എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഒക്ടോബര്‍ 17 രാവിലെ 10 മുതൽ 4 വരെ ഇന്ദിരാഭവനിൽ നടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 17ന് നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കെപിസിസി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെപിസിസി അംഗങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ വോട്ട് ചെയ്യാം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പോളിംഗ് കേന്ദ്രം. പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പിആർഒ വി കെ അഴവറികന്‍ എന്നിവർ പോളിംഗ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശ് റിട്ടേണിംഗ് ഓഫീസർ വന്നതിന് ശേഷം ബൂത്തുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. വോട്ടർമാർക്കായി പ്രത്യേക തിരിച്ചറിയൽ കാർഡുകളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ കാർഡ് വാങ്ങാത്തവർക്ക് വോട്ടെടുപ്പ് ദിവസമായ 17ന് കാർഡ് കൈപ്പറ്റാനുള്ള ക്രമീകരണങ്ങളും കെപിസിസി ഒരുക്കിയിട്ടുണ്ട്. ഡോ. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് സ്ഥാനാർത്ഥികൾ.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളം പിടിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ഇതുവരെ നടപ്പാക്കിയ തന്ത്രങ്ങളെല്ലാം പാളിയതോടെ ലക്ഷ്യം കൈവരിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് നിയമിക്കുകയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയമാക്കി സുരേഷ് ഗോപിയെയും മെട്രോമാൻ ഇ. ശ്രീധരനെയും മത്സരിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ പരമോന്നത സമിതിയായ കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കാലാവധി അടുത്ത ഡിസംബറിൽ അവസാനിക്കുമ്പോൾ ഒരിക്കൽ കൂടി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്ന സുരേന്ദ്രനെ ഒഴിവാക്കി സുരേഷ് ഗോപിയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചാലും അത്ഭുതപ്പെടാനില്ല. ഈയിടെ…

ഐ.ഓ.സി കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അമേരിക്കയിലെ കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രമേയം പാസ്സാക്കി. കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച് എല്ലാ കമ്മറ്റി അംഗങ്ങളും തങ്ങളുടെ ഉൽഘണ്ഠ രേഖപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനെ രക്ഷിക്കണമെങ്കിൽ ശശി തരൂർ തന്നെ തെരഞ്ഞെടുക്കപ്പെടുന്നതാണ് ഉചിതം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. തരൂരിൻറെ സ്‌ഥാനാർഥിത്വം ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയിൽ തന്നെ ഒരു നല്ല ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് പ്രസ്താവിച്ചു. മീറ്റിംഗിൽ പങ്കെടുത്ത മറ്റു എല്ലാ അംഗങ്ങളും പ്രസ്തുത അഭിപ്രായത്തോട് യോജിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക ഘടകമായ കോൺഗ്രസ്സ് പാർട്ടി ഓരോ തെരഞ്ഞെടുപ്പു കാലം പിന്നിടുംതോറും തോൽവികൾ ഏറ്റുവാങ്ങി ശക്തി കുറയുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. നല്ല ഒരു നേതൃത്വത്തിൻെറ അഭാവം…

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടിയുടെ ശക്തിയും ബലഹീനതയും

ന്യൂഡൽഹി: ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ഇസി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് അവസാനിക്കുമ്പോൾ ഹിമാചൽ ഹൗസിന്റെ കാലാവധി 2023 ജനുവരി 8 ന് അവസാനിക്കും. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിൽ നിലവിൽ 111 ബിജെപിയും 62 കോൺഗ്രസ് എംഎൽഎമാരുമുണ്ട്. കഴിഞ്ഞ മാസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയും ഗുജറാത്തിലും ഹിമാചലിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. ഗുജറാത്തിലെ ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയുടെ എല്ലാ ശക്തികളുടെയും ബലഹീനതകളുടെയും ഒരു ലിസ്റ്റ് താഴെ: ബി.ജെ.പി ശക്തി : ● ഏകദേശം ഇരുപത് വർഷമായി സംസ്ഥാനത്തിന്റെ സമ്പൂർണ്ണ നിയന്ത്രണമുണ്ട്. ● പ്രധാനമന്ത്രി മോദിയുടെ…

