ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വളരെ ചെറുപ്പം മുതലേ സ്മാര്‍ട്ട് ഫോണുകളിലേക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും കുട്ടികള്‍ കടന്നുവരുന്നു. ഈ ഉപകരണങ്ങൾ നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവ അപകട സാധ്യതകളുമായാണ് വരുന്നത്. സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് അമിതമായ ഫോൺ ഉപയോഗവും കുട്ടികളിലെ ഹൃദ്രോഗ വികസനവും തമ്മിലുള്ള ബന്ധമാണ്. ഡിജിറ്റൽ വിപ്ലവം സ്മാർട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും വരവ് കുട്ടികൾ സാങ്കേതിക വിദ്യയുമായി ഇടപഴകുന്നതിൽ വിപ്ലവം സൃഷ്ടിക്കുന്നു. വിദ്യാഭ്യാസം, വിനോദം, ആശയവിനിമയം എന്നിവയ്ക്കായി അവർ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നു, അതും പലപ്പോഴും ദീർഘനാളത്തേക്ക്. ഈ ഗാഡ്ജെറ്റുകളുടെ സൗകര്യവും പ്രവേശനക്ഷമതയും അവയെ ഒരു കുട്ടിയുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റി. എന്നിരുന്നാലും, ഈ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഉദാസീനമായ ജീവിതശൈലി അമിതമായ ഫോൺ ഉപയോഗത്തോടൊപ്പമുള്ള ഉദാസീനമായ ജീവിതശൈലിയാണ് ഒരു പ്രധാന ആശങ്ക. മണിക്കൂറുകൾ…
Category: ARTICLES
മഞ്ഞുകാലത്ത് ഭക്ഷണ-പാനീയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഹൃദയാഘാത സാധ്യത തടയാം
മഞ്ഞുകാലം അടുക്കുമ്പോൾ, നമ്മുടെ ഭക്ഷണ-പാനീയ ശീലങ്ങളിൽ കാര്യമായ മാറ്റം സംഭവിക്കുന്നു. ഈ സീസണിൽ, നമ്മുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ ബാധിക്കുന്ന ഭാരമേറിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നമ്മള് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയാരോഗ്യത്തിന് അപകടമുണ്ടാക്കും. ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഈ സമയത്ത് ആളുകൾ കൂടുതൽ ഖരഭക്ഷണം കഴിക്കുകയും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു, ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. സ്ഥിരമായി ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക്, ചില സസ്യാഹാര ജ്യൂസുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ഗ്രീൻ ടീ, സോയ മിൽക്ക്, തക്കാളി ജ്യൂസ് തുടങ്ങിയ ചില സസ്യാധിഷ്ഠിത പാനീയങ്ങൾക്ക് കൊളസ്ട്രോളിന്റെ അളവ് എളുപ്പത്തിൽ നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും കഴിയും. അപ്പോളോ ഹോസ്പിറ്റലിലെ ചീഫ്…
ടെലിവിഷന്‍ ചാനലുകളുടെ ശ്രദ്ധക്ക്
ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ വേണ്ടി ചാനലുകളെയാണ് ആശ്രയിക്കുന്നത് ടെലിവിഷനും സ്മാര്‍ട്ട് ് ഫോണും ഇല്ലാതിരുന്ന സമയത്ത് വീടുകളില്‍ കൊണ്ടിടുന്ന പത്രങ്ങളില്‍ കൂടിയായിരുന്നു ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തികൊണ്ടിരുന്നത്. ചിലര്‍ രാഷ്ട്രിയ കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ അന്തര്‍ദേശിയമായ തലത്ത് നടക്കുന്ന കാര്യമായിരിക്കും വായിക്കാന്‍ ഇഷ്ടപ്പെടുന്നത്. ചിലര്‍ സ്പോര്‍ട്ട്സ് വാര്‍ത്തകള്‍ ഇഷ്ടപ്പെടുന്നു. മറ്റു ചിലര്‍ ചരമ കോളത്തിലേക്ക് ആയിരിക്കും ശ്രദ്ധ തിരിക്കുന്നത്. ഒരോ വ്യക്തികളിലും വ്യത്യസ്തമായ ഇഷ്ടങ്ങളാണ്. അവരവരുടെ ഇഷ്ടത്തെ മാനിക്കുക മറിച്ച് നീ എന്തുകൊണ്ട് ഞാന്‍ ഇഷ്ടപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന ചോദ്യം തന്നെ അപ്രസ്തമാണ്. നാട്ടിലുള്ള എന്റെ ഒരു ബന്ധുവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ ലേഖനം ഏഴുതുന്നത്. എഴുതുവാന്‍ മാത്രം ഉള്ള ഒരു വിഷയമായിട്ട് ആദ്യം തോന്നിയില്ല. അതുകൊണ്ടു തന്നെ അതിന് വലിയ വിലയും കല്‍പ്പിച്ചില്ല. വീണ്ടും ആ വ്യക്തി എന്നോട് വൈകാരികമായിട്ട് പറഞ്ഞപ്പോള്‍…
ചെറിയാന് കെ. ചെറിയാന് – തൊണ്ണൂറ്റി രണ്ടിലെത്തിയ കാവ്യഗരിമ: കെ.കെ. ജോണ്സണ്
മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനും, അമേരിക്കന്‍ മലയാളി സാഹിത്യകാരനുമായ ചെറിയാന് കെ. ചെറിയാന് ഒക്ടോബര്‍ 24-ന് തൊണ്ണുറ്റിരണ്ട് വയസ്സ് തികയുന്നു. കുറച്ചെഴുതുകയും എഴുതിയവയൊക്കെ സ്വര്‍ണ്ണ മണികളാക്കി തീര്‍ക്കുകയും ചെയ്ത കവിയാണ് ചെറിയാന് കെ. ചെറിയാന്. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, വിഷ്ണു നാരായണന് നമ്പൂതിരി, എം.എന്‍ പാലൂര്, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ മലയാളി കവികളുടെ സമകാലികനായി എഴുതി തുടങ്ങിയ ചെറിയാന് കെ. ചെറിയാന്, അവര്‍ക്ക് തുല്യസ്ഥാനം മലയാള സാഹിത്യ ചരിത്രത്തില്‍ നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തകനായി ഓദ്യോഗിക ജീവിതം ആരംഭിച്ച ചെറിയാന് കെ. ചെറിയാനിലെ കവിക്ക് ജീവന് വയ്ക്കുന്നതും ചിറകുകള് വിടര്ന്നതും ഡല്‍ഹി ജീവിതത്തോടെയാണ്. കേന്ദ്ര ഗവണ്മെന്റിന്റെ വാണിജ്യ വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ജോലി ലഭിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ ചെറിയാന്, ഡല്‍ഹി കേരള ക്ലബിലെ ‘സാഹിതീ സഖ്യം’ എന്ന പ്രസിദ്ധമായ സാംസ്കാരിക കൂട്ടായ്മയില്‍ ‘ശകുന്തളയുടെ മാന്‍പേട’ എന്ന കവിത അവതരിപ്പിച്ചുകൊണ്ടാണ് തന്റെ…
ജനങ്ങളെ കഷ്ടപ്പെടുത്തുന്ന യുദ്ധങ്ങള്‍ സമാധാനത്തിനുവേണ്ടിയോ?: ബ്ലെസന്‍ ഹ്യൂസ്റ്റന്‍
ഇസ്രയേല്‍ പാലസ്തീന് യുദ്ധം കൊടുംമ്പിരിക്കൊണ്ട് നടക്കുകയാണ്. അടിച്ചുകൊണ്ടും തിരിച്ചടിച്ചുകൊണ്ടും ഇരുകൂട്ടരും പോരാട്ടം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാലസ്തീന് തീവ്രവാദ സംഘടനയായ ഹമാസ് തുടങ്ങിവച്ച പോരാട്ടം ഇസ്രയേല്‍ തിരിച്ചടിച്ചതോടെ അത് ഇരുകൂട്ടരും തമ്മിലുള്ള യുദ്ധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഒരു കൂട്ടര് സര്‍വ്വാധിപത്യമോചനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ മറ്റൊരു കൂട്ടര് തീവ്രചിന്താഗതിക്കെതിരെയാണ് നിലപാടെടുക്കുന്നത്. ഇതില്‍ ആരുടെ നിലപാടാണ് ശരിയെന്നത് ആര്‍ക്കും നിര്‍വ്വചിക്കാനാവില്ല. എന്നാല്‍ അമേരിക്കയും ഇന്ത്യയും യുറോപ്യന്‍ യൂണിയനും ഇസ്രയേലിനൊപ്പമാണ്. കാരണം ഇസ്രയേല്‍ യു.എന്‍. അംഗീകരിച്ച രാജ്യവും ഹമാസ് ഒരു തീവ്രവാദ സംഘടനയുമാണ്. ഇസ്രയേല്‍ പാലസ്തീന് പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. യാസര്‍ അരാഫത്ത് എന്ന പാലസ്തീന് നേതാവിന്റെ കാലത്ത് ആ പോരാട്ടം ശക്തി പ്രാപിച്ചു. പാലസ്തീന് സ്വതന്ത്രരാഷ്ട്രമെന്ന ആശയത്തിന് അരാഫത്തിന്റെ നേതൃത്വത്തിന് സാധിച്ചെങ്കിലും ഇസ്രയേല്‍ പൂര്‍ണ്ണാധിപത്യം വിട്ടുനല്കിയിട്ടില്ല. അരാഫത്തിന്റെ കാലശേഷം ആ പോരാട്ടം തീരുമെന്ന് ചിന്തിച്ചെങ്കിലും അത് മറ്റൊരു തലത്തിലേക്ക് മാറുകയാണുണ്ടായത്. ഇസ്രയേലിനെ ചൊടിപ്പിച്ചുകൊണ്ട് പാലസ്തീന്…
