്റിയതായി…

ഹൃദയഭേദകമായ വാർത്ത; പറയാന്‍ വാക്കുകളില്ല; നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരാക്കാം: ഉണ്ണി മുകുന്ദൻ

ആലുവ: കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദൻ ഹൃദയഭേദകമായ സംഭവത്തോട് പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദുരന്തത്തിൽ അഗാധമായ ഉത്കണ്ഠയും ദുഃഖവും രേഖപ്പെടുത്തിയത്. അദ്ദേഹം എഴുതി: “എനിക്ക് പറയാന്‍ വാക്കുകളില്ല…. ഈ ഹൃദയസ്പർശിയായ വാർത്തയിൽ നിന്നുള്ള വേദന. കുടുംബത്തിന് വേണ്ടി എന്റെ പ്രാർത്ഥനകൾ. നമ്മളെ വലയം ചെയ്യുന്നവർ ആരാണെന്ന് അറിയാത്ത കാലത്ത് നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കും എന്ന് നമ്മൾ അറിയണം….” ആലുവ മാർക്കറ്റിന് സമീപം ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. 22 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പെരിയാറിന്റെ തീരത്തെ ചെളി നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. നിർഭാഗ്യവശാൽ, ഈ പ്രദേശം മാലിന്യം തള്ളുന്ന സ്ഥലമായി അറിയപ്പെടുന്നു, ആളുകൾ അപൂർവ്വമായി മാത്രമേ ഇവിടെ എത്താറുള്ളൂ. ചാക്കിൽ നിന്ന് ഒരു കൈ പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മൃതദേഹം…

ഇടത് സർക്കാറിന്റെ മദ്യനയം കുടുംബങ്ങളോടുള്ള വെല്ലുവിളി: വെൽഫെയർ പാർട്ടി

മലപ്പുറം : പൂട്ടിയ ബീവറേജ് ഔട്ട്ലറ്റുകളും, പുതിയ ബാറുകളും തുറന്ന് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഇടതു സർക്കാറിന്റെ മദ്യനയം നാടിനെ നശിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡൻറ് പി.പി മുഹമ്മദ് പറഞ്ഞു. ഇടതു സർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി മുനിസിപ്പൽ സെക്രട്ടറിമാരായ മുസ്തഫ മരിങ്ങേക്കൽ, ഇർഫാൻ , ട്രഷറർ റഷീദ് പരി കമ്മറ്റിയംഗങ്ങളായ സമദ് തൂമ്പത്ത്, നജീബ് മാസ്റ്റർ ,സൈനുദ്ദീൻ, അഫ്സൽ മലപ്പുറം , ഹൈദർ വലിയങ്ങാടി എന്നിവർ പങ്കെടുത്തു.  

ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നിലപാട് അപഹാസ്യം : ജ്യോതിവാസ് പറവൂർ

മലപ്പുറം: നിത്യോപയോഗ സാധനങ്ങളുടെ വിലയകയറ്റത്തിനെതിരെ ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ട്രേഡ് യൂണിയൻസ് ( FITU) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. പ്രതിഷേധം എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതി വാസ് പറവൂർ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലകൾ അനിയന്ത്രിതമായി കുതിക്കുമ്പോൾ അതിനെതിരെ മൗനം പാലിക്കുന്ന ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നിലപാട് പ്രതിഷേധാർഹവും അപഹാസ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുക്കണം. തടസ്സം കൂടാതെ സ്റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും നിയന്ത്രിത വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഹോർട്ടികോർപ്…