ജനമനസുകളിൽ അജയ്യനായി ഡോ. ശശി തരൂർ; തോറ്റാലും കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഒന്നാമനാകും

പ്രവാചകൻ സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നുവെന്നത് എത്ര സത്യമാണ്. കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിരിക്കുന്ന ഡോ.ശശി തരൂരിന്റെ അവസ്ഥ അതിലും പരിപാതപകരമാണ്. ഇന്ത്യ മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും ഡോ. ശശി തരൂർ എന്ന നാമം വാഴ്ത്തുമ്പോൾ കേരളത്തിലെ സീനിയർ നേതാക്കന്മാർ വിറളി പൂണ്ടിരിക്കുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞടുപ്പ് കാലത്ത് വിശ്വപൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശശി തരൂരിനെ സ്വന്തം മണ്ഡലങ്ങളിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കാട്ടിയ മത്സരം എല്ലാവരും മറക്കുകയാണ്. കാര്യം കാണാൻ തരൂർ വേണം, എന്നാൽ തങ്ങളെ ഭരിക്കാൻ തരൂർ വരികയുമരുത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് എന്തുകൊണ്ട് നി്ങ്ങളാരും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നില്ല എന്ന്. എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്‌ക്രിയരാക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. എല്ലാ കാര്യങ്ങളിലും…

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയിരത്തിലധികം പേരെ അയോഗ്യരാക്കി; കൂടുതലും ബീഹാറില്‍ നിന്ന്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ട് പോളിംഗ് പാനലിന് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട 1000 അയോഗ്യരായവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കി. മൊത്തം 1091 അയോഗ്യരായ ആളുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും, 174 പേരുമായി ബീഹാർ ഒന്നാം സ്ഥാനത്താണ്. അതേസമയം, അയോഗ്യരായ 107 പേർ തെലങ്കാനയിൽ നിന്നുള്ളവരാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 10 എ പ്രകാരമാണ് ഈ വ്യക്തികളെ അയോഗ്യരാക്കിയിട്ടുള്ളത്. ഒരാൾ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടാൽ, ഉത്തരവിന്റെ തിയ്യതി മുതല്‍ സ്ഥാനാർത്ഥിയെ മൂന്ന് വർഷത്തേക്ക് അയോഗ്യനാക്കി പ്രഖ്യാപിക്കാം. അയോഗ്യരാക്കപ്പെട്ടവരുടെ പട്ടിക എല്ലാ റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കും അവരുടെ റഫറൻസിനായി അയച്ചിട്ടുണ്ട്. വരും മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഉദ്യോഗസ്ഥർക്ക് പട്ടിക ലഭ്യമാക്കണമെന്ന് കമ്മീഷൻ അറിയിച്ചു. ചട്ടങ്ങൾ അനുസരിച്ച്, ഓരോ സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിക്കും ഫലപ്രഖ്യാപന തീയതിക്കും ഇടയിലുള്ള എല്ലാ വോട്ടെടുപ്പുമായി…

ശശി തരൂര്‍ വിജയിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം നടക്കുന്നത് അദ്ധ്യക്ഷ സ്‌ഥാനത്തേക്കാണ്‌. വോട്ടെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെടുവാനുള്ള മത്സരത്തിൽ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും മറ്റു പല കാര്യങ്ങളിലും തരൂർ വിജയിച്ചു നിൽക്കുകയാണ്. 22 വർഷത്തിന് ശേഷം നടക്കുന്ന എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ആയതു മൂലം ഈ മത്സരം വാശിയേറിയ ഒന്നാക്കാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. അധികാരത്തിന്റെ മതിഭ്രമത്തിൽ ദുർമ്മേദസ്സ് ബാധിച്ച കുറേ പുഴുക്കുത്തു നേതാക്കന്മാരുടെ തനിനിറം പൊതുമദ്ധ്യത്തിൽ തുറന്നു കാണിക്കുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഓരോ വർഷവും താഴോട്ട് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിക്ക് അല്പം ഉണർവേകാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരുടെ ഇടയിൽ ഒരു തരംഗമായി മാറുവാൻ സാധിച്ചതിൽ ശശി തരൂർ വിജയിച്ചു. ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്…

കെ. ആനന്ദകുമാര്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ. ആനന്ദകുമാറിനെ തെരഞ്ഞെടുത്തു. കോട്ടയത്ത്‌ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. യൂത്ത്ഫ്രണ്ട്‌ ജില്ലാ ജനറല്‍ സെകട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായും പ്രവര്‍ത്തിച്ചു. അവിഭക്ത കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗമായി 1979 ല്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം, സാംസ്ക്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സംഗീത നാടക അക്കാദമി സ്രെകട്ടറി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റ്‌ അംഗം, സംസ്ഥാന ടാക്സ്‌ മോണിറ്ററിംഗ്‌ സെല്‍ അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ്‌ അംഗം, കേരള കലാകേന്ദ്രം സ്ഥാപക ജനറല്‍ സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയര്‍മാന്‍, 1992 ല്‍ തിരുവനന്തപുരത്ത്‌ നടന്ന 10 ദിവസം…

ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്‌എയുടെ പിന്തുണ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലാനുശ്രുത മാറ്റങ്ങളെ കൃത്യമായി അപഗ്രഥിച്ചു രാഷ്ട്രീയ നഭോമണ്ഡലത്തിൽ ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി മാറിയ വിശ്വപൗരൻ ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പിന്തുണ അറിയിച്ചു. ഒഐസിസി യുഎസ്എ ഒക്ടോബർ 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ വിളിച്ചുകൂട്ടിയ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന “ഭാരത് ജോഡോ യാത്ര” യിൽ സംഘടനയെ പ്രതിനിധീകരിച്ച് രണ്ടു ദിവസം പങ്കെടുത്ത ജെയിംസ് കൂടലിനെ കമ്മിറ്റി നന്ദി അറിയിച്ചു. യാത്രയുടെ തുടക്കത്തിൽ കന്യാകുമാരിയിലും കേരള അതിർത്തിയിലുമാണ് അദ്ദേഹം…

ശിവസേനയുടെ പേരും ചിഹ്നവും സംബന്ധിച്ച ഇസി ഉത്തരവ് താക്കറെ വിഭാഗം ദുർബലമായെന്നോ നിരാശപ്പെടുത്തിയെന്നോ അർത്ഥമാക്കുന്നില്ല: എൻസിപി

മുംബൈ: വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ആശ്ചര്യകരമാണെന്നും എന്നാൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ദുർബലമായെന്നോ മനോവീര്യം കുറഞ്ഞെന്നോ അർത്ഥമാക്കുന്നില്ലെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങളെ പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച വിലക്കി. പാര്‍ട്ടിയുടെ നിയന്ത്രണത്തിനായുള്ള എതിരാളികളുടെ അവകാശവാദങ്ങളെക്കുറിച്ചുള്ള ഒരു ഇടക്കാല ഉത്തരവിൽ, തിങ്കളാഴ്ചയ്ക്കകം മൂന്ന് വ്യത്യസ്ത പേരുകൾ തിരഞ്ഞെടുക്കാനും അതത് ഗ്രൂപ്പുകൾക്ക് അനുവദിക്കുന്നതിന് നിരവധി സൗജന്യ ചിഹ്നങ്ങൾ നിർദ്ദേശിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. ശിവസേനയുടെ നിലവിലെ എംഎൽഎ രമേഷ് ലട്‌കെയുടെ മരണത്തെ തുടർന്നാണ് നവംബർ 3ന് നടക്കാനിരിക്കുന്ന മുംബൈ സബർബനിലെ അന്ധേരി ഈസ്റ്റ് അസംബ്ലി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.…