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില്‍ കൂടിയും കേള്‍ക്കുന്ന പദങ്ങളാണ്. പക്ഷെ പ്രവ്യത്തിയിലേക്ക് കൊണ്ടു വരണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടും അതിലുമുപരി ഒരുപാട് വെല്ലു വിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട് ഡോ ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ(DAC)ഭിന്നശേഷി കുട്ടികള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു കൈത്താങ്ങായി മാറി എന്നുള്ളത് നേരിട്ട് കണ്ടു മനസിലാക്കിയതിന്റെ പശ്ചാത്തലം ആണ് ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം. ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ (GIC) വെബ്സൈറ്റ് ഒന്ന് നോക്കുവാന്‍ ഇടയായി. മലയാളികളെ മാത്രമല്ല വിദേശ ഇന്ത്യക്കാരെ ബന്ധപ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത ഒരു വലിയ നെറ്റ്വര്‍ക്ക് സംഘടന ആണെന്നും മനോഹരമായ പദ്ധതികള്‍ മുന്നില്‍ നിര്‍ത്തി കൊണ്ട് നല്ല വ്യക്തികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണെന്നും മനസിലായി. മഹാന്മാ ഗാന്ധിയെ മുന്‍ നിര്‍ത്തി എടുത്ത ഷോര്‍ട്ട് ഫിലിം (…
ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം
എല്ലാ വർഷവും ഒക്ടോബർ 11-ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര ബാലികാ ദിനം (IDG), ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ അവകാശങ്ങൾക്കായി വാദിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യകതയുടെ ശക്തമായ ഓർമ്മപ്പെടുത്തലാണ്. ലിംഗസമത്വത്തിനായുള്ള പോരാട്ടം നിലനിൽക്കുന്ന ഒരു ലോകത്ത്, പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെ, ഡിജിറ്റൽ സാക്ഷരത മുതൽ അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം വരെ, പെൺകുട്ടികൾക്ക് അവരുടെ മുഴുവൻ കഴിവുകളും തിരിച്ചറിയാൻ സമഗ്രമായ പിന്തുണ ആവശ്യമാണ്. ഈ ലേഖനം IDG-യുടെ പ്രാധാന്യം, അതിന്റെ ചരിത്രം, പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ, അവരെ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ ചരിത്രം ആഗോളതലത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഐക്യരാഷ്ട്രസഭ 2011 ൽ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗാധിഷ്ഠിത…
സെക്വൊയ ദേശീയ ഉദ്യാനം (യാത്രാവിവരണം): സന്തോഷ് പിള്ള
