പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. ജൂണ്‍ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ നാലാം അദ്ധ്യായത്തില്‍, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ടി.ഡി രാമകൃഷ്ണന്‍ നമ്മളോടൊപ്പം ചേരുന്നു. തൻ്റെ, വയലാര്‍ അവാര്‍ഡ്‌ നേടിയ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.…

69 വർഷങ്ങൾക്ക് ശേഷം നിലമ്പൂർ ആയിഷയുടെ ജീവിതം വീണ്ടും സ്റ്റേജിൽ

കോഴിക്കോട്: 1953-ൽ നിലമ്പൂർ ആയിഷ എന്ന പതിനാറുകാരിയെ വേദിയിൽ വെച്ച് വധിക്കാൻ ശ്രമിച്ചത് കേരളത്തിലെ മതഭ്രാന്തന്മാർ കലയ്‌ക്കെതിരെ നടത്തിയ ഏറ്റവും പ്രകടമായ ആക്രമണമായി (അന്ന്) രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം? ഒരു നാടകത്തിൽ അഭിനയിക്കാൻ ധൈര്യപ്പെട്ട ആദ്യത്തെ മുസ്ലീം സ്ത്രീയാണ് ആയിഷ. മഞ്ചേരി മേലാക്കത്താണ് വെടിവെപ്പ് നടന്നത്. അറുപത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം, പുരോഗമന ശബ്ദങ്ങളെ അടിച്ചമർത്താൻ മതമൗലികവാദികൾ ശ്രമിക്കുമ്പോഴും, മുസ്ലീം സമുദായത്തിൽ ഒരു നവോത്ഥാന തരംഗത്തിന് തുടക്കമിട്ട ‘എജ്ജ് നല്ലൊരു മനുഷ്യനാകാൻ നോക്ക്’ (നിങ്ങൾ ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കുക) എന്ന നാടകത്തിന്റെ റീലോഡഡ് പതിപ്പ് — വ്യാഴം, വെള്ളി ദിവസങ്ങളിൽ നിലമ്പൂരിലാണ് അരങ്ങേറുന്നത്. ഇ കെ അയമു രചിച്ച നാടകം ആധുനിക കാലത്തെ സംഭവങ്ങൾ ഉൾപ്പെടുത്തി സംവിധായകൻ റഫീഖ് മംഗലശ്ശേരി പരിഷ്കരിച്ചിരിക്കുന്നു. “അയാമു മെമ്മോറിയൽ ട്രസ്റ്റിന് കീഴിലുള്ള രണ്ട് മണിക്കൂർ നാടകം ആരംഭിക്കുന്നത് ആയിഷയ്‌ക്കെതിരായ വെടിവെപ്പ് ശ്രമത്തിലാണ്. 69…

‘ബുക്ക്‌സ് എൻ ബിയോണ്ട്’- വായന രസകരവും തടസ്സരഹിതവുമാക്കാനൊരു ലൈബ്രറി

തിരുവനന്തപുരം: മെമ്പർഷിപ്പില്ലാതെ നിങ്ങൾക്ക് ഏതു പുസ്തകവും സൗജന്യമായി വായിക്കാന്‍ തലസ്ഥാന നഗരിയില്‍ ഒരു ലൈബ്രറി വരുന്നു. ഇവിടെ ഒരു പുസ്തകം വായിക്കാൻ നിങ്ങൾ മെമ്പര്‍ഷിപ്പോ വരിസംഖ്യയോ ഒന്നും കൊടുക്കേണ്ടതില്ല…. ലൈബ്രറിയില്‍ പോകുക.. ഇഷ്ടമുള്ള പുസ്തകമെടുത്ത് വായിക്കുക…. തിരിച്ചു നല്‍കുക.. അത്രമാത്രം. ഇനി നിങ്ങൾക്ക് പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകണമെങ്കിൽ, ചെറിയൊരു സെക്യൂരിറ്റി തുക നൽകണം. എന്നാൽ, പുസ്തകം തിരികെ നൽകുമ്പോൾ ആ പണം കൃത്യമായി തിരികെ നൽകും. വായനയെ സ്നേഹിക്കുന്നവർക്ക്, ‘ബുക്ക്സ് എൻ ബിയോണ്ട്’ – ഈ മാസാവസാനത്തോടെ തുറക്കാൻ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ സുകേഷ് രാമകൃഷ്ണ പിള്ളയുടെ സ്വപ്ന സാക്ഷാത്കാരമാണ് അതുല്യമായ ഈ ലൈബ്രറി. ഈ 43-കാരന് വായന ഒരു വികാരമാണ്. പുതിയ തലമുറയിൽ നഷ്ടപ്പെട്ടതായി തോന്നുന്ന വായനാശീലം വളർത്തിയെടുക്കുക എന്നതാണ് ഏക ലക്ഷ്യമെന്ന് സുകേഷ് പറയുന്നു. ഇതൊരു ബിസിനസ്സല്ല. അതുകൊണ്ടാണ് ഞങ്ങൾ അംഗത്വ ഫീസ് ഒന്നും…

