മലപ്പുറം : സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാസാവസാനം ആയതിനാൽ റേഷൻ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ സെർവർ തകരാർ മൂലം മടങ്ങുകയാണ്. പൊതു വിപണിയിലെ വിലക്കയറ്റവും മാവേലികളിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതും ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുന്ന സന്ദർഭമാണ്. റേഷൻ മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ റേഷനറിയിലെ കല്ലുകടിയാണ് ഈ പ്രശ്നം. സെർവർ തകരാറിന് ഉടൻ പരിഹാരം കണ്ടില്ല എങ്കിൽ ശക്തമായ സമരവുമായി വെൽഫെയർ പാർട്ടി മുന്നോട്ടുപോകുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ,എന്നിവർ സംസാരിച്ചു.
Category: KERALA
ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് നിവേദനം നൽകി
വന്ദേ ഭാരത് ട്രയിനിന്ന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ പൊന്നാനി പാർലമെൻ്റ് മണ്ഡലം എം.പി.ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചൂണ്ടയിൽ, നൗഷാദ് ചുള്ളിയൻ, ഇബ്രാഹീം കുട്ടി മംഗലം, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ വാടക്കാട്, എളമരം യൂണിറ്റ് ഭാരവാഹി നാസർ എളമരം എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
സുപ്രീം കോടതി വിധി ബഫര്‍സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണില്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണനിരോധനം ഒഴിവാക്കിയെന്നല്ലാതെ ബഫര്‍സോണ്‍ വിഷയത്തിലുള്ള 2023 ഏപ്രില്‍ 26ലെ സുപ്രീംകോടതി വിധിയില്‍ റവന്യൂ ഭൂമിയും ജനവാസമേഖലകളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാത്തതുമൂലം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. പതിറ്റാണ്ടുകളായി കര്‍ഷകരുടെ കൈവശമിരിക്കുന്നതും കൃഷിചെയ്യുന്നതുമായ റവന്യൂ രേഖകളിലുള്ള ഭൂമി ഒഴിവാക്കുന്നതായി യാതൊന്നും സുപ്രീംകോടതി വിധിയിലില്ല. സമ്പൂര്‍ണ്ണ നിയന്ത്രണം ഒഴിവാക്കിയതുകൊണ്ട് ബഫര്‍സോണ്‍ ദൂരത്തിലോ വിസ്തീര്‍ണ്ണത്തിലോ കുറവുവരില്ല. ബഫര്‍സോണ്‍ വനാതിര്‍ത്തിവിട്ട് കൃഷിയിടങ്ങളിലേയ്ക്ക് ഒരു കിലോമീറ്റര്‍വരെ വ്യാപിച്ചിരിക്കുന്നത് അതേപടി തുടരുമ്പോള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഒഴിവുകള്‍ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുകയില്ല. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രശ്‌നസങ്കീര്‍ണ്ണമായ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ വിധി പ്രശ്‌നപരിഹാരമല്ല. ഈ പ്രദേശങ്ങളെ പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ 2023 ജനുവരി 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം കേന്ദ്രസര്‍ക്കാരിന് നല്‍കാതെ ജനങ്ങളെ…
ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ദുര്‍വ്യാഖ്യാനം ചെയ്യണ്ട: ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അഭിവന്ദ്യ പിതാക്കന്മാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടൂകൂടി ആരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരത കത്തോലിക്കാസഭയിലെ പ്രമുഖമായ രണ്ടു വ്യക്തിസഭകളുടെയും കത്തോലിക്കാ ഇതര ക്രൈസ്തവ സഭകളുടെയും ആസ്ഥാനം കേരളത്തിലാണ്. പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ സഭാപിതാക്കന്മാര്‍ ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പൊതുസമൂഹം അഭിമുഖീകരിക്കുന്ന ജനകീയവിഷയങ്ങളും ചര്‍ച്ചകളിലും നിവേദനങ്ങളിലും പങ്കുവെച്ചത് പ്രതീക്ഷയേകുന്നു. ഇതിനെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി കാണുന്നതും ആക്ഷേപിക്കുന്നതും വിശ്വാസിസമൂഹം മുഖവിലയ്‌ക്കെടുക്കില്ല. പ്രധാനമന്ത്രിയുടെ മുമ്പില്‍ പങ്കുവച്ചത് രാഷ്ട്രീയമല്ലെന്നും സഭാപരവും ജനകീയവുമായ വിഷയങ്ങളാണെന്നും സഭാപിതാക്കന്മാര്‍തന്നെ പ്രസ്താവനകളിലൂടെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍തന്നെ രാഷ്ട്രീയമായും, വരാന്‍പോകുന്ന തെരഞ്ഞെടുപ്പുമായും ഈ കൂടിക്കാഴ്ചയെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. അറിവും പഠനവും ബോധ്യങ്ങളുമുള്ള വിശ്വാസിസമൂഹത്തിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും വിശ്വാസങ്ങളില്‍ അടിയുറച്ച രാഷ്ട്രീയ നിലപാടുകളുമുണ്ട്. കാര്‍ഷിക, തീരദേശ, സാമൂഹ്യ വിഷയങ്ങള്‍…
2014 മുതൽ കേരളത്തിന്റെ റെയിൽവേ ബജറ്റ് അഞ്ചിരട്ടി വർധിച്ചു: പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014-ന് മുമ്പ് ലഭിച്ച വിഹിതത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങളുടെ റെയിൽവേ ബജറ്റിൽ അഞ്ചിരട്ടി വർധനയുണ്ടായെന്ന് പറഞ്ഞു. സംസ്ഥാനത്ത് 3200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച ഡിണ്ടിഗൽ-പളനി-പാലക്കാട് റെയിൽവേ പാതയും രാജ്യത്തിന് സമർപ്പിക്കൽ, വിവിധ റെയിൽ പദ്ധതികളുടെയും തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെയും തറക്കല്ലിടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലുള്ള കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വർഷമായി പൂർത്തിയാക്കിയ റെയിൽവേ ട്രാക്കുകളുടെ ഗേജ് പരിവർത്തനം, ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ മോദി പരാമർശിച്ചു, അവ നിർമ്മിക്കാനുള്ള കാഴ്ചപ്പാടോടെയാണ് കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള…
തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവം; പ്രതികരണവുമായി പിതാവ്
തൃശൂർ: തിരുവില്വാമലയിൽ തിങ്കളാഴ്ച രാത്രി വീഡിയോ കണ്ടുകൊണ്ടിരിക്കെ കൈയ്യിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ് രംഗത്ത്. അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. പഴയന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സംഘം പെൺകുട്ടിയുടെ വസതിയിലെത്തി. ബാറ്ററി അമിതമായി ചൂടായതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാർ. ആദിത്യശ്രീ സ്ഥിരമായ ഫോൺ ഉപയോഗിക്കാറില്ലെന്നാണ് പിതാവ് പറയുന്നത്. പൊട്ടിത്തെറിക്കുന്നതിന് മുൻപ് ഈ ഫോണിൽ നിന്ന് ആദിത്യശ്രീ അമ്മയെ വിളിച്ചിരുന്നു. രണ്ട് വർഷം മുൻപ് ഫോണിന്റെ ബാറ്ററി തകരാറിലായി. പാലക്കാട് കമ്പനി സർവീസ് സെന്ററിൽ കൊടുത്താണ് അത് ശരിയാക്കിയത്. പാലക്കാട്…
എഐ ക്യാമറാ പദ്ധതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: 232 കോടി രൂപയുടെ എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാന സർക്കാർ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരാറിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ അദ്ദേഹം ആരോപിച്ചു. എഐ പദ്ധതിയുടെ വിശദാംശങ്ങളൊന്നും സംസ്ഥാന സർക്കാർ വെബ്‌സൈറ്റിലും ലഭ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പദ്ധതി സംശയത്തിന്റെ നിഴലിലായി. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ, ഗതാഗത വകുപ്പും കെൽട്രോണും തമ്മിൽ ഒപ്പുവച്ച കരാർ, കെൽട്രോൺ നടത്തിയ ടെൻഡറിന്റെ വിശദാംശങ്ങൾ, കരാറിലെ നോട്ട് ഫയൽ, നിലവിലെ ഫയൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. AI ക്യാമറകൾ നിലവിലുള്ള മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കൂടുതലാണ് വാങ്ങിയതെന്ന് ഞാൻ മനസ്സിലാക്കി. ഉപകരാർ നൽകിയ കമ്പനികളെ തിരഞ്ഞെടുക്കുന്നതിലും സുതാര്യത ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു. എഐ പദ്ധതികളിലെ സുതാര്യതയില്ലായ്മയുടെ പേരിൽ യുഡിഎഫ്…
ഇന്നസെന്റ് വിടപറഞ്ഞ് ഒരു മാസം തികഞ്ഞ ദിവസം മറ്റൊരു ഹാസ്യ നടനും മലയാളത്തിനു നഷ്ടമായി; നടൻ മാമുക്കോയ (76) അന്തരിച്ചു
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളത്തിന്റെ മുതിർന്ന നടൻ മാമുക്കോയ ബുധനാഴ്ച അന്തരിച്ചു. ഈ വർഷം മാർച്ച് 26 ന് മോളിവുഡിന് ജനപ്രിയ നടൻ ഇന്നസെന്റിനെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നടന്റെ വിയോഗം. 76 കാരനായ നടനെ ഗുരുതരാവസ്ഥയിൽ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടർന്ന് വീട്ടുകാരുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ആരോഗ്യനില തൃപ്തികരമായിരുന്നെങ്കിലും ഇന്ന് (ബുധനാഴ്ച) രാവിലെയോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങിയെന്ന് താരത്തെ ഇവിടെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് മിനിറ്റുകൾ ബാക്കിനിൽക്കെയാണ് താരം കുഴഞ്ഞുവീണത്. നടന് അനുഭവപ്പെട്ട ഹൃദയാഘാതത്തിന് പുറമേ, തലച്ചോറിൽ നിന്ന് രക്തസ്രാവവും ആരംഭിച്ചതായും ഇത് അദ്ദേഹത്തിന്റെ നില…
ഏതൊക്കെ ചിത്രങ്ങള്‍ക്കാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്ന് ഓര്‍മ്മയില്ലാത്ത നടനാണ് ശ്രീനാഥ് ഭാസി; മയക്കുമരുന്നിന് അടിമകളായ അഭിനേതാക്കളുടെ പേരുകൾ സർക്കാരിന് കൈമാറുമെന്ന് സിനിമാ സംഘടനകൾ
കൊച്ചി: യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ ചിത്രങ്ങളിലാണ് കരാർ ഒപ്പിടുന്നതെന്ന് അറിയില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചു. ഒരു സെറ്റിലും ശ്രീനാഥ് കൃത്യ സമയത്ത് എത്താറില്ലെന്ന് ഫെഫ്ക അധികൃതർ പറഞ്ഞു. ചിത്രത്തിലെ റോൾ നഷ്ടപ്പെട്ടതായി സംശയം തോന്നിയാൽ ഷെയ്ൻ നിഗം തന്റെ അഭിനയം പാതിവഴിയിൽ നിർത്തുമെന്നും അധികൃതർ കുറ്റപ്പെടുത്തി. നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇരുവരും ഇനി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കി. നിർമ്മാതാവ് സോഫിയ പോളിന്റെ ആർഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്‌നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തിന് വിലക്ക്. ഷെയ്ൻ നിഗത്തിന്റെ കുർബാനി ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായിട്ടില്ല. ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരിൽ നിരവധി പരാതികളുണ്ട്. അതിനാലാണ് പേര് വെളിപ്പെടുത്തിയത്. പരാതി രേഖാമൂലം ഇല്ലാത്ത വേറെയും പേരുണ്ട്. പരാതി…
സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് നികുതിക്കൊള്ള: വെൽഫെയർ പാർട്ടി
കൊച്ചി: പുതിയ കെട്ടിട നികുതി പരിഷ്കാരത്തിലൂടെ സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് പകൽകൊള്ള ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി കൊച്ചി കോർപ്പറേഷന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്തും ആഡംബരവും കുറയ്ക്കാൻ തയ്യാറാകാതെ സർക്കാരിനുണ്ടാവുന്ന അമിത ചെലവ് മുഴുവൻ ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കൊച്ചി കോർപറേഷൻ കമ്മിറ്റി ധർണ്ണ നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ സെക്രട്ടറി അഡ്വ. സഹീർ മനയത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നാദിർഷ കലൂർ, ജാസ്മിൻ സിയാദ്, മണ്ഡലം നേതാക്കളായ മുസ്തഫ പള്ളുരുത്തി, ആഷിഖ് കൊച്ചി, വി.കെ.…
