വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്, സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ യൂണിറ്റായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെഎസ്‌ഐടിഐഎൽ) ജോലി നേടുന്നതിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിങ്കളാഴ്ചയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി രാജ്യത്തേക്ക് വ്യാപാര അളവിലുള്ള സ്വർണം കടത്തിയതിന്റെ പേരിൽ സ്വപ്നയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് മാസങ്ങൾക്ക് ശേഷം 2020- ലാണ് കേസ് വെളിച്ചത്ത് വന്നത് . സ്വപ്‌ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി നേടിയെന്ന വെളിപ്പെടുത്തൽ മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും സ്വപ്‌നയുടെ നിയമനം സ്വജനപക്ഷപാതത്തിന്റെ ഒരു ക്ലാസിക് കേസായി…

ലഹരി വിരുദ്ധ ദിനം ആചരിച്ചു

യാക്കോബായ സഭ കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം ലഹരി വിരുദ്ധ ദിനം ആചാരണവും പ്രാർത്ഥനയും നടത്തി. ലഹരി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സമ്മേളനത്തില്‍ കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം സെക്രട്ടറി ശ്രീമതി മറിയക്കുട്ടി ബേബി അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം പ്രസിഡന്റ്‌ റവ.ഫാ. ഡോ. പ്രിന്‍സ്‌ പൌലോസ്‌ വള്ളിപ്ലാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്‌ ലഹരി മുക്ത സമൂഹത്തിനായി പ്രാർത്ഥന നടത്തി. ലഹരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വേണ്ടിയുള്ള കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം യൂണിറ്റ്‌ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്‍ഠ്റെ ദൂഷ്യവശങ്ങളെ കുറിച്ച്‌ ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റ്റെ നിലനില്‍പ്പ്‌ ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ്‌ ഈ ദിനം ആചരിച്ചത്‌. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ പോരാടാന്‍ എല്ലാ…

കൃഷിഭൂമിയിലെ ബഫര്‍സോണ്‍ കണക്കെടുപ്പ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും : അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന കോടതിവിധിയുടെ മറവില്‍ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് ബഫര്‍സോണ്‍ വ്യാപിപ്പിച്ച് ഒരു കിലോമീറ്റര്‍ കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും സര്‍ക്കാര്‍ സമിതിയുടെ കണക്കെടുപ്പിനായി വിട്ടുകൊടുക്കുന്നതും ഭൂവുടമകള്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിട്ടു നല്‍കുന്നതും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍നിന്ന് കര്‍ഷകര്‍ ഒരിക്കലും പിന്മാറാതെ ഉറച്ചുനില്‍ക്കണം. തലമുറകളായി കൈവശംവച്ചനുഭവിക്കുന്നതും രേഖകളുള്ളതുമായ കൃഷിഭൂമി ബഫര്‍സോണില്‍പെടുത്തി കണക്കെടുക്കുകയെന്നുവെച്ചാല്‍ പ്രസ്തുത പ്രദേശങ്ങള്‍ ബഫര്‍സോണായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം. ഇനി ഈ ഒരു കിലോമീറ്റര്‍ സ്ഥലത്തിന്റെ അതിര്‍ത്തി നിശ്ചയിച്ച് വനഭൂമിയാക്കി കാര്‍ബണ്‍ ഫണ്ട് കൈക്കലാക്കുക എന്ന വനംവകുപ്പ് ദൗത്യമാണ് പുത്തന്‍ വിദഗ്ദ്ധസമിതി നടപ്പിലാക്കുന്നതെന്ന് സംശയിക്കപ്പെടുന്നു. സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതിയെ മലയോരജനതയ്ക്ക് അംഗീകരിക്കാനാവില്ല. സമിതിയംഗങ്ങള്‍ പലരും മുന്‍കാലങ്ങളില്‍ കര്‍ഷകവിരുദ്ധ വനവല്‍ക്കരണ നിലപാടുകളെടുത്തവരാണെന്ന ആക്ഷേപം…

എസ്.എഫ്.ഐയുടെ നിർബന്ധത്തിന് വഴങ്ങി നിയമപരമല്ലാത്ത നോമിനേഷേൻ സ്വീകരിച്ചു; ഫ്രറ്റേണിറ്റി പ്രവർത്തകർ റിട്ടേണിങ് ഓഫീസറെ ഉപരോധിച്ചു