അലയുടെ ഇ-സ്‌കൂളിന് ഒരു വയസ്; വിപുലമായ വാർഷികാഘോഷങ്ങൾ മെയ് ഒന്നിന്

ചിക്കാഗോ: അല (ആർട് ലൗവേഴ്സ് ഓഫ് അമേരിക്ക) അക്കാദമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മലയാളം ഇ- സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ഒരുവർഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വാർഷികാഘോഷ പരിപാടികൾ 2022 മെയ് ഒന്നിന് നടക്കും. മലയാളം മിഷന്റെ പൂർണ്ണമായ സഹായ സഹകരണങ്ങളോടെയാണ് അല നേതൃത്വം നൽകിയ മലയാള ഭാഷാ പഠന പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കുന്നത് . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കുട്ടികളാണ് അല അക്കാദമിയിൽ ഓൺലൈൻ വഴി മലയാള ഭാഷാപഠനം നടത്തുന്നത് . അല ഇ- സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും മികച്ച നിലവാരത്തിൽ പരിശീലനം നേടി തിളക്കമാർന്ന വിജയത്തോടെ ഒരു വർഷം പൂർത്തിയാക്കിയത് അലക്ക് അഭിമാനാർഹമായ നേട്ടമാണ്. മലയാള ഭാഷാ പഠനത്തിനു പുറമെ കുട്ടികൾക്കായി കവിതയും, ചിത്രക്കലയും, മാജിക്കും അടങ്ങിയ ഒരു വേനൽക്കളരിയും അല ഒരുക്കിയിട്ടുണ്ട്. മലയാളം മിഷന്റെ പ്രത്യേക പരിശീലനം ലഭിച്ച അലയുടെ…

സര്‍ഗം ഉത്സവ് സീസണ്‍-3: രാജ്യാന്തര ഭരതനാട്യ മത്സരം അവസാന ഘട്ടത്തിലേക്ക്

കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) -ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഉത്സവ് സീസന്‍ -3’ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം അവസാനഘട്ടങ്ങളിലേക്ക്. രണ്ട് റൗണ്ടുകളിലായി വിധി നിര്‍ണയിക്കുന്ന ഈ പരിപാടിയുടെ പ്രദര്‍ശനവും, മികച്ച 10 പേരുടെ പ്രഖ്യാപനവും ഏപ്രില്‍ 16 (സബ് ജൂണിയര്‍), ഏപ്രില്‍ 23 (ജൂണിയര്‍), ഏപ്രില്‍ 30 (സീനിയര്‍), മെയ് 1 (അഡള്‍ട്ട്) എന്നീ തീയതികളിലായി നടത്തുന്നു. പരിപാടിയുടെ വിജയികളെ ഗ്രാന്റ് ഫൈനല്‍ ദിനമായ മെയ് 15-ന് പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ ഈ മത്സരത്തില്‍ ഭരതനാട്യ രംഗത്തെ പ്രഗത്ഭരായ ഗുരുക്കള്‍ വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാല്‍പ്പത്തേഴ് വര്‍ഷത്തിലേറെയായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ…

കേരള കലാകേന്ദ്രം സ്ത്രീരത്ന-കമലാസുരയ്യ പുരസ്കാര സമർപ്പണം ഏപ്രിൽ 28-ന്

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരങ്ങളും നവാഗത എഴുത്തുകാരികൾക്ക് ആയി ഏർപ്പെടുത്തിയ കമലാ സുരയ്യ ചെറുകഥാ അവാർഡുകളും ഏപ്രിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് സമ്മാനിക്കും. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ സയന്റിസ്റ്റ് ഡോ. ആർ എസ് ജയശ്രീ, റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ്‌താൽമോളജി സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ, കവിയും കഥാകൃത്തും നോവലിസ്റ്റും കോളമിസ്റ്റുമായ ശ്രീമതി ബൃന്ദാ പുനലൂർ, അബുദാബി പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീമതി റോഷിനി റോബിന്‍സണ്‍ എന്നിവരെ സ്ത്രീരത്ന അവാർഡുകൾ നൽകി ആദരിക്കും. 10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2022ലെ കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കെമഠത്തിൽ, സ്പെഷ്യൽ ജൂറി അവാർഡ് ആർ നന്ദിതാ കുറുപ്പ്, സുജാത ശിവൻ, റീന…

