കോടതി വ്യവഹാരത്തിലൂടെ ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കരുത്: അഡ്വ. വിസി സെബാസ്റ്റ്യൻ

കോട്ടയം: കോടതിവിധി നേടിയെടുത്ത് ചിരട്ടപ്പാൽ ഇറക്കുമതിക്ക് ബ്ലോക്ക് കമ്പനികൾ നടത്തുന്ന ശ്രമം കേന്ദ്രസർക്കാരിൻറെ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റബർ ബോർഡ് ഇക്കാര്യത്തിൽ നിഷ്ക്രിയവും നിശബ്ദവുമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കർഷക ദ്രോഹമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ: വി സി സെബാസ്റ്റ്യൻ പറഞ്ഞു. റബ്ബർ ആക്ട് എട്ടാം വകുപ്പ് 3 എ പ്രകാരമാണ് ബ്ലോക്ക് റബർ കമ്പനികൾ കോടതിവിധിക്കായി ശ്രമിക്കുന്നത്. ഈ മാസം ഇരുപത്തിയാറാം തീയതി കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നു. റബർ വ്യവസായത്തിന്റെ വളർച്ചയ്ക്കായി റബർ ഇറക്കുമതി കയറ്റുമതി സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ഉപദേശം നൽകേണ്ട റബർ ബോർഡ് ഉത്തരവാദിത്വം നിർവഹിക്കണം എന്നാണ് ഇക്കൂട്ടർ കോടതിയിൽ ആവശ്യപ്പെടുന്നത് ഈ വകുപ്പ് പ്രകാരമുള്ള വിധി നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ പിന്നിൽ റബ്ബർ ബോർഡിനെ സഹായിക്കുക എന്നതാണ്. കോടതിവിധി അനുകൂലമായി വന്നാൽ അതിന്റെ മറവിൽ ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് കേന്ദ്രസർക്കാരിന്റെ മുമ്പിൽ റബ്ബർ…

മകന്റെ പിറന്നാൾ ദിനത്തിൽ സ്നേഹജാലകത്തിന് ഒരു മാസത്തെ ശമ്പളം സംഭാവന നൽകി കളക്ടർ വി.ആർ. കൃഷ്ണ തേജ

ആലപ്പുഴ: മകന്റെ ജന്മദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ തന്റെ ഒരു മാസത്തെ ശമ്പളം സ്നേഹജാലകത്തിന് നൽകി. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സ്നേഹജാലകം. കൃഷ്ണ തേജയുടെ മകൻ റിഷിത് നന്ദയിൽ നിന്ന് സ്നേഹജാലകം പ്രസിഡന്റ് എൻ.പി.സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി. സ്‌നേഹജാലകത്തിന്റെ നേതൃത്വത്തിൽ ദിവസവും 150 പേർക്കാണ് ഭക്ഷണം നൽകുന്നത്. കളക്ടറുടെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ്. ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ശമ്പളം മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ സഹായമെന്ന രീതിയില്‍ കൈമാറുകയാണെന്നും അദ്ദേഹം അറിയിച്ചു. കൃഷ്ണതേജയുടെ ഭാര്യ രാഗദീപ, സ്നേഹജാലകം സെക്രട്ടറി ആര്‍. പ്രവീണ്‍, ട്രഷറര്‍ വി.കെ. സാനു, ജോയ് സെബാസ്റ്റിയന്‍, ജയന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണം ബംബര്‍ ലോട്ടറി: സഹായം ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതി മുട്ടി; ഒന്നാം സമ്മാനം ലഭിച്ച അനൂപ് താമസിക്കുന്നത് ബന്ധു വീടുകളില്‍

ലോട്ടറി അടിച്ച വിവരം അറിഞ്ഞ് സഹായമഭ്യർത്ഥിച്ച് എത്തുന്നവരുടെ ശല്യം കാരണം കേരള സർക്കാരിന്റെ ഓണം ബമ്പർ ജേതാവ് അനൂപ് വലയുകയാണ്. സഹായത്തിനായി ആളുകൾ നിരന്തരം വീട്ടിലേക്ക് വരികയാണെന്ന് അനൂപ് പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീടു മാറാൻ ആലോചിക്കുന്നതായി അനൂപ് പറയുന്നു. രണ്ട് വർഷത്തിന് ശേഷമല്ലാതെ പണം കൊണ്ട് ഒന്നും ചെയ്യാന്‍ പദ്ധതിയില്ലെന്ന് അനൂപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അനൂപിന്റെ വാക്കുകളിലൂടെ; ലോട്ടറി അടിച്ചവിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷെ ഇപ്പോൾ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയുംതോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല. കുട്ടിയുടെ അടുത്ത് പോകാൻ ആകുന്നില്ല. കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലും കഴിയുന്നില്ല. വീട്ടിലേക്ക് പോകാറില്ല.…

സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട പി‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്ന വ്യാപക അക്രമങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി, കോടതി നിരോധിച്ച ഹർത്താൽ ആഹ്വാനം ചെയ്തതിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്കെതിരെ കേരള ഹൈക്കോടതി വെള്ളിയാഴ്ച സ്വമേധയാ കേസെടുത്തു . . ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. കോടതിയുടെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഈ അക്രമങ്ങൾ നടത്തുന്നവരെ ഉരുക്കു മുഷ്ടി കൊണ്ട് നേരിടണമെന്നും, ഇത് തടയാൻ എല്ലാ സര്‍ക്കാര്‍ സം‌വിധാനങ്ങളും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധക്കാരുടെ നടപടി പൂർണ്ണമായും അംഗീകരിക്കാനാവില്ല. പ്രകടനം നടത്താനുള്ള അവകാശത്തിൽ ഞങ്ങൾ ഇടപെട്ടിട്ടില്ല. എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഫ്‌ളാഷ് ഹർത്താൽ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് ഞങ്ങൾ പറഞ്ഞതെന്നും…