പാലക്കാട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐയുടെ നിർബന്ധത്തിന് വഴങ്ങി റിട്ടേണിങ് ഓഫീസർ നിയമപരമല്ലാത്ത നോമിനേഷനുകൾ സ്വീകരിച്ചു. മാത്‌സ് അസോസിയേഷനിലേക്ക് എസ്.എഫ്.ഐ നൽകിയ 2 നോമിനേഷനുകൾ സംബന്ധിച്ചാണ് നോമിനേഷൻ സൂക്ഷ്മ പരിശോധനക്കിടെ തിങ്കളാഴ്ച മുതൽ തർക്കം ഉണ്ടായത്. നോമിനേഷൻ ഫോമിലെ മുഴുവൻ കോളങ്ങളിലും കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ തള്ളിപ്പോകുമെന്നാണ് നിയമം. എന്നാൽ, മാത്‌സ് അസോസിയേഷനിലേക്ക് എസ്.എഫ്.ഐ നൽകിയ രണ്ട് നോമിനേഷനുകളിലും ‘ഡെയ്റ്റ് ആന്റ് സിഗ്നേച്ചർ’ എന്ന കോളം ബ്ലാങ്കായാണ് കിടന്നിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഹിമ പരിപൂർണമല്ലാത്ത ആ രണ്ട് നോമിനേഷനുകളും തള്ളണമെന്നാവശ്യപ്പെട്ടു. തുടർന്ന് വലിയ തർക്കം ഉണ്ടാവുകയും തിങ്കളാഴ്ച തീരുമാനമാകാതെ വന്നതോടെ വിഷയം ചൊവ്വാഴ്ച രാവിലെ വീണ്ടും എടുക്കുകയും ചെയ്തു. പരിപൂർണമല്ലാത്ത നോമിനേഷനുകൾ ആയതിനാൽ അവ തള്ളുമെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകർ റിട്ടേണിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതോടെ കൗൺസിലിങ് മീറ്റിങ്…

വാഴക്കാട് ദാറുൽ ഉലൂമിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം

വാഴക്കാട് : വാഴക്കാട് ദാറുൽ ഉലൂമിൽ 31/10/2022 ന് 12:30 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ സമയം അവസാനിക്കുകയും 2:30 ന് സൂക്ഷ്മ പരിശോധന നടക്കുകയും ചെയ്തതാണ്. എന്നാൽ, UUC സ്ഥലത്തേക്ക് FAIZ C A, Vice Chairperson സ്ഥാനത്തേക്ക് Anshida എന്നിവരുടേതൊഴികെ ബാക്കി മുഴുവൻ നാമനിര്‍ദ്ദേശ പത്രികകളും തള്ളിപ്പോവുകയാണ് ഉണ്ടായത്. അതിൻപ്രകാരം റിട്ടേണിംഗ് ഓഫീസർ സാധുവായ നാമനിര്‍ദ്ദേശ പത്രികയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് 01/11/2022 ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, ലിങ്തോ നിയമങ്ങളെ മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് യൂണിവേഴ്സിറ്റി ഡീനിന്റെ അനുമതിയുണ്ട് എന്ന് പറഞ്ഞുകൊണ്ട് നാമനിര്‍ദ്ദേശ പത്രിക വീണ്ടും സമര്‍പ്പിക്കാന്‍ അനുവാദം നൽകുകയും അതിന് നാളെ 02/11/2022 രാവിലെ 10 മണിവരെ സമയം അനുവദിച്ചുകൊണ്ട് അറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നു.

വിവാഹ പരസ്യം വഴി യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കി മുങ്ങി നടന്ന 40-കാരനെ അറസ്റ്റു ചെയ്തു

മലപ്പുറം: വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് ഓണ്‍ലൈന്‍ മാട്രിമോണി ഏജന്‍സികളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് അവരില്‍ നിന്ന് സ്വര്‍ണ്ണവും പണവും കൈക്കലാക്കി മുങ്ങുന്ന 40-കാരനെ അറസ്റ്റു ചെയ്തു. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു എന്ന 40കാരനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. വിവാഹാഭ്യർത്ഥനയുമായി വെബ്‌സൈറ്റിൽ നിന്ന് സൗഹൃദത്തിലായ സ്ത്രീകളുടെ വീട്ടിലെത്തി വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുന്നത്. പല തരത്തിലാണ് യുവതികളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹ വസ്ത്രം വാങ്ങുക, വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കുക മുതലായവ ചെയ്തുകൊടുത്താണ് വിശ്വാസ്യത നേടുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനും ഓഡിറ്റോറിയം ബുക്ക് ചെയ്യാനും മറ്റും മുന്നിട്ടിറങ്ങി രേഖകള്‍ കൈക്കലാക്കി പിന്നീട് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു…

ഷാരോണ്‍ വധക്കേസ്: പോലീസ് സ്റ്റേഷനില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വനിതാ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാർക്കെതിരെയാണ് നടപടി. സംഭവം നടക്കുമ്പോൾ സ്‌റ്റേഷനിലെ പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിപിഒമാരായ ഗായത്രിയെയും സുമയെയും തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ സസ്പെൻഡ് ചെയ്തു. കസ്റ്റഡിയിലുള്ളവർക്കായി സമർപ്പിച്ച ടോയ്‌ലറ്റിന് പകരം അവർ ഗ്രീഷ്മയെ സ്റ്റേഷന് പുറത്തുള്ള ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി. കൂടാതെ, ഗ്രീഷ്മയെ അകത്ത് കടത്തിവിടുന്നതിന് മുമ്പ് അവർ ടോയ്‌ലറ്റ് പരിശോധിച്ചതുമില്ല. ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറല്‍ എസ്പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു.