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കേമഠത്തിന്

തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാ സുരയ്യ ചെറുകഥ അവാർഡ്, സുധ തെക്കേമഠം രചിച്ച ‘ആലിദാസൻ’ എന്ന കഥയ്ക്ക് ലഭിച്ചു. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. സ്പെഷ്യൽ ജൂറി അവാർഡിന് ആർ. നന്ദിത കുറുപ്പ് പന്തളം (കഥ: കുഴിച്ചെടുത്ത ഇരുട്ട്), സുജാത ശിവൻ ഏറ്റുമാനൂർ (ശിവപഞ്ചാഗ്നി), റീന പി.ജി മലപ്പുറം (ദാഹം) എന്നിവരും അർഹരായി. ഡോ. ജോർജ്ജ് ഓണക്കൂർ, പോലീസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കെ. ആനന്ദകുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തിഎട്ട് കഥകളിൽ നിന്നും അവാർഡിന് അർഹമായവ തെരഞ്ഞെടുത്തത്. നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ വായനാ അവാർഡ് 2022 – രചനകള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ വായനാമൂല്യമുള്ള പുസ്തകങ്ങൾ വായിച്ച് മികച്ച ആസ്വാദനം തയ്യാറാക്കുന്ന അക്ഷര സ്നേഹികൾക്ക് പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് നൽകുന്നു. നിബന്ധനകള്‍: 1) മലയാള ഭാഷയിലുള്ള, വായനാമൂല്യമുള്ള ഗ്രന്ഥങ്ങളാണ് (വിവർത്തനങ്ങൾ അടക്കം) ആസ്വാദത്തിന് വിധേയമാക്കേണ്ടത്. 2) ഗ്രന്ഥകർത്താവിനെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സൂചിപ്പിച്ചിരിക്കണം. 3) ഇതിവൃത്തത്തിന്റെ രത്നച്ചുരുക്കം വെളിവാകണം. 4) പാത്രസൃഷ്ടിയിലേക്ക്/വ്യവഹാരങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ ഉൾക്കൊള്ളണം. 5) പ്രസക്ത സന്ദർഭങ്ങളുടെ/പാത്രഭാഷണങ്ങളുടെ ഉദ്ധരണികൾ ഉചിതമായിരിക്കും. കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച രചനകൾ തയ്യാറാക്കുന്നവരായിരിക്കും ജേതാക്കൾ. 10001 രൂപയാണ് അവാർഡ്. 2022 ജൂൺ 19ന് വായനാദിനത്തിൽ പ്രഥമ അവാർഡ് നൽകും. രചനകള്‍ അയക്കേണ്ട വിലാസം: കൺവീനർ, പുന്നയൂർക്കുളം സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ 43/21, പുന്നയൂർക്കുളം, തൃശ്ശൂർ – 679 561 എന്ന വിലാസത്തിൽ 2022 മെയ്‌ 15ന് മുൻപായി നിങ്ങളുടെ രചനകൾ ലഭിച്ചിരിക്കണം. രചനകള്‍ abdulpunnayurkulam65@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്.…

ഫിലഡൽഫിയ സാഹിത്യവേദി എം.പി ഷീലയുടെ ‘മൂന്നാമൂഴം’ നോവൽ ആസ്വാദനം നടത്തി

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ ഉത്തമ സാഹിത്യ സൃഷ്ടികൾ പരിചയപ്പെടുത്തുവാനും ചർച്ച നടത്തുവാനുമുള്ള വേദിയായ ഫിലാഡൽഫിയ മലയാള സാഹിത്യവേദിയിൽ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ എം.പി ഷീല മഹാഭാരത കഥയെ അധികരിച്ചു രചിച്ച മൂന്നാമൂഴം നോവലിന്റെ ആസ്വാദനവും ചർച്ചയും സംഘടിപ്പിച്ചു. സൂം ഫ്ളാറ്റ്ഫോമിലാണ് ചർച്ച നടന്നത്. അമേരിയ്ക്കയിലെയും കാനഡയിലെയും സാഹിത്യകുതുകികളായ ഡോ. സുകുമാർ, ജോൺ മാത്യു, നീന പനക്കൽ, ലൈല അലക്സ്, നിർമ്മല തോമസ്, അനിത പണിക്കർ, ജോർജ്ജ് നടവയൽ, അനിൽലാൽ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, രാജു പടയാട്ടി, ജോർജ്ജുക്കുട്ടി ലൂക്കോസ്, ജോർജ്ജ് ഓലിക്കൽ, ജോസഫ് നമ്പിമഠം, റഫീക് തറയിൽ, ജെയിംസ് കുരിക്കാട്ടിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാർച്ച് 26 ശനിയാഴ്ച 7:00 മണിക്ക് ചേർന്ന സമ്മേളനത്തിൽ പ്രൊഫസർ കോശി തലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും നോവലിസ്റ്റുമായ നീന പനയ്ക്കൽ മൂന്നാംമൂഴത്തിന്റെ രചയിതാവ് എം.പി ഷീലയെ പരിചയപ്പെടുത്തി. സെക്രട്ടറി…

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും’ സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച നടത്തുമെന്ന് സാഹിത്യ സമിതി പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു. ഗ്രന്ഥകർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കും. പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ്സ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വെയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. 2022 ഏപ്രിൽ 3 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ രണ്ടാം അദ്ധ്യായത്തില്‍ കഥാകൃത്ത്, നോവലിസ്റ്റ്, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പ്രശസ്തനായ എബ്രഹാം മാത്യു തൻ്റെ, ഋതുക്കള്‍ ഞാനാകുന്നു എന്ന കൃതിയെ മുൻനിർത്തി സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ്‌ ലിങ്ക്…