“എടൈയ് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മരം ഏതെന്നറിയാമോ”? വടസാർ ബോട്ടണി ക്ലാസ്സിലിരിക്കുന്ന എല്ലാവരോടുമായി ചോദിച്ചു. ആർക്കും ഉത്തരമുണ്ടായില്ല. “സസ്യ ശാസ്ത്രം പഠിക്കാൻ എത്തിയിരിക്കുകയാ എല്ലാവരും. ഇതൊന്നും അറിയില്ലേ”? സാറിന്റെ പതിവ് പരിഹാസം. “എടൈയ്.. സെക്വൊയ മരങ്ങൾ എന്നാണവയുടെ പേര്. ഈ മരങ്ങൾ 100 മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരും”. രണ്ടാംനിലയിലെ അഴികളില്ലാത്ത ജനാലയിലൂടെ ക്ലാസ്സിനുള്ളിലേക്ക് എത്തിനോൽക്കുന്നു വാക പൂമരത്തെ നോക്കി “മാമലയിലെ പൂമരം പൂത്തനാൾ പൊന്നൂഞ്ഞാലിൽ ആടുന്ന കാറ്റേ വരൂ” എന്ന മൂളിപ്പാട്ടുമായി അടുത്തിരുന്ന ഹാരിസ് പാട്ട് നിറുത്തി ചോദിച്ചു “എവിടെ പോയാൽ ഇവയെ കാണാൻ സാധിക്കും എൻ്റെ സാറേ “? വടസാറിന്റെ നർമത്തിൽ പൊതിഞ്ഞ ഉത്തരം പെട്ടെന്നു വന്നു. “അധികം ദൂരെയൊന്നും പോകണ്ട, അമേരിക്കയിലെ കാലിഫോർണിയവരെ പോയാൽ മതി. നൂറുകണക്കിന് കൂറ്റൻ സെക്വൊയ മരങ്ങളെ കാണാൻ സാധിക്കും.” അപ്പോൾ ഞാൻ വിചാരിച്ചു, “ബെസ്ററ്, നടന്നതുതന്നെ,…
പ്രായം കൂടുമ്പോള്‍ മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റി തിളങ്ങുന്ന ചര്‍മ്മം സ്വായത്തമാക്കാം
പ്രായമാകുമ്പോൾ, നമ്മുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നഷ്ടപ്പെടും. കൂടാതെ, വരൾച്ചയും ചുളിവുകളും പോലുള്ള പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാകും. പല സ്ത്രീകളും തങ്ങളുടെ യുവത്വത്തിന്റെ തിളക്കം വീണ്ടെടുക്കാൻ ചെലവേറിയ സലൂൺ ചികിത്സകൾ അവലംബിക്കാറുണ്ട്. എന്നാല്‍, ഈ മൂന്ന് ഫലപ്രദമായ പ്രതിവിധികൾ പിന്തുടരുന്നതിലൂടെ തിളങ്ങുന്ന ചർമ്മം നേടാൻ കഴിയും. തിളങ്ങുന്നതും യുവത്വമുള്ളതുമായ ചർമ്മത്തിന് തക്കാളി ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ശ്രദ്ധേയമായ പ്രകൃതിദത്ത ഘടകമാണ് തക്കാളി. എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ലൈക്കോപീൻ പോലുള്ള ആന്റിഓക്സിഡന്റുകളും അവയിൽ സമ്പന്നമാണ്. ഈ ഘടകങ്ങൾ തക്കാളിയെ ചർമ്മസംരക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. കാരണം, അവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. തക്കാളി ഫേസ് പാക്ക് ഉപയോഗിക്കുന്നതിന്റെ ഘട്ടങ്ങളുടെയും ഗുണങ്ങളുടെയും കൂടുതൽ വിശദമായ വിവരങ്ങള്‍ താഴെ ഘട്ടം 1: പഴുത്ത തക്കാളി തിരഞ്ഞെടുത്ത് തയ്യാറാക്കൽ ആരംഭിക്കുക.…
“ലോകസഞ്ചാരിയായ സാഹിത്യകാരന്” (ലേഖനം): മേരി അലക്സ് (മണിയ)
സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദനം അയക്കാറുള്ളത്. എന്നാല്‍ ഒരാള്‍, മനുഷ്യര്‍ സുഖനിദ്രയിലാണ്ടുകിടക്കുമ്പോള്‍ രാവിലെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ പ്രഭാതവന്ദനം അയക്കാറുണ്ട്. അത് മറ്റാരുമല്ല ലോകസഞ്ചാരിയായ ശ്രീ.കാരൂര്‍ സോമനാണ്. എന്റെ സ്നേഹിതരായ ചില എഴുത്തുകാരോട് ഞാന്‍ ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച മറുപടി കാരൂര്‍ രാപ്പകല്‍ എഴുതുന്ന ഒരു വ്യക്തിയെന്നാണ്. മലയാള സാഹിത്യത്തില്‍ ഒറ്റയാനായി നിലകൊള്ളുന്ന കാരൂര്‍ സോമനോട് എനിക്ക് ആദരവാണ് തോന്നിയിട്ടുള്ളത്. ബ്രിട്ടനിലെ പ്രശസ്ത ഡോക്ടേഴ്സ് നടത്തുന്ന “കല” എന്ന സംഘടന കഥാമത്സരം നടത്തിയപ്പോള്‍ കാരൂര്‍ സോമന്റെ “കോഴി” എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അവര്‍ രേഖപ്പെടുത്തിയത് വി. കെ. എന്‍ കഥകള്‍ പോലെയാണ് കാരൂര്‍ കഥകള്‍. എന്നാല്‍ കാരൂരിനെ ഞാന്‍ ഉപമിക്കുന്നത് പൊന്‍കുന്നം വര്‍ക്കിസാറിനോടാണ്. കാരൂര്‍ സോമന്റെ എഴുത്തുകള്‍ നീണ്ട വര്‍ഷങ്ങളായി എനിക്ക് ഇമെയില്‍ വഴി ലഭിക്കാറുണ്ട്. അദ്ദേഹം ലിമ…