എന്‍ ഐ എ റെയ്ഡിനെതിരെ കേരളത്തിൽ PFI പ്രതിഷേധം അക്രമാസക്തം, 500 പേർ അറസ്റ്റിൽ; ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഒരു ദിവസത്തെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടത്തും ബസുകൾക്ക് നേരെ കല്ലേറും കടകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങളും ചില സ്ഥലങ്ങളിൽ അക്രമങ്ങളും ഉണ്ടായി. കണ്ണൂർ മട്ടന്നൂരിലെ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) കാര്യാലയത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടയിൽ 500 പേരെ അറസ്റ്റ് ചെയ്യുകയും 400 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) മറ്റ് ഏജൻസികളും പിഎഫ്ഐയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചാണ് പിഎഫ്ഐ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സമരാനുകൂലികൾ സംഘടനയുടെ നിലപാട് ശക്തമായ വിവിധ സ്ഥലങ്ങളിൽ പ്രകടനങ്ങൾ നടത്തുകയും വാഹനങ്ങൾ തടയുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു. പോലീസുകാർക്ക് പുറമെ ചില ബസ്, ലോറി…

നിയമവിരുദ്ധമായ മിന്നല്‍ പണിമുടക്കു നടത്തി പൊതുമുതൽ നശിപ്പിച്ചവരെ ഉരുക്കു മുഷ്ടികൊണ്ട് നേരിടണം: ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഇത്തരം മിന്നൽ ഹർത്താലുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഹർത്താലുകള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി ലംഘിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജനങ്ങളെ ബന്ദികളാക്കുന്ന ഇത്തരം കാടത്തം അംഗീകരിക്കാനാവില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പൊതുമുതൽ നശിപ്പിക്കുകയും സ്വകാര്യ സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി. അതേസമയം, കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിയുകയും ഗ്ലാസുകൾ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരില്‍ തെരുവുകളിൽ അക്രമികള്‍ അഴിഞ്ഞാടി; നോക്കുകുത്തികളായി പോലീസുകാർ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളെ എന്‍‌ഐ‌എ/ഇഡി വിഭാഗം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. പോലീസിനെതിരെയും അക്രമികള്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്കും ലോറികൾക്കും നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഭൂരിഭാഗം വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു. എൻഐഎ രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ റെയ്ഡാണ് ഇന്നലെ നടന്നത്. 11 സംസ്ഥാനങ്ങളിലായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 150ലധികം പിഎഫ്ഐ നേതാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 50 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ മിക്കയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്ത് യാത്രക്കാരെ അസഭ്യം പറഞ്ഞ പിഎഫ്‌ഐ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ പോലീസുകാരെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പിച്ചു. കണ്ണൂരില്‍ പെട്രോള്‍ ബോംബേറ് നടത്തി. കല്യാശേരിക്കടുത്ത് പെട്രോള്‍ ബോംബുമായി രണ്ട് ബൈക്കുകളില്‍ എത്തിയ അഞ്ച് പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി.…

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തര്‍; കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കുമെന്ന് ഉറപ്പായി

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിനായി നടത്തിയ പരിശോധനകളിൽ ദേശീയ മെഡിക്കൽ കമ്മിഷൻ തൃപ്തരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിനായി സർക്കാർ നിരവധി അടിയന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊവിഡ് പടരുമ്പോഴും മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഏറെ ശ്രദ്ധ നൽകിയിരുന്നു. എത്രയും വേഗം രേഖാമൂലം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിന്റെ വിവിധ തലങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 250 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളജ് നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) രൂപീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്,…

സംഗീതജ്ഞൻ കൈലാസ് മേനോന്റെ പിതാവ് എആർ രാമചന്ദ്ര മേനോന്‍ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആർ. രാമചന്ദ്രമേനോൻ അന്തരിച്ചു. 71 വയസ്സായിരുന്നു. കേരള ഫോറസ്റ്റ് അനാലിസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ എ ആർ രാമചന്ദ്രമേനോൻ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച (സെപ്തംബർ 23) ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തിൽ. https://www.facebook.com/kailasmenon/posts/635518381481186

വിഴിഞ്ഞം സമരം: സമരസമിതി മന്ത്രിതല ചര്‍ച്ച നാളെ വീണ്ടും നടക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതിയെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. നാളെ രാവിലെ 11ന് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തും. നേരത്തെ നാല് തവണ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുറമുഖ നിർമാണം നിർത്തി സാമൂഹിക ആഘാത പഠനം നടത്തണമെന്നതുൾപ്പെടെ ഏഴു ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നാണു സമരസമിതിയുടെ തീരുമാനം. ഇന്നലെ സമരസമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ച നടത്തിയിരുന്നു. സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി യോഗത്തിനുശേഷം സമരസമിതി നേതാക്കൾ അറിയിച്ചു. അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു.