തിരുവനന്തപുരം: ഹൃദ്രോഗമുൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കായിക വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ ഹെൽത്തി വാക്കിന് പ്രത്യേക സ്ഥലം കണ്ടെത്തും. കേരള ഹാർട്ട് ഫൗണ്ടേഷനും ഈ പദ്ധതിക്കായി സഹകരിക്കുന്നുണ്ട്. ചികിത്സയേക്കാൾ പ്രധാനമാണ് ജീവിതശൈലീ രോഗങ്ങൾ തടയൽ. കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ജീവിത ശൈലീരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ് നടപ്പിലാക്കി. 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക്…
Category: KERALA
ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ
പാലക്കാട്: ലഹരിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കോളേജുകളിലും സ്ക്കൂളുകളിലും വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. ഗവ. വിക്ടോറിയ, പട്ടാമ്പി എസ്.എൻ.ജി.എസ് എന്നീ കോളേജുകളിൽ ഫ്രറ്റേണിറ്റി യൂണിറ്റുകൾ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൈയൊപ്പ് ചാർത്തൽ, പ്രതിജ്ഞയെടുക്കൽ എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ലഹരി വിരുദ്ധ കാമ്പയിന്റെ ജില്ല തല ഉദ്ഘാടനം വിക്ടോറിയ കോളേജിൽ നിർവഹിച്ചു.
പുരോഗമന കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടാകാൻ പാടില്ലായിരുന്നു: പ്രൊഫ. ടി ജെ ജോസഫ്
കൊച്ചി: പിഎഫ്ഐ നിരോധനത്തിനെതിരെ നിശബ്ദതയാണ് പ്രതികരണമായി നൽകാൻ ആഗ്രഹിക്കുന്നതെന്ന് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിന്റെ ആദ്യ ഇരയായ പ്രൊഫസർ ടിജെ ജോസഫ് ബുധനാഴ്ച പറഞ്ഞു. കേരളം പോലൊരു പുരോഗമന, സാക്ഷരതയുള്ള സംസ്ഥാനത്ത് പിഎഫ്ഐ പോലൊരു തീവ്രവാദ സംഘടന ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജോസഫിന്റെ ചോദ്യ പേപ്പറിൽ ദൈവനിന്ദ ആരോപിച്ച് 2010ൽ പിഎഫ്ഐ അംഗങ്ങൾ ജോസഫിന്റെ കൈ വെട്ടിയിരുന്നു. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ ഒരു ശക്തിയായി തീവ്ര മുസ്ലീം സംഘടനയുടെ ആവിർഭാവത്തെ എപ്പിസോഡ് പ്രഖ്യാപിച്ചിരുന്നു. “ഈ തീവ്ര ഗ്രൂപ്പിന്റെ ആക്രമണത്തിൽ കേരളത്തിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു. അവർ മരിച്ചതിനാൽ പ്രതികരിക്കാൻ കഴിയില്ല. ഞാനും ഒരു ഇരയാണ്… നിരോധനത്തോട് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… കാരണം അത് ആത്മനിഷ്ഠമായിരിക്കും,” അദ്ദേഹം പറഞ്ഞു. “പിഎഫ്ഐ ഒരു പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ആ പ്രത്യയശാസ്ത്രം ഉള്ളിടത്തോളം നിരോധനം ഒരു പൂർണ്ണ പരിഹാരം…
പിഎഫ്ഐ നിരോധനം: ആലുവയിലെ ആര് എസ് എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സംരക്ഷണം
കൊച്ചി: പിഎഫ്ഐ സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് പിഎഫ്ഐയുടെ ശക്തികേന്ദ്രമായ ആലുവയിൽ പ്രദേശത്തെ ആർഎസ്എസ് നേതാക്കൾക്കും ഓഫീസുകൾക്കും സുരക്ഷയൊരുക്കാൻ സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. ബുധനാഴ്ച രാവിലെയാണ് സിആർപിഎഫിന്റെ പള്ളിപ്പുറം ബറ്റാലിയനിൽ നിന്ന് 50 അംഗ സംഘം ആലുവയിലെത്തിയത്. ആലുവയിലെ ആർഎസ്എസ് കാര്യാലയമായ ‘കേശവ സ്മൃതി’ക്കും ആലുവയിലെ നാല് ആർഎസ്എസ് നേതാക്കൾക്കും സിആർപിഎഫ് ഉദ്യോഗസ്ഥർ സംരക്ഷണം നൽകുന്നുണ്ട്. മൂന്ന് ഉദ്യോഗസ്ഥർ വീതം നേതാക്കളുടെ യാത്രകളിൽ അനുഗമിക്കുകയും അവരുടെ വീടുകൾക്ക് സംരക്ഷണം നൽകുകയും ചെയ്യും. രണ്ട് ദിവസം മുമ്പ് ആലുവയിലെ പ്രാദേശിക എസ്ഡിപിഐ നേതാക്കൾ 10 സെക്കൻഡിനുള്ളിൽ ആർഎസ്എസിനെ ‘കൈകാര്യം ചെയ്യുമെന്ന്’ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. കൂടാതെ, പ്രദേശത്തെ ആർഎസ്എസ് നേതാക്കളെ ആക്രമിക്കാൻ പിഎഫ്ഐ പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. കൊച്ചിയിലെ കലൂരിലെ ആർഎസ്എസ് കാര്യാലയത്തിനും സിആർപിഎഫ് സംരക്ഷണം നൽകും.
ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ മമ്പാടിൽ സമാപനം കുറിച്ചു
മലപ്പുറം: അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജസീം സുൽത്താൻ നയിക്കുന്ന കാമ്പസ് കാരവൻ അവസാന ദിനം സാഫി കോളേജ് വാഴയൂരിൽ നിന്ന് ആരംഭിച്ചു. സുല്ലമുസ്സലാം അരീക്കോട്, എം ഇ എസ് മമ്പാട് എന്നീ കോളേജുകളിലൂടെ അതതു യൂണിറ്റ് കമ്മിറ്റികൾ കാരവാന് സ്വീകരണം നൽകുകയും നേതാക്കൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പസ് കാരവാന് ജില്ലയിലെ സുപ്രധാനമായ പതിനഞ്ചോളം കോളേജുകളിലും മൂന്ന് ടൗണുകളിലും സന്ദർശനം നടത്തുകയും ക്യാപ്റ്റൻ ജസീം സുൽത്താനും മറ്റു ജില്ലാ അംഗങ്ങളും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. കാരവൻ്റെ ആദ്യ ദിനത്തിൽ അങ്ങാടിപ്പുറം പോളി ടെക്നിക് കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ സംഘർഷമുണ്ടാകുകയും ഫ്രറ്റേണിറ്റി വനിത പ്രവർത്തകർക്കു നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. കാരവൻ അവസാന ദിവസമായ സെപ്റ്റംബർ 28…
ഞായറാഴ്ച തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്നതിനു പിന്നില്‍ ആസൂത്രിത നീക്കം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കാനാവില്ലെന്നും ഒക്ടോബര്‍ രണ്ടിലെ ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച പ്രവര്‍ത്തിദിവസമല്ലെങ്കിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഗാന്ധിജയന്തി ദിനമായതുകൊണ്ട് പൊതു അവധി ദിവസമായ ഒക്ടോബര്‍ 2ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പേരില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തങ്ങളുടെ സ്ഥാപനങ്ങളില്‍ ഹാജരാകണമെന്ന് നിര്‍ബന്ധിക്കരുത്. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാനുള്ള നടപടികളും ലഹരിവിമുക്ത കേരളം പദ്ധതികളും സ്വാഗതാര്‍ഹമാണ്. അതിനുവേണ്ടി ഗാന്ധിജയന്തി ദിനത്തിന്റെ മറവില്‍ പൊതു അവധി ദിവസമായ ഞായറാഴ്ച പ്രവര്‍ത്തിദിനമാക്കുന്നത് ശരിയായ നടപടിയല്ല.…
നിരോധിച്ച റിഹാബ് ഇന്ത്യാ ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണം: കെ സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രസർക്കാർ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഇടതുമുന്നണി ഘടകകക്ഷിയായ ഐഎൻഎല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി അഹമ്മദ് ദേവർകോവില്‍ റിഹാബ് ഫൗണ്ടേഷന്റെ തലവനാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇപ്പോൾ നിരോധിച്ചിരിക്കുന്ന റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമുള്ള ഒരു പാർട്ടി മാത്രമല്ല, രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന, കലാപം പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ഫണ്ട് നൽകുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. അങ്ങനെയുള്ള ഒരു പാര്‍ട്ടി സംസ്ഥാന മന്ത്രിസഭയിൽ അംഗമായി തുടരുന്നു. നിരോധിത സംഘടനയുടെ തലവൻ എങ്ങനെയാണ് ഇടതുമുന്നണിയുടെ ഘടകകക്ഷിയായി ഇരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കേരളത്തിലെ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി എങ്ങനെയാണ് ഒരു ഭീകരവാദ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പരമാധികാരത്തെയും…
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാന ജനറൽ സെക്രട്ടറി പിരിച്ചുവിട്ടു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പിരിച്ചുവിട്ടു. എല്ലാ സംഘടനാ പ്രവർത്തനങ്ങളും നിർത്താനും കേഡറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് നിരോധിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഘടന നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എല്ലാ അംഗങ്ങൾക്കും അവരുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രസ്താവനയുടെ പൂര്‍ണ രൂപം: “പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന്…
യുവ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ വനിതാ കമ്മീഷൻ അപലപിച്ചു
തിരുവനന്തപുരം: കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ അപലപിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. ഇത് അത്യന്തം ആശങ്കാജനകവും അപലപനീയവുമാണെന്ന് പ്രതികരിച്ച അവര്‍, സംഭവത്തിൽ പോലീസ് ഉടൻ ഇടപെട്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതു കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതാണ്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവണം. കോഴിക്കോട്ടെ സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. സിനിമാ പ്രമോഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് യുവനടി ലൈംഗികാതിക്രമത്തിനിരയായത്. തിരക്കിനിടയിൽ അക്രമം നടത്തിയ യുവാവിന്റെ മുഖത്ത് നടി അടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ നിർമ്മാതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കാൻ ബി.ജെ.പി തീവ്രശ്രമം നടത്തുമ്പോഴും പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദ രണ്ട് പ്രധാന ക്രിസ്ത്യൻ വിഭാഗങ്ങളിലെ ആർച്ച് ബിഷപ്പുമാരുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. ഞായറാഴ്ച കോട്ടയം തെള്ളകത്തുള്ള ക്നാനായ സഭയുടെ വിദ്യാഭ്യാസ കാമ്പസിൽ വച്ച് സീറോ മലബാർ സഭയുടെ ചങ്ങനാശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ക്നാനായ സഭയുടെ കോട്ടയം രൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവരുമായാണ് നദ്ദ കൂടിക്കാഴ്ച നടത്തിയത്. വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങളിലെ രാഷ്ട്രീയ, സാമുദായിക നേതാക്കൾ ചേർന്ന് രൂപീകരിച്ച ഭാരതീയ ക്രിസ്ത്യൻ സംഗമം (ബിസിഎസ്) എന്ന സംഘടനയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെയാണ് യോഗത്തിന് പ്രാധാന്യം ലഭിച്ചത്. ന്യൂനപക്ഷങ്ങളുമായുള്ള ബിജെപിയുടെ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹവുമായി അടുത്തിടപഴകാൻ പാർട്ടി ശ്രമിച്ചുവരികയാണ്.…