ഉത്പാദനം വർദ്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം: മന്ത്രി കെ.കൃഷ്ണൻകുട്ടി

കണ്ണൂർ: ഉൽപ്പാദനം വർദ്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ബർണശ്ശേരിയിൽ കെഎസ്ഇബിയുടെ കണ്ണൂർ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം 300 ടിഎംസി വെള്ളം മാത്രമാണ് അണക്കെട്ടുകളിൽ സംഭരിച്ച് ഉപയോഗിക്കുന്നത്. 2050 ആകുമ്പോഴേക്കും 2000 ടിഎംസി എങ്കിലും സംഭരിച്ച് ഉപയോഗിക്കും. ഇതിന് സഹായകമായ ചെറുതും വലുതുമായ വിവിധ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ജലവൈദ്യുതി ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 38.5 മെഗാവാട്ട് ശേഷിയുള്ള നാല് വൈദ്യുത പദ്ധതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി. 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ 2022 മാർച്ചോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. 1500 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികളും പുനരുപയോഗ ഊര്‍ജസ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ടിന്റെ പുതിയ പദ്ധതികളും ആരംഭിച്ച് വൈദ്യുതി ഉല്‍പ്പാദന മേഖലയെ സ്വയം പര്യാപ്തതയിലേക്ക്…

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ കോടതി തള്ളി

ന്യൂഡല്‍ഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കുറ്റം ചുമത്തിയതിന് പിന്നാലെ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലക്‌നൗ സെഷൻസ് കോടതി തിങ്കളാഴ്ച നിരസിച്ചു. ജില്ലാ ജഡ്ജി സഞ്ജയ് ശങ്കർ പാണ്ഡെ ഒക്ടോബർ 12 ന് ഈ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. ഇഷാൻ ബാഗേൽ, മുഹമ്മദ് ഖാലിദ് എന്നിവരാണ് കാപ്പനെ പ്രതിനിധീകരിച്ചത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം ഉത്തർപ്രദേശ് പോലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയ കേസിൽ സുപ്രീം കോടതി 2022 സെപ്റ്റംബറിൽ കാപ്പന് ജാമ്യം അനുവദിച്ചു. 2020 ഒക്ടോബറിൽ 19 കാരിയായ ദളിത് പെൺകുട്ടിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ ഹത്രാസിലേക്ക് പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകനായ കാപ്പനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് യുഎപിഎ പ്രകാരവും പിഎംഎൽഎ പ്രകാരവും കേസെടുത്തു. യുഎപിഎ കേസിൽ…

ശ്രീപത്മനാഭന്റെ ആറാട്ട്: നാളെ 5 മണിക്കൂര്‍ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: ശ്രീപത്മനാഭന്റെ ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളം നാളെ അഞ്ച് മണിക്കൂർ അടച്ചിടും. ആഭ്യന്തര, അന്തർദേശീയ സർവീസുകൾ നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 1932ൽ വിമാനത്താവളം സ്ഥാപിതമായതു മുതൽ വർഷത്തിൽ രണ്ടുതവണ പത്മനാഭസ്വാമിയുടെ ആറാട്ടിനു വിമാനത്താവളം അടച്ചിടുന്ന പതിവുണ്ട്. അല്‍പസി ഉത്സവത്തിനും പംഗുനി ഉത്സവത്തിനുമാണ് പദ്മനാഭ സ്വാമിയുടെ ആറാട്ട്. ഇതോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരിക്കും. ഘോഷയാത്രയോടുകൂടിയാണ് പദ്മനാഭ സ്വാമിയുടെ വിഗ്രഹം വിമാനത്താവളത്തിന്റെ പുറകിലുള്ള ബീച്ചിലേക്ക് കൊണ്ടുപോവുക. ആറാട്ടിന് ശേഷം വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഇതോടെ ഉത്സവം സമാപിക്കുന്നു. അൽപ്പസി ഉത്സവത്തോടനുബന്ധിച്ച് സർവീസുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ അതത് എയർലൈൻ കമ്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.